പ്രസിദ്ധ താബിഈ വര്യൻ സഈദു ബിനുൽ മുസയ്യബ് റഹിമഹുള്ളായുടെ മകൾ വലിയ പണ്ഡിതയായിരുന്നു. തന്റെ പിതാവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന അവരുടെ ഭർത്താവ്, ഒരു ദിവസം രാവിലെ ഭർത്താവ് പുറത്തു പോകാനായി ഒരുങ്ങിയപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഭാര്യ ചോദിച്ചു. ഇല്മ് പഠിക്കാൻ സയീദ് ബിൻ മുസയ്യബിന്റെ മജ് ലിസിലേക്ക് പോവുകയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ, ഭാര്യ പറഞ്ഞു. "എങ്കിൽ ഇവിടെയിരിക്കുക, സയീദിന്റെ പക്കലുള്ള ഇൽമു ഞാൻ പഠിപ്പിച്ചു തരാം."
ഇമാം മാലികിനു ഒരാൾ തന്റെ " മുവത്വ" വായിച്ചു കൊടുത്തു കൊണ്ടിരിക്കെ അക്ഷരപ്പിശക് സംഭവിച്ചു. ഒന്നിലധികം തവണ ഇതാവർത്തിച്ചപ്പോൾ, അകത്തു നിന്ന് ഇമാം മാലികിന്റെ മകൾ അക്ഷര സ് ഫുടത ഇല്ലാത്ത കാരണത്താൽ 'ഇയാളെ പറഞ്ഞു വിടാൻ സമയമായി' എന്ന് സൂ ചിപ്പിച്ചു കൊണ്ട് വാതിലിൽ തട്ടി. ഉടനെ ഇമാം മാലിക് അയാളോട് അക്ഷരശുദ്ധി വരുത്താൻ ഉപദേശിച്ചു കൊണ്ട് പറഞ്ഞു വിട്ടു.
ഇമാം സുഹ് രീ, ഇമാം മാലിക്, ഇമാം ഇബ്നു ഹജർ , ഇബ്നുൽ ഖയ്യിം, ഇബ്നു അസാകിർ, അബു ത്വാഹിർ അസ്സലഫി, ഇബ്നുൽ ജൗസീ, മുൻസിരി, ഇമാം ദഹബി, ഇമാം അഹ് മദ്, അബൂ യഉല, തുടങ്ങിയ മഹാരഥന്മാർ സ്ത്രീകളായ ചില പണ്ഡിതപ്രതിഭകളിൽ നിന്ന് ഹദീസും രിവായത്തും സ്വീകരിച്ചിട്ടുണ്ട്.
ഇൽമു പഠിക്കുകയും സുന്നത്ത് അനുവർത്തിച്ചു ജീവിക്കുകയും ഹദീസും രിവായത്തും ഹൃദിസ്ഥമാക്കുകയും അതിനു വേണ്ടി ക്ഷമിക്കുകയും ത്യാഗമനുഷ്ടിക്കുകയും വിവാഹ ജീവിതം പോലും ത്യജിക്കുകയും ചെയ്ത പണ്ഡിതകൾ വേറെയുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അവരുടെ അപദാനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ഠമിടറിക്കൊണ്ടും സന്തോഷാതിരേകത്താൽ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടുമല്ലാതെ ഒരാൾക്കും ആ വരികളിലൂടെ കടന്നു പോവുക പ്രയാസമായിരിക്കും.
വാക്കുകൾ ഇഴയറ്റ് മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും കണ്ണുനീരിന്റെ പുളിരസവും പ്രതിഫലിപ്പിക്കാനുള്ള ശക്തി നീ അക്ഷരങ്ങൾക്ക് നൽകിയില്ലല്ലോ റബ്ബേ !
ഇന്നും ലോകത്തിന്റെ പല ഭാഗത്തും അള്ളാഹുവിന്റെ ദീൻ പ്രതിഫലേഛയില്ലാതെ പഠിക്കുകയും സുന്നത്തുകൾ പിൻപറ്റുകയും സലഫുകളുടെ മൻഹജു സ്വീകരിക്കുകയും ചെയ്യുന്ന മഹിളാരത്നങ്ങൾ ഉണ്ടായിക്കൂടായെന്നില്ല , എന്നല്ല, ഉണ്ടാവുമെന്ന് ഞാൻ ന്യായമായും വിശ്വസിക്കുന്നു. ഞാനും നിങ്ങളും അറിഞ്ഞില്ലെങ്കിലും. കാരണം, ഇസ്‌ലാം ആണുങ്ങളുടെ മതമല്ലല്ലോ.
