Wednesday, April 3, 2013

അറിവിൻറ പ്രാധാന്യം - 3

അറിവിന്റെ പ്രാധാന്യം -3

അറിവിന്റെ വഴികൾ ചുവന്ന പരവതാനി വിരിച്ച രാജപാതയല്ല. ക്ഷമയുടെ നെല്ലിപ്പടി കാണിക്കുന്ന ദുർഘട പാതയാണ്. അത് താണ്ടാൻ ക്ഷമയും സഹനവുമില്ലാത്തവൻ അതിനു മുതിരേണ്ടതില്ല. വിനയത്തോടെ ഇൽമിന് കാതോർക്കാത്തവനെ അത് വില വെക്കില്ല.

عن الشعبي رحمه الله : صلى زيد بن ثابت على جنازة ثم قربت له بغلة ليركبها فجاء ابن عباس فأخذ بركابه فقال له زيد : خل عنه يا ابن عم رسول الله صلى الله عليه وسلم : فقال ابن عباس : " هكذا يُفعل بالعلماء " أخرجه الطبراني والبيهقي في المدخل
ഇമാം ശഅബിയിൽ നിന്ന് : ഒരിക്കൽ സൈദ്‌ ബിന് താബിത് ജനാസ നമസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന് കയറാൻ ഒരു കോവർ കഴുതയെ കൊണ്ട് വന്നു. അപ്പോൾ ഇബ്ൻ അബ്ബാസ് رضي الله عنه  അതിന്റെ ചവിട്ടു പടിയിൽ പിടിച്ചു. അപ്പോൾ സൈദ്‌ പറഞ്ഞു : റസൂലുള്ളയുടെ പിതൃവ്യ പുത്രാ അത് വിട്ടേക്കൂ " അപ്പോൾ ഇബ്ൻ അബ്ബാസ്  رضي الله عنه  പറഞ്ഞു " ഉലമാക്കളോട് ഇങ്ങിനെ പെരുമാറണം" - ത്വബ്രാനീ

ഇൽമു പഠിപ്പിക്കുന്നവരെ സലഫുകൾ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവരുടെ മജ് ലിസുകൾ അതിന് കീർത്തി കേട്ടതാണ്.

ഖതീബുൽ ബഗ്ദാദി പറയുന്നു.
عن المغيرة : كنا نهاب إبراهيم النخعي كما يهاب الأمير
മുഗീരയിൽ നിന്ന് " ഞങ്ങൾ നഖഇക്ക്  (ഇബ് റാഹീം ) അമീറിനെപ്പോലെ ആദരവ് കൽപ്പിച്ചിരുന്നു "

عن أيوب : كان الرجل يجلس إلى الحسن ثلاث سنين فلا يسأله عن شيء هيبة له 
അയ്യൂബിൽ നിന്ന് " ഹസനിന്റെ (ബസ്വരി) അടുത്ത് മൂന്നു വര്ഷത്തോളം ഇരുന്നിട്ടും, അദ്ദേഹത്തോടുള്ള ആദരവു കാരണം ഒന്നും ചോദിക്കാത്ത ആളുണ്ടായിരുന്നു. "

عن الإسحاق الشهيدي : كنت أرى يحيى القطان يصلى العصر ثم يستند إلى أصل منارة المسجد فيقف بين يديه : علي بن المديني ، والشاذكوني وعمرو بن علي وأحمد بن حنبل، ويحيى بن معين وغيرهم يسألون عن الحديث وهم قيام على أرجلهم إلى أن تحين صلاة المغرب. ولايقول لواحد منهم إجلس ولا يجلسون هيبة له وإعظاما "

