Friday, September 13, 2019

അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ .....

​​അൽ ഹാഫിള് അൽ മിസ്സി رحمه الله  പറഞ്ഞു :

അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ (ഫിത്'നകളെ തൊട്ട്)  അവൻ സ്വയം ആശ്വസിക്കുകയും മറ്റുള്ളവര്‍ക്ക്  ആശ്വാസം നൽകുകയും ചെയ്തേനെ, അബദ്ധങ്ങൾ കുറയുകയും സുബദ്ധങ്ങൾ കൂടുകയും ചെയ്തേനെ.

അബു തൈമിയ്യ ഹനീഫ് حفظه الله 


يقول الحافظ المزي رحمه الله تعالى :

"لو سكت من لا يدري لاستراح وأراح، وقَلّ الخطأ، وكثر الصواب"

تهذيب الكمال(٣٦٢/٢)

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച് *

ശൈഖുൽ ഇസ്'ലാം ഇബ്‌'നു തൈമിയ്യ رحمه الله ചോദിക്കപ്പെട്ടു: 

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച്, അവയിൽ ഏതാണ് ഏറ്റവും ശ്രേഷ്ഠം?

അദ്ദേഹം മറുപടി നൽകി: ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിനങ്ങളാണ് റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളേക്കാൾ ശ്രേഷ്ഠം. റമദാനിലെ അവസാനത്തെ പത്ത് രാവുകളാണ് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് രാവുകളേക്കാൾ ശ്രേഷ്ഠം.

وسئل : (شيخ الإسلام) عن عشر ذي الحجة والعشر الأواخر من رمضان. أيهما أفضل؟

فأجاب: أيام عشر ذي الحجه أفضل من أيام العشر من رمضان والليالي العشر الاواخر من رمضان افضل من ليالي عشر ذي الحجة.

അബു തൈമിയ്യ ഹനീഫ് حفظه الله

നന്മ ചെയ്യാൻ ഉദ്ദേശിക്കുവാൻ - ഇമാം അഹ്'മദ് തന്റെ മകന് നൽകിയ വസിയ്യത്ത്

​​
നന്മ ചെയ്യാൻ ഉദ്ദേശിക്കുവാൻ

ഇമാം അഹ്'മദ് തന്റെ മകന് നൽകിയ വസിയ്യത്ത്
 
അഹ്'മദ് ബ്നു ഹമ്പലിന്റെ മകൻ അബ്ദുല്ല ഒരിക്കൽ തന്റെ പിതാവിനോട് പറഞ്ഞു:
എന്റെ പൊന്നു പിതാവേ, എനിക്കൊരു വസിയ്യത്ത് നൽകിയാലും. 
അപ്പോൾ അദ്ദേഹം പറഞ്ഞു:
എന്റെ പൊന്നു മകനേ, നീ നന്മചെയ്യാൻ ഉദ്ദേശിക്കുക. തീർച്ചയായും നീ നന്മയിലായിക്കൊണ്ടേയിരിക്കും;
നന്മചെയ്യാൻ ഉദ്ദേശിക്കുന്ന കാലമത്രയും.

وَصِيَّةُ الْإِمَامِ أَحْمَدَ وَلَدَهُ بِنِيَّةِ الْخَيْرِ.
قَالَ عَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ لِأَبِيهِ يَوْمًا أَوْصِنِي يَا أَبَتِ، فَقَالَ " يَا بُنَيَّ انْوِ الْخَيْرَ فَإِنَّكَ لَا تَزَالُ بِخَيْرٍ مَا نَوَيْتَ الْخَيْرَ "
(الآداب الشرعية)

അബു തൈമിയ്യ ഹനീഫ് حفظه الله 

​ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:

ഖുർആൻ പാരായണം ചെയ്യുമ്പോൾ 
അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:

- അല്ലാഹുവിന്റെ വചനം വായിക്കുന്നത്
ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം.

- ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം.

- ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം.

- അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം.

ശൈഖ് അഹ്'മദ് അസ്സുബൈഈ حفظه الله

വിവ : അബു തൈമിയ്യ ഹനീഫ് حفظه الله 

തഖ്'വകൊണ്ട് ബോധനം നൽകപ്പെട്ട ആത്മാവ്

തഖ്'വകൊണ്ട് ബോധനം നൽകപ്പെട്ട ആത്മാവ് സത്യം തിരിച്ചറിയുന്ന നിമിഷം അതിനെ മുറുകെപ്പിടിക്കും; അല്ലാഹുവിന്റെ തീരുമാനത്തിൽ സംതൃപ്തിയോടെ.
എന്നാൽ അഭീഷ്ടത്തെ (ബിദ്അത്തിനെ) പിന്തുടരുന്നവനാകട്ടെ, സ്വന്തം നഫ്സിനെയും അഭീഷ്ടത്തെയും സഹായിക്കാനുദ്ദേശിക്കുന്നവനാണവൻ. അതിനാൽ സത്യം കൺമുന്നിൽ കാണും, പക്ഷേ അതിലവൻ സംതൃപ്തനാവില്ല. കാരണം അവൻ തന്റെ അഭീഷ്ടം കൊണ്ട് രോഗം പിടിപെട്ടവനാണ്.
അല്ലാഹുവിനോട് നാം രക്ഷ തേടുന്നു.

- ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله

വിവ : അബു തൈമിയ്യ ഹനീഫ് حفظه الله 

നുറുങ്ങുകൾ...

നുറുങ്ങുകൾ...

ശൈഖ് മുഹമ്മദ് ബ്നു ഉമർ ബാസ്മൂൽ حفظه الله

ആയുസ്സ് കൂടും തോറും കുറയുന്നു.
ദുനിയാവിലെ ജീവിതമാണ് കർമത്തിന്റെ ഗോദ.
എല്ലാ മനുഷ്യരും നേരം വെളുക്കുമ്പോൾ പുറപ്പെടുന്നു; തന്റെ ആത്മാവിനെ വിൽക്കാനായി. 
ഒന്നുകിൽ (അല്ലാഹുവിന്ന് വിറ്റ്) അതിനെ മോചിപ്പിച്ചവനാകുന്നു. 
അല്ലങ്കിൽ (പിശാചിന്ന് വിറ്റ്) അതിനെ നശിപ്പിച്ചവനാകുന്നു.  
നിന്റെ ജീവിതമെന്നാൽ നിന്റെ ആയുസ്സാണ്.
നിന്റ ആയുസ്സെന്നാൽ നീ ജീവിക്കുന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്നുവേണ്ട, മണിക്കൂറുകളും മിനുറ്റുകളും സെക്കന്റുകളുമാണ്.
മനുഷ്യന്റെ ഹൃദയമിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ മിനിറ്റുകളും സെക്കന്റുകളുമാണെന്ന്.
അത് സൽകർമങ്ങളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ ലാഭം നേടിയവനായി.
അത് കളിതമാശകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനായി.
അത് തിന്മകളിൽ ജീവിച്ചു തീർത്താൽ 
നീ അതിൽ നഷ്ടവാനും പാപിയുമായി; പശ്ചാതപിക്കാത്തിടത്തോളം!

അബു തൈമിയ്യ ഹനീഫ് حفظه الله 



"ഈ ഇൽമു ദീനാകുന്നു"

പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ്‌ ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു " നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്‌ലിം.
ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്.
അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്.
ഖുർആൻ, ഇസ്‌ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്‌ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്‌ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്.

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 2

ഖദ് റിലുള്ള വിശ്വാസം - الإيمان بالقدر-2

ഖദ്റ് രണ്ട് തരത്തിലാണ്.

