Thursday, November 26, 2015

തക് ഫീർ - അഹ് ലുസ്സുന്നയുടെ നിലപാട് -4

നിരുപാധികവും വ്യക്ത്യാധിഷ്ഠിതവും (تكفير معين/ تكفير مطلق)

ഒരു പ്രവർത്തി കുഫ്ർ/ ശിർക്ക് ആണെന്ന് പറയുന്നതും ഒരു വ്യക്തി കാഫിർ/ മുഷ് രിക്ക് എന്ന് വിധി പറയുന്നതും രണ്ടാണ്. ഇത് രണ്ടും വേറെ തന്നെ വ്യവച്ചേദിച്ച് മനസ്സിലാക്കേണ്ട വിഷയമാണ്.
ഒരു പ്രവർത്തിയോ വാക്കോ കുഫ്റോ ശിർക്കോ ആണെന്ന് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആർക്കും പറയാം. എന്നാൽ, എന്നാൽ, ആ കുഫ്ർ/ശിർക്ക് ചെയ്ത വ്യക്തി കാഫിറാണെന്നോ മുശ് രിക്ക് ആണെന്നോ വിധി പറയാൻ എല്ലാവർക്കും അവകാശമില്ല, അധികാരമില്ല.

പക്ഷെ, സലഫി കുപ്പായമിട്ട് 'ഞങ്ങളും സലഫികളാ' എന്ന് പറഞ്ഞു ഇറങ്ങിയ കുറച്ചാളുകൾ, അതായത് നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടനയിൽ അവിടെ കഞ്ഞി കുടിച്ചു ജീവിക്കുന്ന ആളുകളെ കിടന്നുറങ്ങാൻ പോലും സ്വൈര്യം കൊടുക്കാതായപ്പോൾ, അവർ ഒരു കോലെടുത്ത് തോണ്ടി പുറത്തിട്ട ഒരു സ്വലാഹിയും, അയാളെ പിന്നിൽ നിന്ന് പമ്പരം തിരിച്ച ദീനും ദുനിയാവുമറിയാത്ത കുറച്ചു പീറ പയ്യന്മാരും ഇപ്പോൾ സാധാരണ മുസ്‌ലിം ബഹുജനങ്ങളെ കാഫിറും മുശ് രിക്കും ആക്കുന്ന തിരക്കിലാണ്.
സത്യത്തിൽ വിഷയത്തിന്റെ ഗൗരവമോ യാഥാർത്ഥ്യമോ ഇവർക്ക് മനസ്സിലായിട്ടില്ല. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ തർക്കമില്ലാത്ത ഈ വിഷയം പൂർണമായി മനസ്സിലാക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, വിധി നടപ്പാക്കുകയാണ്!
ഇത് വരെ സംഘടനയുടെ അടിസ്ഥാനത്തിൽ നിലപാടുകൾ സ്വീകരിച്ചിരുന്ന ആളുകൾ ഒരു സുപ്രഭാതത്തിൽ സംഘടനയിൽ നിന്ന് പിടുത്തം വിട്ടപ്പോൾ സലഫികളാണ് എന്ന് പറഞ്ഞു കൊണ്ട് കേട്ടതെല്ലാം പ്രയോഗവൽക്കരിക്കാനുള്ള മത്സരത്തിലാണ്.
ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഒരു ലഘുവിവരണമാണ് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയെ, അതായത് ഇന്ന ആളുടെ മകൻ, ഇന്ന ആൾ, കാഫിർ/മുശ് രിക്ക് ആണെന്ന് അയാളെ വ്യക്തിപരമായി നിജപ്പെടുത്തിക്കൊണ്ട് ആരോപിക്കാൻ/വിധി പറയാൻ എല്ലാവർക്കും അവകാശവും അധികാരവും ഇല്ല.
"ഞങ്ങൾ, ആരെയും കാഫിറും മുശ് രിക്കും ആക്കുന്നില്ല" എന്ന് പറയുകയും മൗലൂദും റാത്തീബും ബിദ്അത്തും ചെയ്യുന്ന സുന്നി പള്ളികളിലെ ഇമാമുമാരെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന് പറയുകയും ചെയ്യുന്നത് ആണ് ഇവിടെ വിഷയം. ഇതിലെന്താണ് തെറ്റുള്ളത്, അവർ ശിർക്ക് ചെയ്യുന്നവർ തന്നെയല്ലേ എന്നായിരിക്കും സാധാരണ ഒരാളുടെ മനോമുകുരത്തിലേക്ക് കടന്നു വരുന്ന ചോദ്യം. ഇവിടെ, ഒരൽപം സാവകാശം അനിവാര്യമാണ്. അള്ളാഹു അല്ലാത്ത ആളുകളോട് ദുആ ചെയ്യുക, ഖബറിനു സുജൂദു ചെയ്യുകയോ ത്വവാഫു ചെയ്യുകയോ ചെയ്യുക ഒക്കെ ശിർക്ക് തന്നെയാണ്. എന്നാൽ അത് ചെയ്ത ഓരോ വ്യക്തിയും കാഫിർ/മുശ് രിക്ക് ആണെന്ന് വിധിക്കാൻ കഴിയില്ല, അതിനു എല്ലാവർക്കും അധികാരവുമില്ല.
