Tuesday, March 17, 2020

ജാഗ്രത! മരണം വളരെ അടുത്തുണ്ട്....

ജാഗ്രത!
മരണം വളരെ അടുത്തുണ്ട്.
മുൻ കരുതലുകളെടുക്കുക;
മരണ ശേഷം രക്ഷപ്പെടുന്നതിനുള്ളത്.

1.വലിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക.
2.ചെറിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക.
3.ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടുക.
4.മറ്റു പാപങ്ങളിൽ നിന്നും രക്ഷപ്പെടുക.
5.അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുക.
6.രോഗം വരും മുമ്പേ ആരോഗ്യം മുതലാക്കി നന്മചെയ്യുക.
7.മരണം വരും മുമ്പേ ആയുസ്സ് മുതലാക്കി നന്മചെയ്യുക.

അബു തൈമിയ്യ ഹനീഫ് حفظه الله 

രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സകളിൽ പെട്ടതാണ് സൽകർമങ്ങൾ, സഹായങ്ങൾ, ദിക്ർ, ദുആ, അല്ലാഹുവിനോട് അങ്ങേയറ്റം താഴ്മയോടെ കൈനീട്ടൽ, അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങൽ തുടങ്ങിയവ.
ഈ കാര്യങ്ങൾക്ക് രോഗത്തെ തടയുന്നതിലും ശമനം നൽകുന്നതിലും ഭൗതീകമായ മരുന്നുകളേക്കാൾ സ്വാധീനമുണ്ട്.
പക്ഷേ മനസ്സിന്റെ ഒരുക്കവും, സ്വീകരിക്കുന്നതിന്റെ അളവും,
അവയിലും അവയുടെ ഗുണത്തിലുമുള്ള വിശ്വാസവും ഒക്കെ അനുസരിച്ചായിരിക്കും അത്.
(സാദുൽ മആദ്)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

 قال الإمام ابن القيم رحمه الله
وَمِنْ أَعْظَمِ عِلَاجَاتِالْمَرَضِ فِعْلُ الْخَيْرِ، وَالْإِحْسَانُ، وَالذِّكْرُ، وَالدُّعَاءُ، وَالتَّضَرُّعُ، وَالِابْتِهَالُ إِلَى اللَّهِ، وَالتَّوْبَةُ، وَلِهَذِهِ الْأُمُورِ تَأْثِيرٌ فِي دَفْعِ الْعِلَلِ وَحُصُولِ الشِّفَاءِ أَعْظَمُ مِنَ الْأَدْوِيَةِ الطَّبِيعِيَّةِ، وَلَكِنْ بِحَسَبِ اسْتِعْدَادِ النَّفْسِ، وَقَبُولِهَا، وَعَقِيدَتِهَا فِي ذَلِكَ وَنَفْعِهِ
(زاد المعاد)

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 2*

» നുഅ'മാൻ ബ്നു ബശീർ പറഞ്ഞു:
തീർച്ചയായും നാശമാണ്, മുഴുനാശമാണ്, പരീക്ഷണ കാലത്ത് നീ തിന്മചെയ്യുന്നത്.
(അൽ ബിദായ വന്നിഹായ)

» ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും.
മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്.
കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്.
തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും.
അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു.

» ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

അബ്ദുല്ല ഇബ്നു മസ്ഊദ് പറയാറുള്ളതുപോലെ:

ആരാണ് ഹൃദയം മരിച്ചവൻ എന്നറിയുമോ?
'മരിക്കുകയും ആശ്വാസമടയുകയും ചെയ്തവനല്ല മയ്യിത്ത്!
മയ്യിത്തെന്നാൽ ജീവിച്ചിരിക്കുന്നവരിലെ മരണപ്പെട്ടവർ മാത്രമാണ്'. എന്ന് പറയാറുള്ളത് അവനെക്കുറിച്ചാണ്.
അവർ ചോദിച്ചു: ആരാണ് അവൻ?
അദ്ദേഹം പറഞ്ഞു: നന്മയെ നന്മയായി തിരിച്ചറിഞ്ഞ് ഉൾകൊള്ളാത്തവൻ,
തിന്മയെ തിന്മയാണെന്ന് മനസ്സിലാക്കി നിരാകരിക്കാത്തവൻ.