ഒന്ന് : അള്ളാഹുവിന്റെ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الشرعية)


രണ്ട്: അള്ളാഹുവിന്റെ പ്രാപഞ്ചികമായ കാര്യങ്ങളിലുള്ള ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الكونية)

ഇതിൽ ഒന്നാമത് പറഞ്ഞ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അള്ളാഹു ഉദ്ദേശിക്കുകയും അതോടൊപ്പം ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ്. അടിമകളോട് അള്ളാഹു അനുഷ്ഠിക്കാൻ കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുടരാൻ പ്രേരണ നൽകുകയും ചെയ്‌ത മുഴുവൻ കാര്യങ്ങളും ഈയിനത്തിലാണ് ഉൾപ്പെടുക. ഇവ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. ഇതിലാണ് മനുഷ്യർക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള വിവേചനാധികാരമുള്ളത്. അതായത് അള്ളാഹു മനുഷ്യരോട് അനുഷ്ഠിക്കാൻ കൽപിച്ച മതപരമായ ആജ്ഞാ നിർദേശങ്ങൾ അവർ സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ പരലോകത്തു അതിനുള്ള ശിക്ഷ ലഭിക്കും. എന്നാൽ അവ അവഗണിക്കുകയും സ്വീകരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്യാനുള്ള അവസരം മനുഷ്യനുണ്ട്.

രണ്ടാമത്തെ ഇനം, അള്ളാഹുവിന്റെ പ്രാപഞ്ചിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശമാണ്. ഇത് പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു. ഇവ നിർബന്ധമായും സംഭവിക്കുന്നവയാണ്. ജനനം, മരണം രോഗം പ്രകൃതി ദുരന്തങ്ങൾ തുടങ്ങി, അക്രമം, അനീതി, കളവ് കൊല, വ്യഭിചാരം, ശിർക്ക്‌ കുഫ്‌റ്‌ വരെ മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അവയിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയുമുള്ളവയാണെങ്കിൽ ഒന്നാമത്തെ ഇനത്തിലേക്ക് പോയിച്ചേരുമെന്നതാണ് ഇത് രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വിത്യാസം.

ഇവ രണ്ടിനവും അള്ളാഹുവിന്റെ അറിവിന്റെയും ഉദ്ദേശത്തിന്റെയും രേഖപ്പെടുത്തലിന്റെയും ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിക്കുന്ന സമയത്ത് ഉണ്ടാക്കുക എന്നീ നാല് കാര്യങ്ങളിൽ ഉൾച്ചേർന്നവയാണ്.

ബശീർ പുത്തൂർ

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 1

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം)


അള്ളാഹുവിലുള്ള വിശ്വാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവന്റെ വിധിയിലുള്ള വിശ്വാസം. അത് നാല് അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.

- അതിൽ ഒന്നാമത്തേത്; അറിവ് (العلم) ആണ്. അതായത് അള്ളാഹുവിന് അവനെക്കുറിച്ചും അവന്റെ മുഴുവൻ സൃഷ്ട്ടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംബൂർണ്ണവും വിശദവും അതിസൂക്ഷ്മവുമായ അറിവ് അനാദിയിൽ ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്നുള്ള വിശ്വാസമാണ്.

- രണ്ടാമത്തേത് : രേഖപ്പെടുത്തൽ (الكتابة) അതായത് അവന്റെ ഇൽമിലുള്ള മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ് ഫൂദിൽ അള്ളാഹു നേരത്തെ തന്നെ എഴുതി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന വിശ്വാസമാണ്.

- മൂന്നാമത്തേത് : ഉദ്ദേശം (المشيئة) അതായത് ലോകത്ത് സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കലാണ്‌.

- നാലാമത്തേത് : സൃഷ്ട്ടി (الخلق والإيجاد) അതായത്, അള്ളാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ അവന്റെ ഉദ്ദേശത്തിന് വിധേയമായി അവൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അവൻ ഉദ്ദേശിച്ച വിധത്തിലും അവൻ ഉണ്ടാക്കുന്നു (സൃഷ്ട്ടിക്കുന്നു) എന്ന് വിശ്വസിക്കലുമാണ്. അള്ളാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്.

വിധിയുമായി ബന്ധപ്പെട്ട ഈ നാല് അടിസ്ഥാന വിശ്വാസത്തിൽ സംശയരഹിതമായി വിശ്വസിക്കാത്ത ഒരാളുടെ ഈമാനും പൂർണ്ണമാവുകയില്ല.

ബശീർ പുത്തൂർ

സലാം സുല്ലമി ഹദീസ് പണ്ഡിതനോ ?



#സലാം #സുല്ലമി #ഹദീസ് #പണ്ഡിതനോ ?

സലാം സുല്ലമിയുടെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫാൻസുകാർ കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. ഇപ്പോൾ ഇമാം ബുഖാരിയാണ് വലിയ ഹദീസ് നിഷേധിയെന്ന് ആരോപിച്ചു കൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ്.

ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയുടെ കർത്താവാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഹദീസുകൾ ശേഖരിക്കുന്നതിൽ ആത്മാർപ്പണം നടത്തിയ മുഹദ്ധിസ് ! അദ്ദേഹത്തെ ഹദീസ് നിഷേധിയെന്ന് വിളിക്കുന്നവന്റെ അജ്ഞതയുടെയും അവിവേകത്തിന്റെയും ആഴം അളക്കാവുന്നതേയുള്ളൂ. ദൂരദിക്കുകൾ താണ്ടി ഹദീസുകൾ സമാഹരിച്ചു കല്ലും പതിരും വേർതിരിച്ച മഹാനുഭാവൻ എങ്ങിനെ ഹദീസ് നിഷേധിയാകും? സലാം സുല്ലമിയുടെ വികല വീക്ഷണങ്ങളെ രക്ഷിച്ചെടുക്കാൻ ഇരുട്ടിന്റെ സഹയാത്രികർക്ക് പലതും ചെയ്യേണ്ടി വരും. ഈ ആരോപണം അതിന്റെ ഭാഗം മാത്രം.


ഇമാം ബുഖാരി തന്റെ മഹത്തായ ജീവിതത്തിൽ സ്വരൂപിച്ച ഹദീസുകൾക്ക് സ്വീകാര്യതക്ക് വേണ്ടി സ്വയം നിശ്ചയിച്ച നിബന്ധനകൾക്ക് വിധേയമല്ലാത്ത ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തിയില്ല. പഠന വിധേയമാക്കുകയും ബലാബല നിർണ്ണയത്തിൽ പരാജയപ്പെടുകയും ചെയ്ത ലക്ഷക്കണക്കായ അത്തരം ഹദീസുകൾ സ്വഹീഹിൽ ചേർക്കാത്തതു കൊണ്ട് സുല്ലമി ഫാൻസുകാർക്ക് ഇമാം ബുഖാരി ഹദീസ് നിഷേധിയായി !! എങ്ങിനെയുണ്ട് കണ്ടു പിടിത്തം ?!

ലജ്ജയില്ലാത്ത ഇക്കൂട്ടരോട് ചോദിക്കാനുള്ളത് സലാം സുല്ലമി ചെയ്തതും ഇമാം ബുഖാരി ചെയ്തതും എങ്ങിനെ നിങ്ങൾ താരതമ്യം ചെയ്യും? അതിനു മുമ്പേ, അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതനായ ഇമാമും മുഹദ്ധിസുമായ ഇമാം ബുഖാരിയെ സലാം സുല്ലമിയുമായി താരതമ്യം ചെയ്യാൻ എങ്ങിനെ നിങ്ങൾക്ക് ധൈര്യം വന്നു? !!