സമസ്തയുടെ പള്ളിയിൽ വെച്ച്, അവരുടെ ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കാരം പാടില്ല എന്ന് പറയുമ്പോൾ, എന്താണ് സംഭവിക്കുന്നത്‌? എന്ത് കൊണ്ട് നമസ്കാരം പാടില്ല? കാരണം അയാൾ ശിർക്ക് ചെയ്യുന്നവനാണ്.!! ഇവിടെയാണ്‌ പ്രശ്നത്തിന്റെ മർമ്മം . പ്രസ്തുത പള്ളിയിലെ ഇമാം ആയ ഉമർ എന്ന വ്യക്തിയെ അയാൾ ശിർക്ക് ചെയ്യുന്ന കാരണത്താൽ നിങ്ങൾ തുടർന്ന് നമസ്കരിക്കുന്നില്ല. അതോടെ വ്യക്ത്യാധിഷ്ഠിതമായി അയാളിൽ നിങ്ങൾ തത്വത്തിൽ കാഫിർ/മുശ് രിക്ക് എന്ന വിധി നടപ്പാക്കി. ഇതാണ് പ്രശ്നം.
ഒരു വ്യക്തിയ തുടർന്നുള്ള നമസ്കാരം ഒഴിവാക്കുന്നതോടെ അയാൾ മുസ്‌ലിം അല്ല enna നിലപാടിലാണ് നാം എത്തുന്നത്‌. ഞങ്ങൾക്ക് അങ്ങിനെ ഒരു നിലപാടില്ല എന്നാണെങ്കിൽ, എങ്കിൽ അയാളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന വാദം പിൻവലിക്കണം. നമസ്കരിക്കാൻ പാടില്ലെങ്കിൽ, അയാളെ മതത്തിൽ നിന്ന് പുറത്തു പോയ ആളായി കണക്കാക്കുകയും അനന്തരം എടുക്കാതിരിക്കുക/ കൊടുക്കാതിരിക്കുക, വിവാഹബന്ധം വേർപെടുത്തുക, രോഗ സന്ദർശനം ഒഴിവാക്കുക, മരണ ശുശ്രുഷകൾ ചെയ്യാതിരിക്കുക, മുസ്‌ലിം മഖ്ബറയിൽ അടക്കാതിരിക്കുക, തുടങ്ങിയ കാഫിറിനോട് പുലർത്തുന്ന നിലപാടുകൾ അനുവർത്തിച്ചേ പറ്റു !!
ഇങ്ങിനെ ഒരു വ്യക്തി ഉണ്ടെങ്കിൽ, അയാളെ വ്യക്തിപരമായി കാഫിർ എന്നോ മുശ് രിക്ക് എന്നോ ഉള്ള വിധി നടപ്പാക്കാനുള്ള അവകാശാധികാരം കിബാറിൽ പ്പെട്ട ഉലമാക്കൾക്ക് മാത്രമേയുള്ളൂ! ഞാൻ ആവർത്തിക്കുന്നു, വ്യക്തികളിൽ ഇന്ന ആളുടെ മകൻ ഇന്ന ആൾ മുശ് രിക്കാണ്, കാഫിറാണ് എന്ന് വിധി പറയാൻ പൊതു ജനത്തിനോ സാധാരണക്കാർക്കോ അവകാശമില്ല.!! നിങ്ങൾ എന്ത് പറയുന്നു? ഇമാം അഹമദ്‌ റഹിമഹുള്ളാ തൊട്ടു ശൈഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള ഉലമാക്കളെ ഉദ്ധരിക്കാം ! വിഷയത്തിന്റെ ഒരു വശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ ! ഇനിയെത്ര കാണാൻ കിടക്കുന്നു? ഇതാണോ നിങ്ങൾ മനസ്സിലാക്കിയ സലഫിയ്യത്ത്?
തക് ഫീർ നിസ്സാര വിഷയമല്ല, അത് നിങ്ങൾ മനസ്സിലാക്കിയത് പോലെയുമല്ല. വിവരമുണ്ടെന്നു കരുതപ്പെടുന്ന ആളുകൾ "പേട്ട് പിള്ളേർക്ക്" കറങ്ങാൻ നിന്ന് കൊടുക്കരുത്. !!!

