Monday, February 23, 2015

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ - 2

ഇമാം ഇബ്നു ഹജറിന്റെ വീട്, ഇൽമിന്റെയും ഹദീസിന്റെയും വീടായിരുന്നു. അദ്ധേഹത്തിന് ഖാത്തുൻ എന്ന് പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. അവരെയദ്ദേഹം ഇബ്നുൽ ഖത്വീബിൽ നിന്ന് എഴുത്തും വായനയും പഠിപ്പിച്ചു. തന്റെ ഗുരുനാഥന്മാരായ ഇറാഖീ, ഹൈതമീ തുടങ്ങിവരിൽ നിന്ന് അദ്ദേഹം അവരെ കേൾപ്പിച്ചു. യൂസുഫ് ബിന് ഷാഹീൻ എന്ന തന്റെ മകനെ, അവർ പിതാവിന്റെ ഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും, അദ്ദേഹം അവ പകർത്തുകയും പഠിക്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തു.

അദ്ധേഹത്തിന്റെ മറ്റു പെണ്‍മക്കളായ, ഫർഹ, ഫാത്വിമ, ആലിയ, റാബിഅ തുടങ്ങിയവർക്കും ഇബ്നു ഹജർ തന്നെ ഇജാസതു നൽകിയിട്ടുണ്ട്. റാബിഅയെ മക്കയിൽ വെച്ച് മറാഗിയിൽ നിന്ന് കേൾപ്പിക്കുകയും, ശാമുകാരും ഈജിപ്തുകാരുമായ ഒരുപാട് പേർ അവർക്ക് ഇജാസതു നൽകുകയും ചെയ്തിട്ടുണ്ട്. ഇബ്നു ഹജറിന്റെ മക്കളെല്ലാം തന്നെ, അക്കാലത്ത് ഉണ്ടായ ഒരു പകർച്ചവ്യാധി കാരണമായി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയതിനാൽ, ഇമാം ഇബ്നു ഹജറോ, അവരുടെ പത്നിയോ രിവായത് ചെയ്ത പോലെ ഹദീസുകൾ രിവായത് ചെയ്തു പ്രശസ്തരായില്ലായെന്നതാണ് വസ്തുത. എങ്കിൽ പോലും, ഇമാം ഇബ്നു ഹജർ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ വ്യാപൃതനായിരുന്നിട്ടും, സ്വന്തം കുടുംബത്തെയും കുട്ടികളെയും ദീനും സുന്നത്തും പഠിപ്പിക്കുന്നതിൽ അശ്രദ്ധനായില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. 

അദ്ധേഹത്തിന്റെ ഭാര്യ, ന്യായാധിപനായിരുന്ന കരീമുദ്ധീൻ അബ്ദുൽ കരീമിന്റെ മകളായ ഉൻസ്, ഇബ്നു ഹജർ, തന്റെ ശൈഖ് ആയ അബ്ദുൽ കരീം ഇറാഖിയിൽ നിന്ന് കേൾപ്പിക്കുകയും, ഷാമുകാരും മക്കക്കാരും ഈജിപ്തുകാരുമായ ഷൈഖുമാരെ വിളിച്ചു വരുത്തി ഭാര്യക്ക് അവരിൽ നിന്ന് അദ്ദേഹം ഇജാസത് നൽകി . അങ്ങിനെ ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ ഹദീസുകൾ രിവായത് ചെയ്യുന്നതിൽ നൈപുണ്യം നേടി. അദ്ദേഹം " നീയിപ്പോൾ ഒരു ശൈഖ ആയിട്ടുണ്ട്‌ " എന്ന് തമാശ രൂപേണ അവരോടു പറയാറുണ്ടായിരുന്നുവെങ്കിലും അത് അവാസ്തവമായിരുന്നില്ല. ! അദ്ദേഹം അവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്തു. അവർ തിരിച്ചും. 

ഉൻസ്, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ തന്നെ, ഹദീസുകൾ രിവായത് ചെയ്യുകയും ജനനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സമാദരണീയരായ പലരും അവരെ ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചു. സഖാവി, അവരിൽ നിന്ന് നാൽപതു ഹദീസുകൾ, നാൽപതു ഷൈഖുമാരിൽ നിന്ന് ഉദ്ധരിക്കുകയും, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ അവർക്ക് ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. അല്ലാമ ഇബ്റാഹീം ബിന് ഖദർ, 'സ്വഹീഹുൽ ബുഖാരി' അവരെ ചൊല്ലിക്കേൾപ്പിച്ചു. ഇതും ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ, അദ്ധേഹത്തിന്റെ സാന്നിധ്യത്തിൽ! അല്ലാമ ഇബ്റാഹീം മരണപ്പെട്ടപ്പോൾ, സ്വന്തം പൌത്രൻ യൂസുഫു ബിന് ശാഹീനും അവരെ കേൾപിച്ചു.
വലില്ലാഹിൽ ഹംദു വൽ മിന്ന !! എവിടെ ഇമാം ഇബ്നു ഹജർ ? എവിടെ അദ്ധേഹത്തിന്റെ അനന്തരാവകാശികൾ? എവിടെ അവർക്ക് ജന്മം നൽകിയ അനുഗ്രഹീത വനിതകൾ? 

رحم الله الإمام ابن حجر العسقلاني وعائلته رحمة واسعة

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.