Monday, February 23, 2015

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ - 1

മതപരമായ അറിവ് നേടുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത സവിശേഷരായ മഹതികൾ ഇസ് ലാമിക ചരിത്രത്തിൽ, കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹാബത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പത്നിമാർ അടക്കം ഒരു പാട് സ്വഹാബീ വനിതകൾ, നബിയിൽ നിന്ന് ഹദീസുകൾ പഠിക്കുകയും മുസ് ലിങ്ങളെ പഠിപ്പിക്കുകയും ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹഫ്സ്വ ബിൻത് സീരീൻ അടക്കം താബിഈങ്ങളിലും എണ്ണപ്പെട്ട പണ്ഡിതകൾ കഴിഞ്ഞു പോയിട്ടുണ്ട്. ഇമാം ഷൌകാനി ഹദീസ് പണ്ഡിതകളായ മഹതികളെ പുകഴ്ത്തിക്കൊണ്ട് പറയുന്നു " ഒരു സ്ത്രീയിൽ നിന്ന് വന്നു എന്നതിന്റെ പേരിൽ ഉലമാക്കളാരെങ്കിലും, അവരുടെ ഹദീസുകൾ തള്ളിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് സ്വഹാബാ വനിതകളിൽ നിന്ന് മുസ്‌ലിം ഉമ്മത്ത്‌ ഏറ്റു വാങ്ങിയത് !" നൈലുൽ ഔത്വാർ - പേജു 22

ഉമ്മു മുഹമ്മദ്‌ സയ്യിദ ബിൻത് മൂസാ എന്ന മഹതിയെ കാണാൻ കഴിയാത്തതിൽ ഇമാം ദഹബി ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ജീവ ചരിത്രം രേഖപ്പെടുതിയെടത്ത് അദ്ദേഹം പറയുന്നു. " അവരുമായി സന്ധിക്കാൻ വേണ്ടി ഞാൻ പുറപ്പെട്ടു. വഴി മദ്ധ്യേ, ഹിജ്റ 695 റജബ് മാസത്തിൽ ഞാൻ ഫലസ്ത്വീനിൽ ആയിരിക്കെ അവർ മരണപ്പെട്ടു." അദ്ദേഹം തുടരുന്നു " അവരെ കാണാൻ ഞാൻ ആഗ്രഹിച്ചു. അവർ ജീവിച്ചിരിപ്പുണ്ട് എന്ന ധാരണയിൽ ഈജിപ്തിലേക്ക് ഞാൻ യാത്ര പുറപ്പെട്ടു. അവിടെയെത്തിയെങ്കിലും ഞാൻ വാദീ ഫഹ് മയിൽ ആയിരിക്കെ പത്തു ദിവസം മുമ്പ്, വെള്ളിയാഴ്ച റജബ് 6-നു അവർ മരണപ്പെട്ട വിവരം ഞാനറിഞ്ഞു."
മറ്റൊന്ന്, " അമീറുൽ മുഉമിനീൻ" എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ, സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ഹജറുൽ അസ്ഖലാനീ റഹിമഹുള്ളായുടെ കുടുംബമാണ്.

സ്വന്തം ഭാര്യമാരേയും പെണ്‍മക്കളേയും അദ്ദേഹം മഹത്തായ ഹദീസ് വിജ്ഞാനത്തിന്റെ അനന്തരാവകാശികളാക്കിയെന്നത് ആരേയും അസൂയപ്പെടുത്തുന്ന ചരിത്ര സത്യം.!
ഇബ്നു ഹജറിന്റെ സഹോദരി, സിത്തുറകബ് അൽ അസ്ഖലാനിയ്യ - അതീവ ബുദ്ധിമതിയും പണ്ഡിതയും ഹദീസ് രിവായത് ഉള്ളവരുമായിരുന്നു. ഇബ്നു ഹജർ അവരെക്കുറിച്ച് പറയുന്നു. " എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയായിരുന്നു എനിക്കവർ" ഈജിപ്ത്, മക്ക, ബഅലബക്, ഡമാസ്കസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ ഗുരുക്കന്മാരെക്കുറിച്ചും അവരുടെ ഇജാസത്തിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. " അവർ ആഴത്തിൽ പഠിക്കുകയും മത വിജ്ഞാനത്തിൽ നൈപുണ്യം സിദ്ധിക്കുകയും എനിക്ക് നല്ല ഒരു സ്വാധീനം ആവുകയും ചെയ്തു "
സഖാവി പറയുന്നു. അവർക്ക് മോസ് എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അവർ അമ്മാവനായ ഇബ്നു ഹജറിൽ നിന്ന് ഹദീസ് സ്വീകരിക്കുകയും, അവരിൽ നിന്ന് സഖാവി സ്വീകരിക്കുകയും ചെയ്തു. ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ മരണപ്പെടുകയും അദ്ദേഹം ജനാസ നമസ്കരിക്കുകയും ചെയ്തു.


No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.