Thursday, November 19, 2015

ഇല്മിന്റെ സദസ്സുകളിൽ നിന്ന് മാറിനിൽക്കൽ

ഇബ്'നു ബാസ് رحمه الله പറഞ്ഞു 

മനുഷ്യൻ അറിവിന്റെ സദസ്സുകളിൽ ന്നിഹിതനാവാതിരിക്കുന്നവനും, ഖുതുബകൾ ശ്രവിക്കാത്തവനും, പണ്ഡിതന്മാരിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ പരിഗണിക്കാത്തവനും ആണെങ്കിൽ; അവന്റെ അശ്രദ്ധ (വിമുഖത) വർധിക്കും, അതിലൂടെ ഒരുപക്ഷേ അവന്രെ ഹൃദയം കടുത്തുറച്ചുപോവുകയും അത് അടച്ചുപൂട്ടി സീൽ വെക്കപ്പെടുകയും ചെയ്തേക്കാം, അങ്ങിനെ അവൻ അല്ലാഹുവിനെ മറന്നു ജീവിക്കുന്നവരിൽ ആയിത്തീരുകയും ചെയ്യും ( ഫതാവാ 12/324 )



അബു തൈമിയ്യ ഹനീഫ് حفظه الله
 www.ilmusSalaf.com

Friday, November 13, 2015

സലഫികളുടെ മാർഗമല്ല

ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ- :

"ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ"
ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ )

അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു " നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും , എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത്  സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് "

സുന്നത്തിന്റെ ശത്രുക്കൾ

"സലഫീ മൻഹജിന്റെ വേഷം കെട്ടിയ സുന്നത്തിന്റെ ശത്രുക്കളായ ആളുകൾ ഒരുക്കുന്ന കെണിയിൽ പെടാതിരിക്കാൻ നിങ്ങൾ ജാഗ്രത കാണിക്കുക" - ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ.
حاذروا أن تقعوا في الأفخاخ التي ينصبها خصوم السنة اللابسين لباس المنهج السلفي
- العلامة الإمام ربيع بن هادي المدخلي حفظه الله تعالى

Thursday, November 12, 2015

തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് -3

തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് -3

ശറഇയ്യായ വിഷയങ്ങളിൽ ഏറ്റവും പ്രാവീണ്യമുള്ളവരും, അള്ളാഹുവിന്റെ സൃഷ്ടികളിൽ ജനങ്ങളോട് ഏറ്റവും കരുണയുള്ളവരുമാണ് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാർ. അവരുടെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും വ്യക്തമായ ലക്ഷ്യവും വ്യാഖ്യാനങ്ങളും അർത്ഥതലങ്ങളുമുണ്ടാവും.

ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണ വാക്യങ്ങളാകട്ടെ, ഉലമാക്കളുടെ വാക്കുകളാകട്ടെ അവ ഓരോരുത്തരുടേയും ധാരണക്കും നിഗമനത്തിനുമനുസരിച്ച് വ്യാഖ്യാനിക്കാൻ പാടില്ലായെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ്. ഏതൊരു വിഷയത്തിലായാലും പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് നമുക്ക് യോജിച്ചവ അടർത്തി മാറ്റി, ഒരാൾ തെറ്റായ നിലക്ക് മനസ്സിലാക്കിയ വീക്ഷണത്തിന് ബലം നൽകാൻ ഉപയോഗിക്കുന്നത് നീതിയല്ല. 

ഉലമാക്കളുടെ വാക്കുകളെ അവരുടെ നിലപാടിനോടും വീക്ഷണങ്ങളോടും പൊരുത്തപ്പെടുന്ന വിധത്തിൽ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. പൊതുവായി പറഞ്ഞ അവരുടെ ഫത് വകളിലോ വാക്കുകളിലോ പ്രസ്ഥാവനകളിലോ അവ്യക്തതയുണ്ടെങ്കിൽ അവ്വിഷയകമായി അവർ വിശതീകരിച്ചു പറഞ്ഞ കാര്യങ്ങളേയാണ് അവലംബിക്കേണ്ടത്. മാത്രവുമല്ല, ഉലമാക്കളുടെ ഫത് വകൾക്ക് ഖുർആൻ ഹദീസ് എന്നിവയുടെ സ്ഥാനം കൽപിക്കാൻ പാടില്ല. പലരും പല സാഹചര്യത്തിലും ചോദിക്കുന്ന വിത്യസ്ത സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉലമാക്കൾ, അവർക്ക് പ്രസ്തുത ചോദ്യത്തിൽ നിന്ന് അവർ മനസ്സിലാക്കിയതിനു അടിസ്ഥാനത്തിലുള്ള മറുപടിയായിരിക്കും അവർ നൽകുക. അതിനാൽ തന്നെ, എല്ലാ ഫത് വകളും എല്ലാവർക്കും ഒരുപോലെ പ്രയോഗവൽക്കരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. 

