Wednesday, March 13, 2013

വിമർശകരോട് - 8

വിമര്‍ശകരോട് (8)

അഹ്ലുസ്സുന്നയും വിമര്‍ശകരും (V)


സംഘടനയില്ലാതെ പ്രവര്‍ത്തിക്കുന്ന തബ്ലീഗ് ജമായത്തും സംഘടന പാടില്ലായെന്നു  പറയുന്നവരും തമ്മില്‍ എന്ത് വിത്യാസമാണെന്നാണ് ചിലരുടെ സംശയം. ഇത് ശരിയാണല്ലോയെന്നു ചിലരെങ്കിലും ആലോചിക്കുകയും ചെയ്തെക്കാം. പക്ഷെ നൂറ് ശതമാനവും തെറ്റായ ഒരു നിഗമനമാണിത്. കാരണം, തബ്ലീഗ് ജമായത്തിന് സംഘടനാ സെറ്റപ്പ് പ്രകടമായി ഇല്ലെങ്കിലും, കൃത്യമായ നേതൃത്വവും അനുസരണയുള്ള അനുയായികളുമായി, അവരുടേതായ പ്രവര്‍ത്തനങ്ങള്‍  അവര്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ക്കറിയാം.

എന്നാല്‍, അടിസ്ഥാനപരമായ അന്തരം ഇതല്ല. അതായത്, അഹ്ലുസ്സുന്നയുമായി തബ്ലീഗ് ജമായത്ത് വേര്‍തിരിയുന്നത് അവര്‍ പിന്തുടരുന്ന മന്‌ഹജിലാണ്.  അല്ലാഹുവിന്റെ കിതാബും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തും, സലഫുകള്‍, അഥവാ സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കുകയും അമല്‍ ചെയ്യുകയും ചെയ്തോ എന്ന് പരിശോധിച്ച് കൊണ്ട്, അവരുടെ പാതയാണ്  അഹ്ലുസ്സുന്ന സ്വീകരിക്കുന്നതെങ്കില്‍, തബ്ലീഗ് ജമായത്തിനു പ്രമാണങ്ങളെക്കുറിച്ചോ മന്ഹജിനെക്കുറിച്ചോ വളരെ കുറഞ്ഞ അറിവ് മാത്രമെയുള്ളൂ. പത്തോ ഇരുപതോ കൊല്ലം തബ്ലീഗ് ജമായതിന്റെ കൂടെ നടക്കുകയും, വര്‍ഷത്തില്‍ മാസങ്ങളോളം "ജമായത്ത്" പോവുകയും ചെയ്യുന്ന ഒരാളോട് ലാ ഇലാഹ ഇല്ലള്ളാ എന്നതിന്റെ അര്‍ഥം ചോദിക്കണമെന്നില്ല. നിങ്ങള്‍ ആരെയാണ് പിന്തുടരുന്നത്? നിങ്ങളുടെ മന്ഹജ് എന്താണ് എന്നൊക്കെ ചോദിച്ചാല്‍ തന്നെ അയാള്‍ നിസ്സഹായമായ ഒരു നോട്ടമായിരിക്കും നിങ്ങള്ക്ക് മറുപടിയായി നല്‌കുക.

നമസ്കാരത്തിന് പ്രോത്സാഹനം നല്‍കുകയും,  ദിക്റിന്റെ മഹത്വം ഓര്‍മിപ്പിക്കുകയും സ്നേഹപുര്‍വ്വം സംസാരിക്കുകയും നല്ലത് പറയുകയും, പരമാവധി വസ്ത്രം കയറ്റിയുടുത്തു താടി നീട്ടി വളര്‍ത്തുകയും ചെയ്ത  ആളെ കാണുമ്പോള്‍ , അയാളോട് സഹതാപം തോന്നുകയും, സാത്വികന്‍ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യേണ്ടതില്ല. കാരണം, കേവലം ബാഹ്യമായ ഭാവഹാവാതികളെക്കാള്‍ പ്രാധാന്യം ഒരാളിലെ വിശ്വാസത്തിനാണ്, അയാള്‍ സ്വീകരിച്ച മന്‌ഹജിനാണ്.

യഥാര്‍ത്ഥ വഴിയില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവരുടെ നമസ്കാരവും നോമ്പും മറ്റു സല്‍കര്‍മ്മങ്ങളും സ്വഹാബതിന്റെതിനേക്കാള്‍  മികച്ചതാണെന്ന് പോലും തോന്നുന്ന വിധത്തിലുള്ളതായിരുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വധിക്കാന്‍ കല്പിച്ച ആളുടെ നമസ്കാരവും ഭക്തിയും കണ്ട് അബൂബക്കറും ഉമറും ( രദിയല്ലാഹു അന്ഹുമാ) വധിക്കാതെ തിരിച്ചു വരുന്നു. അത്രയ്ക്ക് ഭക്തിയുള്ളവരായിരുന്നു ഖവാരിജുകള്‍.  പക്ഷെ അവരുടെ അഖീദ, അങ്ങേയറ്റം പിഴച്ചതും. പിഴച്ച അഖീദയില്‌ എടുക്കപ്പെട്ടതായിരുന്നു അവരുടെ അമലുകള്‍.

ധാരാളമായി അമലുകള്‍ ചെയ്യുന്നുവെന്നതോ, ബാഹ്യരൂപമോ, പ്രകടമായ തഖ്‌വയോ കൊണ്ട് മാത്രം ആരുടേയും മന്ഹജ് ശരിയാണ് എന്ന് പറയാനും വിലയിരുത്താനും കഴിയില്ല.

സംഘടനക്കാരന് ഉള്ളതിനേക്കാള്‍ കഠിനമായ പക്ഷപാതിത്വം ഉള്ളവനാണ് ഒരു തബ്ലീഗ്കാരന്‌. സുന്നത്തുകളെക്കുറിച്ചും, അത് പ്രയോഗവല്‍ക്കരിക്കേണ്ട രീതിയെക്കുറിച്ചും പറയുമ്പോള്‍, അവന്‍ ഒരു നല്ല കേള്‍വിക്കാരനായിരിക്കും. എന്നാല്‍ പറഞ്ഞതില്‍ ഒന്ന് പോലും അയാളുടെ തലയിലേക്ക് കയറിയിരിക്കില്ല ! സംഘടനക്കാരന്‍ എതിര്‍ത്ത് നില്‌ക്കും. ആ എതിര്‍പ്പ് ആശാവഹമാണ്. വിഷയത്തോട് പ്രതികരിക്കുന്നുവെന്നതു ശുഭ സുചകമാണ്. അതാണ്‌ തബ്ലീഗുകാരന്റെ  പക്ഷപാതിത്വം അതികഠിനമാണെന്ന് പറഞ്ഞത്. എതിര്‍ക്കാതിരിക്കുകയെന്നത് അവന്റെ ഒരു സുത്രവും. !

ദീനിനെക്കുറിച്ചും, സുന്നത്തിനെക്കുറിച്ചും, സാമാന്യത്തില്‍ കുറഞ്ഞ അറിവും, അവ പഠിക്കാന്  അതിന്റെ അവകാശികളിലെക്ക് എത്താന്‍ പോലുമുള്ള ആശയദാരിദ്ര്യം വേണ്ടുവോളവുമുള്ള ഒരു തബ്ലീഗ് ജമായതുകാരന്‍ മുസ്ലിം പൊതു സമുഹത്തിന് ഏറെ അപകടകാരിയാണ്.

(തുടരും, ഇനശാ അല്ലാഹു)





No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.