Friday, March 1, 2013

വിമർശകരോട് - 3

വിമര്‍ശകരോട് (3)

വിമര്‍ശനം ദഹിക്കാത്തവര്‍


ന്യായവും സംഗതവുമായ വിമര്‍ശനം പോലും തീരെ ദഹിക്കാത്ത ആളുകളുണ്ട്. ന്യായാന്യായം നോക്കാതെ മറ്റുള്ളവരെ, കണക്കറ്റ് വിമര്‍ശിക്കുമെങ്കിലും, വിമര്‍ശനം ഏറ്റു വാങ്ങാന്‍ ഒരിക്കലും അവര്‍ സന്നദ്ധരല്ല. അതിരുവിട്ട  ആത്മവിശ്വാസമോ, തങ്ങള്‍ പ്രധിനിധാനം ചെയ്യുന്ന സംവിധാനത്തെക്കുറിച്ചുള്ള മുന്‍വിധികളോ ഒക്കെയാകാം അതിനു കാരണമെങ്കിലും, അവരുടെ ഈ നിലപാട് ഒരിക്കലും പ്രോത്സാഹനാര്‍ഹമല്ല.

കേരളത്തിലെ മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. പാതിരാവില്‍, ഇപ്പോള്‍ പകലാണെന്ന് വിമര്‍ശനപ്രസംഗത്തിലുടെ എതിര്‍വിഭാഗത്തെക്കൊണ്ട് സമ്മദിപ്പിക്കാന്‍ പോലുംകഴിവുള്ളവരാണ് അവരില്‍ പലരും  !!

കേവലം , തര്‍ക്കിച്ചു എതിരാളിയെ തോല്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ്, നിലനില്‍ക്കുന്ന തര്‍ക്ക വിഷയത്തില്‍ സത്യതിലെത്തിച്ചേരുകയെന്നതു
അവരുടെയാരുടെയും ലക്ഷ്യമല്ലാത്തത് പോലെയുണ്ട്.

ഏതു വിഷയത്തിലാണോ  സംവാദം നടത്തുന്നത്, അതില്‍ സത്യം കാണിച്ചു തരണേയെന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്, അത് എതിരാളിയുടെ പക്ഷത്തായാലും " എന്നാണ്  ഇമാം ഷാഫിഈ റഹ്മതുള്ളാഹി അലൈഹി  പറഞ്ഞത്.

സത്യം, എവിടെയായാലും 'എന്‍റെയും എന്‍റെ സംഘടനയുടെയും' വാതങ്ങള്‍ ജയിക്കുകയും, എതിരാളികള്‍ പരിഹാസ്യരായി പരാജയപ്പെടുകയും ചെയ്യണേയെന്നാണ് മതസന്ഘടനകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സത്യം എവിടെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള ആളുകള്‍ക്ക് പോലും കഴിയാതെ വരുന്നു.

പ്രമാണങ്ങള്‍, എത്ര ശക്തവും കുറ്റമറ്റതുമായാലും എന്തെങ്കിലും ഉഡായിപ്പുകള്‍ പറഞ്ഞു സ്വന്തം പാര്‍ട്ടിയെ ന്യായീകരിച്ചു കൊണ്ടേയിരിക്കും.

വാസ്തവത്തില്‍, അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും, അവന്‍റെ കിതാബിനോടും മുസ്ലിംകളിലെ ഇമാമുമാരോടും പൊതുജനങ്ങളോടും ഗുണകാംക്ഷയുണ്ടെങ്കില്‍ അവര്‍ മറ്റൊന്നും ആലോചിക്കാതെ, സത്യം സ്വീകരിക്കുകയും അതിന്‍റെ വാഹകരും പ്രയോഗ്താക്കളും  ആവുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? പക്ഷെ, എന്ത് ചെയ്യാം, അനുഭവം മറിച്ചാണെങ്കില്‍ !

അന്ധമായ സംഘടനാ പക്ഷപാദിത്വം പലരെയും സുന്നത്തിനു എതിര് നില്‍ക്കുന്നവരും ബിദ് അത്തിന്‍റെ സഹായാത്രികരുമാക്കിയിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ. ഒരു കാലത്ത് നിലനിന്നിരുന്ന മദ്ഹബീ പക്ഷപാതിത്വത്തിന്‍റെ അപകടം നന്നായി ബോധ്യമുള്ളവരും, അതിനെ അതിശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന/ചെയ്തു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്, അതിനേക്കാള്‍ അപകടകരമായ പക്ഷപാതിത്വം അവരില്‍ നിലനില്‍ക്കുന്നുവെന്ന കാര്യം മാത്രം ബോധ്യപ്പെടുന്നില്ല.!!!
ഇതിനേക്കാള്‍ വലിയ പരീക്ഷണം മറ്റെന്തുണ്ട് ഒരു മനുഷ്യന് വന്നു ഭാവിക്കാന്‍ ! ? 

 ശാന്തനായി, ഏകനായ്, സ്വസ്ഥമായി ചിന്തിച്ചാല്‍ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന കാര്യമേ ഇവിടെ എഴുതിയിട്ടുള്ളൂ. ഇക്കാര്യങ്ങള്‍ വാസ്തവവിരുദ്ധവും, അതിശയോക്തിപരവുമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ചുണ്ടിക്കാണിച്ചാല്‍, തിരുത്താനും, ക്ഷമ ചോദിക്കാനും വിനീതനായ ഈയുള്ളവന്‍ സന്നദ്ധനാണെന്ന കാര്യം മാന്യ അനുവാചകന്‍റെ സജീവ ശ്രദ്ധയിലേക്ക് ഇട്ടു കൊണ്ട്.

(തുടരും-ഇന്‍ശാ അള്ളാഹ് )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.