Sunday, March 31, 2013

വിമർശകരോട് - 13

വിമർശകരോട് -13

അഹ്ലുസ്സുന്നയും വിമർശകരും - V I I I


 ഒരു നാട്ടിൽ നമസ്കാരം പഠിപ്പിക്കാൻ വന്ന ഒരാളുടെ കഥ പണ്ടെന്നോ കേട്ട ഓർമയുണ്ട്. അയാൾ ആദ്യമായി, അംഗശുദ്ധി വരുത്താൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കൊണ്ട് വന്ന മണ്കുടം തട്ടി ഉടഞ്ഞു പോയി. അങ്ങിനെ രണ്ടാമതും വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും വുദു ചെയ്യുന്ന രൂപം
 പഠിപ്പിക്കുകയും ചെയ്തു. കുറെ കാലം കഴിഞ്ഞു അയാൾ വീണ്ടും ആ നാട്ടിലെത്തിയപ്പോൾ, എല്ലാവരും നമസ്കാരം ഉപേക്ഷിച്ചതായി കണ്ടു അന്വേഷിച്ചു നോക്കിയപ്പോൾ ഒരു ദിവസം അഞ്ചു കുടം വീതം പൊട്ടിക്കാൻ ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഞങ്ങളെ അനുവതിക്കാത്തതിനാൽ, നമസ്കാരം നിർത്തി എന്നാണവർ പറഞ്ഞത്.
സാധാരണ " അന്ധമായ അനുകരണം" അഥവാ تقليد أعمى വിശതീകരിക്കുമ്പോൾ പറയപ്പെടാറുള്ള  ഒരു സംഭവമാണിത്. 
അതവിടെ നിൽക്കട്ടെ. തെളിവ് ഇല്ലാതെ,തെളിവ് പരിഗണിക്കാതെ ഒരു 
കാര്യത്തെയോ/ വ്യക്തിയെയോ  പിൻപറ്റുന്നതിനാണ്തഖ് ലീദു എന്ന് പറയുന്നത്. 

അഹ്ലുസ്സുന്ന എന്നും തഖ് ലീദിനു എതിരാണ്. കാരണം അത് പ്രമാണം അല്ലെന്നു മാത്രമല്ല, പ്രമാണങ്ങളിലെക്കുള്ള പ്രയാണത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

എന്നാൽ, സലഫിയ്യത്ത് അവകാശപ്പെടുകയും, അതിന്റെ കിബാറുകളായ ഉലമാക്കളിൽ നിന്ന് ഇൽമ് സ്വീകരിക്കുന്നു എന്ന് പറയുകയും  ചെയ്യുന്ന  ചില സഹോദരരൻമാരുണ്ട്.  മുകളിൽ പറഞ്ഞ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിലേക്ക് വളരാൻ സാധ്യതയുള്ള അന്ധമായ ത ഖ് ലീദു അവർ വളർത്തിക്കൊണ്ടിരിക്കുന്നു  

വിപുലമായ നെറ്റുവർക്കിങ്ങും, അതീവ സ്വകാര്യതയും  കാത്തു സൂക്ഷിക്കുന്ന ഇവർക്ക് ഗൾഫ് നാടുകളിലും, കേരളത്തിലും ഉള്ള എല്ലാ കൊസ്രാക്കൊള്ളി കമ്പനികളുമായി അടുത്ത  ബന്ധമാണ്, പരസ്യമായി അവരതു അങ്ങീകരിക്കില്ലെങ്കിലും.

" സുന്നത്തിനെ സഹായിക്കുകയോ, ബിദ് അത്തിനെ നിഗ്രഹിക്കുകയോ ചെയ്തില്ല " എന്ന് പറഞ്ഞത് പോലെയാണ് അവരുടെ കാര്യം. അവരുടെ ആകെയുള്ള ലക്ഷ്യം,അവർ തെറ്റായി മനസ്സിലാക്കുകയോ/വിശ്വസിക്കുകയോ
ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും അന്ഗീകരിക്കണം. ആരും അതിനെ എതിർക്കുകയോ, വിമർശിക്കുകയോ ചെയ്യാൻ പാടില്ല.

