Wednesday, October 28, 2020

#നബി #സ്വല്ലള്ളാഹു #അലൈഹി #വ #സല്ലമയുടെ #എല്ലാ #കൽപനകളും #അനുസരിക്കൽ

 

അബൂ സഈദ് അൽ ഖുദ്‌ രി റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു "എന്റെ സഹോദരൻ, അവൻ അവന്റെ വയറിനെക്കുറിച്ചു ( വയറിന് രോഗം ബാധിച്ചതായി) പരാതി പറയുന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" അയാൾ രണ്ടാം പ്രാവശ്യവും വന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" മൂന്നാം തവണയും അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" പിന്നെയുംവന്ന് "ഞാൻ (താങ്കൾ പറഞ്ഞ പോലെ ) ചെയ്തു" എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം) പറഞ്ഞു "അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ വയറ് (അത്) കളവാക്കുകയാണ്. അവനെ തേൻ കുടിപ്പിക്കൂ"അപ്പോൾ അവനെ തേൻ കുടിപ്പിക്കുകയും അങ്ങനെ (രോഗത്തിന്) ശമനം ലഭിക്കുകയും ചെയ്തു" #ബുഖാരി


أنَّ رَجُلًا أتَى النبيَّ صَلَّى اللهُ عليه وسلَّمَ فقالَ: أخِي يَشْتَكِي بَطْنَهُ، فقالَ: اسْقِهِ عَسَلًا ثُمَّ أتَى الثَّانِيَةَ، فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ الثَّالِثَةَ فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ فقالَ: قدْ فَعَلْتُ؟ فقالَ: صَدَقَ اللَّهُ، وكَذَبَ بَطْنُ أخِيكَ، اسْقِهِ عَسَلًا فَسَقاهُ فَبَرَأَ.

الراوي : أبو سعيد الخدري.

المحدث : البخاري.

المصدر : صحيح البخاري.

الصفحة أو الرقم: 5684.

خلاصة حكم المحدث : [صحيح].

#കുടുംബത്തിന് #വേണ്ടി #ചെലവഴിക്കൽ

അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നീ ചെലവഴിച്ച ഒരു ദീനാർ, അടിമക്ക് (മോചനത്തിന്) വേണ്ടി നീ ചെലവഴിച്ച മറ്റൊരു ദീനാർ, അഗതിക്ക്‌ വേണ്ടി നീ ദാനം നൽകിയ ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, #ഇതിലേറ്റവും #പ്രതിഫലാർഹമായത് #നീ #നിന്റെ #കുടുംബത്തിന് #വേണ്ടി #ചെലവഴിച്ച #ഒരു #ദീനാറാണ്" മുസ്‌ലിം

دِينارٌ أنْفَقْتَهُ في سَبيلِ اللهِ ودِينارٌ أنْفَقْتَهُ في رَقَبَةٍ، ودِينارٌ تَصَدَّقْتَ به علَى مِسْكِينٍ، ودِينارٌ أنْفَقْتَهُ علَى أهْلِكَ، أعْظَمُها أجْرًا الذي أنْفَقْتَهُ علَى أهْلِكَ.

الراوي : أبو هريرة.

المصدر : صحيح مسلم.

അല്ലാഹുവിലുള്ള തവക്കുൽ

ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ് അതിലൊന്ന്ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്

രണ്ടാമത്തേത് : ഈമാൻയഖീൻജിഹാദ്ദഅവത്‌ തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത് രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകുംഎന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്പക്ഷെഅവൻ (അല്ലാഹുഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ലഅപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ

(അൽ ഫവാഇദ് )

Tuesday, October 27, 2020

ക്ഷമയോടെ സുന്നത് മുറുകെപ്പിടിക്കുക

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :"തീർച്ചയായും നിങ്ങൾക്ക് പിന്നിൽ ക്ഷമയുടെ ദിവസങ്ങൾ (വരാനുണ്ട്). നിങ്ങൾ ഏതൊന്നിലാണോ ഉള്ളത് അതിൽ അന്ന് അവലംബിച്ച് നിൽക്കുന്നവർക്ക് നിങ്ങളിലെ അമ്പത് പേരുടെ പ്രതിഫലമുണ്ട്. അവർ ചോദിച്ചു " അല്ലാഹുവിന്റെ നബിയേ അവരിൽപ്പെട്ട (അമ്പത് പേരുടേതോ )? അദ്ദേഹം പറഞ്ഞു "പക്ഷെ, നിങ്ങളിൽ നിന്നും" إنَّ مِن ورائِكم أيامَ الصَّبرِ ، لِلمُتَمَسِّكِ فيهنَّ يومئذٍ بما أنتم عليه أجرُ خمسين منكم ، قالوا ، يا نبيَّ اللهِ أو منهم ؟ قال ، بل منْكم الراوي : عتبة بن غزوان | المحدث : الألباني | المصدر : السلسلة الصحيحة الصفحة أو الرقم: 494 | خلاصة حكم المحدث : إسناده صحيح |

