അറബ് ലോകത്ത് ഏറെ കേളികേട്ട ആളാണ് ഈജിപ്തുകാരനായ സയ്യിദ് ഖുത്വുബ്. ഇടക്കാലത്ത് വലിയ പണ്ഡിതനും ബുദ്ധിജീവിയും ഗവേഷകനുമായി വിലയിരുത്തപ്പെട്ട ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ് ? അറബി ഭാഷയിൽ ഖുർആൻ തഫ്സീർ അടക്കം ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു അറബികൾക്കിടയിലും അല്ലാതെയും പ്രശസ്തനായ സയ്യിദ് ഖുതുബ് പ്രാമാണികാനും സ്വീകാര്യനുമാണോ?
ശൈഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസ്, ശൈഖ് സ്വാലിഹുൽ ഉസൈമീൻ തുടങ്ങിയ സലഫീ ഉലമാക്കൾ സയ്യിദ് ഖുതുബിനെ പേരെടുത്തു വിമർശിക്കുകയും അദ്ധേഹത്തിന്റെ പിഴച്ച വാദഗതികളെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ സയ്യിദ് ഖുതുബിന്റെ ഗ്രന്ഥങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തുകയും, അതിലടങ്ങിയ ഗുരുതരമായ അബന്ധങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിഷയം പരിശോധിക്കുകയും, സയ്യിദ് ഖുതുബിനു സംഭവിച്ച വീഴ്ചയുടെ ആഴം അളക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ തികച്ചും ന്യായവും അർഹിക്കുന്നതുമാണെന്ന് കാണാം.
സൂറതു നജ്മിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു " ഈ സൂറത്ത് മൊത്തത്തിൽ ഉന്നതമായ നിലയിൽ സംഗീതാത്മകമായി കോർത്തതാണ്. അതിന്റെ പദാവലിയിൽ രാഗം ഇഴയുകയും, താളം, അതിന്റെ കെണുപ്പുകളിൽ പ്രാസമൊത്ത നിലയിൽ മീട്ടുന്നു." ഫീ ദിലാലിൽ ഖുർആൻ 6-3404
നാസിആത്തിന്റെ വ്യാഖ്യാനത്തിൽ " സംഗീത സാന്ദ്രമായി അത് മുന്നോട്ടു പോകുന്നു " പിന്നീട് പറയുന്നു " സംഗീതത്തിന്റെ താളം ഇവിടെ ശാന്തമാകുന്നു " 6-3811
സൂറതുൽ ആദിയാത്തിൽ " സംഗീതത്തിന്റെ താളലയങ്ങളുടെ പാരുഷ്യതയും മർമ്മരവും വിസ്ഫോടനവും " എന്ന് പറയുന്നു 6-3957
ദാവൂദു നബിയെക്കുറിച്ചു അദ്ദേഹം പറയുന്നത് നോക്കൂ " തീർച്ചയായും രാജാവായ പ്രവാചകൻ ദാവൂദ്, തന്റെ സമയത്തിന്റെ ഒരു ഭാഗം രാജ്യ കാര്യങ്ങൾക്ക് വേണ്ടിയും ജനവിധി നടത്താനും നീക്കി വെക്കുന്നു. മറ്റൊരു ഭാഗം, തന്റെ മിഹ്രാബിൽ ഏകാന്തനായി ഇബാദതു ചെയ്യാനും അള്ളാഹുവിനു തസ്ബീഹു എന്ന നിലയിൽ " പാട്ട് പാടാനും " നീക്കി വെക്കുന്നു. 5-3018
ഖുർആനിനെക്കുറിച്ച് ഒരു നിലക്കും പറയാൻ പാടില്ലാത്ത വിശേഷണങ്ങൾ തഫ്സീർ എന്ന നിലയിൽ അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ നേർചിത്രമാണ് മുകളിൽ കാണിച്ചത്.
ഇനി ഖുർആനിനെക്കുറിച്ച് പറയുന്നത് നോക്കൂ
" ഈ അമാനുഷികതയുടെ കാര്യം, അള്ളാഹുവിന്റെ മറ്റു സൃഷ്ടികളുടെ കാര്യം തന്നെയാണ്. ജനങ്ങളെയും മറ്റെല്ലാ വസ്തുക്കളെയും അള്ളാഹു സൃഷ്ടിച്ചത് പോലെയാണ് ഇതും" 1-28 - ഉദ്ദേശം ഖുർആൻ !! അതായത് അള്ളാഹുവിന്റെ മറ്റു സൃഷ്ടികൾ പോലെയുള്ള ഒരു സൃഷ്ടിയാണ് ഖുർആൻ എന്നാണു അദ്ദേഹം പറഞ്ഞു വെച്ചത്.
