ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു . " നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم ( നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക ) എന്ന് പറയുക. ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു. " എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ്(ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. "
ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
1- നല്ല മഴയുള്ള സമയങ്ങളിൽ ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം.
2- ജമാഅത് നമസ്കാര വീട്ടിൽ വെച്ച് നിർവ്വഹിക്കാം.
3- ജുമുഅക്ക് പകരം ദുഹ്ർ നമസ്കരിച്ചാൽ മതിയാകും
4- ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മഴ കാരണം ജമാഅത് നമസ്കാരത്തിനും ജുമുഅക്കും ഇളവ് നൽകാമെങ്കിൽ, ഇന്നത്തെ സാഹചര്യം പോലുള്ള മനുഷ്യ ജീവൻ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളിൽ തീർച്ചയായും ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം
5- ഇതേ ആശയത്തിൽ വേറെയും സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.
6- ജുമുഅ ദിവസം വീട്ടിൽ നിന്ന് ദുഹർ നമസ്കരിക്കുമ്പോൾ ജുമുഅ ഖുതുബ ഉണ്ടാവില്ല.