» ഇമാം സഅ'ദീ പറഞ്ഞു:

ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ഗുണങ്ങളുണ്ടോ,
അത് മുഴുവൻ തൌഹീദിന്റെ ഫലത്തിൽ പെട്ടതാണ്.
ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ദോഷങ്ങളുണ്ടോ,
അത് മുഴുവൻ ശിർക്കിന്റെ
ഫലത്തിൽ പെട്ടതാണ്.

(അൽ ഖവാഇദുൽ ഫിഖ്ഹിയ്യ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله



» ومن كلام النعمان بن بشير رَضِيَ اللَّهُ عَنْهُ قَوْلُهُ: إِنَّ الْهَلَكَةَ كُلَّ الهلكة أن تعمل السيئات فِي زَمَانِ الْبَلَاءِ.
(البداية والنهاية)

» قال الإمام ابن القيم رحمه الله:
فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق
(الفوائد)

» قال الإمام ابن القيم رحمه الله:

كَمَا قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ أَتَدْرُونَ مَنْ مَيِّتُ الْقَلْبِ الَّذِي قِيلَ فِيهِ:
لَيْسَ مَنْ مَاتَ فَاسْتَرَاحَ بِمَيِّتٍ ... إِنَّمَا الْمَيِّتُ مَيِّتُ الْأَحْيَاءِ
قَالُوا: وَمَنْ هُوَ؟ قَالَ: الَّذِي لَا يَعْرِفُ مَعْرُوفًا وَلَا يُنْكِرُ مُنْكَرًا.
(مدارج السالكين)

» قال الإمام السعدي رحمه الله:
فكل خير في الدنيا والآخرة فهو من ثمرة التوحيد.
وكل شر في الدنيا والآخرة فهو من ثمرة الشرك.
(القواعد الفقهية ص: ١٩)

ഒരാളുടെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ് .....

ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും.

قال رسول الله صلى الله عليه وسلم، يقول: «إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر»
(رواه مسلم)

"തീര്‍ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)

സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!!

അബൂ തൈമിയ്യ ഹനീഫ് حفظه الله 

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 1*

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 1

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും.
മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്.
കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്.
തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും.
അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു.

സഅ'ദ് رضي الله عنهനിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
മത്സ്യത്തിന്റെ ആളുടെ ദുആ, മത്സ്യത്തിന്റെ വയറിനകത്തായിരിക്കെ അദ്ദേഹം ദുആചെയ്തത്:
لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
ന്യായമായും ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല, (എല്ലാ കുറവുകളിൽ നിന്നും) നിന്നെ ഞാൻ പരിശുദ്ധപ്പെടുത്തി വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടുപോയിരിക്കുന്നു.
ഈ വാക്കുകൾ കൊണ്ട് മുസ്'ലിമായ ഒരു മനുഷ്യനും, തന്റെ ഏതൊരു കാര്യത്തിലും ദുആ ചെയ്താൽ അവന്ന് അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.
(അഹ്'മദ്, തിർമിദി. അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)

قال الإمام ابن القيم رحمه الله:
فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق
(الفوائد)

عَنْ سَعْدٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ.
(رواه أحمد والترمذي وصححه الألباني)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله 

തൗബ

അബ്ബാസ് رضي الله عنه പറഞ്ഞു:

അല്ലാഹുവേ! ആകാശത്തു നിന്ന് ഒരു പരീക്ഷണവും ഇറങ്ങുകയില്ലല്ലോ; പാപം കാരണമില്ലാതെ! അത് നീങ്ങിപ്പോവുകയുമില്ല; തൗബകൊണ്ടല്ലാതെ.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

قال العباس رضي الله عنه 
اللهم انه لم ينزل بلاء من السماء إلا بذنب، ولا يكشف إلا بتوبة 

(المجالسة وجواهر العلم)

