Friday, September 29, 2017

ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത്*


"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത് "

عَنْ عَبْدِ اللهِ بْنِ بُسْرٍ، عَنْ أُخْتِهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتَرَضَ اللَّهُ عَلَيْكُمْ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ. ( رواه الترمذي وأبو دَاوُد وغيرهما
وصححه الألباني )


അബ്ദുല്ലാഹിബ്നു ബുസ്ർ അദ്ദേഹത്തിന്രെ സഹോദരിയിൽ നിന്ന് രിവായത്തു ചെയ്യുന്നു , നിശ്ചയം , റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു :
" ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതൊഴികെ
ഒരു നോമ്പും നിങ്ങൾ എടുക്കരുത് . നിങ്ങളിലൊരാൾക്ക് ഒരു മുന്തിരിവള്ളിയോ , അല്ലെങ്കിൽ മരത്തിന്രെ കമ്പോ അല്ലാതൊന്നും കിട്ടിയില്ലെങ്കിൽ അതു ചവച്ചിറക്കട്ടെ അവൻ ".

ഇമാം അൽബാനി رحمه الله പറഞ്ഞു :
( ഈ ഹദീസിന്രെ വ്യാഖ്യാനം ) ഇബ്നുൽ ഖയ്യിം തഹ്ദീബുസ്സുനനിൽ പറഞ്ഞതുപോലെ , 'ഒറ്റക്കോ' 'മറ്റൊരു ദിവസത്തിന്രെ കൂടെ ചേർത്തോ' നോമ്പെടുകുകുന്നതിനെ വിലക്കുന്ന ദലീലാണിത് .
കാരണം " ഒഴികെ " എന്നത് എടുക്കാവുന്നത് ഏതുമാത്രമാണെന്ന് അറിയിക്കുന്നുണ്ട് .
അത് താൽപര്യപ്പെടുന്നത് ,
നോമ്പിനുള്ള വിലക്ക് 'ഫർളാകുന്ന' രൂപമല്ലാത്ത മറ്റെല്ലാ രൂപത്തിലുള്ളതിനും ബാധകമാണെന്നാണ് .
'ഒറ്റക്കു' നോമ്പെടുക്കുന്നതിനെയാണ് വിലക്ക് ബാധകമാകുകയെങ്കിൽ പറയേണ്ടിയിരുന്നത്
ഇങ്ങനെയായിരുന്നു :
" ശനിയാഴ്ച ദിവസം നിങ്ങൾ നോമ്പെടുക്കരുത് ; അതിന്രെ മുമ്പോ പിമ്പോ ഒരു ദിവസം കൂടി എടുത്തിട്ടല്ലാതെ "
വെള്ളിയാഴ്ച ദിവസത്തിന്രെ കാര്യത്തിൽ പറഞ്ഞ പൊലെ .


എന്നാൽ ശനിയാഴ്ചയുടെ കാര്യത്തിൽ അനുവാദം നൽകിയിട്ടുള്ള രൂപം 'ഫർളു' മാത്രമാണെന്നത് ,
അതല്ലാത്ത മറ്റെല്ലാ രൂപത്തിനും വിലക്കു ബാധകമാണെന്ന അറിവു നൽകുന്നതാണ് .
( ഇർവാഉൽ ഗലീൽ )


വിവ: അബൂ തൈമിയ്യ ഹനീഫ്‌ ബാവ


No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.