Thursday, March 29, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 3

സലഫിയ്യത്തിലേക്ക്  മടങ്ങിയവരോട് - (3 )
ദീനിനെക്കുറിച്ചു കാര്യമായ വിവരമോ ധാരണയോ ഇല്ലാത്ത സാധാരണ മുസ്ലിം ബഹുജനങ്ങള്‍, സ്വന്തം ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരിയായ വസ്തുത എന്താണ് എന്നറിയാതെ നട്ടം തിരിയുന്നവരാണ്. സാമൂഹിക സാഹചര്യങ്ങള്‍, ചുറ്റുപാടുകളുടെ സമ്മര്‍ദങ്ങള്‍, ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രേരണകളും, സ്വാധീനിക്കാനുള്ള ശ്രമങ്ങളും, ഇങ്ങിനെ പലതുമാണ് പലര്‍ക്കും ദീന്‍.
ഒരു സലഫിയെ സംബന്ധിച്ചേടത്തോളം സമൂഹം എവിടെ നില്‍ക്കുന്നു എന്നതോ, ഭുരിപക്ഷം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതോ പ്രശ്നമേയല്ല. മറിച്ചു, മനസ്സിലാക്കിയ സത്യം, ലഭിച്ചിരിക്കുന്ന സുന്നത്ത്, സ്വഹീഹായതും, നിലനില്‍ക്കുന്ന വിഷയത്തില്‍ തെളിവ് പിടിക്കാന്‍ പറ്റുന്നതുമാണോ എന്നത് മാത്രമേ അവനു പ്രശ്നമാവുന്നുള്ളൂ...പ്രശ്നമാവാന്‍ പാടുള്ളൂ. 
അഹ്ലുസ്സുന്നയുടെ ഉലമാക്കളില്‍ നിന്നോ 
വിശ്വസ്തരായ സുന്നത്തിന്‍റെ ആളുകളില്‍ നിന്നോ 
ഒരു മസ് അലയില്‍ ഇന്നതാണ് വിധി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ സര്‍വാത്മനാ അവനതു സ്വീകരിച്ചിരിക്കും. ഓരോ സലഫിയും വ്യക്തത വരുത്തേണ്ട അതി പ്രധാനമായ മന്ഹജിയായ ഒരു അസ്ല്‍ അത്രെയിത്.
സുന്നതിനോടുള്ള അഭേദ്യമായ കൂറും, ബിദ്അതുമായുള്ള നിരന്തര പോരാട്ടവുമാണ് അവന്‍റെ ജീവിതം.
സത്യസന്ധനും, നീതിമാനും മാന്യനും സമാദരണീയനുമായ  വ്യക്തി, സരസ ഭാഷകനും, കുലീനനും, ആകര്‍ഷിക്കുന്ന പെരുമാറ്റവുമുള്ള ആള്‍. സദാ സമയവും ദിക്ര്‍ ചൊല്ലുന്നു...രാത്രി ദീര്‍ഘമായി നിന്ന് നമസ്കരിക്കുന്നു, പകല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുന്നു, പുക വലിക്കാത്ത, സംഗീതം കേള്‍ക്കാത്ത മനുഷ്യന്‍. താടി വളര്‍ത്തിയിട്ടുണ്ട്, വസ്ത്രം ഒരിക്കലും ഞെരിയാണിക്ക് താഴെ ആവാറില്ല.
 പക്ഷെ, ആല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ "എല്ലായിടത്തും " എന്ന് ഉത്തരം പറയുന്നുവെങ്കില്‍, തെമ്മാടികളായ ഭാരണാധികാരികള്‍‍ക്കെതിരില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍, ബിദ് അതുകളെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ 
മുഖം കറുക്കുകയും നിസാര ഭാവം പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ 
അയാളെ കരുതിക്കൊള്ളുക.  അയാളുടെ മാന്യതയോ സത്യസന്ധതയോ, ഇബാദത്തുകളോ കുലീന ഭാവമോ നിങ്ങളെ വഞ്ചി ക്കാതിരിക്കട്ടെ, ഒരിക്കലും.
എന്നാല്‍ സത്യസന്ധത ഇല്ലാത്ത , ദുര്‍ഗുണനും, 
മാന്യ രഹിതമായി പെരുമാറുന്നവനും,  നിര്‍ബന്ധ ഇബാദത്തുകള്‍ മാത്രം അനുഷ്ടിക്കുകയും, പരുഷ സ്വഭാവിയുമായ മറ്റൊരാള്‍,
പുക വലിക്കുന്ന സംഗീതം കേള്‍ക്കുന്ന, വസ്ത്രം വലിച്ചിഴച്ചു നടക്കുന്ന, താടി വടിച്ച ഒരു വ്യക്തി, അല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ അല്ലാഹു ആകാശത്തില്‍, عرش  ഇല്‍  استواء  ചെയ്തിരിക്കുന്നു എന്ന് പറയുന്നുവെങ്കില്‍, ഭാരണാധികാരിക്കെതിരില്‍ ആയുധമെടുക്കാന്‍ പാടില്ലെന്ന് പറയുന്നുവെങ്കില്‍, ബിദ്അത്തിന്‍റെ അപകടം ഉള്‍ക്കൊള്ളുകയും അതില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അയാളില്‍ പ്രതീക്ഷ വെക്കുക. കാരണം അയാളിലുള്ള
 معصية -ഇല്‍ നിന്ന്  അയാള്‍ തൌബ ചെയ്യാന്‍ സാധ്യതയുണ്ട്. 
അതിന്‍റെ അപകടവും ഗൌരവവും അവനു അറിയാം. 
പക്ഷെ, പൈശാചിക പ്രേരണയാല്‍ പാപങ്ങള്‍ അവന്‍റെ ജീവിതത്തില്‍ വരുന്നു എന്ന് മാത്രം.  എന്നാല്‍ ആദ്യം പറഞ്ഞ വ്യക്തിയുടെ അമലുകള്‍ തെറ്റായ വിശ്വാസത്തില്‍ നിന്നാണ് ഉത്ഭുതമാവുന്നത്. അയാളിലെ തെറ്റായ ധാരണകള്‍ ശറഅ് എന്ന നിലയിലും ദീന്‍ എന്ന നിലയിലുമാണ് അയാള്‍ മനസ്സിലാക്കുന്നത്.
 صاحب البدعة  അഥവാ ബിദ്അത്തിന്‍റെ  ആളും
 صاحب المعصية അഥവാ അധര്‍മത്തിന്‍റെ ആളും തമ്മിലുള്ള അന്തരം ഇതാണ്.
ഇക്കാര്യവും ഒരു സലഫിയുടെ സജീവ ബോധമണ്ടലത്തില്‍ ഉണ്ടായിരിക്കണം.
സുഫിയാന്‍ രഹ്മതുല്ലാഹി അലൈഹി പറയുന്നു " ഇബ്ലീസിനു അധര്‍മത്തെക്കാള്‍ ഇഷ്ടം ബിദ്അത്തിനോടാണ്.   കാരണം അധര്‍മകാരി തൌബ ചെയ്യാം , എന്നാല്‍ ബിദ്അത്തിന്‍റെ ആള്‍ തൌബ ചെയ്യില്ല "
ബിദ്അത്തു ചെയ്യുന്നവന്‍ വിചാരിക്കുന്നത് അവന്‍ ചെയ്യുന്നത് സല്കര്‍മ്മമാണെന്നാണ്. എന്നാല്‍ ഒരു അധര്‍മ്മി ഒരിക്കലും താന്‍ ചെയ്തു കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പുണ്യകരമാണെന്നോ  പ്രതിഫലാര്‍ഹാമാണെന്നോ കരുതുന്നില്ലെന്ന് മാത്രമല്ല, 
ചില സന്നിഘ്ധ ഘട്ടങ്ങളിലെങ്കിലും ഞാനെന്തുകൊണ്ടിങ്ങിനെ  എന്നോര്‍ത്ത് ദുഖിക്കുകയാവും ചെയ്യുക.
ഇതാണ് അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ അധര്‍മ്മതെക്കാള്‍ ബിദ്അത്തിനെതിരെ ഉൂന്നല്‍ നല്‍കാന്‍ കാരണം.

