Friday, April 5, 2013

അറിവിൻറ പ്രാധാന്യം - 5

അറിവിന്റെ പ്രാധാന്യം -5

അറിവ് നേടാൻ മുഖം തിരിച്ച ഒരു ത്വാലിബുൽ ഇൽമ് പല കാര്യങ്ങളും ശ്രദ്ധിക്കണം. ആദ്യമായി, തനിക്കു അറിവ് പകർന്നു തരാൻ യോഗ്യനായ അഹ്ലുസ്സുന്നയിൽ പെട്ട ഒരാളെ കണ്ടെത്തണം. മറ്റൊരാളെ പഠിപ്പിക്കാൻ മാത്രം കഴിവും യോഗ്യതയും വയ്ജ്ഞാനിക അടിത്തറയും അയാള്ക്കുണ്ടാവും. ഗ്രന്ഥങ്ങളെയും കാസറ്റുകളെയും അവലംബിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള അപകടം ദീൻ പഠിച്ച "ഇത്ഖാൻ" ഉള്ള ഒരാളുടെ മുമ്പിൽ ഇരിക്കുമ്പോൾ സംഭവിക്കില്ല.

അവശ്യം ആവശ്യമുള്ള മറ്റൊരു "ആലത്ത്" (ആയുധം) ആണ് ഭാഷ. അറബിഭാഷ മുസ്ലിംകളുടെ ഭാഷയാണ്‌. ഖുർആനും ഹദീസുകളും ആ ഭാഷയിലാണ്.  നബിയും സ്വഹാബത്തും സംസാരിച്ചത് ആ ഭാഷയിലാണ്.

ഇസ്ലാമിനു ഖിദ്മത്തു ചെയ്ത  അനറബികളായ മിക്ക ഉലമാക്കളും  അറബി ഭാഷ പഠിച്ചതിനു ശേഷം, അറബി ഭാഷയിലാണ് അത് നിർവ്വഹിച്ചത്‌

ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയയെപ്പോലുള്ള ഉലമാക്കൾ മുസ്ലിംകൾ അറബി ഭാഷ പഠിക്കൽ വാജിബ് ആണെന്ന് വരെ പറഞ്ഞതായി കാണാം. സലഫുകൾ തങ്ങളുടെ കുട്ടികളെ അറബി ഭാഷ പഠിപ്പിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

ഒരു ത്വാലിബുൽ ഇൽമു അറബി ഭാഷയിൽ വ്യുൽപത്തി നേടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു യോഗ്യനായ ആളെ  കണ്ടെത്തുകയും, താമസംവിനാ അത് സ്വായത്തമാക്കുകയും ചെയ്തില്ലെങ്കിൽ  മുന്നോട്ടുള്ള പ്രയാണം എന്നും പ്രയാസകരമായി നിൽക്കും.

മാത്രമല്ല, ആലത്തുകൾ ഇല്ലാത്തവൻ ഗുണത്തെക്കാളേറെ ദോഷം വരുത്തും. ഭാഷ വശമില്ലാത്തവൻ, ഷെയ്ഖ്‌ പറയുന്നത് ശരിയായ നിലയിൽ മനസ്സിലാക്കുന്നതിനു പകരം തെറ്റായി മനസ്സിലാക്കുകയും ദീൻ ആയി സ്വീകരിക്കുകയും ചെയ്യും. അത് പ്രചരിപ്പിക്കാൻ കൂടി മുതിരുമ്പോൾ അപകടം ശതഗുണീഭവിക്കും.

ഇൽമു നേടുക എന്നതിൽ മാത്രം ഊന്നൽ നൽകുന്ന ഒരാൾ, അയാളുടെ "ഹമ്മു " അതിൽ നിന്ന് തെറ്റിപ്പോകാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. ത്വാലിബുൽ ഇൽമിനെ അവന്റെ ലക്ഷ്യത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്.

