Thursday, January 29, 2015

أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنْ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ



أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنْ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ

എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമായ അള്ളാഹുവിനോട് ശൈത്താന്റെ ബാധയിൽ നിന്നും അവന്റെ രാഗത്തിൽ നിന്നും അവന്റെ അഹങ്കാരത്തിൽ നിന്നും ഞാൻ കാവലിനെ ചോദിക്കുന്നു.

സലഫികൾ

സലഫികൾ പാപമുക്തരല്ല. പക്ഷെ അവരാണ് സത്യത്തിന്റെ ആളുകൾ, സുന്നത്തിന്റെ വാഹകർ. അഖീദയിലും മൻഹജിലും, ദീനിലും,   അഖ്‌ലാഖിലും, അദബിലും, ഇൽമിലും അവർ ജനങ്ങളിൽ ഉത്തമരാണ്

ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലീ  ഹഫിദഹുള്ളാ

അനുയായികളുടെ ആധിക്യം, പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള തെളിവല്ല - 1

അനുയായികളുടെ ആധിക്യം, പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള തെളിവല്ല.
സാധാരണയായി കു‌ടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി)
ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി)
ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കു‌ടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക്‌ ഇതിൽ വലിയ പാഠമുണ്ട്. "

Wednesday, January 21, 2015

മുഹമ്മദ്‌ നബി صلى الله عليه وسلم

മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കാർട്ടൂണിലൂടെ അവഹേളിച്ചത് വലിയ പാതകം തന്നെയാണ്. പക്ഷെ, അതിൽ പ്രകോപിതരായി അതിനെതിരെ പ്രതികരിക്കുന്നവർ എന്ത് കൊണ്ട് ആ മഹനീയ ജീവിതം പിന്തുടർന്ന് മാതൃക കാണിക്കുന്നില്ല ?

സക്കരിയ സ്വലാഹി ആളിക്കത്തുമ്പോൾ.......

സക്കരിയ സ്വലാഹി ആളിക്കത്തുമ്പോൾ.......

മണ്ണെണ്ണ തീർന്ന വിളക്ക് അണയുന്നതിനു മുമ്പ് ആളിക്കത്താറുണ്ട്. അണയാൻ പോകുന്ന മ ണ്ണണ്ണ വിളക്കിന്റെ അതേ അവസ്ഥയിലാണ് ജിന്ന് വിഭാഗം മുജാഹിദിൽ നിന്ന് പിടുത്തം വിട്ട ഒരുത്തൻ. മരുഭൂമിയിൽ വഴിയറിയാതെ ഒറ്റപ്പെട്ടവനു ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കാണെന്നു പറയാൻ പറ്റില്ലായെന്നു ദുർബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിൽ വാദമുന്നയിക്കുകയും, തൗഹീദും സുന്നത്തും പഠിക്കാത്ത, കേവല പാർട്ടി അംഗത്വത്തിന്റെ ബലത്തിൽ മുജാഹിദുകൾ എന്ന് പറഞ്ഞു കു‌ടെ നടക്കുന്ന പരസഹസ്രം സാധാരണ മുസ്ലിംകളെ ആശയക്കുഴപ്പത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുകയും ചെയ്ത ഈ വിദ്വാൻ, കേരളത്തിൽ, സ്വച്ഛമായി, സലഫീ ദഅവത്തിനു വഴി കാണിച്ച സുബൈർ മൌലവിക്കു നേരെ വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളുകയാണ്.

അഹ് ലുസ്സുന്നത്തിന്റെ ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ, പ്രഥമഗണനീയനായ ഷെയ്ഖ്‌ അല്ലാമ റബീഉ ബിന് ഹാദി അൽ മദ്ഖലി ഹഫിദഹുള്ളാ, കേരളത്തിൽ മുസ്ലിംകൾക്ക് സുബൈർ മൌലവിയിൽ നിന്ന് ഇല്മ് സ്വീകരിക്കാം എന്ന് പറഞ്ഞത് ഇയാൾക്ക് തീരെ രസിച്ചില്ല. അതിന്റെ കെറുവ് കരഞ്ഞു തീർക്കുകയാണ് പാവം.
സംഘടന തിന്മയാണെന്ന് പറയാൻ പാടില്ലെന്നും, നിബന്ധനകളോടെ അത് അനുവദനീയമാണെന്നും വാദിച്ചു നാട് നീളെ പ്രസംഗിച്ചു നടക്കുന്ന ഇയാൾ, അതിനു പറഞ്ഞ നിബന്ധനകൾ പോലും പ്രാമാണികരായ ഉലമാക്കളിൽ നിന്ന് കുറ്റമറ്റ നിലക്ക് ഉദ്ധരിക്കുക പ്രയാസം. 