ഹദീസുകളെ, സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, അവക്ക് പൂർവ്വീകരായ മുഹദ്ധിസുകളാരും പറയാത്ത അഭിപ്രായം സ്വന്തമായി പറയുകയും അത് ശെരിയായതും കുറ്റമറ്റതും മുസ്‌ലിം ലോകം അംഗീകരിച്ചതുമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ആളാണ് സലാം സുല്ലമി !

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് സ്വഹീഹായ സനദുകളിലൂടെ ബുഖാരിയും മുസ്ലിമുമടക്കം നിരവധിയനവധി ഹദീസ് ഗ്രന്ഥങ്ങളിൽ രിവായത് ചെയ്യപ്പെട്ടതും ലോകത്തു ഇന്നോളമുള്ള പ്രാമാണികരായ മുഹദ്ധിസുകളും മുഫസ്സിറുകളും ഇജ്‌മാഓട് കൂടി നിരാക്ഷേപം സ്വീകരിച്ചതുമാണ്. ആ സംഭവം ഖുർആനിന് എതിരാണെന്ന് പ്രാമാണികരായ മുഫസ്സിറുകളിൽ ആരും അഭിപ്രായപ്പെട്ടിട്ടില്ല. ആ ഹദീസിൽ ആക്ഷേപം ഉന്നയിച്ചത് മുഅതസിലികളും ഷിയാക്കളുമാണ് !! അപ്പോൾ എവിടെ നിന്നാണ് സലാം സുല്ലമിക്ക് ഈ ആശയം കിട്ടിയത് എന്നതിനെക്കുറിച്ച് അന്വേഷിച്ചു കൂടുതൽ സമയം കളയേണ്ടതില്ല.

സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ചില ഹദീസുകൾക്കോ വാക്കുകൾക്കോ ഇമാം ദാറഖുത്‌നിയെപ്പോലുള്ള മുഹദ്ധിസുകൾ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. (ആ വിമർശനങ്ങൾക്ക് ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ ഖണ്ഡനം നടത്തുകയും, ബുഖാരിയുടെ ഭാഗത്താണ് ശെരിയെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയും ഫത്ഹുൽ ബാരിയുടെ ആമുഖത്തിൽ അവ എഴുതിച്ചേർക്കുകയും ചെയ്തിട്ടുണ്ട്). എന്നാൽ, എന്നാൽ ദാറഖുത്‌നിയുടെ ആക്ഷേപത്തിന് വിധേയമായ ഹദീസുകളുടെ കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഇല്ല എന്നറിയുമ്പോഴാണ് ഇവരുടെ കുതന്ത്രത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാവുക !!

( #സലാം #സുല്ലമി #സൗദി #അറേബിയയിലായിരുന്നു #ജനിച്ചതെങ്കിൽ #അവിടെ #മുഫ്‌തിയാകുമായിരുന്നു എന്ന് പ്രവചിച്ച ഒരു മർകസ് ദഅവ സുല്ലമി ഫാൻസുകാരൻ ഉണ്ടായിരുന്നു) 👈ഇത് വായിച്ച് ചിരിക്കണോ കരയണോ എന്ന് നിങ്ങൾ തീരുമാനിക്കുക

സലാം സുല്ലമിയുടെ വീഴ്ചകൾ ന്യായീകരിക്കപ്പെടരുത് !

#സലാം #സുല്ലമിയുടെ #വീഴ്ചകൾ #ന്യായീകരിക്കപ്പെടരുത് !

അബ്ദുൽ സലാം സുല്ലമിയുടെ വീക്ഷണങ്ങൾ ശെരിയാണെന്ന് സ്ഥാപിക്കാൻ അടിയാധാരം വരെ പണയം വെക്കാനുള്ള വെപ്രാളത്തിലാണ് ഫാൻസുകാർ. വീക്ഷണങ്ങളിൽ ചെറുതും വലുതുമായ അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. അത് അഖീദയിലും മൻഹജിലും അമലുമായി ബന്ധപ്പെട്ടവയിലുമാകാം. തലയെടുപ്പുള്ള പല ആലിമീങ്ങൾക്കും പല വിഷയത്തിലും വീഴ്ചകൾ സംഭവിച്ചതായി പിൽക്കാലക്കാരായ ആലിമീങ്ങൾ ചൂണ്ടിക്കാണിക്കുകയും ന്യായവും സ്വീകാര്യവുമായ രീതിയിൽ ശെരിയായ നിലപാടുകൾ തെളിവുകൾ കൊണ്ട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരുതിക്കൂട്ടി തെറ്റായ നിലപാടുകൾ സ്വീകരിക്കുകയും മദ്ഹബിനോടോ മനസ്സിലുറച്ചു പോയ തെറ്റായ നിലപാടിനോടോ പക്ഷം പിടിച്ചു പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും വികല വീക്ഷണങ്ങൾ ആദർശമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക്, അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചു പോകുന്ന അബദ്ധത്തിന്റെ ആനുകൂല്യം ലഭിക്കില്ല ! അത് കൊണ്ടു തന്നെ അഹ്‌ലുസ്സുന്നത്തിന്റെ മഹാന്മാരായ ഉലമാക്കളുടെ ഉദ്ധരണികളിൽ സലാം സുല്ലമി നടത്തിയ "കൈക്രിയകൾ" ക്ക് യാതൊരു പരിഗണനയും കൊടുക്കാൻ കഴിയില്ല. കെ എൻ എമ്മിന് എക്കാലവും പറ്റിയ വലിയ അബദ്ധങ്ങളിലൊന്നാണ് തെറ്റായ വീക്ഷണങ്ങൾ പുലർത്തുന്ന ആളുകൾ ജനപ്രിയരാണെങ്കിൽ (ക്രൗഡ് പുള്ളർ) അവരെ ചാക്കിട്ട് പിടിച്ച് വരുതിയിൽ നിർത്തുകയെന്നത്. മൻഹജിയായ കൃത്യതയില്ലാത്ത ഇത്തരം പല നിലപാടുകളുടെയും ആശാന്മാരാണ് കെ എൻ എമ്മുകാർ. എന്ന്‌ കരുതി, ഉമർ മൗലവി , സൈദ് മൗലവി, കെപി തുടങ്ങിയ ആദ്യ കാല പണ്ഡിതന്മാർ സലാം സുല്ലമിയുടെ വികല വാദങ്ങളെ അനുകൂലിച്ചവരായിരുന്നു എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നത് തികഞ്ഞ അനീതിയാണ്.
ഏതായാലും എഴുത്തിലും പുകഴ്ത്തലിലും വാഴ്ത്തലിലും ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ധിസായി അവരോധിക്കുന്നതിലും ഒരു മയം വന്നിട്ടുണ്ട് എന്നത് ആശാവഹവും പ്രതീക്ഷാ നിർഭരവുമാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ വീഴ്ചകളും അബദ്ധങ്ങളും ചുണ്ടിക്കാണിക്കേണ്ടത് അക്കാര്യം മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തവരുടെ ധാർമ്മിക ബാധ്യതയാണ്. കാരണം ജനങ്ങളിൽ തെറ്റായ ആശയം ശെരിയാണെന്ന ധാരണയിൽ വേരുറച്ചു പോകുന്ന സാഹചര്യങ്ങൾ നിലനിൽക്കാൻ പാടില്ല. അള്ളാഹുവിന്റെ ദീൻ സംരക്ഷിക്കപ്പെടേണ്ടതും അടുത്ത തലമുറക്ക് അതിന്റെ ആദ്യ പരിശുദ്ധിയോടെ കൈമാറേണ്ടതും പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്.