Wednesday, March 28, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 2

സലഫിയ്യത്തിലേക്ക്  മടങ്ങിയവരോട് - (2)
സലഫിയ്യത്ത് ഒരു പാര്‍ടിയുടെ പേരല്ല, ഒരു സംഘടനയുടെ മേല്‍വിലാസവും അതിനില്ല.  സത്യം സ്വീകരിച്ച, സുന്നതിനോടും അതിന്‍റെ അഹല്കാരോടും ഹുബ്ബും പൊരുത്തവും ഉള്ള ആളുകള്‍.
ആരെയും ന്യായീകരിച്ചു സംരക്ഷിക്കെണ്ടതോ, വിമര്‍ശിച്ചു നശിപ്പിക്കെണ്ടതോ ആയിട്ടില്ല, സുന്നത്തിനു വേണ്ടി സുന്നത്തിന്‍റെ ആളുകളെയും ബിദ്അതിനെതിരില്‍ അഹ്ലുല്‍ ബിദ്അയെയും ഒഴിച്ച്...
സുന്നത്തില്‍ ഒരുമിച്ചു കുടിയവരാണല്ലോ  അഹ്ലുസ്സുന്ന....ആ പേര് പോലെ തന്നെ സലഫികള്‍, അവരാണ് അഹ്ലുസ്സുന്ന.
അവര്‍ സൃഷ്ടികളോട് കരുണയുള്ളവരാണ് , മറ്റുള്ളവരേക്കാള്‍ സത്യം അറിയുന്നവരാണ്.
ഹസനുല്‍ ബസ്വരി  റഹ്മത്തുള്ളാഹി  അലൈഹി പറഞ്ഞു "  സുന്നത്തിന്‍റെ ആളുകളെ, നിങ്ങള്‍ മയപ്പെടുത്തുക, അല്ലാഹു നിങ്ങളില്‍ രഹ്മത് ചെയ്യട്ടെ, കാരണം നിങ്ങള്‍ ന്യുനപക്ഷമാണ്. "
സുഫിയാന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു " ആഹ്ലുസ്സുന്നയോടു നിങ്ങള്‍ നന്മ കൊണ്ട് വസ്വിയ്യത് ചെയ്യുക, കാരണം അവരാണ് " അപരിചിതര്‍"
.
ഹസന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു " നിങ്ങള്‍ അറിയുക, തീര്‍ച്ചയായും ആഹ്ലുസ്സുന്ന മുന്കാലക്കാരില്‍ ന്യുനപക്ഷമായിരുന്നു, ഇക്കാലത്തും അങ്ങിനെതന്നെ.  സുഖലോലുപന്മാരുടെ കുടെയോ, ബിദ്അതിന്‍റെ ആളുകളുടെ കുടെയോ അവര്‍ പോയില്ല. അവര്‍ സുന്നത്തില്‍ ക്ഷമ അവലംബിച്ചു.
അതുപോലെ നിങ്ങളും ആയിത്തീരുക. "
സുന്നത്ത് സ്വീകരിച്ചവര്‍ നന്മയിലാണ്. അതിനോട് ഹുബ്ബു കാണിച്ചവര്‍ നന്മയിലാണ്. അത് ജീവിതത്തില്‍ അനുധാവനം ചെയ്തവര്‍ നന്മയിലാണ്.
എന്നാല്‍ മറ്റാരെയും പോലെ ദോഷം അവരെയും ബാധിക്കും. പാപങ്ങള്‍ അവരെയും പിടികുടും. പാപമുക്തരായി ആരുണ്ട്‌ ? പ്രവാചകന്മാരല്ലാതെ !
നബി സ്വല്ലള്ളാഹു  അലൈഹി വസല്ലമയെ ഫലിതം പറഞ്ഞു ചിരിപ്പിക്കാരുണ്ടായിരുന്ന ഒരു സ്വഹാബിയെ പല തവണ മദ്യപിച്ചതിന്‍റെ പേരില്‍ കൊണ്ട് വന്നു. ഇത് കണ്ടു  " അല്ലാഹു അദ്ധേഹത്തെ നിന്ദ്യനാക്കട്ടെ....എത്രാമത്തെ പ്രാവശ്യമാണിത് ? എന്ന് പറഞ്ഞ മറ്റൊരു സ്വഹാബിയോടു നബി പറഞ്ഞു " നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കരുത്...
തീര്‍ച്ചയായും അദ്ദേഹം അല്ലാഹുവിനെയും അവന്‍റെ റസുലിനെയും  സ്നേഹിക്കുന്നു "  ശറഇൽ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പാക്കിയ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, അല്ലാഹുവിനെയും റസുലിനെയും   സ്നേഹിക്കുക എന്ന കാര്യം ഒരു സംരക്ഷണ കവചമായി സ്വീകരിച്ചു. ഇതില്‍ വലിയ ഒരു പാഠമുണ്ട്‌. 
ഒരു മുസ്ലിമില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചയില്‍ നാം സ്വീകരിക്കേണ്ട നിലപാടുമായി ഇതിനു നേരിട്ട് ബന്ധമുണ്ട്. 
 " വീഴ്ച "   എന്നാല്‍ മന്ഹജിയായ വ്യതിയാനമല്ല.,
മറിച്ചു, മന്ഹജും സുന്നത്തുമറിയാവുന്ന, അവ കൃത്യമായി മനസിലാക്കിയ ആര്‍ക്കും, പൈശാചിക പ്രേരണയാല്‍ സംഭവിക്കാവുന്ന معصية ആണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ക്ക്‌ സംഭവിക്കാവുന്ന മുകളില്‍ സുചിപ്പിച്ച രൂപത്തിലുള്ള വീഴ്ചകളും , മന്ഹജിയായ വ്യതിയാനവും രണ്ടാണെന്നും, അത് രണ്ടിനോടും വിത്യസ്തമായ രണ്ടു നിലപാടുകള്‍ തന്നെയാണ് എന്നും തെര്യപ്പെടുത്താനാണ് ഇത്രയും എഴുതിയത്.
ഇമാം അഹ്മദ് റഹ്മത്തുള്ളാഹി അലൈഹി പറഞ്ഞു " അഹ്ലുസ്സുന്നയെ നിങ്ങള്‍ സ്നേഹിക്കു...അവരില്‍ നിന്ന് സംഭവിച്ചു 
പോയത്  നിലനില്‍ക്കെത്തന്നെ. സുന്നത്തിലും ജമാ-അതിലുമായി അല്ലാഹു നമ്മെ മരിപ്പിക്കട്ടെ, ഇല്മു പിന്‍പറ്റാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ , അവന്‍ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തതിലേക്കു നമുക്കവന്‍ തൌഫിക് നല്‍കട്ടെ"
അബ്ദുല്ലാഹിബ്നു മസ്ഊദ്  റളിയല്ലാഹു അന്ഹു പറയുന്നു. "  തീര്‍ച്ചയായും ആശയക്കുഴപ്പമുള്ള കാര്യങ്ങള്‍ ഉണ്ടാവും, നിങ്ങള്‍ അവധാനത കാണിക്കുക, ഒരാള്‍ നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില്‍ നടക്കുന്നവനാകുന്നതിനേക്കാള്‍ നല്ലത് "