ഇസ്ഹാഖ് ഷഹീദിയിൽ നിന്ന് " യഹ് യ അൽ ഖത്താനെ (ഇബ്ൻ സഈദ് ) അസ്വ്ർ നമസ്കാര ശേഷം പള്ളിയുടെ വിളക്കു കാലിൽ ചാരിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ധേഹത്തിന്റെ മുമ്പിൽ അലി അൽ മദീനി, ഷാദകൂനീ, അംറ്‌ ബിൻ അലി, അഹ്മദ് ബിൻ ഹമ്പൽ, യഹ് യ ബിൻ മഈൻ തുടങ്ങിയ ആളുകൾ നിന്ന നിൽപിൽ നിന്ന് കൊണ്ട് മഗ് രിബിനോട് അടുക്കുന്നത് വരെ ഹദീസ് ചോദിക്കും. ഒരാളോട് പോലും അദ്ദേഹം " നിങ്ങൾ ഇരിക്കൂ " എന്ന് പറയാറില്ല. ബഹുമാനാദരവുകൾ കാരണം, ഒരാളും ഇരിക്കാറുമില്ല "

عن عبد الرحمن بن حرملة الأسلمي :  ما كان إنسان يجترئ على سعيد بن المسيب يسأله عن شيء حتى يستأذنه كما يستأذن الأمير
അബ്ദുൽ റഹ്മാൻ അസ്ലമിയിൽ നിന്ന് " സഈദ് ബിൻ മുസയ്യബിനോട്, അമീറിനോടെന്ന പോലെ അനുവാദം ചോദിച്ചിട്ടല്ലാതെ ആരും ഒരു കാര്യവും ചോദിക്കാറുണ്ടായിരുന്നില്ല."

" ഒരു ത്വാലിബുൽ ഇല്മിനെ സംബന്ധിച്ചെടത്തോളം, തന്റെ ഷൈഖിന്റെ നിർദേശങ്ങൾ സ്വീകരിക്കണം. ഒരു രോഗി തന്റെ ഭിഷഗ്വരനോട് എങ്ങിനെ വർത്തിക്കുമോ അങ്ങിനെ വർത്തിക്കണം. അദ്ധേഹത്തെ അങ്ങേയറ്റം ആദരിക്കുകയും, അദ്ധേഹത്തിന്റെ തൃപ്തി സമ്പാദിക്കുകയും ചെയ്യണം. അദ്ദേഹത്തിന് ഖിദ് മത്ത് ചെയ്യുന്നതിൽ അള്ളാഹുവിന്റെ സാമീപ്യം കാംക്ഷിക്കണം. തന്റെ ശൈഖിന്റെ മുമ്പിൽ നിന്ദ്യനാവുന്നത് അഭിമാനമായി കാണണം. അദ്ദേഹത്തിന് അനുസരണ കാണിക്കുന്നത് അന്തസസാണെന്നറിയണം. അദ്ധേഹത്തിന്റെ മുമ്പിൽ വിനയം കാണിക്കുന്നത് ഉയർച്ചയായി കരുതണം.

ഒരു ത്വാലിബുൽ ഇല്മ് തന്റെ ഗുരുനാഥനെ അങ്ങേയറ്റത്തെ ആദരവോടു കു‌ടി മാത്രമേ നോക്കിക്കാണാവൂ
اللهم استر عيب شيخي عني ، ولا تُذهب بركة علمه مني
" അള്ളാഹുവേ, എന്റെ ഗുരുനാഥന്റെ ന്യൂനതകൾ എന്നിൽ നിന്ന് നീ മറച്ചു പിടിക്കേണമേ, അദ്ധേഹത്തിന്റെ ഇൽമിന്റെ ബറകത്ത് എന്നിൽ നിന്ന് തട്ടി മാറ്റിക്കളയല്ലേ " എന്ന് സലഫുകൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു !! تذكرة السامع والمتكلم

قال الشافعي رحمه الله : كنت أصفح الورقة بين يدي مالك رحمه الله صفحا رقيقا هيبة له  لئلا يسمع وقعها
ഇമാം ഷാഫിഈ പറയുന്നു " ഞാൻ ഇമാം മാലികിന്റെ മുമ്പിൽ ഇരിക്കുമ്പോൾ, ശബ്ദം കേൾക്കാതിരിക്കാൻ വളരെ പതുക്കെയായിരുന്നു താളിയോലകൾ മറിച്ചിരുന്നത്‌. അദ്ദേഹത്തോടുള്ള ആദരവു കാരണമായി. "

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.