സലാം സുല്ലമിയെ പ്രൊമോട്ട് ചെയ്യുന്നവരോട് - 2

#സലാം #സുല്ലമിയെ #പ്രൊമോട്ട് #ചെയ്യുന്നവരോട്
സിഹ്റുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ മാത്രം തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും പണ്ഡിതൻമാരുടെ ഉദ്ധരണികളിൽ നീചമായ തിരിമറി നടത്തിയും സലാം സുല്ലമി കുറച്ചൊന്നുമല്ല ജനങ്ങളെ കബളിപ്പിച്ചത്.
അദ്ദേഹത്തിന്റെ സിൽബന്ധികൾ നിരന്തരം പ്രചരിപ്പിക്കാറുള്ള ഇമാം നവവിയുടെയും ഇമാം ഇബ്നു ഹജറിന്റെയും രണ്ട്‌ ഉദ്ധരണികളുടെ നിജസ്ഥിതി ഇവിടെ അനാവരണം ചെയ്യുകയാണ്. ഇത് കാണിച്ച് എന്തോരം കെ എൻ എമ്മുകാരെ ഇവർ വിരട്ടി വിറപ്പിച്ച് നിർത്തിയിട്ടുണ്ടെന്നറിയോ ? ചങ്കുറപ്പില്ലാത്ത "മിണ്ടാപ്രാണികളായ" ആ സാധുക്കൾ ഇത് കാണുമ്പോൾ പേടിച്ചോടുകയാണ് പതിവ്.
(ഇനിയാരും സലാം സുല്ലമി പാവാ എന്നും പറഞ്ഞു വരരുത് )
#വിഗ്രഹം #വീണുടഞ്ഞു #കഴിഞ്ഞു

സലാം സുല്ലമിയെ പ്രൊമോട്ട് ചെയ്യുന്നവരോട് - 1


#സലാം #സുല്ലമിയെ #പ്രൊമോട്ട് #ചെയ്യുന്നവരോട്
അധികം ഡെക്കറേഷൻ വേണ്ട ! കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഹദീസ് നിഷേധത്തിനു വ്യവസ്ഥാപിത രൂപം നൽകിയത് സലാം സുല്ലമിയാണ്. അത് വരെ അദ്ദേഹത്തിന്റ പുസ്തകങ്ങളിലും എഴുത്തുകളിലും പ്രസംഗങ്ങളിലും ക്ലാസ്സുകളിലും ചിതറിക്കിടന്ന പിഴച്ച വാദങ്ങളും ഹദീസ് നിഷേധങ്ങളും മർകസ് ദഅവ മുജാഹിദ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുക്കുകയും അവരുടെ സംഘടനാ ചാനൽ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം ദീനിനെക്കുറിച്ചും പ്രമാണങ്ങളെക്കുറിച്ചും സാമാന്യത്തിൽ കുറഞ്ഞ വിവരം മാത്രമുള്ള ഏതാനും അനുയായി വൃന്ദങ്ങൾ ഹദീസ് നിഷേധം നാടൊട്ടുക്കും പ്രചരിപ്പിച്ചു.( അവരിൽ ചിലരെങ്കിലും കാടു കയറിയ ചിന്തകളുമായി ചേകനൂരിസത്തിൽ ചേക്കേറി) മടവൂർ സാഹിബ് അധികാര ശീതളിമ സ്വപ്നം കണ്ട് സീഡീ ടവറിൽ കയറിക്കൂടി എന്നല്ലാതെ മനസ്സ് കൊണ്ട് സലാം സുല്ലമിയുടെ ആശയം പങ്കുവെക്കുന്ന ആള് തന്നെയാണ്. ഇന്ന് സൈബർ ലോകത്ത്‌ ഹദീസ് നിഷേധം തൊഴിലായി സ്വീകരിച്ച പലരും ചേകനൂരികളായി പരകായപ്രവേശം നടത്തിയ ചിലരും സലാം സുല്ലമിയുടെ അരുമ ശിഷ്യഗണങ്ങളാണ്.
സിഹ്‌റ്
ഖബര്‍ ശിക്ഷ
സംസം
ഹജറുല്‍ അസ്‌വദ്
പല്ലിയെ കൊല്ലൽ
കണ്ണേറ്
സംഗീതം ഹലാലാക്കല്‍
അള്ളാഹുവിന്റെ നുസൂല്‍
ഖബറുല്‍ ആഹാദ് വിശ്വാസത്തിനു പറ്റില്ല
പിശാച് ആലങ്കാരികം
തബര്‍റുക്
മിഅ്‌റാജ്
സ്വിറാത്ത്
മസീഹുദ്ദജ്ജാൽ
സുത്റ
തുടങ്ങി ഒരുപാട് വിഷയങ്ങളിലുള്ള ഹദീസുകൾ അറഞ്ചം പുറഞ്ചം നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്ത സലാം സുല്ലമി എങ്ങിനെയാണ് നവോദ്ധാന നായകനും മഹാനുമാവുക ?
വ്യക്തമായ നിഷേധങ്ങളടങ്ങിയ ഇവയെല്ലാം സുല്ലമിയും അനുയായികളും എഴുതി ഔദ്യോഗികമായി തന്നെ പ്രസിദ്ധീകരിച്ചതാണ്.
മർകസ് ദഅവക്ക്‌ നേതൃത്വം നൽകിയ മടവൂർ സാഹിബ് വഴി മാറിപ്പോവുകയും സലാം സുല്ലമി മരണപ്പെടുകയും ചെയ്തതോടെ തൽസ്ഥാനത്തു ഉമർ സുല്ലമിയും നയാപൈസക്കു കൊള്ളാത്ത കരുമ്പുലാക്കലും കയറിപ്പറ്റി. ഇപ്പോൾ ദിശാബോധമില്ലാത്ത ഇവരെ പ്രതിനിധീകരിക്കുന്നത് കുറച്ചു സൈബർ പോരാളികളാണ്. അത് കൊണ്ട്, #അധികം #ഡെക്കറേഷൻ #വേണ്ട !
വിഗ്രഹങ്ങൾ വീണുടയാനുള്ളതാണ്

അതെ ; ഹിജാബ് അരക്ഷയല്ല ! സുരക്ഷയാണ്.

#അതെ ; #ഹിജാബ് #അരക്ഷയല്ല !
#സുരക്ഷയാണ്.

മുസ്‌ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.
സ്ത്രീക്ക് അവളുടെ വിദ്യാഭാസ- തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് " അകലെ " എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല.
അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല ; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്.

നബി ചര്യ പിൻപറ്റുക - 2

#നബി #ചര്യ #പിൻപറ്റുക

ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയതെങ്ങിനെയാണോ അതുപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ പൂർണ്ണമായ തോതിൽ പിന്തുടരലാണ് നബി ചര്യ പിൻപറ്റുക എന്ന് പറയുന്നതിന്റെ താൽപ്പര്യം. ഇന്ന് പലരും ചെയ്യുന്ന പോലെ ഖുർആനും സുന്നത്തും പിൻപറ്റുന്നവരാണെന്നു സ്വയം അവകാശപ്പെടുകയും അതേ സമയം തന്നെ തങ്ങൾക്ക് പല കാരണങ്ങൾ കൊണ്ടും യോജിക്കാൻ കഴിയാത്ത, പല സുന്നത്തുകളെയും അവർ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.

ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിനാലോ അയാളുടെ യുക്തിക്കും ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പേരിലോ സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ട ഒരു കാര്യം നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പാടില്ല. അതാണ് സുന്നത്തു പിൻപറ്റുന്നതിന്റെ കാതൽ.


ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും സാധാരണയായി പലരും നിസ്സാരമായി കരുതുന്ന സുന്നത്തുകളെ പരിഗണിക്കുകയും ചെയ്യുന്ന മുജാഹിദുകൾ പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയം സ്വീകരിച്ചതായി കാണാം. ഒരു പക്ഷെ അറിവില്ലായ്മയോ വിഷയങ്ങളെക്കുറിച്ചു വ്യക്തതക്കുറവോ ഇതിന് കാരണമായിരിക്കാം. പക്ഷെ, ഈ മതസംഘടനകളുടെയെല്ലാം ചിറകുകൾക്കുള്ളിൽ കരുതിക്കൂട്ടി തികഞ്ഞ യുക്തിവാദവും സ്വതന്ത്ര ചിന്തയും സുന്നത്തു നിഷേധവും ചേകനൂരിസവും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്ന് വേണം കരുതാൻ. നേതൃത്വത്തെയും അവരുടെ നിലപാടുകളെയും പോലും സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഘം.

വാൽക്കഷ്ണം : " ശഅബാൻ 29 -ന് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും.......മെയ് 6-നു തിങ്കളാഴ്ച റംസാൻ ഒന്നായിരിക്കുമെന്നു" ഹിലാൽ കമ്മറ്റി ചെയർമാന്റെ പത്രപ്രസ്താവന. !!

പിറവി ദർശനം കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് പറയുന്നവർ തന്നെയാണ് മുകളിലെ കണക്കിനെ പ്രമോട്ട് ചെയ്യുന്നത്. ഇക്കാര്യം പത്രപ്രസ്താവന നടത്തി പറയുന്നതിലും എളുപ്പമല്ലേ കലണ്ടറിൽ ചേർക്കുന്നത്? അത് രണ്ടും തമ്മിലെന്ത് വിത്യാസം? ചുരുക്കത്തിൽ സുന്നത്തു പിൻപറ്റുക എന്ന് പറയുന്നതും ശെരിക്കു പിൻപറ്റലും തമ്മിൽ നല്ല അന്തരമുണ്ടെന്നർത്ഥം !!

നബി ചര്യ പിൻപറ്റുക - 1

നബി ചര്യ പിൻപറ്റുക ( സുന്നത്തു പിൻപറ്റുക ) എന്ന് പറഞ്ഞാൽ, ചെയ്‌താൽ കൂലിയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും എന്നർത്ഥമില്ല .
നബിയുടെ കൽപനകൾ, ആജ്ഞകൾ, നിർദ്ദേശങ്ങൾ വിലക്കുകൾ എല്ലാം സുന്നത്തിന്റെ അവിഭാജ്യ ഘടകങ്ങൾ തന്നെ.
സുന്നത്ത് സ്വീകരിക്കേണ്ട രീതിയെക്കുറിച്ചു ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ പറഞ്ഞു
طاعته فيما أمر, وتصديقه فيما أخبر, واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع
" അദ്ദേഹത്തിന്റെ ( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ) കൽപ്പനകൾ (നിരുപാധികം )അനുസരിക്കുകയും പറഞ്ഞ കാര്യങ്ങൾ ( ചോദ്യം ചെയ്യാതെ ) വിശ്വസിക്കലും വിലക്കുകയും വിരോധിക്കുകയും ചെയ്ത കാര്യങ്ങൾ വർജ്ജിക്കലും ഷറആക്കിയത് കൊണ്ട് മാത്രം അവനെ ഇബാദത് ചെയ്യലുമാണ്.
നബിയെ സമഗ്രമായി ഇത്തിബാഉ ചെയ്യുന്നതിന്റെ രൂപം എങ്ങിനെയെന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.

അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന് : ( ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു


അബുബക്കർ റദിയള്ളാഹു അൻഹുവിന്റെ മകൾ അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന് : ( ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു) ഹാകിം- അദ്ദേഹം പറഞ്ഞു : ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണ്. അൽബാനി പറഞ്ഞു : മുസ്‌ലിമിന്റെ മാത്രം നിബന്ധനയൊത്തതാണ്.

ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോടൊപ്പം ഇഹ്റാമിലായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകാറുണ്ടായിരുന്നു.അവർ ഞങ്ങളുടെ നേരെയെത്തിയാൽ ഞങ്ങളിലൊരുവൾ അവളുടെ ജിൽബാബ് (മേൽവസ്ത്രം) തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടും. അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളത് മാറ്റും. അഹ്‌മദ്‌, അബൂദാവൂദ്. അൽബാനി പറഞ്ഞു. വിവിധ പരമ്പരയിൽ വന്ന ഹദീസുകൾ കൊണ്ട് ഇതിന്റെ സനദ് ഹസൻ ആണ്‌.

ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് ?
ആരെയാണ് പിൻപറ്റേണ്ടത് ?
നബിയോടൊപ്പം സഹവസിച്ച സ്വഹാബികൾ പങ്ക് വെച്ച അനുഭവങ്ങളാണോ അതല്ല കെ എൻ എമ്മിന്റെ നിലപാടുകളോ ?

മർകസ് ദഅവ വിഭാഗം

വരണ്ട വേനലിനു ശേഷം കനത്ത ഒരു മഴ പെയ്താൽ എന്തെല്ലാം ക്ഷുദ്ര ജീവികളാണ് വെള്ളത്തോടൊപ്പം ഒലിച്ചു വരിക ? പാമ്പ്, തേള്, പഴുതാര, തേരട്ട, എലി തുടങ്ങി ഒരുപാടൊരുപാട് ജന്തുക്കൾ ചപ്പുചവറുകൾക്കൊപ്പം ഒലിച്ചു അടിഞ്ഞു കൂടും ! അപ്പോഴാണ് നമുക്ക് ചുറ്റിലും ഇത്രയും കാലം ഇവയെല്ലാം ജീവിച്ചിരുന്നുവല്ലോ എന്നോർത്ത് വേവലാതിപ്പെടുക ! ഒരു മഴ പെയ്യാനുള്ള അവസരത്തിനായി ഇവയെല്ലാം നമ്മെ ഭയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു എന്ന് ആരുമപ്പോൾ ചിന്തിച്ചു പോകും.
അത് പോലെ ചില അവസരങ്ങൾ വീണു കിട്ടാൻ കാത്തിരിരിക്കുന്ന ചില ക്ഷുദ്ര ജീവികളുണ്ട് മനുഷ്യരിൽ. ഒരു വഷളൻ ഡോക്റ്റർ പൊതു സമൂഹത്തിന്റ മുമ്പിൽ തീവ്ര മതേതരനും മാനവികനുമാണെന്നു വരുത്താൻ ഒരഭ്യാസം കാണിക്കുന്നു. അതോടെ നവോദ്ധാനം അവകാശപ്പെട്ട് തോട്ടിപ്പണിയുമായി നടക്കുന്ന മർകസ് ദഅവ സൈബർ പോരാളികൾ വിഷയം ഏറ്റെടുക്കുന്നു. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് പറയുകയും അതിന് വേണ്ടി, നമസ്കാരത്തിൽ കൈ എവിടേക്കെട്ടണമെന്ന പേരിൽ പോലും ഖണ്ഡനമണ്ഡനങ്ങൾ നടത്തുകയും ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇവർ. നബിചര്യയിൽ സ്ഥിരപ്പെട്ട ഒരുപാട് സുന്നത്തുകളെ ദുർവ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിൽ ഒരു മനസ്താപവുമില്ലാത്ത ഇവർ ഇപ്പോഴും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നു എന്നതാണ് വിരോധാഭാസം.
ഒരു കാലത്തു യുക്തിക്ക് യോജിക്കാത്ത ഹദീസുകൾ നിഷേധിക്കുന്ന രീതി ജമാഅത്തുകാരുടേതായിരുന്നു. അവരൊക്കെ കളം വിട്ടു. ഇന്ന് ആ അധമത്വം ഏറ്റെടുത്തത് ഹുസൈൻ മടവൂർ സാഹിബ് വളർത്തിയ മർകസ് ദഅവക്കാരാണ്.
കെ എൻ എം ഔദ്യോഗിക വിഭാഗം വിഷയത്തോട് പ്രതികരിക്കാതെ അർത്ഥഗർഭമായ മൗനവാൽമീകത്തിൽ അടയിരുന്നഭിരമിക്കുകയാണ്. പ്രത്യക്ഷത്തിൽ ശത്രുതയിലാണെങ്കിലും നല്ലൊരു വിഭാഗം അണികളും ഇവരുമായി ഉള്ള അന്തർധാര ശക്തമായതിനാൽ അവരോട് ചാഞ്ഞു നിൽക്കാൻ തന്നെയാണ് സാധ്യത. ഏതായാലും സുന്നത്തിന്റെ ശത്രുക്കൾ സമുദായത്തിന്റ പുറത്തുള്ളവരല്ല. അത് പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചാവേറാക്രമണത്തിലൂടെ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളായിരുന്നാലും, സുന്നത്തിനെ നിഷേധിച്ചു അൾട്രാ മതേതരന്മാരാകാൻ ശ്രമിക്കുന്ന പുരോഗമന പുങ്കവന്മാരായിരുന്നാലും !