ശറഇയ്യായ മസ്അലകളും മറ്റു ഇൽമിയ്യായ കാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും സാർവ്വത്രികമായി ആശ്രയിക്കപ്പെടാവുന്ന സ്രോതസ്സുകൾ അല്ല ഫത് വകൾ.
ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളാ തന്റെ نواقض الإسلام ഇൽ മൂന്നാമത് പറഞ്ഞ കാര്യം " ആരാണോ മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും, അല്ലെങ്കിൽ അവരുടെ മാർഗം ശെരിയാണെന്ന് കരുതുകയും ചെയ്തത് അവൻ കാഫിറായി "


സമസ്തയിലെ സുന്നികളെല്ലാം ശിർക്ക് ചെയ്യുന്നവരാണെന്നും അതിനാൽ സുന്നി പള്ളികളിലെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പാടില്ലെന്നും വാദിക്കുന്ന ചിലരുണ്ട്. തികച്ചും അപകടകരമായ ഈ വാദത്തെ ചോദ്യം ചെയ്യുമ്പോൾ മുകളിലെ ഉദ്ധരണിയിലെ "മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും" ചെയ്യുക എന്ന വിഷയം ഉദ്ധരിച്ചു ഭയപ്പെടുത്തുകയാണ് ഈ സാധുക്കൾ. അതോടു കൂടി ഇത് ചോദിക്കുന്നവരും അവരുടെ വീക്ഷണപ്രകാരം കാഫിറും മുശ് രിക്കും ആയി.!!! ഇത്തരം ആൾക്കാരിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത്ത് നൽകട്ടെ. 

വാസ്തവത്തിൽ, വ്യക്തികളെ കാഫിറും മുശ് രിക്കും ആക്കാൻ സാധാരണക്കാർക്ക് അവകാശമില്ലാത്ത പോലെതന്നെ, സുന്നി പള്ളികളിലെ ഇമാമുമാർ മുഴുവനും തുടർന്ന് നമസ്കരിക്കാൻ പാടില്ലാത്ത വിധം മുശ് രിക്കുകളാണ് എന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്?
ചുരുക്കത്തിൽ ഇരുതല മൂർച്ചയുള്ള ഇത്തരം ആയുധങ്ങൾ എടുത്തു കണ്ണടച്ച് ചുഴറ്റുന്നവർ, ഒന്നോർക്കുക. ഈ കുഴി നിങ്ങളുടെ നാശത്തിന്റെതാണെന്ന് !

Wednesday, November 11, 2015

തക് ഫീർ- അഹ് ലുസ്സുന്നയുടെ നിലപാട്-2

തക് ഫീർ- അഹ് ലുസ്സുന്നയുടെ നിലപാട്-2
അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവരോട് സഹായം തേടുക, ഖബറിനു സുജൂദു ചെയ്യുക, ഖബറാളികളെ വിളിച്ചു പ്രാർത്ഥിക്കുക, സുന്നത്തിനെ പരിഹസിക്കുക, നബിയെ അവഹേളിക്കുക തുടങ്ങിയവ ശിർക്കും കുഫ്റുമായ കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇത്തരം കുഫ്റോ ശിർക്കോ സംഭവിച്ചു പോകുന്ന എല്ലാവരും കാഫിറുകളും
മുശ് രിക്കുകളും ആയിരിക്കില്ല.




ഒരു വിഷയം കുഫ്ർ ആണെന്ന് പറയുന്നതും ഇന്ന വ്യക്തി (വ്യക്തമായ നിലയിൽ പേരെടുത്തു പറഞ്ഞു കൊണ്ട് അയാൾ കാഫിറാണെന്ന് പറയുന്നതും രണ്ടാണ്.)