സ്ത്രീ വിമോചനത്തിനു വേണ്ടി വാദിക്കുകയും നഗ്നത എത്ര മാത്രം പ്രദർശിപ്പിക്കുന്നുവോ അതിന്റെ പരപ്പ് അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ പൂർണത നിശ്ചയിക്കുകയും, സ്ത്രീകളെ തെരുവിലിറക്കി അവരുടെ മടിക്കുത്തഴിച്ചാൽ മാത്രമേ സ്ത്രീ സമത്വം സാർഥകമാകൂ എന്നു കരുതുകയും ചെയ്യുന്ന ആളുകൾ ഇസ്‌ലാമിക ചരിത്രവും അതിൽ സ്ത്രീ ജനങ്ങൾക്കുള്ള സ്ഥാനവും ഒരാവർത്തി വായിച്ചേ മതിയാകൂ.
ഇമാം മാലികിനു ഒരാൾ തന്റെ " മുവത്വ" വായിച്ചു കൊടുത്തു കൊണ്ടിരിക്കെ അക്ഷരപ്പിശക് സംഭവിച്ചു. ഒന്നിലധികം തവണ ഇതാവർത്തിച്ചപ്പോൾ, അകത്തു നിന്ന് ഇമാം മാലികിന്റെ മകൾ അക്ഷര സ് ഫുടത ഇല്ലാത്ത കാരണത്താൽ 'ഇയാളെ പറഞ്ഞു വിടാൻ സമയമായി' എന്ന് സൂ ചിപ്പിച്ചു കൊണ്ട് വാതിലിൽ തട്ടി. ഉടനെ ഇമാം മാലിക് അയാളോട് അക്ഷരശുദ്ധി വരുത്താൻ ഉപദേശിച്ചു കൊണ്ട് പറഞ്ഞു വിട്ടു.
ഇമാം സുഹ് രീ, ഇമാം മാലിക്, ഇമാം ഇബ്നു ഹജർ , ഇബ്നുൽ ഖയ്യിം, ഇബ്നു അസാകിർ, അബു ത്വാഹിർ അസ്സലഫി, ഇബ്നുൽ ജൗസീ, മുൻസിരി, ഇമാം ദഹബി, ഇമാം അഹ് മദ്, അബൂ യഉല, തുടങ്ങിയ മഹാരഥന്മാർ സ്ത്രീകളായ ചില പണ്ഡിതപ്രതിഭകളിൽ നിന്ന് ഹദീസും രിവായത്തും സ്വീകരിച്ചിട്ടുണ്ട്.
ഇൽമു പഠിക്കുകയും സുന്നത്ത് അനുവർത്തിച്ചു ജീവിക്കുകയും ഹദീസും രിവായത്തും ഹൃദിസ്ഥമാക്കുകയും അതിനു വേണ്ടി ക്ഷമിക്കുകയും ത്യാഗമനുഷ്ടിക്കുകയും വിവാഹ ജീവിതം പോലും ത്യജിക്കുകയും ചെയ്ത പണ്ഡിതകൾ വേറെയുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അവരുടെ അപദാനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ഠമിടറിക്കൊണ്ടും സന്തോഷാതിരേകത്താൽ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടുമല്ലാതെ ഒരാൾക്കും ആ വരികളിലൂടെ കടന്നു പോവുക പ്രയാസമായിരിക്കും.
വാക്കുകൾ ഇഴയറ്റ് മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും കണ്ണുനീരിന്റെ പുളിരസവും പ്രതിഫലിപ്പിക്കാനുള്ള ശക്തി നീ അക്ഷരങ്ങൾക്ക് നൽകിയില്ലല്ലോ റബ്ബേ !
ഇന്നും ലോകത്തിന്റെ പല ഭാഗത്തും അള്ളാഹുവിന്റെ ദീൻ പ്രതിഫലേഛയില്ലാതെ പഠിക്കുകയും സുന്നത്തുകൾ പിൻപറ്റുകയും സലഫുകളുടെ മൻഹജു സ്വീകരിക്കുകയും ചെയ്യുന്ന മഹിളാരത്നങ്ങൾ ഉണ്ടായിക്കൂടായെന്നില്ല , എന്നല്ല, ഉണ്ടാവുമെന്ന് ഞാൻ ന്യായമായും വിശ്വസിക്കുന്നു. ഞാനും നിങ്ങളും അറിഞ്ഞില്ലെങ്കിലും. കാരണം, ഇസ്‌ലാം ആണുങ്ങളുടെ മതമല്ലല്ലോ.
സ്ത്രീ വിമോചനത്തിനു വേണ്ടി വാദിക്കുകയും നഗ്നത എത്ര മാത്രം പ്രദർശിപ്പിക്കുന്നുവോ അതിന്റെ പരപ്പ് അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ പൂർണത നിശ്ചയിക്കുകയും, സ്ത്രീകളെ തെരുവിലിറക്കി അവരുടെ മടിക്കുത്തഴിച്ചാൽ മാത്രമേ സ്ത്രീ സമത്വം സാർഥകമാകൂ എന്നു കരുതുകയും ചെയ്യുന്ന ആളുകൾ ഇസ്‌ലാമിക ചരിത്രവും അതിൽ സ്ത്രീ ജനങ്ങൾക്കുള്ള സ്ഥാനവും ഒരാവർത്തി വായിച്ചേ മതിയാകൂ.
No comments:
Post a Comment