Saturday, April 11, 2020

...... അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്


ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്"
(സ്വഹീഹുൽ ബുഖാരി)

ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:-
" ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; ( ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും !
( ഫത്ഹുൽ ബാരി 10/194)






No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.