Friday, March 1, 2013

വിമർശകരോട് - 2

വിമര്‍ശകരോട് (2)

ന്യായമായ വിമര്‍ശനങ്ങള്‍ അനിവാര്യം 


ന്യായമായ വിമര്‍ശനങ്ങള്‍ അവശ്യം ആവശ്യമാണ്‌. അത് സത്യത്തിന്‍റെ വെളിച്ചം കുടുതല്‍ ജാജ്വല്യമാക്കുന്നു. ആ വെളിച്ചത്തിന്‍റെ മുന്നോട്ടുള്ള ഗമനം എളുപ്പമാക്കുന്നു. സത്യത്തെ  തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയും, എതിര്‍ വാതങ്ങളെ, അതിന്‍റെ പൊള്ളത്തരം ചുണ്ടിക്കാട്ടി  വിമര്‍ശിച്ചു നിഷ്പ്രഭമാക്കുകയും ചെയ്യേണ്ടത് അത് അറിയുന്നവരുടെ ബാധ്യതയാണ്. അതില്‍ സഹതാപമോ ലജ്ജയോ സ്വാധീനിക്കരുത്. ന്യായം അഥവാ പ്രമാണം നമ്മുടെ വാതത്തിന് ശക്തി പകരുന്നു എന്നതാണ് അതിനു നമ്മെ പ്രചോതിതമാക്കുന്നത്.

സലഫുകളായ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ ബിദ്ഈ കക്ഷികളെ അതി നിശിതമായാണ് വിമര്‍ശിച്ചത്. ഇമാം അഹമദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ, ഇമാം ഇബ്നുല്‍ ഖയ്യിം തുടങ്ങിയ മഹാരഥന്മാരുടെ ഘന്‍ഡനങ്ങള്‍ സുവിതിതങ്ങളാണ്‌. സുന്നത്തിന്‍റെ തിരി കുടുതല്‍ മിഴിവോടെ വിളങ്ങി നില്‍ക്കാന്‍ അത് അനിവാര്യമായിരുന്നു.

മതത്തില്‍ ബിദ്അത്തുകള്‍ ഉണ്ടാക്കുന്ന ആളുകളെയും വിഭാഗങ്ങളെയും തിരിച്ചറിയുകയും അവരുടെയും അവര്‍ ഉണ്ടാക്കുന്ന ബിദ്അത്തിന്‍റെയും , അപകടം സാധാരണക്കാരെ ബോധ്യപ്പെടുത്തലും അവരെ അതില്‍ നിന്ന് രക്ഷപ്പെടുതലും ഉലമാക്കളുടെ ധര്മമാണ്. ഐചികമായ ഇബാദതുകളെക്കാള്‍ പുണ്യകരമായ കാര്യമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇമാം അഹമദിനോട് നിങ്ങള്‍ എന്തിനാണ് എതിര്‍വാതങ്ങളെ ഘണ്‍ഡിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, "ഞാനും നീയും മിണ്ടാതിരുന്നാല്‍ പിന്നെയെങ്ങിനെയാണ് അറിവില്ലാത്ത ആളുകള്‍ കാര്യം മനസ്സിലാക്കുക " എന്നായിരുന്നു അദ്ധേഹത്തിന്‍റെ  മറുപടി.  

ഒരു വിമര്‍ശനവും ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ട്. ന്യായമാണെങ്കിലും അല്ലെങ്കിലും.
വിമര്‍ശങ്ങള്‍ സമുഹത്തില്‍ അനൈക്യവും ചിദ്രതയും അസമാധാനവും സൃഷ്ടിക്കുമെന്ന് വാദിക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ വേണ്ടവിധത്തില്‍ അറിയാത്തവരാണ്. അവര്‍, തകര്‍ന്നു തരിപ്പണമാവുമെന്നു ഭയപ്പെടുന്ന ഐക്യത്തെക്കാളും സമാധാനത്തെക്കാളും, തകര്‍ന്നു പോവുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടെണ്ടതാണ് അല്ലാഹുവിന്‍റെ  ദീനും ജനങ്ങളുടെ വിശ്വാസവും. അതിനേല്‍ക്കുന്ന ഏതു പോറലും തടയേണ്ടത് അനിവാര്യമാണ്. ആരെതിര്‍ത്താലും , ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും !

(തുടരും)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.