Tuesday, March 27, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 1

ഹിസ്ബിയ്യത്തിനോട് വിട ചൊല്ലി, തൌബ ചെയ്തു, സലഫിയ്യത്തില്‍ പ്രവേശിച്ച സഹോദരന്മാര്‍ തീര്‍ച്ചയായും അനുഗ്രഹീതരാണ്.

സാമുഹിക ജീവിതത്തെയും, വ്യക്തി ജീവിതത്തെയും ഗ്രസിച്ചു നില്‍ക്കുന്ന മന്ഹജിയായ വ്യതിയാനങ്ങളുടെ അങ്കതട്ടുകളുടെ അകത്തളങ്ങളില്‍ നിന്ന് സലഫിയ്യതിന്‍റെ വിശുദ്ധ തീരങ്ങളിലേക്ക് വാതായനം തുറക്കപ്പെട്ടവര്‍. അവിടെ സുരൂരിയുടെയോ, ഖുബുരിയുടെയോ, സുഫിയുടെയോ , ഇഖ് വാനിയുടെയോ, മറ്റു ഹിസ്ബികളുടെയോ ബന്ധനങ്ങളില്ല. മദ്‌ഹബിന്‍റെ വാള്‍തലകളില്ല, ഇമാമിന്‍റെ നേതാവിന്‍റെ അന്ധമായ ആജ്ഞകളില്ല, പാര്‍ട്ടി തിട്ടുരങ്ങളില്ല. അവിടെ സുന്നത്തിന്‍റെ വിളക്കുമാടങ്ങളുണ്ട്‌, വിശുദ്ധിയുടെ തീരങ്ങളുണ്ട്, വിമോചനത്തിന്‍റെ വിഹായസ്സുകളുണ്ട്, മുനിഞ്ഞു കത്തുന്ന വിജ്ഞാനത്തിന്‍റെ കൈതിരികള്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്.

ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേരുക എന്നത് അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന അനുഗ്രഹങ്ങളില്‍ അതി മഹത്തരമാണ്. അതിനാല്‍ ആദ്യമായി സര്‍വ ശക്തനായ അല്ലാഹുവിനെ സ്തുതിക്കുകയും അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക. കാരണം ആയിരക്കണക്കിന് മനുഷ്യര്‍ക്ക്‌ ഈ വെളിച്ചം കിട്ടാനുള്ള തൌഫിക് ലഭിച്ചിട്ടില്ല. അവര്‍ നമ്മുടെ പിതാക്കള്‍ ആവാം , സഹോദരങ്ങളാവാം, മക്കളാവാം, സുഹൃത്തുക്കള്‍ ആവാം, സഹപാഠികള്‍ ആവാം, അയല്‍വാസികള്‍ ആവാം..ഇങ്ങിനെ തുടങ്ങി ആരുമാവട്ടെ, അവര്‍ സലഫിയ്യത്തില്‍ എത്തിച്ചേരാത്തതില്‍ നമുക്ക് ദുഖമുണ്ട്. അവരെ ഓര്‍ക്കുമ്പോള്‍ നമ്മുടെ കണ്‍ കോണുകള്‍ സജലങ്ങള്‍ ആയിത്തീരുന്നു. കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ പൂക്കള്‍ ചിത്രം വരയ്ക്കുന്നു.