ഇസ്‌ലാം മതത്തിൽ പ്രവേശിച്ചതിന് ശേഷം അതിൽ നിന്ന് പുറത്തു പോവുകയെന്നത് ഗുരുതരമായ പാതകമാണ്. മാത്രമല്ല, അങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോയ ആളെ ഇസ്‌ലാം 'മുർതദ്ദു' (മത പരിത്യാഗി) ആയി കണക്കാക്കുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തതടിസ്ഥാനത്തിൽ അയാൾക്ക് മുസ്‌ലിം എന്ന പരിഗണന നഷ്ടപ്പെടുകയും മുസ്‌ലിംകളുടെ അവകാശങ്ങൾ (മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുക, അനന്തരം നൽകുക, മുസ്‌ലിം മഖ് ബറയിൽ മറമാടുക തുടങ്ങിയ ) ഇല്ലാതാവുകയും ചെയ്യും.

ഇനി ഒരാളിൽ നിന്ന് മതത്തിൽ നിന്ന് പുറത്തു പോകുന്ന ഇത് പോലുള്ള വാക്കോ പ്രവർത്തിയോ സംഭവിച്ചാൽ എന്താണ് അതിന്റെ വിധി? ആ വ്യക്തിയെ കാഫിർ/മുശ്‌ രിക്കു എന്ന് മുദ്ര ചാർത്തി തുടർനടപടികൾ സ്വീകരിക്കാമോ ? പാടില്ല. കാരണം, അതിനു മുമ്പേ, ആ വ്യക്തിയെ ആ വാക്ക് പറയാൻ/പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് പരിശോധിക്കപ്പെടണം. ഒരു വ്യക്തി മതത്തിൽ നിന്ന് പുറത്തു പോകുന്ന വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ, മതത്തിൽ നിന്ന് പുറത്തു പോയി എന്ന് വിധി പറയാനുള്ള നിബന്ധനകൾ ( പൂർണ അറിവോടെയും ബോധത്തോടെയും ആണ് ആ വാക്ക്/പ്രവർത്തി ചെയ്തത്, മറ്റാരുടെയും പ്രേരണ ഇല്ലാതിരിക്കുക, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അല്ലാതിരിക്കുക തുടങ്ങിയ) ഒത്തു വരികയും തടസ്സങ്ങൾ ( കാഫിർ എന്ന വിധി പറയുന്നതിന് തടസ്സമായി നിൽക്കുന്ന അറിവില്ലായ്മ, പരപ്രേരണ, തുടങ്ങിയ) ഇല്ലാതിരിക്കുകയും ചെയ്യണം.

ഒരു വ്യക്തിയിൽ ഇക്കാര്യങ്ങൾ തീരുമാനിക്കുകയും നിശ്ചയിക്കുകയും നിജപ്പെടുത്തുകയും ചെയ്യേണ്ടതും അയാളെ മുശ് രിക്കു അല്ലെങ്കിൽ കാഫിർ, മുബ്തദിഉ, ഫാസിഖ് എന്നിങ്ങനെ നിജപ്പെടുത്തി പറയാനുമുള്ള അധികാരം, അക്കാലത്ത് ജീവിച്ചിരിക്കുന്ന വിശ്വസ്തരായ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്ക് മാത്രമാണ്.


ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു.
فقد يكون الفعل أو المقالة كفراً، ويطلق القول بتكفير من قال تلك المقالة، أو فعل ذلك الفعل، ويقال: من قال كذا، فهو كافر، أو من فعل ذلك، فهو كافر. لكن الشخص المعين الذي قال ذلك القول أو فعل ذلك الفعل لا يحكم بكفره حتى تقوم عليه الحجة التي يكفر تاركها. وهذا الأمر مطرد في نصوص الوعيد عند أهل السنة والجماعة، فلا يشهد على معين من أهل القبلة بأنه من أهل النار، لجواز أن لا يلحقه، لفوات شرط أو لثبوت مانع) ( مجموع الفتاوى 165- 35)

" വാക്കോ പ്രവർത്തിയോ കുഫ്ർ ആയിരിക്കും. ആ പ്രവർത്തി ചെയ്തവൻ, അല്ലെങ്കിൽ ആ വാക്ക് പറഞ്ഞവൻ കാഫിർ എന്ന് നിരുപാധികം പറയാം. ഇന്ന കാര്യം ചെയ്തവൻ, അല്ലെങ്കിൽ ഇന്ന വാക്ക് പറഞ്ഞവൻ കാഫിറാണ് എന്ന് പറയാം. എന്നാൽ, അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം. ഇക്കാര്യം, താക്കീതുകളുമായി ബന്ധപ്പെട്ട പ്രാമാണിക വാക്യങ്ങളിൽ അഹ് ലുസ്സുന്നത്തിന്റെ പക്കൽ സാർവത്രികമാണ്. അഹ് ലുൽ ഖിബ്‌ലയിൽ പെട്ട ഒരു വ്യക്തിയും അയാൾ നരകത്തിലാണ് എന്ന് ഖണ്‍ഡിതമായി പറയില്ല. അതിലേക്കു ചേരാതിരിക്കാൻ ന്യായമുള്ളത് കൊണ്ടും, നിബന്ധനയുടെ അഭാവമോ തടസ്സതിന്റെ സ്ഥിരീകരണമോ കാരണമായി" മജ്മൂഉ ഫതാവാ 35-165

ഈ വാചകത്തിലെ " അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം"


ഈ ഭാഗം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യുക.