സത്യത്തിൽ, ഹജൂരിയ്യത്തിന്റെ അസുഖം ബാധിച്ച, ഒന്നിനും കൊള്ളാത്ത രണ്ടു പീറ പയ്യന്മാരുടെ (സുഫഹാഉൽ അഹ് ലാം ഹുദസാഉൽ അസ്നാൻ) കയ്യിലെ പമ്പരമായി കറങ്ങാൻ സ്വയം നിന്ന് കൊടുത്ത ഈ സ്വലാഹി, ദശദിന പര്യടനത്തിനു പോയത് അവരുടെ ആചാര്യന്റെ നാടായ യമനിലേക്കാണ് എന്നത് തന്നെ ഇയാളുടെ മൻഹജ് ഏതാണെന്ന് കാര്യബോധാമുള്ളവർക്കൊക്കെ മനസ്സിലാവാൻ മതിയായ തെളിവാണ്. അല്ലെങ്കിൽ, അതായത്, ഇയാൾക്ക് സലഫിയ്യത്ത് മനസ്സിലായിരുന്നുവെങ്കിൽ, മൻഹജു അറിയാമായിരുന്നുവെങ്കിൽ, ഷെയ്ഖ്‌ റബീഉ, ഷെയ്ഖ്‌ ഉബൈദ്, ഷെയ്ഖ്‌ മുഹമ്മദ്‌ ബിന് ഹാദി തുടങ്ങി അഹ് ലുസ്സുന്നത്തിന്റെ ധാരാളം ഉലമാക്കൾ ഉള്ള സൗദി അറേബ്യയിലേക്കായിരുന്നില്ലേ പോകേണ്ടിയിരുന്നത്? പക്ഷെ അതുണ്ടായില്ല എന്ന് മാത്രമല്ല, ഷെയ്ഖ്‌ റബീഇനെ തന്നെ ഇയാൾ തന്റെ കാളമൂത്ര പ്രസംഗത്തിൽ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്നല്ല, പ്രസിദ്ധ സലഫി പണ്ഡിതനായ ഷെയ്ഖ് റബീഉ തസ്കിയ നൽകിയ സുബൈർ മൌലവിയുടെ ആദർശത്തിൽ അല്ല ഞങ്ങൾ എന്ന് പറയാനാണ് ഇയാൾ സമയം ചെലവഴിക്കുന്നത്. പിന്നെ എന്ത് സലഫിയ്യത്താണ് ഇയാൾ അവകാശപ്പെടുന്നത്? ആരുടെ മന്ഹജാണ് ഇയാൾ സലഫിയ്യതിന്റെ പേരില് മാർകെറ്റ് ചെയ്യുന്നത് ? നേരത്തെ പറഞ്ഞ രണ്ടു കഴുകന്മാർ ഏതു കുഴിയിലാണോ വീണത്‌ ആ കുഴിയിൽ തന്നെ ഈ സ്വലാഹിയെയും അവർ തന്ത്രപൂർവ്വം വീഴ്ത്തിയെന്നു പറയുന്നതാവും ശെരി. നാളുകളായി അവർ എഴുതിക്കൊടുത്തതാണ് ഇയാൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.അവരുടെ മന്ത്രങ്ങളാണ് ഇയാൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയത്. സലഫിയ്യത് എന്ന് പറഞ്ഞു ഇയാളിൽ അവർ ഹജൂരിയ്യത്ത് മുളപ്പിച്ചു. സുബൈർ മൗലവിയെയും അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെയും ആക്ഷേപിച്ചു കൊണ്ട് സംസാരിപ്പിച്ചു.അവസാനം യെമൻ സന്ദർശനവും സാധിപ്പിച്ചു. ഈ രണ്ടു കള്ളന്മാരെ തിരിച്ചറിയാൻ കഴിയാതെ പോയി എന്നതും, ആദർശമെന്നു പറഞ്ഞു ഇക്കാലമത്രയും പ്രസംഗിച്ചു നടന്നതിൽ സത്യസന്ധത (സ്വിദ്ഖ്) ഇല്ലാതെ പോയി എന്നതുമാണ്‌ സ്വലാഹീ നിങ്ങളെ ഈ നിലയിലെത്തിച്ചത്. 