Monday, October 26, 2020

അറ്റമില്ലാത്ത ദുര

അനസ്‌ ബിൻ മാലിക് റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " മനുഷ്യ പുത്രന് സ്വർണ്ണത്തിന്റെ ഒരു താഴ്‌വര ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണമുണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. ആരാണോ പശ്ചാത്തപിച്ചു മടങ്ങുന്നത് അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും" ബുഖാരി أَنَسُ بْنُ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْ أَنَّ لِابْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ وَلَنْ يَمْلَأَ فَاهُ إِلَّا التُّرَابُ وَيَتُوبُ اللَّهُ عَلَى مَنْ تَابَ ( صحيح البخاري)

Wednesday, October 21, 2020

ശൈഖ് ഫലാഹ് ഇസ്മായീൽ മുന്‍ദുകാർ പ്രബോധന വീചിയിലെ പ്രകാശഗോപുരം

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "നിശ്ചയമായും അല്ലാഹു അടിമകളിൽ നിന്ന്ഇൽമിനെ ഒരു ഊരിയെടുക്കൽ ഊരിയെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഉലമാക്കളെ പിടികൂടിക്കൊണ്ടാണ് ഇൽമിനെ പിടികൂടുന്നത്‌ ..." ബുഖാരി ഹസൻ റഹിമഹുള്ളാ പറഞ്ഞു " ഇസ്‌ലാമിൽ പണ്ഡിതന്റെ മരണം ഒരു വിടവാണ്. രാപകലുകൾ മാറിവരുന്ന കാലത്തോളം അത് നികത്തപ്പെടുകയില്ല" സഈദ് ബിൻ ജുബൈർ റദിയള്ളാഹു അൻഹുവിനോട് ഒരാൾ ചോദിച്ചു " അന്ത്യ നാളിന്റെയുംജനങ്ങളുടെ നാശത്തിന്റെയും അടയാളമെന്താണ്? അദ്ദേഹം പറഞ്ഞു "അവരിലെ ഉലമാക്കൾപോയിക്കഴിഞ്ഞാൽ" ഇന്ന്, റബീഉൽ അവ്വൽ 4 -ഹിജ്‌റ 1442, (21 ഒക്ടോബർ 2020) കുവൈറ്റ് അതിന്റെ സമാദരണീയനായ ഒരു പുത്രനെ നിറകണ്ണുകളോടെയാത്രയയച്ചു. ശൈഖ് ഫലാഹു ബിൻ ഇസ്മായീൽ മുന്‍ദുകാർ തന്റെ 70- ആമത്തെ വയസ്സിൽ കുവൈറ്റിൽ അന്തരിച്ചു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ! കുവൈറ്റിലെ സലഫീ പ്രബോധന രംഗത്ത് നിസ്തുലമായ സേവനങ്ങൾ കാഴ്ച വെക്കുകയും അല്ലാഹുവിന്റെ ദീൻ കലർപ്പില്ലാതെ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അവിശ്രമം യത്നിക്കുകയൂംചെയ്ത കറ കളഞ്ഞ സലഫീ പണ്ഡിതനായിരുന്നു ശൈഖ് ഫലാഹ്. തന്റെ ഇരുപത്തി ആറാമത്തെ വയസ്സിൽ ഇംഗ്ളീഷ്‌ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചഅദ്ദേഹം അധികം താമസിയാതെ മദീനയിലേക്ക് പോവുകയും ജാമിയ ഇസ്‌ലാമിയയിൽ ചേർന്ന് പഠനമാരംഭിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രിയും പീജിയും കരസ്ഥമാക്കിയ ശേഷം " ഷിയായിസവും സൂഫിയത്തുംതമ്മിലുള്ള ബന്ധം" എന്ന വിഷയത്തിൽ ഫസ്റ്റ് ഗ്രൈഡോടെ ഡോക്ടറൈറ്റും നേടി. തുടർന്ന് സൗദിയിലുള്ള തലയെടുപ്പുള്ള ഒട്ടുമിക്ക സലഫീ ഉലമാക്കളിൽ നിന്നും