മിതത്വം

നബി صلى الله عليه وسلم പറഞ്ഞു:

മിതത്വം, മിതത്വം! നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനം പ്രാപിക്കാം.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال النبي صلى الله عليه وسلم:
والقصد القصد تبلغوا

(رواه البخاري عن أبي هريرة رضي الله عنه)

അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മം

അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു:

ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു:

ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു,
ഞാനുമായുള്ള വിവാഹത്തിന് അവൾ വിസമ്മതിച്ചു. മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു, അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അപ്പോൾ എനിക്കവളോട് രോഷമായി, അവളെ ഞാൻ കൊന്നുകളഞ്ഞു. എനിക്ക് തൗബയുണ്ടോ?

ഇബ്നു അബ്ബാസ് ചോദിച്ചു:
നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ?

അയാൾ പറഞ്ഞു: ഇല്ല.

അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്.

അത്വാഅ' പറയുന്നു:
ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്?

അപ്പോൾ അദ്ദേഹം പറഞ്ഞു:
അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ
മറ്റൊന്ന് എനിക്കറിയില്ല.

(ബുഖാരി അദബുൽ മുഫ്റദിൽ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

روى الإمام البخاري في الأدب المفرد عن عطاء عن ابن عباس رضي الله عنهما أَنَّهُ أَتَاهُ رَجُلٌ فَقَالَ إِنِّي خَطَبْتُ امْرَأَةً فَأَبَتْ أَنْ تَنْكِحَنِي وَخَطَبَهَا غَيْرِي فَأَحَبَّتْ أَنْ تَنْكِحَهُ فَغِرْتُ عَلَيْهَا فَقَتَلْتُهَا فَهَلْ لِي مِنْ تَوْبَةٍ؟ قَالَ أُمُّكَ حَيَّةٌ؟ قَالَ لَا، قَالَ تُبْ إِلَى اللَّهِ عَزَّ وَجَلَّ وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ، فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ؟ فَقَالَ: (إِنِّي لَا أَعْلَمُ عَمَلًا أَقْرَبَ إِلَى الله عز وجل من بر الوالدة)
صحيح: «الصحيحة» (٢٧٩٩)

എഴുതുക...

അബൂബക്ർ അൽ ബസ്'രീ പറയുന്നു: എന്റെ കയ്യിൽ മഷിക്കുപ്പിയുമായി സഹ്'ല് ബിൻ അബദില്ലയുടെ അടുക്കൽ ഞാൻ ചെന്നു.
അദ്ദേഹം ചോദിച്ചു: എഴുതുമോ ?
ഞാൻ പറഞ്ഞു: അതേ.
അദ്ദേഹം പറഞ്ഞു: നീ എഴുതുക,  നിന്റെ കയ്യിൽ മഷിക്കുപ്പിയുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.

(ബൈഹഖി-ശുഅബുൽ ഈമാൻ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله 
ശ്രദ്ധിക്കുക!
കാര്യം അതീവ രഹസ്യമാണ്.
സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ.

അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ യുടെ തലപ്പത്തിരിക്കുന്നവർക്കോ,
പെൻറഗൺ ആസ്ഥാനത്തുള്ളവർക്കോ അറിയാത്ത രഹസ്യമാണിത്.

റഷ്യൻ ചാര സംഘടനയായ കെ.ജി.ബിക്കോ,
ഇസ്രയേലിൻറെ മൊസാദിനോ ഇതു വരെ ലഭിച്ചിട്ടില്ലാത്ത രഹസ്യം.

ഇന്ത്യയുടെ റോ, ഐ.ബി പോലുള്ള ഏജൻസികൾക്കോ,
ചൈന, ജപ്പാൻ, കൊറിയ, നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തുടങ്ങി...
ആർക്കും ഇന്നോളം കിട്ടാത്ത രഹസ്യം.