വീഴ്ചകളും ന്യൂനതകളും ഇല്ലാത്തവരായി ആരുമില്ല. അത് തിരുത്തപ്പെടെണ്ടതാണ്. പിന്തുടരപ്പെടെണ്ടവയല്ല. പ്രത്യേകിച്ച് സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളിൽ ഉണ്ടാവുന്ന അബദ്ധങ്ങൾ പ്രമാണവൽക്കരിക്കാവതല്ല. കാര്യബോധമുള്ള ആളുകൾ ഇത്തരം അബദ്ധങ്ങളെക്കുറിച്ചു  നസ്വീഹത്തു ചെയ്യുകയാണ് വേണ്ടത്.  എന്നാൽ അതിനു പകരം, നസ്വീഹത്ത് ചെയ്യാൻ മാത്രം ഇൽമോ ഹിക്മത്തോ ഇല്ലാത്ത ഈ ആളുകൾ അത് പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി ഒരു വെബ് സൈറ്റ് ഉണ്ടാക്കി. എന്നിട്ട് മദീനയിൽ ഇരിക്കുന്ന ആചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ ദമാമിലും ദുബായിലും മറ്റുമുള്ള സിൽബന്ധികൾ നാടൊട്ടുക്കും പ്രചരിപ്പിച്ചു !! ഇത് സലഫിയ്യത്തിന്റെ ഏതു "അസ്വ്ൽ" അവലംബിച്ചാണ് എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ആരോട് ചോദിക്കും? താൻ പറഞ്ഞത് മാത്രം കേൾക്കുകയും അനുസരിക്കുകയും അതിനു അനുസൃതമായി നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ശിഷ്യഗണങ്ങൾ. കോഴി തന്റെ ചിറകിനടിയിൽ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അവരെ ഇയാൾ കൊണ്ട് നടക്കുന്നു. അയാൾ പറയുന്നത് മാത്രം അവർ കേട്ടോളണം. ആരോടെല്ലാം സലാം പറയാം, ആരോടെല്ലാം സലാം പറയാൻ പാടില്ല, ആരോടെല്ലാം സംസാരിക്കാം ആരോടെല്ലാം സംസാരിക്കാൻ പാടില്ല എന്നതിനൊക്കെ കൃത്യമായ ലിസ്റ്റുണ്ട്. അത് ലംഘിച്ചാൽ ശിശ്യനാണെന്നൊന്നും നോക്കില്ല. പിന്നെയങ്ങോട്ട് ബഹിഷ്കരണമാണ്. മറ്റുള്ളവരെപ്പോലെ ഇവരെയും ബ്രാൻഡ്‌ ചെയ്തു കളയും.  എന്നാൽ ശിഷ്യന്മാരുടെ  കാര്യമോ എന്ത് കാര്യത്തിലും ആചാര്യനെ അവർ തഖ് ലീദു ചെയ്യുന്നു. ഇനി മുതൽ " ഒന്നും രണ്ടും" വേണ്ട എന്ന് പറഞ്ഞാൽ അതും അവർ ചെയ്യില്ല !! ദീനും ദുനിയാവുമറിയാത്ത പാവം സാധാരണക്കാരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി "കൾട്ട്" രൂപങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആചാര്യാ നിങ്ങളൊന്നു മനസ്സ് തുറക്കണം.

അൽപം ശുദ്ധവായു ശ്വസിക്കാനുള്ള അവസരമെങ്കിലും കുഞ്ഞാടുകൾക്കാവാമെന്നു അവരോടു പറയണം. മാത്രമല്ല, നിങ്ങളുടെ സിദ്ധാന്തങ്ങൾ പുറം ലോകമറിയട്ടെ. എന്തിനാണ് ഈ ക്രൂരമായ സ്വകാര്യത? നിങ്ങളുടെ വാതങ്ങൾ സത്യസന്തമാണെന്നു നിങ്ങൾക്ക് തന്നെ, ബോധ്യമില്ലാത്തത് കൊണ്ടല്ലേ നിങ്ങൾ മറച്ചു വെക്കുന്നത്? കള്ള പ്രചരണങ്ങളും കളവും പ്രയോഗിക്കാൻ നിങ്ങൾക്കുള്ള തെളിവെന്താണ്? ഉലമാക്കളുടെ പേരുകൾ നിങ്ങൾ പറയരുത്. കാരണം നിങ്ങൾ കാണിക്കുന്ന ചതികളും കുടില തന്ത്രങ്ങളും അവരറിഞ്ഞാൽ പിന്നെ, ഇൽമിന്റെ പേരും പറഞ്ഞു അങ്ങോട്ടടുക്കാൻ കഴിയില്ല. പിന്നെ പലരെപ്പറ്റിയും നിങ്ങൾ എഴുതി തയ്യാറാക്കി കൊണ്ട് നടക്കുന്ന കടലാസ് തുണ്ടുകൾ അറബീകരിക്കാൻ നാട്ടിലുള്ള കുട്ടികളെ തന്നെ ആശ്രയിക്കേണ്ടി വരും. ഹോളണ്ടുകാരും പോളണ്ടുകാരുമൊന്നും പടി കടക്കാൻ അനുവതിക്കില്ല. 