അഖീദ, ഹദീസ്, അനന്തരാവകാശ നിയമങ്ങൾ, ഫിഖ്ഹ് മുതലായവയിൽ വ്യുൽപതി നേടി. സ്വഹീഹുൽ ബുഖാരി, തഫ്സീറുകൾ, ബുലൂഗുൽ മറാം, നുഖ്ബത്തുൽ ഫിക്‌ർ, ശൈഖുൽഇസ്‌ലാമിന്റെ അഖീദത്തുൽ വാസിതിയ്യ, നുബുവ്വാതു, ഇബ്നു ബത്വയുടെ ഇബാന, ഇബ്നു ഖുസൈമയുടെ തൗഹീദ്, അഖീദത്വഹാവിയ്യ, ഇബ്നു മന്‍ദയുടെ കിതാബു തൗഹീദ്, തുടങ്ങി അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ അവഗാഹം സിദ്ധിച്ചു. ഷെയ്ഖ് ഇബ്നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ്ഹമ്മാദുൽ അൻസ്വാരി, ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ, ശൈഖ് അബ്ദുസ്സമദ് അൽ കാതിബ് - റഹിമഹുമുള്ളാ അജ്‌മഈൻ - ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ്, ഷെയ്ഖ് സ്വാലിഹുൽഫൗസാൻ , ഷെയ്ഖ് റബീഉ - ഹഫിദഹുമുള്ള - അടക്കം ഭുവനപ്രശസ്തരായ അസംഖ്യംപണ്ഡിതന്മാരിൽ നിന്ന് വർഷങ്ങളോളം അദ്ദേഹം അറിവ് സമ്പാദിച്ചു. അതിൽ ശൈഖ് മുഹമ്മദ് അമാനുൽ ജാമി റഹിമഹുള്ളയുമായി ശൈഖ് ഫലാഹിന് കൂടുതൽ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ശൈഖ് ഫലാഹ് ധാരാളം അറിവ് സമ്പാദിക്കുകയും ഖവാഇദുൽ മുസ്‌ലാ, കിതാബുതൗഹീദ്, അഖീദ തഹാവിയ്യ, വാസിതിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. തന്റെ സ്വന്തം കൈപ്പടയിലുള്ള അനുബന്ധങ്ങൾ ഉൾക്കൊള്ളുന്ന ജൗഹറത്തുതൗഹീദ് ശൈഖ് അമാനുൽ ജാമി തന്റെ ശിഷ്യന് സമ്മാനിച്ചു. അദ്ദേഹം അക്കാര്യം ആദരപൂർവ്വം സ്മരിക്കുകയും പ്രസ്തുത ഗ്രന്ഥം നിധി പോലെ സൂക്ഷിക്കുകയും ചെയ്തു. സ്വദേശമായ കുവൈറ്റിലേക്ക് തിരിച്ചു വന്നതിന് ശേഷം കുവൈറ്റ് യൂനിവേഴ്സിറ്റിയിൽ ശരീഅ കോളേജിൽ അധ്യാപക വൃത്തിയിൽ പ്രവേശിച്ചു. തന്റെ ഇഷ്ട്ട വിഷയമായ അഖീദയുടെ ക്ലാസ് ആരേയും ഹരം കൊള്ളിക്കുന്നതും ഹഠാതാകർഷിക്കുന്നതുമായിരുന്നു. സത്യത്തിൽ അഹ്‌ലുസ്സുന്നയുടെ അഖീദ ഇദം പ്രദമമായി കേട്ടത് അദ്ദേഹത്തിന്റെ വിജ്ഞാന സമ്പുഷ്ടമായക്ലാസ്സുകളിൽ നിന്നാണ്. അദ്ദേഹത്തിന്റെ ക്ളാസുകളിൽ കേൾവിക്കാരായി പുറത്തു നിന്നുള്ളവിജ്ഞാന കുതുകികളുടെ ആധിക്യം കാരണം റ്വഗുലർ വിദ്യാർത്ഥികൾക്ക് ഇരിപ്പിടം കിട്ടാൻ വളരെ നേരത്തെ ക്ലാസ്സിൽ വന്നിരിക്കേണ്ട അവസ്ഥയുണ്ടായി. ശുഭ്രമായ അറബി വേഷവും കറുത്ത ഒരു ബാഗും തുക്കിയുള്ള വരവിന്റെ ഗാംഭീര്യം ഒന്ന് വേറെതന്നെയായിരുന്നു. ഘനഗാംഭീര്യത്തിലുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ ഇന്നും മനസ്സിൽ മാറ്റൊലിക്കൊള്ളുന്നു. ഇതിന് പുറമെ കുവൈറ്റിലെ ഫഹാഹീൽ കോ ഒപ്പറൈറ്റിവ് സൊസൈറ്റിക്ക് അടുത്തുള്ള പള്ളിയിലും സാലിമുൽ അലി പള്ളിയിലും ഖുർതുബയിലെ മഅഹദ് ദീനിയുടെ അടുത്തുള്ള പള്ളിയിലും മറ്റുമായി ഇമാം