Wednesday, March 20, 2013

വിമർശകരോട് - 12

വിമർശകരോട് -12

അഹ്ലുസ്സുന്നയും വിമർശകരും -V I I

(( സ്ത്രീകളെ കണ്ടു കൂടാത്തവൻ ))

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ അനുധാവനം ചെയ്യുന്ന ഒരു യഥാർത്ഥ "സുന്നി", മുഹമ്മദ്‌ നബിയെ തന്റെ മാതൃകയായി കാണുകയും പിൻപറ്റുകയും ചെയ്യുന്നു.

അന്യ സ്ത്രീകൾ, അതായത്, വിവാഹം അനുവതിക്കപ്പെട്ടവരായ സ്ത്രീകളുമായി ഒരു മുസ്ലിം പുരുഷന് ഇടപഴകുന്നതിനു അനുവതിക്കപ്പെട്ട ശറഇയ്യായ പരിധി ഏതാണ് ? അങ്ങിനെ വല്ല പരിധിയുമുണ്ടോ ?

കേരളത്തിലെ ഉൽപതിഷ്ണു പ്രസ്ഥാനങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയും ഈ വിഷയത്തിൽ ഇസ്ലാമിക നിയമം പാലിക്കുന്നവരല്ല.
" അന്യ സ്ത്രീകളോട് നിങ്ങൾ വല്ലതും ചോദിക്കുകയാണെങ്കിൽ ഒരു മറക്കു പിന്നിൽ നിന്ന് കൊണ്ട് ചോദിക്കുക" , " അവരുടെ  അടുക്കൽ നിങ്ങൾ പ്രവേശിക്കാൻ പാടില്ല" , " അവരെ ഒന്നിലധികം തവണ നിങ്ങൾ നോക്കരുത്" , " ഹസ്തദാനം നടത്തരുത്" , തുടങ്ങി എത്രയെത്ര കല്പനകൾ ?

ഈ കല്പനകൾക്ക് സംഘടനക്കാർ എന്ത് വിലയാണ് നല്കിയിട്ടുള്ളത്? ദഅവത്തിന്റെ പേരിലും, വിദ്യാഭ്യാസത്തിന്റെ പേരിലും, പുരോഗതിയുടെ പേരിലും, ഉള്പതിഷ്ണുത്വത്തിന്റെ പേരിലും ചെയ്തു കൊണ്ടിരിക്കുന്നത് എന്തെല്ലാമാണ്?

അന്യ സ്ത്രീപുരുഷന്മാരും യുവതീ യുവാക്കളും പരസ്പരം കാണാനും സംസാരിക്കാനും ഇടകലരാനും അവസരങ്ങൾ സൃഷ്ട്ടിക്കുകയും ഇസ്ലാം കല്പിച്ച മറ പിച്ചിചീന്താനും സംഘടനക്കാർ വഴിയൊരുക്കി. ഇക്കാര്യം നിഷേധിക്കാൻ ഒരാള്ക്കും കഴിയില്ല.

എന്നാൽ, മുകളിൽ പറയപ്പെട്ട ശറഈ  കൽപനകൾ , കഴിവിന്റെ  പരമാവധി പാലിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാൻ ശ്രമിക്കുന്ന ആളുകൾക്ക്, സംഘടനാ പക്ഷപാതികൾ ചാരത്തി നല്കിയ വിശേഷണമാണ്"സ്ത്രീകളെ കണ്ടുകൂടാത്തവൻ" എന്നത്. 

സഹോദര പത്നിമാരോ, മറ്റു കുടുംബക്കാരോ, അടുത്ത/അകന്ന അതിഥികളോ ആരായാലും, " മഹ്റം " അല്ലാത്ത സ്ത്രീകൾ എന്ന നിലയിൽ അകലം പാലിക്കുന്നവരെ ആദരിക്കുകയും
പ്രശംസിക്കുകയും ചെയ്യുന്നതിന് പകരം,കേട്ടാലറക്കുന്ന വിശേഷണങ്ങൾ
നൽകാൻ സുന്നത്ത് സ്വീകരിക്കുന്ന ഒരാൾക്ക്‌ കഴിയില്ല.

