Monday, June 14, 2021

വഹ്‌യ് ചോദ്യം ചെയ്യാതെ സ്വീകരിക്കുക


 

ശറഇനെ യുക്തി കൊണ്ട് ഖണ്ഡിക്കരുത്

 


സലഫുകളുടെ മാർഗ്ഗം സുരക്ഷിതം

 


റുഖിയ ശറഇയ്യ


 

പൂച്ച നജസല്ല



 

കണ്ണേറ് സത്യമാണ്

 














ജിന്നുകൾ അള്ളാഹുവിന്റെ സൃഷ്ട്ടികൾ

 


ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:
ജിന്ന് ഉണ്ടെന്നതിൽ #ഖുർആൻ#സുന്നത്, ഈ ഉമ്മത്തിലെ #സലഫുകളുടെയും അതിന്റെ #ഇമാമുമാരുടെയും #ഏകോപിച്ച #അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുപൊലെ #ജിന്ന് #മനുഷ്യ #ശരീരത്തിൽ #പ്രവേശിക്കുന്ന #കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു " പലിശ തിന്നുന്നവർ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത്‌ പോലെയല്ലാതെ എഴുനേൽക്കുകയില്ല." അൽ ബഖറ -275
സ്വഹീഹിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് : "നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമൊടുന്നിടത്തു കൂടി സഞ്ചരിക്കും" ഇമാം അഹ്‌മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുള്ള പറയുന്നു "ഞാനെന്റെ പിതാവിനോട് ചോദിച്ചു "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ ? അപ്പോഴദ്ദേഹം പറഞ്ഞു " എന്റെ മകനേ അവർ കളവാണ് പറയുന്നത്. ഇത് ( ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്.
....... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം #നിഷേധിക്കുന്നവരായി #മുസ്‌ലിം #ഇമാമുമാരിൽ #ആരും #തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല"

-മജ്മൂഉ ഫതാവ ഇബ്നു തീമിയ

ദീൻ കളിക്കാനുള്ളതല്ല

 


Monday, November 23, 2020

നല്ല സ്വപ്‌നങ്ങൾ

 



ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ-5

 അറബ് നാടുകളിൽ വിദ്യാഭ്യാസ വിചക്ഷണർ,ബുദ്ധിജീവികൾ പി എച് ഡീ ഡോക്റ്റർമാർ, കോളേജ് ലക്ച്ചറർമാർ യൂണിവേഴ്സിറ്റി അധ്യാപകർ തുടങ്ങി ഭരണ സിരാകേന്ദ്രങ്ങളിലും രാജ്യത്തിന്റെ കീ പൊസിഷനുകളിലും ഈജിപ്ത് സിറിയ ജോർദാൻ തുടങ്ങിയ നാടുകളിൽ നിന്നുള്ളവരും തദ്ദേശീയരുമായ ഇഖ്‌വാനീ ആശയക്കാരും സമാനചിന്താഗതിക്കാരും നുഴഞ്ഞു കയറുകയും കാലങ്ങളോളം 'പണി'യെടുക്കുകയും ചെയ്തു. റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി, വമി തുടങ്ങിയ സംഘടനകൾ ഏറെക്കുറെ ഇഖ്‌വാനീ നിയന്ത്രിത സംഘങ്ങളായിരുന്നു.