ബർബഹാരിയുടെ ശറഹുസ്സുന്ന, ഇമാം അഹമ്മദിന്റെ ഉസൂലുസ്സുന്ന, മുഹമ്മദ് ബിൻ അബ്ദിൽവഹാബിന്റെ കിതാബുതൗഹീദ്, ഇബ്നു മന്‍ദയുടെ കിതാബുതൗഹീദ് തുടങ്ങിയ ഗ്രന്ഥങ്ങൾ പലവുരു ദർസ് നടത്തി മഹാനവർകൾ. ആരേയും ആകർഷിക്കുന്ന പെരുമാറ്റവും വലിപ്പച്ചെറുപ്പമില്ലാത്ത ഇടപെടലും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തനാക്കി. വശ്യമായ പെരുമാറ്റവും ലാളിത്യം വഴിഞ്ഞൊഴുകുന്ന സംസാരവും അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളിൽ ചിലത് മാത്രം. ഗാംഭീര്യമുള്ള ശബ്ദത്തിൽ അക്ഷരസ്ഫുടതയും ഒഴുക്കുമുള്ള ശൈലിയിലുള്ള അദ്ദേഹത്തിന്റെ ദർസുകൾ ഒരമൂല്യ നിധി തന്നെയായിരുന്നു. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ലളിതമായ പദപ്രയോഗങ്ങളിലൂടെ അനുവാചകഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന ആശയങ്ങളുടെ ഉടമയായിരുന്നു ശൈഖ് അവർകൾ. കിതാബ് വായിച്ച് വിശതീകരിക്കുക എന്നതിൽ കവിഞ്ഞ് ശ്രോതാക്കളുമായി സരസമായി സംവദിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ആരുടേയും ശ്രദ്ധയാകർഷിക്കുന്നതാണ്. ഒരിക്കൽ സൈദ് ഹലീസിന്റെ ദീവാനിയയിൽ വെച്ച് നടന്ന ദൗറയിൽ ശൈഖ് അബുൽ അബ്ബാസ് ഹഫിദഹുള്ളാ ശൈഖുൽ ഇസ്‌ലാമിന്റെ മുഖദ്ദിമ ഉസൂലുതഫ്‌സീർ ദർസ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു അവിചാരിതമായി ശൈഖ് ഫലാഹ് ആ നിറഞ്ഞ സദസ്സിലേക്ക് കയറി വന്നു. ശൈഖ് ഫലാഹിനെ കണ്ട മാത്രയിൽ അബുൽ അബ്ബാസ് കിതാബ് അടച്ച്, ഇരിപ്പിടം ഒഴിഞ്ഞു കൊടുത്ത്‌ ഒരുശ്രോതാവിനെ പോലെ നിശബ്ദമായി ഇരുന്നു. ആ ഇരിപ്പ് എത്ര നേരം തുടർന്നുവെന്നറിയില്ല ഏതായാലും ശൈഖ് ഫലാഹ് ആ സദസ്സ് വിട്ട് പോയതിന് ശേഷമേ ശൈഖ് അബുൽ അബ്ബാസ് സംസാരിച്ചുള്ളൂ! ഉലമാക്കൾക്കിടയിൽ പോലും അത്രക്ക് ആദരണീയനായിരുന്നു ശൈഖ് ഫലാഹ് ! തൗഹീദിനും സുന്നത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സുന്നത്തിന്റെ ശത്രുക്കളുടെ ചങ്കിലെ മുള്ളായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. എപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അദ്ദേഹത്തെ കണ്ട ഓർമയില്ല. അവസാനമായി കഴിഞ്ഞ വർഷം ഖുറൈനിലെ പള്ളിയിലെ ദൗറയിൽ വെച്ച് കണ്ടപ്പോൾ ശാരീരിക അവശതകൾ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല എന്ന മനോവേദനയോടെയാണ് ഞാനിതെഴുതുന്നത് . മരണം സുനിശ്ചിതമാണ്. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴ്പ്പെടേണ്ടവരാണ് നമ്മളും. അല്ലാഹു ഷെയ്ഖ് അവർകളുടെ പാപങ്ങൾ പൊറുക്കുകയും നമ്മെയെല്ലാവരെയും അവന്റെ ഫിർദൗസുൽ അഅലയിൽ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ . ആമീൻ !