അവര്‍ക്കൊന്നും ലഭിക്കാത്ത അനുഗ്രഹം, അല്ലാഹുവിന്‍റെ മഹത്തായ ഫദല്‍ കൊണ്ട് നമുക്ക് ലഭിച്ചതിനാല്‍, അല്ലാഹുവിനെ നിരന്തരമായി സ്തുതിക്കുകയും അവന്‍റെ നാമങ്ങള്‍ വാഴ്ത്തുകയും കുടുതല്‍ കുടുതലായി അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക.

ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേര്‍ന്നു എന്നതിന്‍റെ അടയാളത്തില്‍ പെട്ടതാണ് ശറഇയ്യായ ഇല്മിലേക്ക് അയാള്‍ മുഖം തിരിച്ചു എന്നത്. ഇന്നലെ വരെ അന്യമായ ഒരു പുതിയ വാതില്‍. തികച്ചും അപരിചിതമായ ഒരനുഭവത്തിന്‍റെ കരുത്ത് മനോമുകരത്തില്‍ അത് തീര്‍ച്ചയായും ബാക്കി നിര്‍ത്തും. അത് ഹൃദയങ്ങളില്‍ ഒരു തീക്കനലായി എരിഞ്ഞു നില്‍ക്കും. സിരകളില്‍, ഉച്വാസ നിശ്വാസങ്ങളില്‍, പ്രവര്‍ത്തങ്ങളില്‍ പുതിയ ഒഴുക്കള്‍ സൃഷ്ടിക്കും.

കര്‍ണപുടങ്ങളില്‍ ഓളം തട്ടി നിന്ന ഘോരഷബ്ദങ്ങളില്ല, പ്രചാരണങ്ങളില്ല , ആളെക്കൂട്ടി മഹാമഹങ്ങളില്ല, ആളെക്കൂട്ടാനുള്ള തന്ത്രങ്ങളും തത്രപ്പാടുമില്ല, വരാം, പോകാം, വരാതിരിക്കാം, എന്ത് കൊണ്ട് വന്നില്ല? ആരും ചോദിക്കില്ല. സഹോദരാ, ഇത് നിന്‍റെ ദീന്‍, അത് പഠിക്കാന്‍ മനസ്സിലാക്കാന്‍ നിലക്കില്ലാത്ത ആവേശം എനിക്കെന്തിനു ? അറിയാത്തവരെ അറിയിക്കാം, വഴി കാണിക്കാം, വരേണ്ടവര്‍ക്ക് വരാം.

ആരും ചോദിച്ചില്ലെങ്കിലും, അല്ലാഹുവിന്‍റെ ദീനിനെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍, ക്ഷമിച്ചു സഹിച്ചു കഷ്ടപ്പെട്ട് ഉലമാക്കളുടെ സദസ്സുകളില്‍ എത്തും..കാരണം അവന്‍റെ അന്തരാളത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീ ഗോളമുണ്ട്. അത് അവനിലെ വിജ്ഞാന ദാഹത്തെ ഉതിക്കാച്ചും ...അവനു ഒരിക്കലും അടങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സുകളില്‍ തളം കെട്ടികട്ട പിടിച്ചു കിടക്കുന്ന ഇരുട്ടിനെയും, ശുബ് ഹതിന്റെയും, ശഹ് വാതിന്റെയും കറകളെയും കഴുകാന്‍ ഇല്മിന്‍റെ കണങ്ങള്ക്കല്ലാതെ കഴിയില്ല.

ഇല്മു നേടാന്‍ മുന്നിടുമ്പോള്‍, സുന്നത്തും മന്ഹജും അറിയാത്തവരെ സമീപിക്കരുത്. അവര്‍ എത്ര വാചാലരും സത്യസന്തരും മുഖലിസുകളും ആണെങ്കിലും. കാരണം ബിദ്അതിന്‍റെ അംശങ്ങള്‍ സുന്നത്തിന്‍റെ ശുദ്ധജലം കൊണ്ട് കഴുകണമെങ്കില്‍ ആ ജല സ്രോതസ് ശുദ്ധമായിരിക്കണം. മന്ഹജ് അറിയാത്തവര്‍, വ്യക്തതയില്ലാത്തവര്‍ സുന്നത്തിന്‍റെ ശുദ്ധ സ്രോതസ്സുകള്‍ അല്ലേയല്ല.

വിശിഷ്യ അഹല് സുന്നത്തിന്‍റെ ഉസൂലുകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം അത് മന്ഹജാണ്, മന്ഹജിന്‍റെ അകക്കാമ്പാണ് . ഉസൂലുകള്‍ എത്ര മാത്രം ഒരാള്‍ സ്വായത്തമാക്കുന്നുവോ അത്രമാത്രം അയാള്‍ സുന്നത്തിനോട് അടുത്തായിരിക്കും, കുട്ടത്തില്‍ ഒരു കാര്യം കുടി ശ്രദ്ധിക്കുക, ചെവി തുറന്നു പിടിക്കുകയും വായ പുട്ടുകയും ചെയ്യുക. പ്രയാസകരമാണ്, വളരെ പ്രയാസകരമാണ്. നാം അങ്ങിനെ ശീലിചിട്ടെയില്ല, നമ്മുടെ ശീലം മറിച്ചാണ്. ഒരു വെടിക്കുള്ള മരുന്നുന്ടെങ്കില്‍ പത്തു വെടിയെങ്കിലും പൊട്ടിച്ചിരിക്കും..അത് പതിടത്താണെങ്കിലോ? പറയേണ്ടതില്ലല്ലോ പൂരം! അല്ല, അങ്ങിനെയല്ല, ഇസ്ലാം ദീന്‍ അറിയാത്തവന്‍ പറയാന്‍ പാടില്ല, അറിയാത്തവന്‍ മിണ്ടാതിരിക്കണം. അതാണ്‌ അറിവ്. അതൊരു അറിവാണ്. മുറി വൈദ്യന്‍ ചികിത്സിക്കാന്‍ പാടില്ല. ഇക്കാലമത്രയും പിഴച്ച മന്ഹജില്‍ ജീവിതം ഹോമിച്ചവര്‍, കടന്നു വന്ന വഴികള്‍ തിരിഞ്ഞു നോക്കി തിരുത്തുകയും വളവുകള്‍ നേരെയാക്കുകയും ചെയ്യുക. എന്നാല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം സുഖമമാവുകയുള്ളൂ . ഈ ഒരു സന്നിഗ്ധ ഘട്ടം അവനു, അവന്‍റെ സ്വത്വം ബോധ്യപ്പെടുത്തും.