ട്രംപ് മുതൽ പുടിൻ വരെയുള്ളവർക്കും,
അലി ഖാംനഈ മുതൽ നെതന്യാഹു വരെയുള്ളവർക്കും,
മോദി മുതൽ അമിത് ഷാ വരെയുള്ളവർക്കും
ഈ രഹസ്യം മനസ്സിലായിരുന്നുവെങ്കിൽ ലോകത്തിൻറെ ചിത്രം തന്നെ മാറുമായിരുന്നു.

കീഴ്ലോകത്തെ, ചെറു ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നശ്വരമായ പാഴ്സ്വപ്നങ്ങൾ വിട്ട്,
ഉപരിലോകത്തെ, അതിരുകളില്ലാത്ത അനശ്വര സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ
ഏവരെയും പ്രാപ്തരാക്കുന്ന ഈ പ്രപഞ്ച രഹസ്യത്തിനു വേണ്ടി പൊരുതുമായിരുന്നു അവർ.

കാര്യം ചുരുക്കിപ്പറയാം:

ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുമ്പ്,
ഏഴാകാശങ്ങൾക്കും ഉപരിയിൽനിന്ന് ഒരു ദൂതൻ കനത്ത കാവലിൽ കീഴ് ലോകത്തേക്ക് വരുന്നു.
ഭൂലോകത്ത്  അന്ന് സർവ്വർക്കും വിശ്വസ്തനായിരുന്ന അൽഅമീനിന് ഒരു ദൂത് കൈമാറുന്നു.
വല്ലാത്ത ഒരു പ്രപഞ്ച രഹസ്യം തന്നെയായിരുന്നു അത്.
അവിടുന്ന് അത് തൻറെ അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നു.
കൈമോശം സംഭവിക്കാതിരിക്കാനായി ഋജ്ജുമാനസനും ബുദ്ധിമാനുമായിരുന്ന
ഇബ് നു മസ്ഊദ് സത്യസന്ധമായ നിലയിൽ തന്നെ അർഹരായ ചിലർക്കത് കൈമാറ്റം ചെയ്യുന്നു.

അത് ഇപ്രകാരം സംഗ്രഹിക്കാം:

“അല്ലാഹു നിങ്ങൾക്കിടയിൽ വിഭവങ്ങൾ വീതംവെച്ചതു പോലെ
സ്വഭാവങ്ങളും വീതംവെച്ചു തന്നിരിക്കുന്നു.

നിശ്ചയം, അല്ലാഹു അവൻ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും
ഭൌതിക നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും.

എന്നാൽ, അവൻ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈമാൻ നൽകുകയുള്ളു.

ആർക്കെങ്കിലും ധനം ചെലവഴിക്കാൻ പിശുക്ക് തോന്നുന്നുവെങ്കിൽ,
ജിഹാദ് ചെയ്യാൻ ശത്രുവിനെ കുറിച്ച് പേടിയാണെങ്കിൽ,
പരിത്യാഗം ചെയ്യാൻ രാവിനെ കുറിച്ച് ഭീതിയാണെങ്കിൽ,
ഈ അപദാനങ്ങൾ ആവർത്തിച്ച്  അധികരിപ്പിച്ച് ഉരുവിട്ടുകൊള്ളട്ടെ:

[ سبحان الله ]  ഞാൻ അല്ലാഹുവിൻറെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവൻറെ മഹത്വം വാഴ്ത്തുന്നു.
[ الحمد لله ]  സ്തോത്രങ്ങളെല്ലാം അല്ലാഹുവിന്
[ لا إله إلا الله ]  ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം
[ الله أكبر ]  ഏറ്റവും വലിയവൻ അല്ലാഹു

നിശ്ചയം, ഇവയാണ് സേനാമുഖത്തെ മുന്നണിപ്പോരാളികൾ, ഇടതും വലതുമുള്ള കാവൽ പോരാളികൾ, മാറി മാറി പടപൊരുതുന്ന സേനാ വിഭാഗങ്ങൾ. ഇവ തന്നെയാണ് ഉദാത്തമായ അവശേഷിപ്പുകൾ”.

[ ഉദ്ധരണം: അൽബാനി, സ്വഹീഹഃ 6/482 ]

വിവ: അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ حفظه الله 

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.