Sunday, October 18, 2020

തൗഹീദിന്റെ സ്ഥാനം

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല" فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦)

വലതിന് മുൻഗണന നൽകൽ

ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി

Friday, October 16, 2020

കലിമതു തൗഹീദിന്റെ പ്രകാശം

ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ( മദാരിജ് 1/339) يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا. ١/٣٣٩ مدارج السالكين

ഖുർആൻ പഠനത്തിന്റെ രീതി

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, #അതിന്റെ #ആശയങ്ങൾ #പഠിക്കുകയെന്നതാണ് #അതിന്റെ #അക്ഷരങ്ങൾ #പഠിപ്പിക്കുകയെന്നത് #കൊണ്ടുള്ള #പ്രഥമമായ #ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣

മോക്ഷത്തിന്റെ ആധാരം

സ്വന്തം ശരീരത്തിന് മോക്ഷം ലഭിക്കണമെന്നും തന്റെ പ്രവർത്തനങ്ങൾ സ്വീകരിയ്ക്കപ്പെടണമെന്നും ഒരു യഥാർത്ഥ മുസ്‌ലിമായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഏതൊരാൾക്കും അഖീദയുടെ കാര്യത്തിൽ പരിഗണന നൽകൽ അനിവാര്യമാണ്. ശെരിയായ അഖീദ മനസ്സിലാക്കുകയും അതിന് വിരുദ്ധമായതും പൊരുത്തപ്പെടാത്തതും അതിന്റെ പൂർണ്ണതക്ക് ന്യുനം വരുത്തുന്നതുമായ കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ അവൻ അമലുകൾ ചെയ്യണം. ഈ ഉമ്മത്തിലെ സലഫുകളിൽ നിന്ന് അക്കാര്യം സ്വായത്തമാക്കിയ ഉൾക്കാഴ്ചയുള്ള ഉലമാക്കളിൽ നിന്ന് അത് പഠിച്ചെടുത്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ" ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ قال الشيخ صالح الفوزان -حفظه الله-: فمن كان يريد #النَّجاة_لنفسه، ويريد قبول #أعماله، ويريد أن يكون #مسلمًا_حقًّا؛ فعليه أن يعتني #بالعقيدة؛ بأن يعرف #العقيدة_الصَّحيحة وما #يضادُّها وما #يناقضها وما #يُنقِصُها، حتى يبني أعمالَه عليها، وذلك لا يكون إلا #بتعلُّمِها من أهل #العلم وأهل #البصيرة الذي تلقَّوها عن #سلف هذه الأمَّةِ. المنتقى من فتاوى الفوزان ج22 ص1

Wednesday, October 14, 2020

നമസ്കാരവും നമ്മുടെ മനസ്സും

ഹസൻ റഹിമഹുള്ളാ പറഞ്ഞു " നീ നമസ്കാരത്തിന് വേണ്ടി വണക്കത്തോട് കൂടി നിന്ന് കഴിഞ്ഞാൽ, അല്ലാഹു കൽപിച്ച പ്രകാരം നീ നിൽക്കുക. മറവിയും തിരിഞ്ഞും മറിഞ്ഞുമുള്ള നോട്ടവും നീ സൂക്ഷിക്കണം. അല്ലാഹു നിന്നിലേക്ക്‌ നോക്കുമ്പോൾ നീ മറ്റുള്ളവരിലേക്ക് നോക്കുന്ന അവസ്ഥയുണ്ടാകരുത്. നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് കാവലിനെ തേടുകയും ചെയ്യുമ്പോൾ നിന്റെ നാവു കൊണ്ട് നീ ചോദിക്കുന്ന കാര്യം അറിയാത്ത വിധത്തിൽ നിന്റെ ഹൃദയം അശ്രദ്ധമായിപ്പോവരുത്. ( الحشوع في الصلاة - لابن رجب الحنبلي)