വ്യക്തിയെ നിജപ്പെടുത്തി അയാളെ കാഫിർ എന്നോ മുശ് രിക്കു എന്നോ വിശേഷിപ്പിക്കണമെങ്കിൽ അയാളിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടണമെന്ന് ഇബ്ൻ തീമിയ റഹിമഹുള്ളാ പറഞ്ഞത് ഉദ്ധരിച്ചു.




ഇനി അതിനു യോഗ്യർ ആരാണ് എന്ന് കൂടി പറഞ്ഞു അവസാനിപ്പിക്കാം.




ഈ വിഷയത്തിൽ ശൈഖു സ്വാലിഹുൽ ഫൗസാൻ പറയുന്നു.


ما الفرق بين الوصف بالكفر والحكم على المعين بالكفر والاعتقاد بكفر المعين؟

الجواب:
أما الحكم بالكفر على الأعمال كدعاء غير الله ،والذبح لغير الله، والاستغاثة بغير الله ، والاستهزاء بالدين ، هذا كفر بالإجماع بلا شك، لكن الشخص الذي يصدر منه هذا الفعل هذا يتأمل فيه فإن كان جاهلا أو كان متأولا ، أو مقلدا فيدرأ عنه الكفرحتى يبين له، لأنه قد يكون عنده شبهة أو عنده جهل ، فلا يتسرع في إطلاق الكفر عليه حتى تقام عليه الحجة، فإذا أقيمت عليه الحجة واستمر على ما هو عليه فإنه يحكم عليه بالكفر لأنه ليس له عذر.

.. "شرح رسالة الدلائل في حكم موالاة أهل الإشراك ص 213"..


കുഫ്ർ എന്ന വിശേഷണവും വ്യക്തിയിൽ നിജപ്പെടുത്തി വിശ്വാസത്തിൽ കുഫ്ർ പറയുന്നതും തമ്മിലുള്ള വിത്യാസം എന്താണ് ?

അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവർക്ക് അറുക്കുക, അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കുക, ദീനിനെ പരിഹസിക്കുക തുടങ്ങിയവ സംശയ രഹിതമായ വിധത്തിൽ കുഫ്ർ ആണ് എന്നതിൽ ഇജ്മാഉ ഉണ്ട്. എന്നാൽ ഈ പ്രവർത്തി ചെയ്ത വ്യക്തി ജാഹിലാണോ വ്യാഖ്യാനിച്ചു കൊണ്ട് ചെയ്തതാണോ അല്ലെങ്കിൽ കുഫ്റിൽ അകപ്പെടുന്ന വിധത്തിൽ തഖ് ലീദ് ചെയ്തതാണോ എന്ന് പരിശോധിക്കപ്പെടണം. കാരണം ഒരു പക്ഷെ അവനു തെറ്റിദ്ധാരണയോ അറിവുകേടോ ഉണ്ടാകാം. അപ്പോൾ അവനിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടുന്നത് വരെ കുഫ്ർ വിധിക്കാൻ ധൃതി കാണിക്കരുത്. അവനു ഹുജ്ജത്തു സ്ഥാപിക്കപ്പെട്ടതിനു ശേഷവും അവൻ ഏതൊന്നിലാണോ ഉള്ളത് അതിൽ തന്നെ നിരതനായാൽ അവന്റെ മേൽ കുഫ്ർ വിധിക്കപ്പെടും. കാരണം അവനു പറയാൻ ഒരു ന്യായവും ഇല്ല" .

അദ്ദേഹം തുടരുന്നു.
وسئل العلامة الفوزان -حفظه الله -

من الذي يحكم بالتكفير على الشخص؟
الذي يحكم هم أهل العلم والبصيرة ،الذين يعرفون الأحكام وينزلونها منازلها، ماهو بالعوام أوالمتعالمون أو أهل الأهواء، إنما الذي يحكم بهذا أهل العلم والبصيرة، نعم..