സ്ത്രീകളുടെ മുഖം മറക്കൽ - ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞതെന്ത് ?



സ്ത്രീകളുടെ മുഖം മറക്കൽ - ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞതെന്ത് ?

സൂറത്തു നൂറിലെ 31-ആമത്തെ ആയതിലെ ‫ولا يبدين زينتهن إلا ما ظهر منها‬ എന്ന പരാമർശമാണ് "മുഖവും മുൻ കൈകളും" സ്ത്രീകൾക്ക് പ്രദർശിപ്പിക്കാം എന്നതിന് തെളിവായി ചൂണ്ടിക്കാട്ടാറുള്ളത്. ഇവിടെ ഒരൽപം വിശദീകരണം ആവശ്യമുണ്ട്. സാധാരണ ഗതിയിൽ പ്രസ്തുത പരാമർശത്തിന് "മുഖവും മുൻ കൈകളും" എന്ന് ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്ധരണി തെറ്റായാണ് മനസ്സിലാക്കപ്പെട്ടത്‌. അത് ഞാൻ വഴിയെ വിശദീകരിക്കാം.

" അത് അവളുടെ മുഖവും മുന്കൈകളുമാണ്" തങ്ങളുടെ ഇംഗിതത്തിനു അനുയോജ്യമായ അഭിപ്രായങ്ങൾ അതിന്റെ പ്രാമാണികത പരിശോധിക്കാതെ, പ്രമാണമെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് എടുത്തുദ്ധരിക്കുന്നത് ശെരിയല്ല.
യഥാർത്ഥത്തിൽ ഇബ്ൻ കസീർ പറയുന്നത് അതല്ല. മറിച്ചു അദ്ധേഹത്തിന്റെ വരികൾ കൃത്യവും വ്യക്തവുമാണ്, അതിങ്ങിനെയാണ്.
قال ابن كثير ‪- ‬رحمه الله - في تفسير هذه الآية ، وقوله تعالى‪ : ‫ولا يبدين زينتهن إلا ما ظهر منها ‬‬أي : لا يظهرن شيئا من الزينة للأجانب ، إلا ما لا يمكن إخفاؤه ،
" അതായത്, മറച്ചു വെക്കാൻ പറ്റുന്ന ഭംഗിയിൽ നിന്ന് ഒന്നും തന്നെ അവർ അന്യ പുരുഷന്മാര്ക്ക് വെളിവാക്കരുത് " അപ്പോൾ ഇബ്ൻ അബ്ബാസിൽ നിന്നുള്ള " അത് അവളുടെ മുഖവും മുന്കൈകളുമാണ് " എന്നതിന്റെ ഉദ്ദേശം എന്താണ്? അതിന്റെ തൊട്ടു താഴെയായി ഇബ്ൻ കസീർ അക്കാര്യം വ്യക്തമാക്കുന്നു .
وهذا يحتمل أن يكون تفسيرا للزينة التي نهين عن إبدائها‪.‬( ابن كثير )
" ഇത് വെളിവാക്കൽ വിലക്കപ്പെട്ട ഭംഗിയുടെ വിശദീകരണമാവാൻ സാധ്യതയുണ്ട്."അപ്പോൾ ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹു പറഞ്ഞത് സ്ത്രീകളുടെ മുഖവും മുന്കൈകളും വെളിവാക്കാൻ 👉പാടില്ല എന്നാണു. കാരണം അത് അവരുടെ ഭംഗിയിൽ പെട്ടതാണ്. അത് വെളിവാക്കരുതെന്നു ഖുർആൻ വിലക്കിയതും.
ഇബ്ൻ അബ്ബാസ് രദിയല്ലാഹു അന്ഹുവിന്റെ തന്നെ മറ്റൊരു ഉദ്ധ രണിയിൽ നിന്ന് തന്നെ ഇക്കാര്യം ബോധ്യപ്പെടും
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا : وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا " وَالزِّينَةُ الظَّاهِرَةُ الْوَجْهُ وَكُحْلُ الْعَيْنِ ، وَخِضَابُ الْكَفِّ وَالْخَاتَمُ، فَهَذَا تُظْهِرُهُ فِي بَيْتِهَا لِمَنْ دَخَلَ عَلَيْهَ (تفسير الطبري، وتفسير ابن أبي حاتم، وتمهيد ابن عبد البر، وسنن البيهقي، وصحيفة علي بن أبي طلحة)

