Wednesday, December 7, 2016

​ഐക്യം ബാധ്യതയാകുമ്പോൾ

ഈ അവിശുദ്ധബാന്ധവത്തിന്റെ ദുരന്തമെന്തെന്നു മനസ്സിലാകണമെങ്കിൽ, സംഘടനയുമായുള്ള ബന്ധത്തിനപ്പുറം ആദർശഗന്ധിയായ ഒരു ജീവിത സപര്യയുണ്ടാകണം. ഒരു സംഘടന മറ്റൊന്നിൽ ലയിക്കുകയും സ്വത്തുക്കൾ വിഹിതം വെക്കപ്പെടുകയും അധികാരങ്ങൾ പരസ്പരം വെച്ച് മാറുകയും ചെയ്യുകയെന്നതിലുപരി, ഇവിടെ സംഭവിക്കാൻ പോകുന്നത് അതിനേക്കാളൊക്കെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. ഇസ്‌ലാം ദീൻ കലർപ്പില്ലാതെ ദഅവത്തു നടത്താൻ സാർത്ഥകരായ ഒരു പറ്റം നിഷ്കാമ കർമികളുടെ കർമ്മകാണ്ഡമായിരുന്നു; ഈ പ്രസ്ഥാനം. ന്യുനതകൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു തീനാളം അവിടെയെവിടെയോ ഒരു ആപൽ സൂചന പോലെ മുനിഞ്ഞു കത്തിയിരുന്നു. കേരള മുസ്‌ലിംകളിൽ തൗഹീദ്, സുന്നത്ത്‌, ബിദ്അത് അവസാനം സലഫീ മൻഹജ്‌ എന്നീ സംജ്ഞകൾ പരിചയപ്പെടുത്തിയത് കേരള നദ് വത്തുൽ മുജാഹിദീൻ ആണ് എന്ന കാര്യം ആരും നിഷേധിക്കില്ല. ആദ്യകാലത്തെ ആദർശ ഭദ്രത പിൽക്കാലത്ത് ചോർന്നു പോയെങ്കിലും, വ്യതിയാനക്കാരുടെ കാലിൻചുവട്ടിൽ അവർക്കു നിരങ്ങാൻ വിട്ടു കൊടുത്തുവെന്നത് ഏറെ ദുഃഖകരം തന്നെയാണ്.

ഗുണ്ടാപ്പണിയും തട്ടിപ്പും നടത്തി സംഘടന വളർത്താൻ നടന്നവർക്കു ആദർശത്തിന്റെ ഉൾക്കരുത്ത്‌ എന്തെന്ന് മനസ്സിലാകില്ല. പക്ഷെ, ആദർശത്തിന്റെ വിലയറിയാവുന്ന കുറഞ്ഞ ഒരു പക്ഷം ആളുകൾ കണ്ണീർ വാർക്കുന്നുണ്ട്. നാളെ, നിങ്ങൾ ഇന്ന് ഐക്യപ്പെട്ടു തോളിൽ കയ്യിട്ടു കൂടെക്കുട്ടിയ ആളുകൾ നിങ്ങളെയും നിങ്ങളുടെ നേതാക്കളെയും ചവിട്ടിപ്പുറത്താക്കുകയും, നിങ്ങളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കവർന്നെടുക്കുകയും ചെയ്യുന്പോൾ നിങ്ങൾ തിരിച്ചറിയും. അന്ന് നിങ്ങൾ എന്റെയീ വാക്കുകൾ ഓർക്കും. !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.