Tuesday, October 13, 2020

മുആവിയ റദിയള്ളാഹു അൻഹുവിന്റെ പദവി

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :-"മുആവിയ റദിയള്ളാഹു അൻഹു ഈ ഉമ്മത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്‌ടരാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന നാല് പേർ നുബുവ്വത്തിനു അനുസൃതമായ ഖലീഫമാർ ആയിരുന്നു. അദ്ദേഹം ( മുആവിയ) രാജാക്കന്മാരിൽ ഒന്നാമനാണ്. അദ്ദേഹത്തിന്റെ ഭരണം: ഭരണവും അനുഗ്രഹവുമായിരുന്നു. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. " ഭരണം നുബുവ്വത്തും അനുഗ്രഹവുമാകും. പിന്നീട് ഖിലാഫത്തും അനുഗ്രഹവുമാകും. അതിന് ശേഷം ഭരണവും അനുഗ്രഹവുമാകും. പിന്നീട് ഭരണവും ആധിപത്യവുമാകും. പിന്നീട് വരുന്നത് പരമ്പരാഗത പിന്തുടർച്ചയാകും" അദ്ദേഹത്തിന്റെ ഭരണം മുസ്ലിംകൾക്ക് ഗുണപ്രദവും വിവേകവും അനുഗ്രഹവുമായിരുന്നു. മറ്റാരുടെ ഭരണത്തെക്കാളും അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമികൾ അവർ നുബുവ്വത്തിന്റെ ഖലീഫമാരായിരുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. " നുബുവ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഖിലാഫത് മുപ്പത് വർഷമായിരിക്കും. പിന്നീട് രാജഭരണം വരും"

നബിയുടെ സഹിഷ്ണുത

അബ്ദുല്ലാ ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു : "ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിലേക്ക് നോക്കുന്നത് പോലെയുണ്ട്. പ്രവാചകന്മാരിൽ പെട്ട ഒരു പ്രവാചകനെക്കുറിച്ചു അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ പ്രഹരിക്കുകയും അദ്ദേഹത്തിന്റെ രക്തം വീഴ്ത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ, തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചു കൊണ്ട് പറയുന്നു "#അല്ലാഹുവേ, #എന്റെ #ജനതക്ക് #നീ #പൊറുത്തു #കൊടുക്കേണമേ. #കാരണം #അവർ #തീർച്ചയായും #അറിവില്ലാത്തവരാണ്" (ബുഖാരി)

Monday, October 12, 2020

നമസ്കാരത്തിന്റെ പ്രാധാന്യം

ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു:- "നമസ്കാരം വിഭവത്തെ എത്തിച്ചു തരുന്നതാണ്. ആരോഗ്യത്തെ കാത്തു നിർത്തുന്നതാണ്. ഉപദ്രവത്തെ പ്രതിരോധിക്കുന്നതാണ്. രോഗങ്ങളെ ആട്ടിയകറ്റുന്നതാണ്. ഹൃദയത്തിന് ശക്‌തി പകരുന്നതാണ്. മുഖത്തിന് പ്രസന്നത പ്രദാനം ചെയ്യുന്നതാണ്. മനസ്സിന് സന്തോഷം നൽകുന്നതാണ്. അലസതയെ പോക്കിക്കളയുന്നതാണ്. ശാരീരികാവയവങ്ങൾക്കു ഉൻമേഷം നൽകുന്നതാണ്. ശക്തികൾ ദീർഘിപ്പിക്കുന്നതാണ്. ആത്മാവിനെ ഊട്ടുന്നതും ഹൃദയവിശാലത നൽകുന്നതുമാണ്. ഹൃദയത്തെ പ്രകാശിപ്പിക്കുന്നതാണ്. അനുഗ്രങ്ങളെ കാത്തു സൂക്ഷിക്കുന്നതാണ്. ശിക്ഷയെ തടുക്കുന്നതാണ്. ബർക്കത്തിനെ കൊണ്ടു വരുന്നതാണ്. പിശാചിൽ നിന്ന് അകറ്റുന്നതാണ്. റഹ്‌മാനോട് അടുപ്പിക്കുന്നതാണ്. ابن القيم رحمه الله في زاد المعاد (٣٠٤/٤) قال الإمام ابن القيم رحمه اللّٰـه تعالى ؛ ❞ الصلاة مجلبة للرزق ، حافظة للصحة ، دافعة للأذى ، مطردة للأدواء ، مقوية للقلب ، مبيضة للوجه ، مفرحة للنفس ، مذهبة للكسل ، منشطة للجوارح ، ممدة للقوى ، شارحة للصدر مغذية للروح ، منورة للقلب ، حافظة للنعمة ، دافعة للنقمة ، جالبة للبركة ، مبعدة من الشيطان ، مقربة من الرحمن ❝. ◂ زاد المعاد (٣٠٤/٤)

