Wednesday, April 17, 2013

വിമർശകരോട് - 14

വിമർശകരോട് - 14

അഹ്ലുസുന്നയും വിമർശകരും -X I I

ഖുർആനും സുന്നത്തും അവകാശപ്പെടുന്നവരിൽ തന്നെ, നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ സാഹചര്യങ്ങൾ അനുകൂലമാക്കുകയെന്നതിൽ  കവിഞ്ഞു, ഈ അവകാശ വാദങ്ങളിൽ  കാര്യമായ ധാരണയൊന്നുമില്ലാതവരാണ്. നിലവിലുള്ള ജീവിത സാഹചര്യങ്ങളിൽ കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോവുക എന്നതിലധികം, പാരത്രിക ലോകത്ത് ഗുണം ലഭിക്കാനുള്ള മാർഗങ്ങൾ എന്തെന്ന് അന്ന്വേഷിക്കുന്നവർ വലരെക്കുറവാണ്. ദീൻ എന്ന നിലയിൽ പാരമ്പര്യമായി മനസ്സിലാക്കിയവയ്ക്ക് അപ്പുറമായി വല്ലതുമുണ്ടോയെന്നു അന്വേഷിക്കുകയും, അതിൽ തന്നെ അബദ്ധങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നവർ അതിലും വിരളമാണ്‌. "ഇത്രയൊക്കെ മതിയെന്നോ" " ഇത് തന്നെ കൂടുതലാണെന്നോ" ഒക്കെയായിരിക്കും അവരുടെ ധാരണ.

ഇസ്ലാം ദീൻ മറ്റു മനുഷ്യ നിർമിത മതങ്ങൾ പോലെയല്ല. അതിന് നിയതമായ നിയമങ്ങളും രീതികളുമുണ്ട് . ഒരാൾ അറിഞ്ഞിരിക്കൽ അനിവാര്യമായ കാര്യങ്ങൾ, അറിയാൻ മെനക്കെടുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അവൻ അവനോടു തന്നെ അതിക്രമം ചെയ്തവനാണ്. അങ്ങിനെയാവുമ്പോൾ, "അറിവില്ലായ്മ" എന്ന കാരണം ഒരിക്കലും ന്യായമായി പറയാൻ കഴിയാതെ വരും. പരലോകത്ത് ഓരോരുത്തർക്കും രക്ഷയും മോചനവുമാവേണ്ട കാര്യങ്ങൾ ഓരോരുത്തരും മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്യണം.

ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് മരണാന്തര ജീവിതത്തിനു വേണ്ടി എന്തെല്ലാം ഒരുക്കൂട്ടിയെന്നു ഒരാൾ ചിന്തിച്ചിട്ടില്ലെങ്കിൽ അവന്റെ ജീവിതത്തിൽ മറ്റെന്തു ഭൌതിക നേട്ടങ്ങൾ ഉണ്ടായിട്ടെന്തു കാര്യം? താമസിക്കാൻ മനോഹരമായ വീടും, മക്കൾക്ക്, ‌ കിട്ടാവുന്നതിൽ ഏറ്റവും മികച്ച വിദ്യാഭ്യാസവും നൽകാൻ, ഏതറ്റം വരേയും പോകാൻ
 സാധിക്കുമെങ്കിൽ, എന്ത് കൊണ്ട് അവർ തൗഹീദും സുന്നത്തും, എത്ര സ്വായത്തമാക്കിയെന്നും ബിദ് അത്തിനെക്കുറിച്ചും, അതിന്റെ
അപകടത്തെക്കുറിച്ചും  അവർ എത്ര മാത്രം ബോധവാൻമാരാണെന്നും അവർ  അന്വേഷിക്കുകയും ഗൌരവപൂർവ്വം ചിന്തിക്കുകയും ചെയ്യുന്നില്ല?

ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുകയും സലഫുകളുടെ മൻഹജ് പിൻപറ്റുകയും ചെയ്യുന്ന ഒരാളുടെ ജീവിതം അതിന്റെ താൽപര്യമനുസരിച്ച്  തിരുത്തലുകൾ വരുത്തിയേ പറ്റു.

തനിക്കു ചുറ്റും അലയടിച്ചു കൊണ്ടിരിക്കുന്ന ആകർഷണീയമായ  ഭൌതികതയുടെ പളപളപ്പിൽ നിന്നും, തിരമാലകൾ പോലെ അടിച്ചു കയറുന്ന ബിദ്അത്തിന്റെയും ഹവയുടെയും നീരാളിപ്പിടിത്തത്തിൽ നിന്നും കാവൽ നൽകാനുള്ള കരുത്തു ഒരാൾ ആർജിക്കുന്നില്ലെങ്കിൽ, അത് കൊണ്ടുണ്ടാകുന്ന നഷ്ടം മറ്റാർക്കുമായിരിക്കില്ല.

രോഗം, പ്രയാസങ്ങൾ, സന്താന-സമ്പാദ്യ നഷ്ടങ്ങൾ തുടങ്ങി മനുഷ്യന് പരസ്പരം സഹായിക്കാൻ കഴിയുന്ന ഭൗതികമായ വിഷയങ്ങളിൽ സഹായിക്കാൻ പലരുമുണ്ടാകാം. പക്ഷെ, മരണാന്തര ജീവിതത്തിൽ, ദുനിയാവിൽ എങ്ങിനെ ജീവിച്ച ആളാണെങ്കിലും അല്ലാഹുവിന്റെ കൽപന അവഗണിച്ചു കൊണ്ടും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യക്ക്‌ വിരുദ്ധവുമായാണ് ജീവിച്ചതെങ്കിൽ സഹായിക്കാൻ ആരുമുണ്ടാവില്ല. ഇതാണ് ഒരാൾ തിരിച്ചറിയേണ്ടത്.  ഈ തിരിച്ചറിവിൽ നിന്നാണ് മാറ്റങ്ങളുണ്ടാവേണ്ടത്. ആ മാറ്റങ്ങളാണ് സലഫിയ്യത്ത് ഒരു സാധാരണ മുസ്ലിമിൽ നിന്നും ആവശ്യപ്പെടുന്നത്.

(അവസാനിച്ചു)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.