അവന്‍റെ മനസ്സാക്ഷി അവന്‍റെ നാവിനെ കീഴ്പെടുത്തും. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും ആരും അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിലും സംത്രിപ്തനും ക്ഷമാശീലനുമായി ജീവിക്കാന്‍ ഒരു സലഫിക്ക് മാത്രമേ കഴിയൂ . നിശബ്ധമായ നീക്കങ്ങള്‍ അവന്‍റെ ചുറ്റിലും പ്രകാശം പരത്തും. അറിയാതെ, അറിയിക്കാതെ പലരും ആ പ്രകാശത്തില്‍ നിന്ന് വെളിച്ചം കൊളുത്തും. സലഫി, മഴ പോലെയാണ്...എവിടെ പൈതിറങ്ങിയാലും അത് ഗുണം ചെയ്തിരിക്കും. !

Tuesday, March 20, 2012

പ്രതികരണങ്ങളിലെ പ്രതികാരാഗ്നി

മഴ പൈതപ്പോള്‍ പോലും ഉലമാക്കളുടെ വീടിന്‍റെ ഇറയത് കയറി നിന്ന അനുഭവം പറയാനില്ലാത്തവര്‍ ഷെയ്ഖ്‌ അല്‍ബാനി വിമര്‍ശനാതീതനോ എന്ന് ആക്രോഷിക്കുമ്പോള്‍ കേരള മുസ്ലിംകള്‍, വിശിഷ്യ മുജാഹിദുകള്‍, ആതര്‍ശ‍ത്തിന്‍റെ അതിരുകള്‍ തപ്പിപ്പോവുകയാണ്.
മുജാഹിദ് പ്രസ്ഥാനമെന്ന മഹാ സംഭവം ജന്മം നല്‍കിയ ചില വിഷചെടികള്‍, എടവണ്ണ പോലുള്ള അതിന്‍റെ ഈറ്റില്ലങ്ങളില്‍ തഴച്ചു വളര്‍ന്നു അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും പുലി മുന്നോട്ട് എന്ന് പറഞ്ഞ പോലെ മുസ്ലിംകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.
കേവല സംഘടനാ സാക്ഷരതക്കും, സംസ്കാരത്തിനുമപ്പുറം
ഇല്മിയ്യായ ഒരു ശാദ്വല തീരത്തെക്കുറിച്ച് കേട്ട് കേള്‍വി പോലുമില്ലാത്ത ആളുകള്‍ ഇസ്ലാമിക നവോധാനതെക്കുറിച്ചു വാചാലമാവുമ്പോള്‍ ഭാഷക്കും സാഹിത്യത്തിനും സര്‍വോപരി ഇസ്ലാമിക വായനക്കും തികഞ്ഞ മരവിപ്പാണ് അനുഭവപ്പെടുക.
അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ അന്ന്യായമായി
വിമര്‍ശിക്കുകയും സഭ്യേതര പ്രയോഗങ്ങള്‍ നടത്തുകയും, നിലവാരം ഇടിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന്, സിരകളില്‍ ലഹരിയായി ഒഴുകി നടക്കുന്ന ആളുകള്‍ക്ക് പ്രമാണങ്ങള്‍ക്ക് പഴംചാക്കുകളുടെ വില പോലും കാണില്ല. എന്നല്ല, അറബി അക്ഷരങ്ങളോട് പോലും അവര്‍ക്ക് പുച്ചവും അസ്പ്രിശ്യതയും തോന്നുകയും ചെയ്യും.
അന്തവിശ്വാസം, അനാചാരം, അനുകരണം തുടങ്ങിയ സംജ്ഞകള്‍ക്ക്‌ ആധുനിക സംഘടനാ നിഘണ്ടുവില്‍ നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍ കേട്ടും വായിച്ചും എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ് പലരും.
ഓരോ ആഴ്ചയും ശബാബ് തൊടുത്തു വിട്ടു കൊണ്ടിരിക്കുന്ന ആദർശ വ്യതിയാനത്തിന്‍റെ വിഷ ബോംബുകള്‍
സാധാരണ മുസ്ലിം ജനവാസ കേന്ദ്രങ്ങളില്‍ വീണു പൊട്ടി വിഷം വമിപ്പിക്കുകയാണ്.
ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍, വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മനസ്സനുവതിക്കാത്തവര്‍, കഴിയുന്ന രൂപത്തില്‍ പ്രതികരിക്കുക സ്വാഭാവികമാണ്.
ഈ പ്രതികരണങ്ങള്‍ പലരുടെയും ഉറക്കം കെടുത്തുന്നുവെന്നുള്ളത്തിനു മതിയായ തെളിവാണ് ചില പ്രത്യേക ഭാഗത്ത്‌ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍.
വസ്തുനിഷ്ടമായ അവലോകനതിന്റെയും വയ്ജ്ഞാനിക ചര്‍ച്ചയുടെയും മറ പറ്റി, അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ തേജോവധം ചെയ്യുകയും മുസ്ലിം മനോമുകുരത്തില്‍ അവരെ കാര്യ ബോധമില്ലാത്തവരും വീക്ഷണഗതിയില്‍ ഭീമമായ അബദ്ധം സംഭവിച്ചവരുമായി ചിത്രീകരിക്കുകയും അങ്ങിനെ അവരുടെ പ്രതിചായക്ക്‌ മങ്ങലെല്‍പ്പിക്കുകയും ചെയ്യുക. തങ്ങളുടെ വികല മന്ഹജ് നടപ്പാക്കാന്‍ അവര്‍ക്കിത് അനിവാര്യമാണ്. അതാണ്‌ ഷെയ്ഖ്‌ അല്ബാനിയെ പ്രത്യേകമായി ലക്‌ഷ്യം വെക്കാന്‍ കാരണം. ഷെയ്ഖ്‌ അല്ബാനിയെപ്പോലുള്ള തലയെടുപ്പുള്ള ആഹ്ലുസ്സുന്നതിന്റെ ഉലമാക്കളെ നിലംപരിശാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. സലാം സുല്ലമിയുടെ വാതങ്ങള്‍ക്ക്, വയിജ്ഞാനിക തലത്തില്‍ നിന്ന് കൊണ്ട് നടത്തിയ വിമര്ശങ്ങളെ തൊടാന്‍ പ്രതികരണക്കാരന്‍റെ തുലികക്ക്‌ കരുത്തു പോര. ആറ്റിക്കുറുക്കിയ സാഹിത്യ പ്രയോഗങ്ങള്‍ ഇല്ലാത്തത് ഉണ്ടാക്കുകയോ ഉള്ളതിനെ ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് തിരിച്ചറിയാന്‍ മര്കസുദ്ധഅവ വരെ പോവെണ്ടാതുമില്ല.
എന്ത് കൊണ്ട് ഷെയ്ഖ്‌ അല്‍ബാനിയുടെ നിരീക്ഷണങ്ങള്‍ അദ്ധേഹത്തിന്‍റെ ഇജ്തിഹാദ് ആയെന്നും സലാം സുല്ലമിയുടെ വാതങ്ങള്‍ ആരോപണവും അധിക്ഷേപവും അസ്ഥാനത്തുമായെന്നും ഒരു ലക്കോട്ടു ഒട്ടിക്ക്യാനുള്ള ബുധിയെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ വിശതമാക്കിയതാണ്. എന്നിട്ടും സൈബര്‍ സൈറ്റില്‍ വ്യക്തി ഹത്യ നടത്തുന്നു എന്ന് പ്രജരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആശയാദര്ശ ദാരിദ്ര്യത്തിന്‍റെ അടയാളമാണ്.