കിബാറുകളായ അഹ്ലുസ്സുന്നയുടെ ഉലമാക്കളിൽ നിന്ന് ഇൽമു സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന നിങ്ങൾ  മുസ്ലിം ഉമ്മത്തിനും സലഫിയ്യത്തിനും ചെയ്ത സേവനം എന്താണ്?  അറബി ഭാഷയോ മതപരമായ ഉള്ക്കാഴ്ചയോ ഇല്ലാത്ത  ആജ്ഞാനുവർത്തികളായ ശിഷ്യന്മാർക്ക്  ((  ഉസുലു സലാസ )) എങ്കിലും തെറ്റ് കൂടാതെ വായിച്ചു  കേള്പിച്ചിട്ടുണ്ടോ നിങ്ങൾ? അതിനുള്ള ശേഷിയും ശേമുഷിയുമുണ്ടോ നിങ്ങൾക്ക്? എന്നിട്ടല്ലേ മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താൻ?

ഉലമാക്കളുടെ ഫത് വകൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്തു തുണ്ടം തുണ്ടമാക്കി തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നതിന്റെ പേര് സലഫിയ്യത്ത് എന്നല്ല.

സംഘടനക്കാരെ തോൽപിക്കുന്ന വിധത്തിലുള്ള ഭാഷ പ്രയോഗങ്ങൾ കുത്തി  നിറച്ച മെയിലുകൾ , നിങ്ങളുടെ ശിഷ്യന്മാർ, നിങ്ങൾക്ക് തന്നെ, സലഫിയ്യത്തിന്റെ ആധ്യപാഠങ്ങൾ  ചൊല്ലിത്തന്ന ആൾക്കെതിരിൽ തുരുതുരാ എഴുതി വിട്ടിട്ടും അരുത് കാട്ടാളാ എന്ന് പറയാൻ മനസ്സ് വരാത്തതെന്ത്? നിങ്ങളുടെ അനുവാതമില്ലാതെ കടല തിന്നാത്തവർ, നിങ്ങളുടെ അനുവാതമില്ലാതെ മെയിൽ അയക്കുമോ ?
 ഒരു കവി പാടി
 أعلمه الرماية كل يوم                فلما اشتد ساعده رماني
وكم علمته نظم القوافي                فلما قال قافية هجاني
" അനുദിനം, ഞാനവനെ അമ്പൈത്ത് പഠിപ്പിച്ചു, പക്ഷെ, അവന്റെ കൈത്തണ്ട കരുത്തു നേടിയപ്പോൾ അവൻ ആദ്യം തൊടുത്തത് എനിക്ക് നെരെയായിരുന്നു.

എത്രയെത്ര പ്രാസമൊപ്പിച്ച കവിതകൾ ഞാനവനെ പഠിപ്പിച്ചു? പക്ഷെ, അവനാദ്യമായി കവിത പറഞ്ഞത്, എന്നെ തെറിപറഞ്ഞു കൊണ്ടാണ് !! "
നിസ്സാരനായ ഈയുള്ളവന്റെ അറിവ് പരിമിതമാണ്. ഇൽമു നേടാൻ ആരുടെ മുമ്പിലാണോ ഇരുന്നത്, അയാളുടെ - അയാൾ എത്ര നിസ്സാരൻ ആണെങ്കിലും- ന്യൂനതകൾ ചികയുന്ന ശിഷ്യന്മാരെക്കുറിച്ചു എവിടെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല  !!!

غلو  അഥവാ അതിപ്രസരം سوء الفهم  അഥവാ ദുർഗ്രാഹ്യത, جهل അഥവാ അജ്ഞത, تكبر അഥവാ അഹങ്കാരം قلة الأدب അഥവാ മര്യാദയില്ലായ്മ, قلة الحكمة അഥവാ യുക്തിഹീനത, തുടങ്ങിയ സ്വഭാവ വൈചിത്ര്യങ്ങളും, خوارج ، حدادية തുടങ്ങിയ ബിദ്ഈ കക്ഷികളുടെ വിശേഷണങ്ങളിൽ പലതും കൈമുതലായി നിങ്ങളിൽ ഉണ്ട് എന്നതിന് തെളിവുകൾ ഏറെയുണ്ട്. എന്ന് കരുതി, ഇത് ബ്രാൻഡ് ചെയ്യൽ അല്ല,  കാരണം, സാധാരണക്കാരിലെ ന്യൂനതകൾ വെച്ച് അവരെ ബ്രാൻഡ് ചെയ്യാൻ പാടില്ല, മാത്രമല്ല ഞാൻ അതിനു യോഗ്യനും അല്ല.

അദബും, ഹിക്മത്തും, ഇല്ലാത്ത ആളുകൾക്ക്, ഇൽമു  ലഭിക്കാനുള്ള തൌഫീക്ക് ഉണ്ടാവില്ല. അവർ  ആയിരം കൊല്ലം തപസ്സിരുന്നാലും ! അതിന്റെ അഹ്ലുകാർ ആരാണോ അവരിലേക്കേ അത്  മടങ്ങുകയുള്ളൂ. ഭൌതിക വിജ്ഞാനവും ശറഇയ്യായ
ഇൽമും തമ്മിലുള്ള പ്രധാന വിത്യാസവും അതു തന്നെ.
 
(തീർന്നിട്ടില്ല)

  

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.