പാപത്തിന്റെ ശിക്ഷ

ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു:- "പാപത്തിന്റെ ശിക്ഷ, ശറഇയ്യായ നിലക്കോ ഖദരിയായ നിലക്കോ വ്യത്യസ്തമാവും. ഒന്നുകിൽ അവ ഹൃദയത്തിലോ അതല്ലെങ്കിൽ ശരീരത്തിലോ അതല്ലെങ്കിൽ അത് രണ്ടിലുമോ ആകാം. മരണശേഷം ബർസഖിയായ ജീവിതത്തിലോ ശരീരങ്ങൾ മടങ്ങി വരുന്ന ദിവസത്തിലോ ആകാം. അപ്പോൾ പാപം ശിക്ഷയിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയേയില്ല. പക്ഷെ ഒരടിമയുടെ അറിവുകേട് കാരണം ഓരോന്നിലുമുള്ള ശിക്ഷ അവനറിയുന്നില്ലെന്നു മാത്രം. കാരണം അവൻ ലഹരിബാധിതനെപ്പോലെയോ ബുദ്ധി ഭ്രമിച്ചവനെപ്പോലെയോ വേദന അറിയാത്ത നിലക്ക് ഉറങ്ങുന്നവനെപ്പോലെയോ ആണ്. അപ്പോൾ പാപങ്ങളിൽ ശിക്ഷ ആപതിക്കുന്നത് അഗ്നി കരിക്കുന്നത് പോലെയോ ഏതൊരു വസ്തുവും വീണുടയുന്നത് പോലെയോ വെള്ളത്തിൽ മുങ്ങുന്നത് പോലെയോ വിഷം തീണ്ടി ശരീരം കേടാകുന്നത് പോലെയോ പല കാരണങ്ങളാലും ഉണ്ടായിത്തീരുന്ന രോഗങ്ങൾ പോലെയോ ആണ്. ചിലപ്പോൾ പാപവുമായി ചേർന്നു തന്നെ പ്രയാസം വരാം. അതല്ലെങ്കിൽ അൽപം പിന്തിയോ കാലവിളംബത്തോടെയോ ആവാം. രോഗം അതിന്റെ കാരണവുമായി പിന്തി വരുന്നത് പോലെ. ഒരു അടിമക്ക് ഏറ്റവുമധികം അബദ്ധം സംഭവിക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അവനൊരു പാപം ചെയ്യും. എന്നാൽ അതിന്റെ ഒരടയാളവും അതിന് പിന്നാലെ അവൻ കാണുകയുമില്ല. പടിപടിയായി അൽപാൽപമായാണ് അവനത് ചെയ്യുന്നത് എന്ന കാര്യം അവനറിയുന്നില്ല. വിഷവും മറ്റു ദോഷകരമായ വസ്തുക്കളും പ്രവർത്തിക്കുന്നത് പോലെ ഒന്നിന് പുറകെ ഒന്നായി (സൂക്ഷ്മമായ നിലക്ക്). അപ്പോൾ ഒരടിമ മരുന്നുകളിലൂടെയോ മനം പിരട്ടലിലുടെയോ ഭക്ഷണനിയന്ത്രണത്തിലൂടെയോ സ്വന്തത്തെ തിരിച്ചു പിടിച്ചാൽ ( അവൻ രക്ഷപ്പെട്ടു) അല്ലെങ്കിൽ അവൻ നാശത്തിലേക്കു കൂപ്പു കുത്തും. അടയാളം നീക്കിക്കളയാൻ കഴിയാത്ത വിധത്തിലുള്ള ഒരു പാപത്തിന്റെ കാര്യമാണിതെങ്കിൽ, ഓരോ ദിവസവും, ഓരോ സമയത്തും പാപത്തിനു മേൽ പാപം ചെയ്യുന്നതിന്റെ അവസ്ഥയെന്താകും ? സഹായം തേടാൻ അല്ലാഹു മാത്രം ! ഇബ്നുൽ ഖയ്യിം റഹിമഹുള്ള [الداء والدواء ١١٦-١١٧] عقوبات الذنوب (كلام نفيس) 🖋قال ابن القيم -رحمه الله-: "وَالْمَقْصُودُ أَنَّ عُقُوبَاتِ السَّيِّئَاتِ تَتَنَوَّعُ إِلَى عُقُوبَاتٍ شَرْعِيَّةٍ، وَعُقُوبَاتٍ قَدَرِيَّةٍ، وَهِيَ إِمَّا فِي