ഷെയ്ഖ്‌ അല്ബാനിയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടാണ് ശബാബ് അദ്ധേഹത്തിന്‍റെ വീക്ഷണങ്ങള്‍ എഴുതിയത് എന്ന വാദം, ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയായി പരിഗണിക്കാം. മാത്രമല്ല, അത് മലയാളികള്‍ സ്വീകരിച്ചു എന്ന അവകാശ വാദം, മടവൂരികള്‍ സ്വീകരിച്ചു എന്ന തിരുത്തലോടെ അന്ഗീകരിക്കുകയും ചെയ്യാം. പക്ഷെ, മടവൂരി ടീമില്‍ ദീനിനോടും സുന്നതിനോടും സ്നേഹവും കൂറുമുള്ള ആരെങ്കിലുമൊക്കെ "സൈലൻറ് മോഡില്‍" എങ്കിലും കാണും എന്ന ധാരണ തിരുത്താന്‍ പ്രതികരണക്കാരന്‍ ഹേതുവായി എന്നതില്‍ സമാധാനിക്കാം. ഇതിലെല്ലാം ഉപരിയായി ഷെയ്ഖ്‌ അല്ബാനിയെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള ലേഖന പരമ്പരകള്‍ ശബാബിനെ ഇതിനു മുമ്പും മലിനമാക്കിയിട്ടുണ്ട് എന്ന വസ്തുത പ്രതികരണക്കാരന്‍ അറിഞ്ഞു കാണില്ല. പ്രതികരണമെന്ന പേരില്‍ പ്രതികാരാഗ്നി ആളിക്കതിച്ചു വിമര്‍ശകരെ ചുട്ടു ചാമ്പലാക്കാന്‍ വെമ്ബുന്നവര്‍ക്ക് അതിനൊന്നും വേണ്ട പോലെ സമയം കിട്ടിക്കൊള്ളണമെന്നില്ല.
കേരളത്തിലെ അറിയപ്പെട്ട ഹദീസ് പണ്ഡിതനാണ് സലാം സുല്ലമിയെന്ന കാര്യം എതിരാളികള്‍ പോലും അംഗീകരിക്കുമത്രേ.
ആരാണ് അദ്ധേഹത്തിന്‍റെ എതിരാളികള്‍, അദ്ധേഹത്തെ അന്ഗീഗരിച്ചു എന്നതിന്‍റെ തെളിവെന്തു, എന്നൊന്നും ചോദിക്കരുത്.
സുല്ലമിയുടെ സത്യസന്തതയെക്കുരിച്ചോ ആത്മാര്തതയെക്കുരിച്ചോ ആര്കെങ്കിലും സംശയം ഉണ്ടോ എന്ന കാര്യം എനിക്കറിയില്ല. സ്വകാര്യ ജീവിതത്തില്‍ സത്യസന്തത പുലര്തിയെന്നതാണോ ടിയാന്‍ ഹദീസ് പണ്ടിതനാണെന്നു പറയാനുള്ള ന്യായം? വെച്ച് നീട്ടിയെന്നു പറയപ്പെടുന്ന തുട്ടുകള്‍ക്ക് മുമ്പില്‍ അദ്ദേഹം പ്രലോഭിതനായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഷെയ്ഖ്‌ അല്ബാനിയെപ്പോലുള്ള മഹത്തുക്കള്‍ രക്ഷപ്പെട്ടേനെ.
ഹദീസിന്‍റെ വിഷയത്തില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള യോഗ്യത എന്ത് എന്ന ചോദ്യത്തെ എടവണ്ണക്കാരന്‍ തന്‍റെ പ്രതികാരാഗ്നിയില്‍ കരിച്ചു കളഞ്ഞതെത്? അതിനൊന്നും മറുപടി തരാനുള്ള കൈക്കരുത്തും കരളുറപ്പും പ്രതികരണക്കാരന് ഏതായാലും ഇല്ല.
പിന്നെ ആരെങ്കിലും എന്നെങ്കിലും സുല്ലമിയുടെ 'കിതാബുകള്‍' വായിക്കുകയോ അതിനെ അധികരിച്ച് പ്രഭാഷണം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതവരുടെ പോരാത്ത ടം എന്നല്ലാതെ ന്യായീകരിക്കുകയും തെളിവായി ഉദ്ധരിക്കുകയും
ചെയ്യുന്നത് മടവൂരികള്‍ക്കല്ലാതെ മറ്റാര്‍ക്കും ചേരില്ല.
ഷെയ്ഖ്‌ അല്‍ബാനി സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹിഹ് മുസ്ലിമിലെയും ഏതാനും ഹദീസുകളെ സംബന്ദിച്ചു നടത്തിയ നിരീക്ഷണങ്ങളെക്കുറി ച്ചു ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിച്ചതിനു ശേഷം പോരെ പ്രതികരണക്കാരാ ഈ വെല്ലുവിളി.
മത കാര്യങ്ങളില്‍ എത്രമാത്രം ബുദ്ധി ആവാമെന്നും എപ്പോഴാണ് ആണ് അപകടമാവുന്നതെന്നും തിരിച്ചറിയണമെങ്കില്‍ ഉസൂലുകലെക്കുറിച്ചു ചെറിയ രൂപത്തിലുള്ള ധാരണയെങ്കിലും ഉണ്ടാവണം. അത് തിരിയാത്തവരോട് ഇത് പറഞ്ഞാല്‍ ബാലന്‍സ് ഇല്ലാത്തവന്‍ സൈക്കിളില്‍ കയറിയ പോലെ ഇരിക്കും !!
അഹ്ലുസ്സുന്നതില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവര്‍ക്ക് സംഭവിച്ച അടിസ്ഥാനപരമായ അബദ്ധം, സ്വഹാബതിന്‍റെ ധാരണയെ അവഗണിക്കുകയും സ്വന്തം ബുദ്ധിക്കും നിരീക്ഷണങ്ങള്‍ക്കും പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തുവെന്നതാണ്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തീമിയ രഹ്മതുല്ലാഹി അലൈഹി, ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളില്‍ തലയെടുപ്പുള്ള ആലിം ആണ്. അദ്ദേഹത്തിന് ശൈഖുല്‍ ഇസ്ലാം എന്ന വിശേഷണം തന്നെ വരാന്‍ കാരണം, തന്‍റെ അനുപമായ വൈജ്ഞാനിക അവഗാഹമാണ്. ഈ ശൈഖുല്‍ ഇസ്ലാമിനെയാണ് ഷെയ്ഖ്‌ സ്വാലിഹുല്‍ ഉസൈമീന്‍ രഹ്മതുല്ലാഹി അലൈഹി ബുദ്ധിയുടെ ആളാണെന്നു വിശേഷിപ്പിച്ചു എന്ന് എടവണ്ണക്കാരന്‍ അവകാശപ്പെടുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി ! അല്ലെ? അഹ്ലുസ്സുന്നതിന്‍റെ രണ്ടു ആലിമുകളെ ഒരേ സമയം പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ പ്രതികര്‍ണക്കാരന്‍ നടത്തിയ ചെപ്പടി വിദ്യ നോക്കൂ ......! കമ്മ്യൂണിസ്റ്റ്‌ കാരനെ വെല്ലുന്ന പ്രതികാര ദാഹവും ജമായത്തെ ഇസ്ലാമിയെ തോല്പിക്കുന്ന വ്യതിയാന ചക്രവുമുള്ള മടവൂരിസം മുജാഹിദ് തട്ടകത്തില്‍ പിറവി കൊണ്ടതിന്‍റെ രസതന്ത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. !