يحكمون بكفر شخص بعد إيمانه، لابد من أهل العلم وأهل البصيرة ،المعين لابد من إقامة الحجة عليه عند القاضي، لأنه قد يكون له عذر قد يكون متأولا قد يكون....لازم ما يكفر المعين إلا عند القاضي في المحكمة الشرعية، أما العموم يقال من فعل كذا فهو كافر، من دعا غير الله من أشرك بالله من ذبح لغير الله فهو كافر، العموم نعم، يكفر بالعموم لكن المعين لا ما يكفر إلا عند القاضي لأنه ربما يكون له عذر، ربما يكون جاهل،ا ربما يكون مكرها ،ربما يكون له عذر ،فلابد من هذا عند الحاكم.

ش20 شرح الفتوى الحموية 00:2:40..

വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കുഫ്ർ വിധിക്കേണ്ടത് ആരാണ് ?

വിധികളെക്കുരിച്ചും അത് എവിടെ നടപ്പാക്കണമെന്നും ധാരണയുള്ള ഇൽമുള്ള ആളുകളാണ് വിധിക്കേണ്ടത്. സാധാരണക്കാരോ വേഷം കെട്ടുന്നവരോ ഹവയുടെ ആളുകളോ അല്ല. ഇക്കാര്യം വിധിക്കേണ്ടത് ഇൽമും ബസ്വീറത്തുമുള്ള ആൾക്കാരാണ്. അതെ. ഈമാനിൽ പ്രവേശിച്ചതിന് ശേഷം ഒരാളിൽ കുഫ്ർ വിധിക്കാൻ ഇൽമും ബസ്വീറത്തുമുള്ള ആളുകൾ അനിവാര്യമാണ്. വ്യക്തിയിൽ ഭരണാധികാരിയുടെ അടുത്ത് വെച്ച് ഹുജ്ജത്തു സ്ഥാപിക്കണം. കാരണം അവനു വല്ല കാരണവും ഉണ്ടാകാം. അല്ലെങ്കിൽ വ്യാഖ്യാനത്തിൽ സംഭവിച്ചതാകാം. അനിവാര്യമായും മത കോടതിയിൽ ജഡ്ജിയുടെ മുമ്പിൽ അല്ലാതെ വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് തക് ഫീർ ചെയ്യാൻ പാടില്ല. എന്നാൽ മൊത്തത്തിൽ ഇന്ന കാര്യം ചെയ്ത ആൾ കാഫിർ ആണ് എന്ന് പറയാം. അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുകയോ അള്ളാഹു അല്ലാത്തവർക്ക് അറുക്കുകയോ ചെയ്തവൻ കാഫിറാണ്. മൊത്തത്തിൽ പറ്റുമെങ്കിലും വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് ജഡ്ജിയുടെ മുമ്പിൽ മാത്രമേ പാടുള്ളൂ. ചിലപ്പോൾ അവനു പറയാൻ വല്ല ന്യായവും ഉണ്ടാകാം. അതല്ലെങ്കിൽ അറിവില്ലാത്ത ആളോ നിർബന്ധിക്കപ്പെട്ടു കൊണ്ടോ ആകാം."

എന്നാൽ ഈയിടെയായി ഏതാനും കുട്ടികൾ ഈ വിഷയം ഏറ്റെടുക്കുകയും ആർക്കും ആരെയും തക് ഫീർ ചെയ്യാം എന്ന് ധ്വനിപ്പിക്കുന്ന വിധത്തിൽ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. അതിനു വേണ്ടി ഉലമാക്കളുടെ ഫത് വകൾ അസ്ഥാനത്ത് ഉപയോഗിക്കുകയും അവരുടെ തെറ്റായ വാദങ്ങൾക്കും വ്യഖ്യാങ്ങൾക്കും അനുസൃതമായി പ്രചരിപ്പിക്കുന്നു.

വാസ്തവത്തിൽ, വിഷയങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് ഇതിന്റെ കാരണം. എല്ലാവർക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന വിഷയമാല്ലായെന്നു മനസ്സിലാക്കി അറിവുള്ള ആളുകളിൽ നിന്ന് ഈ മസ്അല അവർ പഠിക്കേണ്ടതുണ്ട്.

​ തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് - 1

തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് 

അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചത് ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാണ്. നശ്വരമായ ലോകത്തിന്റെ വിസ്മയങ്ങൾക്കപ്പുറം, മനുഷ്യന്റെ മരണശേഷം മറ്റൊരു ലോകമുണ്ടെന്നും അവിടെ നന്മ തിന്മകൾ കണക്കു നോക്കി പ്രതിഫലം നൽകപ്പെടുമെന്നും അവർ ജനങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകി. കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയിൽ നിന്ന് മനുഷ്യ കുലത്തെ രക്ഷിക്കുക എന്ന ധർമ്മമായിരുന്നു അവർ നിർവ്വഹിച്ചിരുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " അള്ളാഹുവാണ് സത്യം, നിന്നിലൂടെ അവൻ ഒരാളെ സന്മാർഗത്തിലാക്കുകയാണെങ്കിൽ മികച്ച ഒട്ടകങ്ങളെക്കാൾ ഗുണകരമായിട്ടുള്ളത്‌ അതാണ്‌".

മൂഡ വിശ്വാസങ്ങളിൽ വിമോചിപ്പിച്ചു സത്യവിശ്വാസത്തിലേക്ക് പരമാവധി ജനങ്ങളെ എത്തിക്കുകയും സ്വർഗ്ഗപ്രവേശം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

പ്രവാചക സന്ദേശം ഉൾക്കൊള്ളുകയും ഇസ്‌ലാമിക വിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്യുന്നവർക്ക് ഇസ്‌ലാം ഒരു സുരക്ഷാ കവചം പ്രദാനം ചെയ്യുന്നു. വിശ്വാസം ഉൾക്കൊണ്ടവർ എന്ന നിലയിൽ വിശ്വാസ സാഹോദര്യവും, വിശ്വാസ പരമായ ബന്ധവും അവർക്കിടയിൽ നില നിൽക്കുകയും ഒരു സത്യവിശ്വാസിക്ക്‌ ഉണ്ടാവുന്ന മുഴുവൻ അവകാശങ്ങളും അവർക്കുണ്ടാവുകയും ചെയ്യും. ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി അവർ എത്രത്തോളം അടുത്ത് നിൽക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആ ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിക്കുകയും/കുറയുകയും ചെയ്യും. ( പരസ്പര ബന്ധം നില നിർത്തലും/ ബന്ധ വിഛെദനവും എന്ന സുദീർഘമായ വിഷയം ഇവിടെ വിശദമായി പ്രദിപാതിക്കാൻ ഉദ്ദേശമില്ല.)
അടിസ്ഥാനപരമായി ശഹാദത്ത് അംഗീകരിക്കാത്തവരും, ഇസ്‌ലാമിക വിശ്വാസം ഉൾക്കൊള്ളാത്തവരുമായ ആളുകളെ സത്യനിഷേധികൾ (കാഫിറുകൾ) ആയാണ് ഇസ്‌ലാം വിലയിരുത്തുന്നത്.
ഒരു സത്യവിശ്വാസിയോടു പുലർത്തുന്ന വിശ്വാസപരമായ ബന്ധമോ മതപരമായ (വലാഉ) സൌഹാർദമോ ഒരു സത്യനിഷേധിയായ ആളോട് കാണിക്കില്ല, കാണിക്കാൻ പാടില്ല. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യനെന്ന നിലക്കുള്ള വിശാലാർത്ഥത്തിലുള്ള ബന്ധവും ഇടപെടലുകളും ഇല്ലാതിരിക്കുകയുമില്ല.
ശഹാദത്ത് കലിമ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും മുസ്ലിമാണെന്ന് സ്വയം പറയുകയും മുസ്‌ലിംകളുടെ കൂടെ കഴിയുകയും ചെയ്യുന്ന ആളുകളും പല കാരണങ്ങളാലും ദീനിൽ നിന്ന് പുറത്തു പോകും. അത് വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ ഒക്കെയാകാം.
ഇങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോകുന്ന പ്രധാനപ്പെട്ട പത്തോളം കാര്യങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ഇമാം മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ "നവാഖിദുൽ ഇസ്‌ലാം" (ഇസ്‌ലാം ദുർബലപ്പെടുന്ന കാര്യങ്ങൾ) ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

Wednesday, November 4, 2015

ജമാഅത്തെ ഇസ്‌ലാമി

" ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്." - (ഇന്ത്യൻ ജമാഅത്തെ 27 വർഷം)
സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട്‌ :
1-  മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ  സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്?
2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ?
3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്‌?
4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ?
ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ.

Monday, November 2, 2015

മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്‌"🔽
🔹( മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35
-------------------------------------------------------
ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല.
ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത് .🔽
🔹( ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24)
------------------------------------------------------------------------
പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല.
രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ.
തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം.
പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു .
എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു .
രണ്ടും "ശിർക്ക് " തന്നെ.🔽
-------------------------------------------------------
🔹( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി )
അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു .അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക്‌ വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ".
( പ്രബോധനം :1970 ജൂലൈ )

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.