മുസ്ലിം സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപഴകുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകൾ പൊതു ജനങ്ങളെ പഠിപ്പിക്കുന്നതിന് പകരം, സ്ത്രീകളെ പരമാവധി പൊതു രംഗത്ത് കൊണ്ടുവരികയും, പരസ്പരം പൊതു വേദികൾ പങ്കു വെക്കുന്നതിൽ മത്സരിക്കുകയുമാണ് ഇവിടെയുള്ള മുസ്ലിം മതസംഘടനകൾ.

അന്യ മതസ്ഥരുടെ മുമ്പിൽ സ്ത്രീകളുടെ "അവകാശങ്ങൾ" ഹനിക്കുന്നവരല്ല ഞങ്ങൾ എന്ന് തെളിയിക്കാൻ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ച ലജ്ജാവഹം തന്നെ. ഖുർആനും  സുന്നത്തും അവകാശപ്പെടുന്ന ആളുകൾ എന്ത് കൊണ്ട് സ്ത്രീ ജനങ്ങൾക്ക്‌ ഇസ്ലാം നൽകിയസുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും കവചം നീക്കിക്കളയുന്നു?

(( ബഹുഭാര്യാ വൃതം ))

ഒന്നിലധികം വിവാഹം കഴിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നത് ഇസ്ലാം, പുരുഷന്മാർക്ക് അനുവദിച്ച കാര്യമാണ്. ഏറ്റവും കുറഞ്ഞത്‌ ഏക ഭാര്യാ വ്രതം ഇസ്ലാമിനു അന്യമാണ്.  എന്ന് കരുതി എല്ലാവരും നിര്ബന്ധമായും ബഹുഭാര്യാത്വം സ്വീകരിക്കണമെന്നോ, അല്ലെങ്കിൽ ഇസ്ലാം പൂർണ്ണമാവില്ലെന്നോ ആർക്കും അഭിപ്രായമില്ല.

ഇസ്ലാമിന്റെ എക്കാലത്തെയും ശത്രുക്കളായ കമ്മ്യുണിസ്റ്റുകാരും, തനിച്ച യുക്തിവാദികളുമല്ലാതെ, മുസ്ലിം ലോകത്ത് ഒരു വിഭാഗത്തിനും ഇക്കാര്യത്തിൽ അഭിപ്രായ വിത്യാസമില്ല. ബഹുഭാര്യാത്വതിന്റെ  പേരില് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്തുകയും, കൂട്ടം ചേർന്ന് കടിച്ചു കീറുകയും ചെയ്യുന്ന ആളുകൾക്കെതിരിൽ, ബഹുഭാര്യാത്വത്തെ ന്യായീകരിക്കുകയും, അതിന്റെ ആവശ്യകതയും യുക്തിബദ്രതയും സമർത്ഥിക്കുകയും ചെയ്യുന്ന ആളുകൾ തന്നെ, അത് പ്രായോഗികമായി പുലർത്തുന്നവരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് എന്തു മാത്രം ആത്മവഞ്ചനാപരമല്ല?

സ്ത്രീകളുമായി  ബന്ധപ്പെട്ട വിഷയത്തിൽ സംഘടനക്കാർ രണ്ടു തട്ടിലാണ്. ഒരു ഭാഗത്ത്‌, ഇസ്ലാം വിലക്കിയ നിലയിൽ, അന്യ സ്ത്രീകളുമായി പരസ്പരം കാണുകയും പരമാവധി ഇടപഴകുകയും ചെയ്യുന്നു, അതിലവർ തെറ്റൊന്നും കാണുന്നില്ല.  മറുഭാഗത്ത്‌, ഇസ്ലാം അനുവദിച്ച ബഹുഭാര്യാത്വത്തെ കണക്കറ്റു വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അത് മഹാ അപരാധം പോലെ വീക്ഷിക്കുന്നു.
ചുരുക്കത്തിൽ, സത്യസന്ധമായി നബിചര്യ പിൻപറ്റുന്നവരോട് എല്ലാ സംഘടനക്കാര്ക്കും പുച്ഛമാണ്. എന്തെങ്കിലും ന്യായങ്ങൾ നിരത്തി അതിനെ എതിർത്ത് കൊണ്ടിരിക്കും. അതാണ്‌ സംഘടന, അതിന്റെ ആളുകൾക്ക് നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷണം !

(തുടരും - ഇന്ശാ അള്ളാ)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.