ജമാഅത്തുകാർ അഭിമാനപൂർവ്വം എടുത്തുപറയാറുള്ള മൗദൂദിക്ക് ലഭിച്ച കിംഗ് ഫൈസൽ അവാർഡും സൗദിയിലെ മൗദൂദിയുടെ പേരിലുള്ള റോഡുമെല്ലാം പ്രിവിലൈജുകളിലൂടെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ ഈ കാലയളവിൽ ചുളുവിൽ ഒപ്പിച്ചെടുത്തവയിൽ ചിലത് മാത്രം.
അറബ് നാടുകളിലെവിടെയും ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന ഒരു സംഘടനയെയോ ഒരു സംഘടനാ ഓഫീസോ മഷിയിട്ടു നോക്കിയാൽ പോലും കണ്ടെത്തുക പ്രയാസമാണ്‌. എന്നാൽ ഇഖ്‌വാനീ ചിന്തകളും ഖവാരിജീ ആശയങ്ങളും പേറുന്ന ആളുകൾ "ജംഇയ്യത്തുൽ ഇസ്‌ലാഹ്" ജംഇയ്യത്തുൽ ഔൻ അൽ അഫ്രീഖി" "ലജ്‌നത്തുൽ ഔനുൽ മുബാഷർ" "ഐ പീ സീ" "ഇഹ്‌യാഉ തുറാസ്" ജംഇയ്യത്തുൽ ബിർ" തുടങ്ങിയ സാമൂഹിക സംഘടനകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നു.
കേരളത്തിൽ, ജമാഅത്തെ ഇസ്‌ലാമി ഇഖ്‌വാനുൽ മുസ്ലിമൂന്റെ ഔദ്യോഗികമായിത്തന്നെ ആദർശ പങ്കുകാരാണെങ്കിൽ മുജാഹിദുകളും വിശിഷ്യാ മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവർ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ അനൗദ്യോഗിക പ്രചാരകരും അവരുടെ ആദർശബന്ധുക്കളുമാണ്, പരസ്യമായി അവരത് പറയാറില്ലെങ്കിലും.
അതേ സമയത്തു തന്നെ, ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളയുടെ നവോദ്ധാനത്തിലൂടെ വളർന്നു വന്ന സൗദിയിലെ സലഫീ പണ്ഡിതന്മാർക്കിടയിൽ ആശയപരമായ വിള്ളൽ സൃഷ്ട്ടിക്കാനും മുസ്‌ലിം ബഹുജനങ്ങൾക്കിടയിൽ ഇഖ്‌വാനീ ഖാരിജീ/തക്ഫീരി ചിന്തകൾ പ്രചരിപ്പിക്കുകയും അതിന് ആദർശ പരിരക്ഷ ലഭിക്കാനും 'സലഫീ കുപ്പായമിട്ട' ഇഖ്‌വാനീ ആശയക്കാരായ പണ്ഡിതന്മാരെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നൂലിൽ കെട്ടിയിറക്കി ആദർശപരമായ ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി.
കാലങ്ങളോളം അവർ സലഫീ ഉലമാക്കളുടെ കൂടെ സഹവസിക്കുകയും വിദ്യാർത്ഥികളുടെയും ശൈഖുമാരുടെയും ശിഷ്യന്മാരുടെയും സ്നേഹവും വിശ്വാസവും ആദരവും പിടിച്ചു പറ്റുകയും ചെയ്തു. യഥാർത്ഥത്തിൽ സലഫിയ്യത്തിനും മുസ്‌ലിം ഉമ്മത്തിന്‌ തന്നെയും ഇഖ്‌വാനുൽ മുസ്‌ലിമൂൻ ചെയ്ത ഏറ്റവും വലിയ കൊടും ചതികളിൽ ഒന്നായിരുന്നു ഇത്. അതിന്റെ പ്രത്യാഘാതങ്ങൾ ന്യുക്ലിയർ ബോംബിനേക്കാൾ ദൂരവ്യാപകവും അത്യന്തം അപകടകരവുമായിരുന്നു. സലഫീ പണ്ഡിതന്മാരെന്ന വ്യാജേന ഈജിപ്ഷ്യൻ വംശജരായ മുഹമ്മദ് ഖുതുബ്, സഹോദരൻ സയ്യിദ് ഖുതുബ്, അബ്ദുൾറഹ്മാൻ അബ്ദുൽ ഖാലിഖ്, സിറിയക്കാരൻ മുസ്തഫ സബാഈ, സൗദിയായ സൽമാനുൽ ഔദ, ആയിദുൽ ഖർനീ, അലീ അൽ ഖർനി, ഉസാമത്തുൽ ഖൂസി, സലീമുൽ ഹിലാലീ, അബൂ ഇസ്ഹാഖുൽ ഹുവൈനി, മഗ്‌റാവീ, അലി അൽഹലബി തുടങ്ങിയവർ, അറബ് ലോകത്തും പുറത്തും 'സലഫി' പണ്ഡിതന്മാരായി "അറിയപ്പെട്ടു".
അവരുടെ പിഴച്ച വീക്ഷണങ്ങളും തെറ്റായ നിലപാടുകളും ആശയവ്യതിയാനങ്ങളും സലഫീ ആദർശവും ശെരിയായ ഇസ്‌ലാമിക വീക്ഷണങ്ങളുമായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇത്തരം പ്രചരണങ്ങൾക്ക് ഇഖ്‌വാനീ ആശയക്കാരും പ്രസിദ്ധീകരണങ്ങളും ചുക്കാൻ പിടിച്ചു.
അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉഅലമാക്കളോടു ഇഖ് വാനികൾക്കും സഹയാത്രികരായ ജമാഅത്തെ ഇസ്‌ലാമിക്കും അങ്ങേയറ്റത്തെ പുച്ഛവും വെറുപ്പുമാണ്. സൗദിയിലെ "ഹൈഅതു കിബാരിൽ ഉലമാ" ഇഖ്‌വാനുൽ മുസ്‌ലിമൂനെ ഭീകരവാദപ്രസ്ഥാനമായി ക്ളാസിഫൈ ചെയ്തതോടു കൂടി അവരുടെ വിദ്ധ്വേഷം ശതഗുണീഭവിച്ചു. ഇപ്പോൾ അവർ കടുത്ത പ്രതിരോധത്തിലാവുകയും ചുവപ്പ് കണ്ട കാളയെപ്പോലെ കണ്ടവരെ മുഴുവൻ തെറി പറഞ്ഞു കെറുവ് തീർക്കുകയും ചെയ്യുന്ന തിരക്കിലാണ്. ഏതായാലും സൗദി അറേബ്യയും അവിടെയുള്ള പണ്ഡിത സഭയും ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ പേരിൽ എടുത്ത തീരുമാനം ശ്ലാഘനീയവും സ്തുത്യർഹവുമാണ്. അതിന്റെ ഗുണപരമായ ഫലങ്ങൾ സൗദി അറേബ്യയിലും മുസ്‌ലിം ലോകത്ത്‌ തന്നെയും
സമീപഭാവിയിൽ പ്രതിഫലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ( അവസാനിച്ചു )

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.