Saturday, March 2, 2013

വിമർശകരോട് - 4

വിമര്‍ശകരോട് (4)

അഹ്ലുസ്സുന്നയും വിമര്‍ശകരും- I

ബിദഈ കക്ഷികളുടെ വിമര്‍ശനങ്ങള്‍  എക്കാലത്തും ഏറ്റുവാങ്ങിയവരാണ്, അഹ്ലുസ്സുന്നയും അതിന്‍റെ വാഹകരായ ഉലമാക്കളും. കാല ദേശ വിത്യാസമില്ലാതെ അഭംഗുരം തുടരുന്ന ഈ വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും സ്വഹാബത്തും ഏറ്റു വാങ്ങിയ വിമര്‍ശനത്തിന്‍റെ പിന്തുടര്‍ച്ചയാണ്.

കള്ളന്‍, മാരണക്കാരന്‍, മനോനില തെറ്റിയവാന്‍, സമുഹത്തിലെ ഐക്യം തകര്‍ത്തവന്‍, കുടുംബത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കിയവന്‍ ഇങ്ങിനെ എന്തെല്ലാം വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഏറ്റുവാങ്ങി?  ഒരു വ്യക്തി എന്ന നിലയില്‍, താങ്ങാന്‍ കഴിയാവുന്നതിലധികമായിരുന്നില്ലേ ഇതെല്ലാം? അള്ളാഹുവിനെ മാത്രമേ ഇബാദത്ത്‌ ചെയ്യാന്‍ പാടുള്ളുവെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദുതന്‍ ആണെന്നും പറഞ്ഞതിനായിരുന്നു ഇതെല്ലാം. ഇതില്‍ എവിടെയാണ് അസത്യമുള്ളത്? ശുദ്ധപ്രകൃതിക്ക് ചേരാത്തത് ഏതാണ്? ഒന്നുമില്ല. എന്നിട്ടും മഹാ ഭുരിപക്ഷം ആളുകളും നബിയെ എതിര്‍ത്തു. സഹാബികളെ ദ്രോഹിക്കുകയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
നബിചര്യ സസുക്ഷ്മം സ്വീകരിച്ച ആളുകളെല്ലാം വിമര്‍ശിക്കപ്പെടുകയും ബഹിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വചനശാസ്ത്രത്തിന്‍റെ ആളുകളുടെ ദുസ്വാധീനത്താല്‍ വശംവതനായ ഭാരണാധികാരിയാല്‍ ക്രുരമായ പീഡനങ്ങള്‍ക്ക് വിധേയമായ മഹല്‍ വ്യക്തിത്വമാണ് ഇമാം അഹ്മദ് രഹ്മതുള്ളാഹി അലൈഹിയുടെത്.
സുന്നത്തിനു വേണ്ടി ഏകാകിയായി പൊരുതി നിന്ന മഹാ ത്യാഗിയായിരുന്നു അദ്ദേഹം. കുടെയുണ്ടായിരുന്നവര്‍ പോലും ഓരോന്നോരോന്നായി വിട്ടു പോയിട്ടും അദ്ദേഹം പാറ പോലെ ഉറച്ചു നിന്നു പൊരുതി, സുന്നത്തിനു വേണ്ടി ഊരിപ്പിടിച്ച വാളുമായി.

ഇമാം അഹമതിന്‍റെ ചരിത്രം ഇതാണെങ്കില്‍, ഇമാം ബര്‍ബഹാരിയുടെ ചരിത്രം മറ്റൊന്നാണ്. സുന്നത്തിന്‍റെ എതിരാളികളോട് ബിദ്അതിനെതിരില്‍ നിലയുറപ്പിച്ചതിന്‍റെ പേരില്‍, മരണപ്പെട്ടപ്പോള്‍, അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കുടെയുണ്ടായിരുന്നത് സ്വന്തം ഭാര്യയും വേലക്കാരനും മാത്രം. !!

ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയയുടെ ചരിത്രം പരിശോധിക്കൂ. പേന കൊണ്ടും നാവു കൊണ്ടും, വാളു കൊണ്ടും എതിരാളികളോട്  യുദ്ധം ചെയ്ത അദ്ദേഹം മരണപ്പെടുന്നത് ദമാസ്കസിലെ ഇരുണ്ട ജയിലറയില്‍ വെച്ച്! .

ഇബ്ന്‍ തീമിയക്ക്‌ അറിയാത്ത ഹദീസ്, ഹദീസല്ല എന്നുപോലും പറയപ്പെടുമാറ് പുകള്‍പെറ്റ അറിവിന്‍റെ കേദാരമായ മഹാനവര്‍കളെപ്പോലെ മറ്റൊരാളെ അദ്ദേഹത്തിന് ശേഷം, ഒരു സ്ത്രീയും പ്രസിവിച്ചിട്ടില്ല.

അസംഖ്യം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം വിജ്ഞാന കുതുകികളുടെ അവസാന അഭയസ്ഥാനമാണ്. ലോകത്തിന്‍റെ പല ഭാഗത്തുമായി പണ്ഡിതന്മാരും അല്ലാത്തവരും വിവിധങ്ങളായ വിഷയങ്ങളില്‍ ശൈഖുല്‍ ഇസ്ലാമിന്‍റെ ഗ്രന്ഥങ്ങള്‍ ആശ്രയിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

വിത്യസ്തവും വിഭിന്നവുമായ ഭൂപ്രദേശങ്ങളിലും കാലഘട്ടങ്ങളിലുമായി ജീവിച്ച അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ക്ക് എക്കാലത്തും അവരുടെ സമുഹങ്ങളില്‍ നിന്ന് ഏറ്റു വാങ്ങാനുണ്ടായിരുന്നത് കടുത്ത പീഡനങ്ങള്‍  മാത്രം. ഇങ്ങിനെ ഇവിടെ പേരെടുത്തു സുചിപ്പിക്കാത്ത വേറെയും ഒരുപാടൊരുപാട് പണ്ഡിതന്മാര്‍.

നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചര്യ പിന്തുടരുകയും അവ സുരക്ഷിതമായി സംരക്ഷിച്ചു വരുംതലമുറക്കായി കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നതാണ് അവര്‍ ഇസ്ലാം ദീനിനും മുസ്ലിം ഉമ്മതിനും ചെയ്ത സേവനം. അതിനാല്‍ തന്നെ അവരുടെ നാമങ്ങള്‍ ഇന്നും സ്മരിക്കപ്പെടുകയും അവരുടെ സേവനങ്ങള്‍  വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ബിദ്ഈ കക്ഷികളായ എതിരാളികളുടെ പേരുകള്‍, അവരോടൊപ്പം, അവരുടെ ശവകുടിരങ്ങളില്‍ അടക്കപ്പെട്ടു.

(തുടരും ഇന്‍ശാഅല്ലാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.