Monday, March 4, 2013

വിമർശകരോട് - 5

വിമര്‍ശകരോട് (5)

അഹ്ലുസ്സുന്നയും വിമര്‍ശകരും -II


അഹ്ലുസ്സുന്നത്തിന്‍റെ അതിജീവന ചരിത്രത്തില്‍, വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്‍റെയും കാറ്റും കോളുമടങ്ങിയ കാലമില്ല. എല്ലാ വിധ എതിര്‍പ്പുകളെയും സുന്നത്തിന്‍റെ കരുത്തും വെളിച്ചവും കൊണ്ട് അവര്‍ ചെറുത്തു തോല്‍പിച്ചു കൊണ്ടിരിക്കുന്നു. .

അവര്‍ കൊളുത്തിയ സുന്നത്തിന്‍റെ വെളിച്ചം കൊണ്ട് എത്രയെത്ര ദുര്മാര്‍ഗികളാണ് സന്മാര്‍ഗം പ്രാപിച്ചിട്ടുള്ളത്? ശിര്കിന്‍റെയും, കുഫ്രിന്‍റെയും എത്രയെത്ര ഇരുട്ടു കോട്ടകളിലാണ് അവര്‍ വിള്ളല്‍ സൃഷ്ടിച്ചത്? മതത്തില്‍ കടത്തിക്കുട്ടിയ എത്രയെത്ര ബിദ്അത്തുകളാണ് അവര്‍ പൊളിച്ചു കളഞ്ഞത്?

അവര്‍, അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍, എണ്ണത്തില്‍ കുറവായിരുന്നെങ്കിലും അവരുടെ സേവനങ്ങള്‍ മഹത്തരവും അവരുടെ സാന്നിദ്ധ്യം മഹനീയവുമായിരുന്നു. പല സന്ദര്‍ഭങ്ങളിലും, അവരെ നിരന്തരം വിമര്‍ശിച്ച ബിദ്ഈ കക്ഷികള്‍ പോലും അവരില്‍ അഭയം തേടുകയും അവരെ ആശ്രയിക്കുകയും ചെയ്തു. അതാണ്‌ സുന്നത്തിന്‍റെ മേന്മ, ഇല്‍മിന്‍റെ ഫദ്ല്‍.

എല്ലാ വിമര്‍ശകരും അവസാനം മടങ്ങി വരുന്നത് ഇല്‍മിലേക്കും അതിന്‍റെ അഹല്കാരിലേക്കും ആയിരിക്കും. അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ മുസ്ലിം ഉമ്മത്തിന് ചെയ്ത സെവനമെന്തെന്നു അപ്പോള്‍ മാത്രമേ പലര്‍ക്കും ബോധ്യമാവുകയുള്ളു.
ഒരു കവി പറഞ്ഞത് പോലെ
                                                           
    أقلوا عليهم لا أبا لأبيكم                         من اللوم أو سدوا المكان الذي سدوا

" അവര്‍ക്ക് നേരെയുള്ള നിങ്ങളുടെ ആക്ഷേപങ്ങള്‍ കുറയ്ക്കുക (നിങ്ങള്‍ പിതൃദുഖമനുഭവിക്കട്ടെ), അല്ലെങ്കില്‍ അവര്‍ ഏറ്റെടുത്ത ദൗത്യം നിങ്ങള്‍ ഏറ്റെടുക്കുക"

അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ നിര്‍വ്വഹിച്ച ദൗത്യം ഏറ്റെടുക്കാന്‍  ഒരിക്കലും, സന്നദ്ധരല്ലാത്ത, അതിനുള്ള വൈജ്ഞാനികമായ ശേഷിയോ, ഗ്രാഹ്യതയോ, യോഗ്യതയോ  ഇല്ലാത്ത ബിദ്ഈ കക്ഷികള്‍ക്ക് എങ്ങിനെയാണ് അതിനു സാധിക്കുക? എന്നിട്ടും വിമര്‍ശങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളും, അവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ഉലമാക്കളെയും അവരുടെ ഫതവകളെയും കുട്ടുപിടിക്കുകയും, മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു.  എന്നാല്‍ ഇവരിലുള്ള അനിസ്ലാമികപ്രവണതകളെ വിമര്‍ശിക്കുകയോ, ചുണ്ടിക്കാണിക്കുകയോ ചെയ്‌താല്‍, പിന്നീടവര്‍ നിസ്സാരരും, അറിവ് കുരഞ്ഞവരുമായി. മുസ്ലിം സമുഹം അഹ്ലുസ്സുന്നയുടെ ഉലമാക്കളോട് സ്വീകരിക്കുന്ന ഒരു രീതിയിതാണ്.

ആധുനിക പണ്ഡിതരായ ഷെയ്ഖ്‌ അല്‍ബാനി, ഷെയ്ഖ്‌ മുഹമ്മദ്‌ അമാനുല്‍ ജാമി, ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഉസൈമീന്‍ , തുടങ്ങിയവര്‍ ഇന്നും വിമര്‍ശിക്കപ്പെടുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഷെയ്ഖ്‌ റബീഅ, ഷെയ്ഖ്‌ ഉബൈദ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍ തുടങ്ങിയ ഉലമാക്കള്‍ വിമര്‍ശം എറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അല്ലാഹു ദുനിയാവില്‍, അല്ലാഹുവിന്‍റെ ദീനിന് വേണ്ടി സേവനം ചെയ്യുന്നവര്‍ക്ക് നിശ്ചയിച്ച സുന്നത്താണ്. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

(തുടരും ഇന്‍ശാഅല്ലാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.