നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരായ സ്വഹാബത് ദീന് എന്ന നിലയില്‍ നബിയില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും പിന്തുടരുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വിധ ഭേദഗതിയും വരുത്താതെ ഉള്ളത് പോലെ മനസ്സിലാക്കുകയും പിന്‍പറ്റുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് സലഫുകളുടെ മന്ഹജ് പിന്‍പറ്റുന്നു എന്നതിന്റെ പൊരുള്‍.
Saturday, October 31, 2020
Wednesday, October 28, 2020
#നബി #സ്വല്ലള്ളാഹു #അലൈഹി #വ #സല്ലമയുടെ #എല്ലാ #കൽപനകളും #അനുസരിക്കൽ
അബൂ സഈദ് അൽ ഖുദ് രി റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു "എന്റെ സഹോദരൻ, അവൻ അവന്റെ വയറിനെക്കുറിച്ചു ( വയറിന് രോഗം ബാധിച്ചതായി) പരാതി പറയുന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" അയാൾ രണ്ടാം പ്രാവശ്യവും വന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" മൂന്നാം തവണയും അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" പിന്നെയുംവന്ന് "ഞാൻ (താങ്കൾ പറഞ്ഞ പോലെ ) ചെയ്തു" എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം) പറഞ്ഞു "അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ വയറ് (അത്) കളവാക്കുകയാണ്. അവനെ തേൻ കുടിപ്പിക്കൂ"അപ്പോൾ അവനെ തേൻ കുടിപ്പിക്കുകയും അങ്ങനെ (രോഗത്തിന്) ശമനം ലഭിക്കുകയും ചെയ്തു" #ബുഖാരി
أنَّ رَجُلًا أتَى النبيَّ صَلَّى اللهُ عليه وسلَّمَ فقالَ: أخِي يَشْتَكِي بَطْنَهُ، فقالَ: اسْقِهِ عَسَلًا ثُمَّ أتَى الثَّانِيَةَ، فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ الثَّالِثَةَ فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ فقالَ: قدْ فَعَلْتُ؟ فقالَ: صَدَقَ اللَّهُ، وكَذَبَ بَطْنُ أخِيكَ، اسْقِهِ عَسَلًا فَسَقاهُ فَبَرَأَ.
الراوي : أبو سعيد الخدري.
المحدث : البخاري.
المصدر : صحيح البخاري.
الصفحة أو الرقم: 5684.
خلاصة حكم المحدث : [صحيح].
#കുടുംബത്തിന് #വേണ്ടി #ചെലവഴിക്കൽ
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നീ ചെലവഴിച്ച ഒരു ദീനാർ, അടിമക്ക് (മോചനത്തിന്) വേണ്ടി നീ ചെലവഴിച്ച മറ്റൊരു ദീനാർ, അഗതിക്ക് വേണ്ടി നീ ദാനം നൽകിയ ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, #ഇതിലേറ്റവും #പ്രതിഫലാർഹമായത് #നീ #നിന്റെ #കുടുംബത്തിന് #വേണ്ടി #ചെലവഴിച്ച #ഒരു #ദീനാറാണ്" മുസ്‌ലിം
دِينارٌ أنْفَقْتَهُ في سَبيلِ اللهِ ودِينارٌ أنْفَقْتَهُ في رَقَبَةٍ، ودِينارٌ تَصَدَّقْتَ به علَى مِسْكِينٍ، ودِينارٌ أنْفَقْتَهُ علَى أهْلِكَ، أعْظَمُها أجْرًا الذي أنْفَقْتَهُ علَى أهْلِكَ.
الراوي : أبو هريرة.
المصدر : صحيح مسلم.
അല്ലാഹുവിലുള്ള തവക്കുൽ
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്. അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്.
രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത് തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ"
(അൽ ഫവാഇദ് )