ഖുർആനിലെ സൂറത്തിന്റെ പ്രാരംഭത്തിലെ അക്ഷരങ്ങളെക്കുറിച്ച് പറയുന്നേടത്ത്, അദ്ദേഹം പറയുന്നു " പക്ഷെ, ഇത് പോലൊരു ഗ്രന്ഥം രചിക്കാൻ അവർക്കാവില്ല, കാരണം ഇത് അള്ളാഹുവിന്റെ നിർമിതിയാണ്, മനുഷ്യനിർമിതിയല്ല." 5-2719
സൂറത്ത് സ്വാദിന്റെ വ്യാഖ്യാനത്തിൽ പറയുന്നു " ...ഈ അക്ഷരം, അള്ളാഹുവിന്റെ നിർമിതിയാണ്, അവനാണ് അത് ഉണ്ടാക്കിയവൻ, മനുഷ്യരുടെ കണ്ടങ്ങളിൽ ശബ്ദമായി ഉണ്ടാക്കിയവൻ. " 5-3006
ശൈഖ് അബ്ദുള്ള ദവീഷ് ഇതിനെക്കുറിച്ച് പറഞ്ഞത് " ഈ വാക്ക് ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണെന്ന് പറയുന്ന ജഹ് മികളുടെയും മുഅതസിലയുടെയും വാദമാണ്, എന്നാൽ അഹ് ലുസുന്ന പറയുന്നത് ഖുർആൻ അള്ളാഹുവിൽ നിന്ന് അവതീർണമായ അവന്റെ വാക്കാണ് ( കലാം ആണ്) അത് ഒരു സൃഷ്ടിയല്ല. " എന്നാണ്.
സയ്യിദ് ഖുതുബു പറയുന്നു " നിശ്ചയമായും ഖുർആൻ ആകാശവും ഭൂമിയും പോലെ ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് " 4-2328.
ചുരുക്കത്തിൽ, ഫീ ദിലാലിൽ ഖുർആൻ" എന്ന പേരിൽ സയ്യിദ് ഖുതുബ് രചിച്ചിട്ടുള്ള ഖുർആൻ തഫ്സീർ ഒരു മുസ്ലിമിന് സ്വീകാര്യമോ പ്രമാണമെന്ന നിലയിൽ ഒരിക്കലും പിന്തുടരാൻ യോഗ്യമോ അല്ല.
( തുടരും - ഇൻശാ അള്ളാഹു)
ശൈഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസ്, ശൈഖ് സ്വാലിഹുൽ ഉസൈമീൻ തുടങ്ങിയ സലഫീ ഉലമാക്കൾ സയ്യിദ് ഖുതുബിനെ പേരെടുത്തു വിമർശിക്കുകയും അദ്ധേഹത്തിന്റെ പിഴച്ച വാദഗതികളെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ സയ്യിദ് ഖുതുബിന്റെ ഗ്രന്ഥങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തുകയും, അതിലടങ്ങിയ ഗുരുതരമായ അബന്ധങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിഷയം പരിശോധിക്കുകയും, സയ്യിദ് ഖുതുബിനു സംഭവിച്ച വീഴ്ചയുടെ ആഴം അളക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ തികച്ചും ന്യായവും അർഹിക്കുന്നതുമാണെന്ന് കാണാം.
