Saturday, April 7, 2018

ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ് - 1

ഏക നിവേദക പരമ്പരയിലൂടെ റിപ്പോർട്ട്  ചെയ്യപ്പെട്ട (ഖബറുൽ വാഹിദ്) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമാണ്

തല വാചകം നീളം കൂടിയിട്ടുണ്ട്. സാരമില്ല. കാരണം ഉള്ളടക്കം വായിക്കാൻ സമയമില്ലാത്തവർക്കു തല വാചകം വായിച്ചാലും കാര്യം മനസ്സിലാകുമല്ലോ. അത് മാത്രമാണ് എന്റെ ലക്ഷ്യവും.

(ഖബറുൽ വാഹിദ്) അഥവാ ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു റിപ്പോർട്ടറിലൂടെ മാത്രം നിവേദനം ചെയ്യപ്പെടുന്ന ഹദീസുകൾ (മുതവാതിറിനേക്കാൾ താഴെ എണ്ണം നിവേദകരിലൂടെ) കർമ്മങ്ങളുമായി (അമലി) ബന്ധപ്പെട്ട കാര്യങ്ങളിലാണെങ്കിൽ മാത്രമേ സ്വീകരിക്കപ്പെടൂ എന്നും അതല്ലാത്ത, വിശ്വാസവുമായി (അഖദി) ബന്ധപ്പെട്ടവയിൽ അസ്വീകാര്യവുമാണ് എന്ന ഒരു പ്രചരണം കേരളത്തിലെ 'നവോദ്ധാനം' അവകാശപ്പെടുന്ന ഒരു വിഭാഗം മുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ " ഹദീസുൽ ആഹാദ് ഹുജ്ജത്തുൻ ഫിൽ അഖാഇദി വൽ അഹ്‌കാം " എന്ന ഗ്രന്ഥത്തിൽ പറയുന്നു.
" വിശ്വാസ പരമായ കാര്യങ്ങളിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാൻ പാടില്ല എന്നത് ആധുനികമായ ബിദ്അത്തുകളിൽ പെട്ടതാണ്.
മൊത്തത്തിൽ, ആഹാദ് ആയ ഹദീസുകൾ കൊണ്ട്, വിശ്വാസപരമായ കാര്യത്തിലാകട്ടെ, കർമ്മപരമായ കാര്യത്തിലാകട്ടെ, ശറഇന്റെ ഏതു കാര്യത്തിലും സ്വീകരിക്കൽ അനിവാര്യമാണെന്ന് ഖുർആനിലെയും ഹദീസിലെയും തെളിവുകളും, സ്വഹാബിമാരുടെ അമലും, ഉലമാക്കളുടെ വാക്കുകളും കൊണ്ട് തെളിയുന്നതാണ്- നാം വിശദീകരിച്ചത് പോലെ - അതിനു രണ്ടിനുമിടയിൽ വേർതിരിക്കൽ സലഫുകൾ മനസ്സിലാക്കാത്തതാണ്; ബിദ്അത്താണ്. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ "അസ്സവാഇഖുൽ മുർസല" എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തിയത് അദ്ദേഹം പറയുന്നു.
" ഈ വേർതിരിക്കൽ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്‌മാഉ കൊണ്ട് തന്നെ ബാത്വിലാണ്. വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങളിൽ അവർ ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാറുണ്ട്. വിശേഷിച്ചു അള്ളാഹുവിനെക്കുറിച്ചുള്ള വിധികൾ ഉൾക്കൊള്ളുന്ന "അള്ളാഹു ഇന്ന കാര്യം നിയമമാക്കിയിരിക്കുന്നു" ഇന്ന കാര്യം വാജിബ് ആക്കിയിരിക്കുന്നു" ഇന്ന കാര്യം അവൻ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു" പോലെയുള്ളവയിൽ. അള്ളാഹുവിന്റെ ദീനും ശറഉം അവന്റെ നാമ-വിശേഷണങ്ങളിലേക്കു മടങ്ങുന്നവയാണ്. സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം ഹദീസിന്റെയും സുന്നത്തിന്റെയും ആളുകളും വിശ്വാസ കാര്യങ്ങളിലും ഖദറുമായി ബന്ധപ്പെട്ടവയിലും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ടവയിലും മറ്റു വിധികളിലും ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കുന്നവരാണ്. കർമ്മപരമായ കാര്യങ്ങളിലല്ലാതെ, അള്ളാഹുവിനെക്കുറിച്ചും അസ്‌മാഉ-വ സ്വിഫാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തെളിവ് പിടിക്കാൻ പാടില്ലായെന്ന് അവരിൽ നിന്ന് ഒരാളിൽ നിന്ന് പോലും, തീരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു വിഷയത്തിലും (വിശ്വാസകാര്യങ്ങളും കർമ്മങ്ങളും ആയി ) വേർതിരിച്ച സലഫുകൾ എവിടെ? ഉണ്ട്; അവരുടെ സലഫുകളായി ഉള്ളത്, അള്ളാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വഹാബത്തിൽ നിന്നും വന്നു കിട്ടിയതിനെ വില വെക്കാത്ത പിൽക്കാലക്കാരായ ചില മുതകല്ലിമീങ്ങളാണ്..........” (ഇബ്നുൽ ഖയ്യിം)

ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഇത്രയും എഴുതിയത്, ആരെയെങ്കിലും കൊച്ചാക്കാനോ, വില കുറച്ചു കാണിക്കാനോ കൊള്ളരുതാത്തവനായി ചിത്രീകരിക്കാനോ അല്ല. മറിച്ച്, അള്ളാഹുവിന്റെ ദീനിലെ പ്രധാനപ്പെട്ട ഒരു വിഷയം ലാഘവ ബുദ്ധിയോടെ അവലോകനം ചെയ്യുകയും തെറ്റിധാരണ ജനകമായ വിധത്തിൽ കൈകാര്യം ചെയ്യുകയും സാധാരണ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധമുള്ളത് കൊണ്ട് മാത്രമാണ്. ഖബറുൽ വാഹിദ് ആയ ഹദീസുകൾ വിശ്വാസ പരമായ കാര്യങ്ങളിൽ അസ്വീകാര്യമാണെന്നു വരുമ്പോൾ അള്ളാഹുവിന്റെ ദീനിലെ മുക്കാൽ ഭാഗവും ഇല്ലാതാകും. കാരണം, ഇസ്‌ലാം മതത്തിൽ ഭൂരിഭാഗം കാര്യങ്ങളും സ്ഥിരീകരിക്കാൻ തെളിവായി സ്വീകരിച്ചത് ലഭ്യമായ ആഹാദ് ആയ ഹദീസുകളാണ്.
ഇത് വായിക്കുന്ന സഹോദരങ്ങളോട് എനിക്ക് വിനീതമായി പറയാനുള്ളത്, - നിങ്ങൾ ഏതു സംഘടനക്കാരനോ, പാർട്ടിക്കാരനോ നാട്ടുകാരനോ എന്നത് എനിക്ക് പ്രശ്നമല്ല. ഇവിടെ സൂചിപ്പിച്ച വിഷയത്തിൽ എതിരഭിപ്രായമുള്ള ആളുകളിലേക്ക്‌ ഇത് പരമാവധി എത്തിക്കുക. അവർ സത്യത്തിന്റെ ഭാഗത്താണ് എന്ന് തെളിയിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും അവർ തന്നെയാണ്. അവരുടെ അടുത്ത് ഇതിനെ ഖണ്ഡിക്കാൻ തക്ക രേഖകൾ ഉണ്ടെങ്കിൽ അവരതു കാണിക്കുകയും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യട്ടെ. അപ്പോൾ നമുക്കത് സർവ്വാത്മനാ സ്വീകരിക്കാമല്ലോ.
(വിഷയത്തെക്കുറിച്ച് ധാരണയില്ലാത്തവർ ദയവ് ചെയ്ത് ഇടപെടാതിരിക്കുക)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.