“ മുഖം, കണ്ണിലെ സുറുമ, കൈകളിലെ ചായം, മോതിരം പോലെയുള്ളവയാണ് പ്രകടമായ സൌന്ദര്യം. സ്ത്രീ,അവളുടെ വീട്ടിൽ പ്രവേശിച്ചവരിൽ നിന്ന് അത് (ഭംഗി) മറക്കാറില്ല." ഇക്കാര്യം പ്രമുഖ മുഫസ്സിർ ഇമാം ഇബ്ൻ ജരീർ വിശദമാക്കിയിട്ടുണ്ട്. ഇതാണു ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിന്റെ വാക്കുകൾ. അപ്പോൾ പ്രകടമായ ഭംഗി വീട്ടിനു പുറത്തു പാടില്ല. സ്വഹാബിയുടെ വാക്കിൽ നിന്ന് അതാണ്‌ മനസ്സിലാവുന്നത്. പിന്നെ, ഒരു സ്ത്രീ മനപൂര്വ്വമാല്ലാതെ, മറക്കാൻ കഴിയാത്ത നിലയിൽ, വെളിവാകുന്ന ഗോപ്യമായ ഭംഗി അത് ഇസ്ലാം അവൾക്കു ഇളവു നല്കി. അനിവാര്യമായ ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ ഉദാസീനത കാണിക്കുകയും,ഒരു നിലക്കും ഐചികം എന്ന് പോലും പറയാൻ ന്യായമില്ലാത്ത, വാഴ നടലും, കുളം തോണ്ടലും പോലുള്ള എര്പാടുകളിൽ സമയം കൊല്ലുകയും ചെയ്യുന്ന അനുയായികൾക്ക് നേർവഴി കാണിക്കുകയും സുന്നത് പഠിപ്പിക്കുകയും ചെയ്യേണ്ട ആളുകള് കേവലം പകർതെഴുത്തുകാർ ആവരുത്.
ഇബ്ൻ കസീർ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണ് മദാരികിന്റെ വാക്കുകൾ " അത് അവളുടെ മുഖവും മുന്കൈയും പാദങ്ങളുമാണ്"
قالت أم سلمة فكيف يصنعن النساء بذيولهن قال يرخين شبرا فقالت إذا تنكشف أقدامهن قال فيرخينه ذراعا لا يزدن عليه (ترمذي)
ഉമ്മു സലമ രദിയല്ലാഹു അന്ഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നു " അപ്പോൾ എങ്ങിനെയാണ് സ്ത്രീകളുടെ വാസ്ത്രത്തലപ്പുകൾ എന്ന് ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം " അവർ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ" എന്ന് പറഞ്ഞു " പാദങ്ങൾ വെളിവാവുമെങ്കിൽ എന്ത് ചെയ്യണമെന്നു വീണ്ടും ചോദിച്ചപ്പോൾ " അവർ ഒരു മുഴം താഴ്ത്തിയിടട്ടെയെന്നു" മറുപടി നൽകി. അതിൽ കൂടാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകി.
സ്വഹീഹായ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ കാൽപാദങ്ങൾ മറക്കൽ നിര്ബന്ധമാണ്. അപ്പോൾ മദാരിക് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ മുഖവും മുന്കൈയും പാദങ്ങളും ഭംഗിയിൽ പെട്ടതായതിനാൽ അവ വെളിവാക്കരുത് എന്നാണു മനസ്സിലാക്കേണ്ടത്.. കാലു പോലും മറക്കെണ്ടാതാണെങ്കിൽ, മുഖം മറക്കെണ്ടതില്ല എന്ന് പറയില്ലല്ലോ.
ഏതൊരു വിഷയത്തിലായാലും സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്തു എന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല.ഇബ്ൻ അബ്ബാസ് റളിയള്ളാഹു അന്ഹുവിന്റെ വാക്കുകൾ പലരും തെറ്റായാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം. കാരണം സ്വഹാബി വനിതകൾ സൂറത്തുന്നൂറിലെ 31-ആമത്തെ വചനം ഇറങ്ങിയപ്പോൾ അവർ മുഖം മറക്കാൻ ആരംഭിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്നതാണ് ആയിഷ റളിയള്ളാഹു അന്ഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഈ ഹദീസ്.
قالت عائشة عليها السلام : { يرحم الله نساء المهاجرات الأول ، لما أنزل الله‪ : { ‬وليضربن بخمرهن على جيوبهن } شققن مروطهن فاختمرن بها } ( صحيح البخاري‪(‬
ആയിഷ റളിയള്ളാഹു അൻഹ പറയുന്നു " ആദ്യകാല മുഹാജിറാത്തുകളായ സ്ത്രീകളെ അള്ളാഹു അനുഗ്രഹിക്കട്ടെ. “അവർ അവരുടെ മുഖ വസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്ക് താഴ്ത്തിയിടട്ടെ" എന്ന വചനം അവതരിച്ചപ്പോൾ അവർ അവരുടെ പുതപ്പുകൾ ചീന്തി മുഖാവരണമുണ്ടാക്കി."
“ മുഖാവരണമുണ്ടാക്കി" എന്നതിന്റെ വിവക്ഷ എന്തെന്ന് ഇമാം ഇബ്ൻ ഹജർ ഫതഹുൽ ബാരിയിൽ പറയുന്നു‫.‬
قال الحافظ في الفتح (9/480):" "فاختمرن بها" أي: غطَّيْن وجوههنَّ ".
‫“ മുഖാവരണമുണ്ടാക്കി" എന്ന് പറഞ്ഞാൽ, " അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്ന് ! അപ്പോൾ സലഫുകൾ, അഥവാ സ്വഹാബതു ഈ ആയത്തിൽ നിന്ന് അവരുടെ മുഖങ്ങൾ പരപുരുഷദർശനത്തിൽ നിന്ന് മറക്കേണ്ടതാണ് എന്നാണു മനസ്സിലാക്കിയത്. അല്ലാതെ സുല്ലമി കരുതിയത്‌ പോലെ വെളിവാക്കണമെന്നല്ല.‬
ഇത് കൂടാതെ ഇബ്ൻ ഹജർ " ഖിമാർ" എന്നത് മുഖത്തെ മറക്കുന്നതാണ് എന്ന് വിശതീകരിച്ചിട്ടുമുണ്ട്.
قال الحافظ ابن حجر رحمه الله -وهو يتحدث عن الخَمْر:"ومنه خمار المرأة؛ لأنه يستر وجهها "[فتح الباري:10/48].
സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്നും തങ്ങളുടെ മുഖങ്ങൾ മറച്ചിരുന്നു എന്നതിന് വേറെയും നിരവധിസത്യസന്ധമായ രേഖകൾ ഉണ്ട്.
ആയിഷ റദിയല്ലാഹു അൻഹയുടെ പേരിൽ ഉണ്ടായ ദുരാരോപണസംഭവം പറയുന്ന സ്ഥലത്ത്,സ്വഹാബിയായ സ്വഫ്വാൻ റളിയള്ളാഹു അൻഹുവിനെ കണ്ടപ്പോൾ അവർ മുഖം മറച്ചു എന്ന് വ്യക്തമായി പറയുന്നുണ്ട്. ഹജ്ജു വേളയിൽ, റസൂലുല്ലയുടെ കു‌ടെ, ഞങ്ങൾ ഇഹ്രാമിലായിരിക്കെ, പുരുഷന്മാർ അടുത്ത് കു‌ടി കടന്നു പോകുമ്പോൾ ഞങ്ങളിലൊരുവൾ അവളുടെ മേൽവസ്ത്രം, തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടാറുണ്ട് എന്ന് ആയിഷ റളിയള്ളാഹു അൻഹയും, ഞങ്ങൾ പുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ മറക്കാറുണ്ടെന്നു അസ്മാ റളിയള്ളാഹു അൻഹയുംപറയുന്നു. ഇതിനെ ബലപ്പെടുത്തുന്ന വേറെയും ധാരാളം ഉദ്ധരണികൾ സലഫുകളിൽ നിന്ന് സ്വഹീഹായി വന്നത് കാണാം.

ശ്രീലങ്ക നൽകുന്ന പാഠം

ശ്രീലങ്ക നൽകുന്ന പാഠം

മുന്നൂറ്റി അൻപതിലധികം മനുഷ്യർ ! നിരപരാധികളും നിരായുധരുമായ ആബാലവൃന്ദം ജനങ്ങൾ ! തങ്ങളെന്തിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് അവരിലാരും ഒരു പക്ഷെ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല.

മനുഷ്യത്വത്തോട് ഇത്രയും ക്രൂരത ചെയ്യാൻ ഒരു മനുഷ്യ ഹൃദയമുള്ളവന് കഴിയുമോ?

മതത്തിന്റെ പേരിൽ സ്വർഗം പറഞ്ഞു പ്രലോഭിപ്പിച്ചു ബ്രെയിൻ വാഷ് ചെയ്ത് യുവാക്കളെ വഴിതെറ്റിക്കുകയും അങ്ങിനെ ശെരിയായ മതത്തിന്റെ അധ്യാപനങ്ങളിൽ നിന്ന് അകന്നു പോവുകയും ചെയ്ത ഒരു പറ്റം മനുഷ്യ ജീവികൾ !

