Thursday, September 13, 2018

ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെ


ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെ

ഇന്ന് (ഓഗസ്റ് 12 - 2018) ദുൽഹിജ്ജ ഒന്നാണ്. ദുൽഹിജ്ജ ഒന്ന് തൊട്ടു പത്തു വരെയുള്ള ദിനങ്ങൾ ഏറെ പുണ്യകരമായ ദിനങ്ങളാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇതിനെക്കുറിച്ച് പറഞ്ഞത് أفضل أيام الدنيا എന്നാണു. അതായത് ദുനിയാവിലെ ദിവസങ്ങളിൽ ഏറ്റവും പവിത്രമായ ദിവസങ്ങൾ എന്ന്. ഈ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയയെപ്പോലുള്ള ഉലമാക്കൾ രാത്രികളിൽ ഏറ്റവും പവിത്രമായത് റമദാനിലെ അവസാനത്തെ പത്തിലേതാണെങ്കിൽ പകലുകളിൽ ഏറ്റവും പവിത്രമായത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങൾ എന്ന് പറഞ്ഞത്.

മക്കയിൽ ലോക മുസ്‌ലിംകൾ പരിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പ്രവേശിക്കുന്നതും അറഫാ ദിനവും ഈ ദിനങ്ങളിലാണ് സമ്മേളിക്കുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ അമൂല്യമായ അവസരം ഉപയോഗപ്പെടുത്താനും ഇബാദാത്തുക്കൾ കഴിവിന്റെ പരമാവധി വർധിപ്പിക്കാനും സത്യവിശ്വാസികൾ പ്രയത്നിക്കേണ്ടതുണ്ട്. ഐച്ഛിക നമസ്കാരങ്ങളും നോമ്പുകളും ദിക്ർ, ദുആ ഖുർആൻ പാരായണം ദാനധർമ്മങ്ങൾ തുടങ്ങി വിവിധവും വ്യത്യസ്തവുമായ ഇബാദത്തുകളുടെ വാതായനം മലർക്കെത്തുറക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം ഓര്മവരുന്നുണ്ട്. കേരളത്തിലെ സാധാരണ മുസ്‌ലിംകൾ മതപരമായ വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നവരാണ്. എന്നാൽ ദുൽഹിജ്ജ മാസവുമായി ബന്ധപ്പെട്ടു അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നതല്ലാതെ ആദ്യ പത്തു ദിനങ്ങൾക്ക് വേണ്ട പ്രാധാന്യവും പരിഗണനയും നൽകിയതായി കാണുന്നില്ല. വെള്ളിയാഴ്ചകളിലെ ഖുതുബകളിലോ മറ്റു മത പ്രഭാഷണ വേദികളിലോ ദുൽഹിജ്ജ മാസത്തിന്റെ പ്രാധാന്യവും പരിഗണനയും വിശതീകരിക്കുന്നത് സാധാരണ ഗതിയിൽ എന്ത് കൊണ്ടോ കേൾക്കാറില്ല. ഏതായാലും അവഗണിക്കാനും വിസ്മരിക്കാനും കഴിയാത്ത അത്ര പ്രാധാന്യമുള്ള ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആനുഷംഗികമായി ഓർമിപ്പിക്കുകയാണ്.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.