Friday, March 16, 2012

ശിര്‍ക്ക് വരുന്ന വഴികള്‍


 ശിര്‍ക്ക് വരുന്ന വഴികള്‍

മനുഷ്യ ജീവിതത്തിലേക്ക് ശിര്‍ക്ക് കടന്നു വരുന്ന വഴികള്‍ ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്‍ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുരിച്ചു
മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്‍കി.

قال رسول الله : ( يا أبا بكر ، للشركُ فيكُمْ أَخْفى من دَبيبِ النمل والذي نفسي بيده ، للشركُ فيكُمْ أَخْفى من دَبيبِ النمل ، ألا أَدُلُّكَ على شيءٍ إذا فَعَلْتَهُ ذَهَبَ عنك قَليلُهُ وكَثيرُهُ ؟ قُلْ : اللهُمَّ إني أَعوذُ بِكَ أَنْ أُشْرِكَ بِكَ و أنا أَعْلَمُ ، و اسْتَغْفِرُكَ لِما لا أَعَلَمُ ) صحيح الأدب المفرد.
അവിടുന്ന് പറഞ്ഞു. " അല്ലയോ അബൂബക്കര്‍, തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ്. ഞാന്‍ താങ്കളെ ഒരു കാര്യം അറിയിക്കട്ടെഅല്ലാഹുവേ ഞാന്‍ നിന്നോട് അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് കാവല്‍ ചോദിക്കുന്നു, അറിയാതെ ചെയ്തു പോകുന്നതില്‍ നിന്ന് പൊറുക്കല്‍ തേടുന്നു " എന്ന് നിങ്ങള്‍ പറയുക. അങ്ങിനെ ചെയ്യുന്ന പക്ഷം കുറച്ചായാലും കുടുതലായാലും അത് അകന്നു പോകും "
 
എന്താണ് ശിര്‍ക്ക്
ല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് മറ്റുള്ളവര്‍ക്ക് - അവര്‍ ആരായിരുന്നാലും - വക വെച്ച് കൊടുക്കുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുന്നത്.

അല്ലാഹു അല്ലാത്തവര്‍ക്ക് , അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ പുര്‍ണം ആയോ ഭാഗികമായോ സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഇബാദത്തില്‍ ശിര്‍ക്ക് വന്നു.

