Tuesday, February 24, 2015

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ -3

പുരുഷന്മാരെപ്പോലെത്തന്നെ, ശറഇയ്യായ ഇൽമും സുന്നത്തും, അന്വേഷിക്കുകയും കരസ്ഥമാക്കുകയും ചെയ്യുന്നതിൽ സലഫുകളായ സ്ത്രീകൾ മുൻപന്തിയിലായിരുന്നു.

അബുബക്കർ അൽ കാസാനിയുടെ ജീവചരിത്രത്തിൽ അബുബക്കർ സമർഖന്തിയുടെ പണ്ഡിതയായ മകളുമായി ഉള്ള അദ്ധേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നു. സമർഖന്തിയുടെ ഗ്രന്ഥമായ തുഹഫ അടക്കം മുഴുവൻ ഗ്രന്ഥങ്ങളും കാസാനി പഠിക്കുകയും വ്യുൽപത്തി നേടുകയും ചെയ്തു.

പിതാവിന്റെ ഗ്രന്ഥമായ തുഹ് ഫ മനപാഠമാക്കിയ,അതീവ സുന്ദരിയായ മകൾ ഫാത്വിമയെ, റോമൻ നാടുകളിലെ പല രാജാക്കന്മാരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവ് അതിന് തയ്യാറായില്ല. 

ആ സമയത്താണ് കാസാനി അവിടെ വരുന്നതും സമർഖന്തിയിൽ നിന്ന് പഠിക്കുന്നതും. പിന്നീട് അദ്ധേഹത്തിന്റെ തുഹ് ഫ കക് കാസാനി ഒരു ശറഹു എഴുതി. ഇത് വായിച്ചു കേട്ട സമർഖന്തി അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും, പ്രസ്തുത ശറഹു മഹ്ർ ആയി നിശ്ചയിച്ചു മകളെ കാസാനിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇത് കാരണമായി, അക്കാലത്ത് " അദ്ധേഹത്തിന്റെ തുഹ് ഫ ശറഹു ചെയ്യുകയും അദ്ധേഹത്തിന്റെ മകളെ കെട്ടുകയും ചെയ്തു" വെന്ന് ആളുകൾ പറയാറുണ്ടായിരുന്നുവെന്നു ചരിത്രം. "സ്വനാഇഉൽ ബദാഇഉ" എന്ന ഗ്രന്ഥം രചിച്ചത് കാസാനിയും ഭാര്യ ഫാത്വിമയും ചേർന്നാണ്. 
--

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.