الْقَلْبِ، وَإِمَّا فِي الْبَدَنِ، وَإِمَّا فِيهِمَا، وَعُقُوبَاتٍ فِي دَارِ الْبَرْزَخِ بَعْدَ الْمَوْتِ، وَعُقُوبَاتٍ يَوْمَ عَوْدِ الْأَجْسَادِ، فَالذَّنْبُ لَا يَخْلُو مِنْ عُقُوبَةٍ أَلْبَتَّةَ، وَلَكِنْ لِجَهْلِ الْعَبْدِ لَا يَشْعُرُ بِمَا فِيهِ مِنَ الْعُقُوبَةِ، لِأَنَّهُ بِمَنْزِلَةِ السَّكْرَانِ وَالْمُخَدَّرِ وَالنَّائِمِ الَّذِي لَا يَشْعُرُ بِالْأَلَمِ، فَتَرَتُّبُ الْعُقُوبَاتِ عَلَى الذُّنُوبِ كَتَرَتُّبِ الْإِحْرَاقِ عَلَى النَّارِ، وَالْكَسْرِ عَلَى الِانْكِسَارِ، وَالْغَرَقِ عَلَى الْمَاءِ، وَفَسَادِ الْبَدَنِ عَلَى السُّمُومِ، وَالْأَمْرَاضِ عَلَى الْأَسْبَابِ الْجَالِبَةِ لَهَا، وَقَدْ تُقَارِنُ الْمَضَرَّةُ الذَّنْبَ وَقَدْ تَتَأَخَّرُ عَنْهُ، إِمَّا يَسِيرًا وَإِمَّا مُدَّةً، كَمَا يَتَأَخَّرُ الْمَرَضُ عَنْ سَبَبِهِ أَنْ يُقَارِنَهُ، وَكَثِيرًا مَا يَقَعُ الْغَلَطُ لِلْعَبْدِ فِي هَذَا الْمَقَامِ وَيُذْنِبُ الذَّنْبَ فَلَا يَرَى أَثَرَهُ عَقِبَهُ، وَلَا يَدْرِي أَنَّهُ يَعْمَلُ عَمَلَهُ عَلَى التَّدْرِيجِ شَيْئًا فَشَيْئًا، كَمَا تَعْمَلُ السُّمُومُ وَالْأَشْيَاءُ الضَّارَّةُ حَذْوَ الْقَذَّةِ بِالْقَذَّةِ، فَإِنْ تَدَارَكَ الْعَبْدُ نَفْسَهُ بِالْأَدْوِيَةِ وَالِاسْتِفْرَاغِ وَالْحِمْيَةِ، وَإِلَّا فَهُوَ صَائِرٌ إِلَى الْهَلَاكِ، هَذَا إِذَا كَانَ ذَنْبًا وَاحِدًا لَمْ يَتَدَارَكْهُ بِمَا يُزِيلُ أَثَرَهُ، فَكَيْفَ بِالذَّنْبِ عَلَى الذَّنْبِ كُلَّ يَوْمٍ وَكُلَّ سَاعَةٍ؟ وَاللهُ الْمُسْتَعَانُ." 📕[الداء والدواء ١١٦-١١٧]

Monday, October 5, 2020

അശ്രദ്ധ ആപത്ത്

ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു: " അശ്രദ്ധ അധികരിക്കുന്നതിനനുസരിച്ചു ഹൃദയത്തിന്റെ പാരുഷ്യവും അധികരിക്കും. അപ്പോൾഅല്ലാഹുവിലുള്ള സ്മരണയാൽ ആ പാരുഷ്യം അലിഞ്ഞു പോകും. തീ ഈയം ഉരുക്കുന്നത് പോലെ. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടുള്ള പോലെ ഹൃദയത്തിന്റെ പാരുഷ്യതഅലിയിക്കുന്നതായി മറ്റൊന്നില്ല" ( ഇബ്നുൽ ഖയ്യിം - അൽ വാബിലുസ്സ്വയ്യിബ് - വോള്യം 1, പേജ് 71)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.