എഴുപതു അല്ല എഴുന്നൂറു ഗ്രന്ധങ്ങൾ കൊണ്ട് വന്നാലും, ഒരു മസ്അലയിൽ ഹഖ് എവിടെയാണോ അവിടെയാണ് നിൽക്കേണ്ടത് എന്ന് നിങ്ങളെ ഓർമിപ്പിക്കേണ്ടി വന്നതിൽ സന്തോഷമുണ്ട്. സുബൈർ മൗലവി ജിന്ന് വിഷയത്തിൽ എടുത്ത നിലപാട് തെറ്റാണ് എന്ന് പ്രമാണബദ്ധമായി തെളിയിക്കാൻ കഴിയാത്ത കാലത്തോളം, നിങ്ങളുടെ അവകാശവാദം ദുരാരോപണമായി തന്നെ നിലനിൽക്കും. 

നിങ്ങളുടെ കു‌ടെ നടന്നവർ പോലും നിങ്ങളുടെ തനി നിറം തിരിച്ചറിയുകയും അവർ നിങ്ങളെ വേണ്ട വിധം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം നാട്ടുകാർക്കൊക്കെ അറിയാം. ഹവയും ഹിസ്‌ബിയ്യതും കൈമുതലാക്കിയ ഇയാൾ ഒരിക്കലും സലഫിയ്യതിന്റെ സഹയാത്രികൻ ആയിരുന്നില്ലാ എന്നതാണ് വസ്തുത. സലഫുകളുടെ അഖീദയും മൻഹജും സ്വീകരിക്കാത്തവർക്ക്, അഹ് ലുൽ അഹ് വാഇ വൽ ബിദഉ എന്നല്ലാതെ മറ്റെന്തു പേരാണ് പറയുക സ്വലാഹീ ? ദീൻ സ്വീകരിക്കേണ്ടത് കലർപ്പില്ലാത്ത സ്രോദസ്സുകളിൽ നിന്നാവണം എന്ന കാര്യം നിങ്ങൾക്കറിയില്ലെങ്കിൽ അറിയുന്നവരിൽ നിന്ന് പഠിക്കുക എന്നേ പറയുന്നുള്ളൂ. ഉസ്വൂലുസുന്ന, കിതാബുതൗഹീദ് തുടങ്ങി സലഫീ ഉലമാക്കളുടെ കിതാബുകൾ വായിക്കുകയും മജ് ലിസുൽ ഇൽമു എന്ന പേരിൽ നാല് ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്‌താൽ സലഫിയ്യത്തിൽ എത്തിച്ചേരുമെന്ന് നിങ്ങളെ പറഞ്ഞു പറ്റിച്ചത് ആരാണ് ?
തന്റെ പ്രസംഗത്തിൽ പലയിടത്തായി, "ഞാൻ ഞാൻ' എന്ന പദം വിരസത സൃഷ്ടിക്കുവാൻ മാത്രം ആവർത്തിച്ചു വരുന്നത് കണ്ടില്ലെന്നു നടിക്കാം. പക്ഷെ, ഒരു കുന്തവും തിരിയാത്ത അനുയായി വൃന്ദത്തെ സ്വന്തത്തിലേക്കു ചേർത്ത് പരിമിതപ്പെടുത്തുകയും, കിട്ടിയ വേദികളിലെല്ലാം കെ എന്നമ്മിലെയും മറ്റു ഗ്രുപിലെയും ചില വ്യക്തികളെ തെരഞ്ഞു പിടിച്ചു ആക്രമിച്ചു പക തീർക്കുന്നതും സലാഫിയ്യത്തല്ലല്ലോ സ്വലാഹീ ? !
അഹ് ലുസ്സുന്നത്തിന്റെ അഖീദയും മൻഹജും പഠിപ്പിക്കുന്നതിന് തസ്കിയ നിർബന്ധമാണെന്നു ഇവിടെ ആർക്കാണ് വാദമുള്ളത്? ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനുമില്ലേ ഒരു പരിധിയൊക്കെ ? 