സൂറതു നജ്മിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു " ഈ സൂറത്ത് മൊത്തത്തിൽ ഉന്നതമായ നിലയിൽ സംഗീതാത്മകമായി കോർത്തതാണ്. അതിന്റെ പദാവലിയിൽ രാഗം ഇഴയുകയും, താളം, അതിന്റെ കെണുപ്പുകളിൽ പ്രാസമൊത്ത നിലയിൽ മീട്ടുന്നു." ഫീ ദിലാലിൽ ഖുർആൻ 6-3404
നാസിആത്തിന്റെ വ്യാഖ്യാനത്തിൽ " സംഗീത സാന്ദ്രമായി അത് മുന്നോട്ടു പോകുന്നു " പിന്നീട് പറയുന്നു " സംഗീതത്തിന്റെ താളം ഇവിടെ ശാന്തമാകുന്നു " 6-3811
സൂറതുൽ ആദിയാത്തിൽ " സംഗീതത്തിന്റെ താളലയങ്ങളുടെ പാരുഷ്യതയും മർമ്മരവും വിസ്ഫോടനവും " എന്ന് പറയുന്നു 6-3957
ദാവൂദു നബിയെക്കുറിച്ചു അദ്ദേഹം പറയുന്നത് നോക്കൂ " തീർച്ചയായും രാജാവായ പ്രവാചകൻ ദാവൂദ്, തന്റെ സമയത്തിന്റെ ഒരു ഭാഗം രാജ്യ കാര്യങ്ങൾക്ക് വേണ്ടിയും ജനവിധി നടത്താനും നീക്കി വെക്കുന്നു. മറ്റൊരു ഭാഗം, തന്റെ മിഹ്രാബിൽ ഏകാന്തനായി ഇബാദതു ചെയ്യാനും അള്ളാഹുവിനു തസ്ബീഹു എന്ന നിലയിൽ " പാട്ട് പാടാനും " നീക്കി വെക്കുന്നു. 5-3018
ഖുർആനിനെക്കുറിച്ച് ഒരു നിലക്കും പറയാൻ പാടില്ലാത്ത വിശേഷണങ്ങൾ തഫ്സീർ എന്ന നിലയിൽ അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ നേർചിത്രമാണ് മുകളിൽ കാണിച്ചത്.
ഇനി ഖുർആനിനെക്കുറിച്ച് പറയുന്നത് നോക്കൂ
" ഈ അമാനുഷികതയുടെ കാര്യം, അള്ളാഹുവിന്റെ മറ്റു സൃഷ്ടികളുടെ കാര്യം തന്നെയാണ്. ജനങ്ങളെയും മറ്റെല്ലാ വസ്തുക്കളെയും അള്ളാഹു സൃഷ്ടിച്ചത് പോലെയാണ് ഇതും" 1-28 - ഉദ്ദേശം ഖുർആൻ !! അതായത് അള്ളാഹുവിന്റെ മറ്റു സൃഷ്ടികൾ പോലെയുള്ള ഒരു സൃഷ്ടിയാണ് ഖുർആൻ എന്നാണു അദ്ദേഹം പറഞ്ഞു വെച്ചത്.
ഖുർആനിലെ സൂറത്തിന്റെ പ്രാരംഭത്തിലെ അക്ഷരങ്ങളെക്കുറിച്ച് പറയുന്നേടത്ത്, അദ്ദേഹം പറയുന്നു " പക്ഷെ, ഇത് പോലൊരു ഗ്രന്ഥം രചിക്കാൻ അവർക്കാവില്ല, കാരണം ഇത് അള്ളാഹുവിന്റെ നിർമിതിയാണ്, മനുഷ്യനിർമിതിയല്ല." 5-2719
സൂറത്ത് സ്വാദിന്റെ വ്യാഖ്യാനത്തിൽ പറയുന്നു " ...ഈ അക്ഷരം, അള്ളാഹുവിന്റെ നിർമിതിയാണ്, അവനാണ് അത് ഉണ്ടാക്കിയവൻ, മനുഷ്യരുടെ കണ്ടങ്ങളിൽ ശബ്ദമായി ഉണ്ടാക്കിയവൻ. " 5-3006
ശൈഖ് അബ്ദുള്ള ദവീഷ് ഇതിനെക്കുറിച്ച് പറഞ്ഞത് " ഈ വാക്ക് ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണെന്ന് പറയുന്ന ജഹ് മികളുടെയും മുഅതസിലയുടെയും വാദമാണ്, എന്നാൽ അഹ് ലുസുന്ന പറയുന്നത് ഖുർആൻ അള്ളാഹുവിൽ നിന്ന് അവതീർണമായ അവന്റെ വാക്കാണ് ( കലാം ആണ്) അത് ഒരു സൃഷ്ടിയല്ല. " എന്നാണ്.
സയ്യിദ് ഖുതുബു പറയുന്നു " നിശ്ചയമായും ഖുർആൻ ആകാശവും ഭൂമിയും പോലെ ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് " 4-2328.
ചുരുക്കത്തിൽ, ഫീ ദിലാലിൽ ഖുർആൻ" എന്ന പേരിൽ സയ്യിദ് ഖുതുബ് രചിച്ചിട്ടുള്ള ഖുർആൻ തഫ്സീർ ഒരു മുസ്ലിമിന് സ്വീകാര്യമോ പ്രമാണമെന്ന നിലയിൽ ഒരിക്കലും പിന്തുടരാൻ യോഗ്യമോ അല്ല.
( തുടരും - ഇൻശാ അള്ളാഹു)
No comments:
Post a Comment