ശൈഖ് അഹ്‌മദ് ശാക്കിർ റഹിമഹുള്ളാ, ഇമാം അഹ്‌മദ് റഹിമഹുള്ളയുടെ മുസ്നദ് തഹ്‌ഖീഖ് നടത്തിയപ്പോൾ, അബ്‌ദുറഹ്‌മാൻ യഹ്‌യ അൽ മുഅല്ലിമി റഹിമഹുള്ളാ, ശൈഖ് അഹ്‌മദ് ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്‌മദ് ശാക്കിർ റഹിമഹുള്ളാ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്‌മദ് റഹിമഹുള്ളയുടെ മുസ്നദിന്റെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്‌മദ് ശാക്കിർ റഹിമഹുള്ളാ മക്കയിൽ വന്നപ്പോൾ, അബ്‌ദുറഹ്‌മാൻ അൽമുഅല്ലിമി അൽ യമാനി റഹിമഹുള്ളയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്‌ദുറഹ്‌മാൻ അസ്സ്വനീഉ റഹിമഹുള്ളാ ആയിരുന്നു.
സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ #അബ്ദുറഹ്മാൻ #അൽ #മുഅല്ലിമി #അവർക്ക് #രണ്ടുപേർക്കുമായി #ചായയും #വെള്ളവും #കൊണ്ട് #വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അഹ്‌മദ് ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ
عاوز أشوف الشيخ المعلمي اليماني
അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "#താങ്കൾക്കിപ്പോൾ #ചായയും #വെള്ളവും #കൊണ്ട് #വന്ന് #തന്ന #ആളാണ് #മുഅല്ലിമി. എന്നു പറഞ്ഞു.
(سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨
No comments:
Post a Comment