ഏതാനും കിതാബുകൾ കേൾക്കുകയും കുറഞ്ഞ കാലം ഉലമാക്കളുമായി  ഇടപഴകുകയും സലഫുകളുടെ "സംതി" നെക്കുറിച്ച് കുറച്ചൊക്കെ അറിയുകയും അന്ജോ പത്തോ കിതാബിന്റെ പേര് കേൾക്കുകയും ചെയ്യുമ്പോഴേക്കു (عجب) അഥവാ സഭാകംബത്വം പിടികീടുകയും "ഞാൻ തരക്കേടില്ലായെന്നു " സ്വയം തോന്നുകയും ചെയ്യുന്നുവെങ്കിൽ, സൂക്ഷിക്കുക ! അപകടം അടുത്തെത്തിക്കഴിഞ്ഞു ! സത്യസന്ധരും കഴിവുള്ളവരുമായ ആളുകളെ പിശാച് റാഞ്ചിക്കൊണ്ട് പോകുന്ന വഴികളിലൊന്നാണിത്.

വിത്യസ്ഥ അഭിപ്രായ സ്വാതന്ത്ര്യമുള്ള മസ് അലകളിൽ സ്വന്തം ശൈഖിനു പക്ഷം പിടിക്കുക, തെളിവ് പരിഗണിക്കാതെ വ്യക്തിയെ പിൻപറ്റുക, ശൈഖിന്റെ വാക്കുകളും അഭിപ്രായങ്ങളും അനുവാതമില്ലാതെ പ്രചരിപ്പിക്കുക, ശൈഖിനു ഇല്ലാത്ത അഭിപ്രായങ്ങൾ ശൈഖിന്റെതായി മറ്റുള്ളവരിൽ എത്തിക്കുക തുടങ്ങിയ വില കുറഞ്ഞ ഇടപാടുകൾ സത്യസന്ധനായ ഒരു ത്വാലിബുൽ ഇൽമു നടത്താൻ പാടില്ല 

പ്രാരംഭ ദശയിലുള്ള ഒരു ത്വാലിബുൽ ഇൽമു അവനു ആവശ്യമോ ഗുണപരമോ  അല്ലാത്ത മസ്അലകളിൽ വ്യാപൃതനാവരുത്. കഴിവുള്ള, മുതിർന്ന ത്വുല്ലാബുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ തൽപരനാവുകയും തന്റെ പ്രധാന സമയങ്ങൾ അതിനു വേണ്ടി നീക്കി വെക്കുകയും ചെയ്യുന്നത് ഒരിക്കലും ഗുണം ചെയ്യില്ല

 അഖീദ, ഹദീസ്, ഫിഖ്ഹു എന്നിവയിൽ ചെറിയ കിതാബുകളിൽ നിന്ന് തുടങ്ങി  വലുതിലേക്ക് പോവുകയാണ് പഠന രീതി. അതിൽ തന്നെ ഗ്രാഹ്യത വരുന്നത് വരെ ഒന്നിൽ തന്നെ തുടരുന്നതും നല്ലതാണ്. ക്രമ പ്രവൃതമായ(تدرج ) രീതി ഇല്ലാതെ പലയിടങ്ങളിൽ നിന്ന് പലതും, എടുക്കുമ്പോഴും, ചെറുതിൽ തുടങ്ങി വലുതിലേക്ക് എന്ന ക്രമം തെറ്റുമ്പോഴും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, അതിര് കവിഞ്ഞ ഉറക്കം, വായാടിത്തം, കൌശലക്കാരും താന്തോന്നികളുമായ ആളുകളുമായുള്ള സഹവാസം, അവിവേകികളായ ആളുകളുമായുള്ള സൌഹൃദം, തുടങ്ങിയവ ഒരു ത്വാലിബുൽ ഇൽമു ഉപേക്ഷിച്ചേ പറ്റു. കേവല ഭൌതിക പ്രമത്തരും സുഖലോലുപരുമായ ആളുകളുമായി അകലം കാത്തു സൂക്ഷിക്കുന്നതും അഭിലഷണനീയമാണ്

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.