ഇസ്‌ലാമിലെ ജിഹാദെന്ന അതി വിശിഷ്ടമായ ഒരാരാധന കർമ്മത്തെ തെറ്റായി മനസ്സിലാക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പ്രയോഗവൽക്കരിക്കുകയും ചെയ്ത നരാധമന്മാർ.

മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജ്ജിത സമ്പത്തു വിഹിതം വെച്ച് നൽകുന്ന വേളയിൽ, " മുഹമ്മദേ, നിങ്ങൾ നീതി പാലിക്കുക, നിങ്ങൾ നീതി പാലിച്ചില്ല" എന്ന മുറവിളിയിലൂടെ നീതിക്കു വേണ്ടിയെന്ന പേരിൽ ഉയർത്തപ്പെട്ട ആദ്യ ശബ്ദം. അവിടെ നിന്ന് തുടങ്ങി, ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധം വരെ. പിന്നീട് അലി റദിയള്ളാഹു അൻഹുവിനെതിരിൽ ഖുർആനിൽ നിന്ന് ഒരു ആയത് എടുത്തു ഉദ്ധരിച്ചാണ് അവർ യുദ്ധം നടത്തിയത്. അവരുടെ പിന്മുറക്കാർ ലോകത്ത്, വിത്യസ്ത രാജ്യങ്ങളിൽ, ഭാഷകളിൽ, വർണ്ണങ്ങളിൽ നരമേധങ്ങൾ നടത്തി രക്തപ്പുഴകൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു ! എല്ലാം ഇസ്‌ലാമിന് വേണ്ടി ഇസ്‌ലാമിന്റെ പേരിൽ !!

ഇറാഖ്, യെമൻ, സിറിയ, ഫ്രാൻസ്, ബെൽജിയം, ഇന്ന് ശ്രീലങ്ക !

ശ്രീലങ്കയിൽ ദേശീയ തൗഹീദ് ഗ്രൂപ്പ് എന്ന പേരിൽ ഇസ്‌ലാമിന് വേണ്ടി !

സ്വന്തം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സഹ ജീവികളിലും മതാധ്യാപനങ്ങൾ പ്രയോഗവൽക്കരിച്ചു കാണിച്ചു കൊടുക്കുന്നതിന് പകരം, മുസ്‌ലിം നാടുകളിലും ഭരണാധികാരികളിലും അനീതികളും അതിക്രമങ്ങളും അധാർമ്മികതയും അസാന്മാർഗിക പ്രവണതകളും സ്വജന പക്ഷപാതവും ആരോപിക്കുകയും നിരന്തരമായ ആവർത്തനങ്ങളിലൂടെ സാത്വിക മനസ്സുകളെ വശീകരിച്ചെടുക്കുകയും ഇസ്‌ലാമികമായ ആത്മരോഷം വളർത്തിയെടുക്കുകയും ചെയ്യലാണ് ഇതിന്റെ ആദ്യപടി. വൈകാരികമായി പ്രലോഭിതരായിക്കഴിഞ്ഞാൽ പിന്നെ കാര്യം എളുപ്പമായി. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നും വിത്യസ്ത സാഹചര്യങ്ങളിലെ പ്രമാണ വാക്യങ്ങൾ അടർത്തി മാറ്റി തെറ്റായ വ്യാഖ്യാനങ്ങളും വിശതീകരണങ്ങളും നൽകി പ്രകോപിതരാക്കുകയും അവസാനം വെടിമരുന്നുമായി അനുഗ്രഹിച്ചു യാത്രയയക്കുകയും ചെയ്യുന്നു. ! എന്തൊരു വിഷലിപ്തമായ മനസ്സും എത്രമാത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പരിശുദ്ധ വചനങ്ങളും !

വെറുതെയല്ല, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇവനൊരു പിൻമുറക്കാർ വരാനുണ്ടെന്ന് പറഞ്ഞത്. വെറുതെയല്ല അദ്ദേഹത്തിന്റെ പരിശുദ്ധമായ നാവിലൂടെ " നരകത്തിലെ നായകൾ " എന്ന് ഇവരെ വിശേഷിപ്പിച്ചത്. വെറുതെയല്ല, ഇവരെ കണ്ടു മുട്ടുകയാണെങ്കിൽ " ആദ് സമൂഹത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമെന്ന് " അദ്ദേഹം പറഞ്ഞത്.

ഇതേ ചിന്താഗതിയുള്ള മുപ്പതിലധികം ആളുകൾക്ക് കഴിഞ്ഞ ദിവസം സൗദി അറേബ്യ വധ ശിക്ഷ നടപ്പാക്കുകയുണ്ടായി.

ഇവർ നാടിന്റെ ശാപമാണ്. മാനവരാശിക്ക് തന്നെ ഭീഷണിയാണ്. ഇസ്‌ലാമും ജിഹാദുമായും ഒന്നും ഇവർക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു വിശ്വാസമാണ്. പിഴച്ച, ദുഷിച്ച ഒരു വിശ്വാസം. ഈ വിശ്വാസം പേറുന്നവർ നമുക്ക് ചുറ്റിലുമുണ്ടാകാം, നമ്മുടെ ഭാഷ സംസാരിക്കുന്നവരിലുണ്ടാകാം.

ജനാധിപത്യവും മതേതരത്വവും കുഫ്‌റും ശിർക്കുമാണെന്ന് പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയും, ഹിജ്‌റ (പലായനം) യെക്കുറിച്ചു സംസാരിക്കുകയും അള്ളാഹുവിന്റെ ഭരണവും ശരീഅത്തും നടപ്പാക്കണമെന്ന് വാദിക്കുകയും വോട്ട് ചെയ്യാതിരിക്കുകയും വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പറയുകയും ചെയ്യുന്ന ആളുകളെ കരുതിയിരിക്കുക. ഈ ചിന്തകളും അടയാളങ്ങളും സഹവർത്തിത്വത്തിന്റേതും സഹിഷ്ണുതയുടേതുമല്ല. ഈ ചിന്തകളാണ് അവസാനം മനുഷ്യബോമ്പുകളായി പൊട്ടിത്തെറിച്ചു നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത്. ഈ ചിന്തകളെയാണ് ദായിഷും സമാന ചിന്താഗതിക്കാരും കണ്ടുപിടിച്ചു അവരുടെ ആശയം നടപ്പാക്കാൻ പാകത്തിലുള്ള ഉപകരണമായി കയ്യിൽ ആയുധം വെച്ച് കൊടുക്കുന്നത്. ' ഇസ്‌ലാം തീവ്രവാദമല്ല' എന്ന ഒരു പ്രസ്താവന നടത്തി കണ്ണും പുട്ടിയിരുന്നാൽ, നാളെ ശ്രീലങ്ക ഇന്നാട്ടിലും സംഭവിക്കും. അതിനു മുമ്പേ, മുകളിൽ പറഞ്ഞ വിധത്തിലുള്ള ചിന്തകൾ വഹിക്കുകയും , സോഷ്യൽ മീഡിയകളിൽ പോലും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ കണ്ടെത്തുകയും അവരെ തിരുത്തുകയും ചെയ്യാൻ സാധിച്ചാൽ അത് മാനവരാശിയോടും സർവ്വോപരി ഇസ്‌ലാമിനോടും നാം ചെയ്യുന്ന വലിയ സേവനമായിരിക്കും; ഓർക്കുക ഉമിക്കടിയിൽ എരിയുന്ന തീയുണ്ടെന്ന് !

ബഷീർ പുത്തൂർ

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.