ഇതിനു ഒരുപാട് ഇനങ്ങളുണ്ട്. ഭയം, സ്നേഹം, ഭരമേല്‍പ്പിക്കല്‍, പ്രതീക്ഷ, ആഗ്രഹം, അനുസരണം, നേര്‍ച്ച, സഹായം തേടല്‍, ഭക്തി പ്രകടിപ്പിക്കല്‍ , ബലി, തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

ഉദാഹരണത്തിന്   : അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ അവന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും ഭയപ്പെടുന്നത് 

നമ്മള്‍ നായയെ ഭയപ്പെടുന്നു, പോലീസിനെ ഭയപ്പെടുന്നു, ഭാരാധികാരിയെ ഭയപ്പെടുന്നു, കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെടുന്നു, എല്ലാം ഭയം തന്നെ. എന്നാല്‍ ഇതെല്ലാം പ്രകൃതിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട ഭയമാണ്. ഇതൊന്നും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെയല്ല. അല്ലാഹുവിനെക്കുരിച്ചുള്ള ഭയം ഇതില്‍ നിന്നെല്ലാം അതീതമാണ്.

നാം മാതാപിതാക്കളെ സ്നേഹിക്കുന്നു
, ഗുരുനാധന്മാരെയും മക്കളെയും ഭാര്യയേയും സ്നേഹിക്കുന്നു. ഈ സ്നേഹം പോലെയല്ല നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത്.
അപ്പോള്‍ അല്ലാഹുവിന്‍റെ
, സൃഷ്ടികളെ സ്നേഹിക്കുന്നത് പോലെ അല്ല നാം അല്ലാഹുവിനെ സ്നേഹിക്കുന്നത്.
സൃഷ്ടികളെ ഭയപ്പെടുന്നത് പോലെയല്ല നാം അല്ലാഹുവിനെ ഭയപ്പെടുന്നത്.
സൃഷ്ടികളെ അനുസരിക്കുന്നത് പോലെയല്ല നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതും വഴിപ്പെടുന്നതും.
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവര്‍ക്ക്
, അല്ലാഹുവിനു നല്‍കുന്ന രൂപത്തില്‍ നല്‍കുകയോ വക വെച്ച് കൊടുക്കുകയോ ചെയ്താല്‍ അത് ശിര്‍ക്കായി.

Wednesday, March 14, 2012

ആരാണ് 'അപരിചിതര്‍' ?

(عن ابي هريرة -رضي الله عنه - (( قال رسول صلي الله عليه وسلم-بدأ الإسلام غريبا وسيعود غريبا كما بدأ غريبا فطوبي للغرباء )) رواه مسلم

وفي حديث عبد الله بن عمروقال :قال النبي -صلي الله عليه وسلم - ذات يوم,ونحن عنده -((طوبى للغرباء قيل :ومن الغرباء ,يارسول الله ؟قال ناس صالحون قليل في ناس كثير زمن يعصيهم كثير ممن يطيعهم))رواه احمد

നബി സല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു " ഇസ്ലാം അപരിചിതമായ നിലയിലാണ് വന്നത്. അത് വന്നത് പോലെ അപരിചിതാവസ്തയിലേക്ക് മടങ്ങും. അപ്പോള്‍ അപരിചിതര്‍ക്ക് ആശംസകള്‍ ! " - മുസ്ലിം- അബ്ദുല്ലാഹിബിന് അമ്ര്‍ റദിയള്ളാഹു അന്ഹുവില് നിന്നു: അദ്ദേഹം പറഞ്ഞു " ഒരു ദിവസം ഞങ്ങള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയായിരിക്കെ അവിടുന്ന് പറഞ്ഞു " അപരിചിതര്‍ക്ക് ആശംസകള്‍" പ്രവാചകരെ ആരാണ് അപരിചിതര്‍ എന്ന് ചോദിക്കപ്പെട്ടു; അദ്ദേഹം പറഞ്ഞു " വന്‍ ജനക്കൂട്ടത്തില്‍ സ്വാലിഹീങ്ങളായ ഒരു ചെറിയ കൂട്ടം ആളുകള്‍, അവരെ അനുസരിക്കുന്നവരെക്കാള്‍ 
ധിക്കരിക്കുന്നവരായിരിക്കും അധികമുണ്ടാവുക.  

ശറഹുസ്സുന്നയില്‍ നിന്ന്


قال البربهاري : (اعلم أن الخروج من الطريق على وجهين؛ أما أحدهما: فرجل زل عن الطريق، وهو لا يريد إلا الخير، فلا يُقتدى بزلته،فإنه هالك. وآخر عاند الحق وخالف من كان قبله من المتقين، فهو ضال مضل، شيطان مريد في هذه الأمة، حقيق على من يعرفه أن يحذر الناس منه، ويبين لهم قصته؛ لئلا يقع أحد في بدعته فيهلك) [ شرح السنة


ഇമാം ബര്‍ബഹാരി റഹ്മതുല്ലാഹി അലൈഹി പറയുന്നു. 
യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിയാനം രണ്ടു രുപതിലാണെന്ന് നീ മനസ്സിലാക്കണം. ഒന്ന്സദുദ്ദേശത്തോടു കൂടെ മാര്‍ഗ ഭ്രംശം സംഭവിച്ചവന്‍. അവന്‍റെ വീഴ്ച പിന്തുടരാന്‍ പാടില്ലകാരണം അത് നാശമാണ്. 
അത് നാശമാണ്. 
മറ്റൊരാള്‍സത്യത്തിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയും 
മുന്‍ഗാമികള്‍ ആയ  സജ്ജനങ്ങളോട് വൈരുധ്യം പുലര്‍ത്തുകയും ചെയ്തവനാണ്. അവന്‍ സ്വയം പിഴച്ചവനും
മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. അവന്‍ ഈ ഉമ്മത്തിലെ ധിക്കാരിയായ ശൈത്താന്‍ ആണ്.  
അവനെക്കുറിച്ച് ജനങ്ങള്‍ക്ക്‌ താകീത് നല്‍കുകയുംഅവന്‍റെ കഥ അവര്‍ക്ക് 
വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത്  അറിയുന്നവരുടെ മേല്‍ ബാധ്യതയാണ്. ഒരാളും അവന്‍റെ ബിദ് അതില്‍ അകപ്പെട്ടു നശിച്ചു പോകാതിരിക്കനത്രേ ഇത്. (ഇമാം ബര്‍ബഹാരി- ശറഹുസ്സുന്ന)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.