സ്വലാഹീ, നിങ്ങൾ, നിങ്ങളുടെ വാക്കുകളിൽ സത്യ സന്ധൻ ആയിരുന്നെങ്കിൽ, നിങ്ങൾ അവകാശപ്പെടുന്ന സലഫിയ്യത്തിൽ ആത്മാർത്ഥതയുടെ അംശമുണ്ടായിരുന്നെങ്കിൽ, സലഫിയ്യത്തിനെ ഒരു കൈ സഹായിച്ചില്ല എന്ന് നിങ്ങൾ ആക്ഷേപിക്കുന്നതിന് പകരം, ബാറകള്ളാഹു ഫീഹി എന്ന് പറഞ്ഞു ദുആ ചെയ്യുമായിരുന്നു.
കാരണം, കേരള മുസ്ലിംകൾക്ക് അദ്ദേഹം ചെയ്ത സേവനമേന്തെന്നു നിങ്ങൾക്കറിയില്ലെങ്കിലും, വേറെ പലർക്കുമറിയാം. നിങ്ങളുടെ അംഗീകാരവും പ്രശംസയും ആവശ്യമുള്ളവർ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തിക്കൊള്ളുക. ദയവു ചെയ്തു മാർഗ തടസ്സം സൃഷ്ടിക്കരുത്.
അള്ളാഹുവിന്റെ ദീൻ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യ, ഇവയുടെ സമാഹാരമായ സലഫിയ്യത്തിനെ, പിഴച്ച സൂഫീ ത്വരീഖത്തുമായി താരതമ്യം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമുണ്ടല്ലോ, അത് അങ്ങേയറ്റം വില കുറഞ്ഞതായിപ്പോയി. കാരണം, സുബൈർ മൗലവി ഒരിക്കലും തനിക്കു ഉലമാക്കളുടെ 'ഇജാസതു' ഉണ്ട്, അതിനാൽ എല്ലാവരും ഇൽമു തേടി എന്റെ അടുത്ത് വരണം എന്ന് പറയുകയോ പ്രസംഗിക്കുകയോ,വ്യന്ഗ്യമായി സൂചിപ്പിക്കുകയോ, സ്വകാര്യ ഭാഷണത്തിലെങ്കിലും ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തതായി സ്വലാഹിക്ക് തെളിയിക്കാൻ സാധിക്കുമോ ? ഹിസ്‌ബിയ്യതിന്റെ അടിസ്ഥാന ഘടകങ്ങളായി ഷെയ്ഖ്‌ മുഖ്ബിൽ റഹിമഹുള്ളാ പറഞ്ഞ കളവു പറയുക, ആശയക്കുഴപ്പം സൃഷ്ടിക്കുക, വഞ്ചന കാണിക്കുക എന്നീ മൂന്നു വിശേഷണങ്ങൾ നിങ്ങളിൽ പൂർണമായി സമ്മേളിച്ചിട്ടുണ്ട്. ഏതു പേരാണ് നിങ്ങൾക്ക് ചേരുക, എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. !

Friday, January 2, 2015

സഈദു ബിൻ അൽ മുസയ്യിബ് റഹിമഹുള്ളായുടെ പത്നി പറയുന്നു

താബിഈ  വര്യനായ സഈദു  ബിൻ അൽ മുസയ്യിബ്  റഹിമഹുള്ളായുടെ  പത്നി പറയുന്നു  " നിങ്ങൾ, നിങ്ങളുടെ  ഭരണാധികാരികളോട് സംസാരിക്കുന്നതു പോലെയായിരുന്നു  ഞങ്ങൾ ഞങ്ങളുടെ ഭർത്താക്കന്മാരോട്  സംസാരിക്കാറുണ്ടായിരുന്നത്, അള്ളാഹു നിങ്ങളെ നന്നാക്കട്ടെ, അള്ളാഹു നിങ്ങൾക്ക്  ആഫിയത്‌ നൽകട്ടെ"
( ഹിൽ യ5/198)
(ഭർത്താവിനോടുള്ള  ബഹുമാനം, ആദരം)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.