Sunday, February 8, 2015

ബാലുശ്ശേരിയിൽ നിന്ന് സലഫിയ്യത്തിലേക്കുള്ള ദൂരം


ഒരുഭാഗത്ത്‌, സലഫിയ്യത്തിനും അഹ് ലുസ്സുന്നത്തിനും അവകാശികൾ കൂടിക്കൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത്, ഖുർആനിന്റെയും, സുന്നത്തിന്റെയും സലഫീ മന്ഹജിന്റെയും പേരിൽ തന്നെ എതിരാളികളും കൂടിക്കൊണ്ടിരിക്കുകയാണ്. അള്ളാഹുവിന്റെ ദീനിനു, അള്ളാഹു നിശ്ചയിച്ച പ്രാപഞ്ചിക വിധികളിൽ(قدر كوني) ഒന്നാണിത്.
അഹ് ലുസ്സുന്ന പലപ്പോഴും ജനനങ്ങളിൽ എണ്ണത്തിൽ കുറവായിരിക്കും.
عن الحسن – رحمه الله - قال : ( يا أهل السنة ترفقوا رحمكم الله فإنكم من أقل الناس ) اللالكائي
ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു. " സുന്നത്തിന്റെ അഹ് ലുകാരേ, നിങ്ങൾ പരസ്പരം അനുകമ്പ കാണിക്കൂ, - അള്ളാഹു നിങ്ങൾക്ക് റഹ്മത്തു ചൊരിയട്ടെ, - കാരണം നിങ്ങൾ ജനങ്ങളിൽ എണ്ണത്തിൽ കുറവാണ്." ലാലകാഇ
സത്യം സ്വീകരിക്കുന്ന ആളുകൾ കുറവും അസത്യത്തിന്റെയും വഴികേടിന്റെയും ആളുകൾ കൂടുതലുമായിരിക്കും. ഇത് മുൻഗാമികകളായ ഇമാമുകൾ പിൻഗാമികൾക്കായി ഒരു പാഠമാവാൻ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചു.
നടേ പറഞ്ഞ എതിരാളികളിൽ, പ്രസംഗിച്ചു പ്രമാണിയായ ഒരു " ഖ്വാസ്" , അഥവാ മതപരമായി ഒരാൾക്ക്‌ ഉണ്ടായിരിക്കേണ്ട ഇൽമു ഇല്ലാത്ത, പൊതു വിജ്ഞാനവും പദക്കസർത്തും മാത്രം കൈമുതലാക്കിയ, എല്ലില്ലാത്ത അവയവം കൊണ്ട് ജനങ്ങളുടെ വിശ്വാസത്തെയും ആദർശത്തേയും അമ്മാനമാടുന്ന ഒരുത്തൻ, അഹ് ലുസ്സുന്നത്തിന്റെ നിസ്വാർത്ഥരായ വാഹക സംഘത്തിനു വിലയിടുന്നു.
അള്ളാഹുവിന്റെ പേരിൽ, ഇസ്‌ലാം ദീനിന്റെ പേരിൽ, സുന്നത്തിന്റെ പേരിൽ, - ഈ വാഹക സംഘത്തിനു നേരെ ബാത്വിലിന്റെ സഹയാത്രികർ, തൊടുത്തു വിടുന്ന വിഷം പുരട്ടിയ കൂരമ്പുകൾ സുന്നത്ത് കൊണ്ട് നേരിടുകയും വ്യർത്ഥ വാദങ്ങളുടെ മുനയൊടിക്കുകയും ചെയ്യാതെ പോവില്ല. സുന്നത്തിനെ പ്രധിരോധിക്കുന്ന ആയുധങ്ങൾ കൊണ്ട് തന്നെ അതിന്റെ വാഹകരെയും എതിരാളികളായ ബിദ് അത്തിന്റെ ആളുകളുടെ ആക്രമണത്തിൽ നിന്ന് പ്രധിരോധിക്കുന്നത്, സുന്നത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമാണ്.
അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെ കാണുകയോ, അവരിൽ നിന്ന് ശറഇയ്യായ ഇൽമ് നേടാൻ തൗഫീഖ് ലഭിക്കുകയോ ചെയ്യാത്ത ഇയാൾ, ഇൽമിനെയും, അത് പഠിക്കുന്നതിനേയും പാമര ജനങ്ങൾക്ക്‌ മുമ്പിൽ പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുമ്പോൾ, കാര്യ ബോധമുള്ളവർ ഇയാളുടെ വിവരമില്ലായ്മയെക്കുറിച്ച് സങ്കടപ്പെടുകയും സഹതപിക്കുകയുമാവും ചെയ്യുക. ഇത്തരം ചാഴികളെ മുളപ്പിക്കാൻ എന്തിനു നൂറു കൊല്ലം? ദിവസം രണ്ടു പത്രവും നാല് ചാനൽ പ്രോഗ്രാമും കണ്ടാൽ ഇതിലും നന്നായി പാമര ജനങ്ങളെ സുന്ദരമായി കേരളത്തിൽ പൊട്ടന്മാരാക്കാം. നദ് വത്തുൽ മുജാഹിദീൻ എന്ന പാർട്ടി കെട്ടിക്കൊടുത്ത മൈകിന്റെ പിൻബലത്തിൽ സാമൂഹിക പൊതു അന്തരീക്ഷത്തെ പരമാവധി ശബ്ദ മലിനീകരണം നടത്തി ക്ഷമ പരീക്ഷിച്ച ഈ ബാലുശേരിക്കാരന്റെ കയ്യിലിരിപ്പുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും.
" ഞാൻ പറഞ്ഞ അത്ര തൗഹീദ്, കേരളത്തിൽ ആരും പറഞ്ഞിട്ടില്ല" എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം ? ഈ പറയപ്പെട്ട തൗഹീദ് എവിടെ നിന്ന് പഠിച്ചു? ആരാണ് ഇയാളുടെ ഗുരുനാഥന്മാർ? കേരളത്തിലെ ദീനും സുന്നത്തുമറിയാവുന്ന ആരെങ്കിലും പറയുമോ ഈ പൊങ്ങച്ചക്കാരൻ എന്റെ ശിഷ്യനാണെന്ന് ?
" പത്തു കൊല്ലം കിതാബ് വായിച്ചിട്ടും, ഒരു പ്രബോധകനെപ്പോലും പുറത്തു വിടാൻ കഴിഞ്ഞോ" യെന്നു ആക്രോശിക്കുന്ന നിങ്ങൾ, മരുപ്രദേശത്ത് വെച്ച് വഴി തെറ്റിയവൻ ജിന്നിനെ വിളിച്ചാൽ അത് വസീലതു ശിർക്ക് മാത്രമേ ആവൂ എന്ന് കേരള മുസ്‌ലിം സമൂഹത്തിൽ പ്രസംഗിച്ചു നടന്നിട്ടില്ലേ? ഇൽമു സ്വീകരിക്കേണ്ടത് എവിടെ നിന്നാണെന്നും, നൂതനമായി സംജാതമാവുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ, പരിഹാരത്തിന് ആരിലേക്കാണ് മടക്കേണ്ടതെന്നും നിങ്ങൾക്ക് അറിയാതെ പോയത്, അഹ് ലുസ്സുന്നത്തിന്റെ ആളുകളിൽ നിന്ന് കേൾക്കാനും പഠിക്കാനുമുള്ള തൗഫീഖ് നിങ്ങൾക്ക് ലഭിക്കാത്തത് കൊണ്ടാണ്. ദീൻ പഠിക്കാനും അമൽ ചെയ്യാനും സലഫുകൾ സ്വീകരിച്ച രീതി എന്താണെന്ന് നിങ്ങൾക്കവിടെ കാണാമായിരുന്നു.
അള്ളാഹുവിൽ നിന്ന് പ്രദിഫലം ആഗ്രഹിച്ചു കൊണ്ട് നടത്തേണ്ട ഒരു ഇബാദത്താണ് ദഅവത്ത്. സ്വീകരിക്കുന്നവരുടെ എണ്ണമോ അവരുടെ പദവിയോ പരിഗണിച്ചും മാനദണ്ഡമാക്കിയുമല്ല അതിന്റെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അഹ് ലുസ്സുന്നത്തിന്റെ ഒരു കിതാബു പോലും വായിച്ചിട്ടില്ലാത്ത ഇയാൾക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കയറില്ല.
ഏറ്റവും ചുരുങ്ങിയത്, പ്രവാചകന്മാരുടെ പ്രബോധന ചരിത്രമെങ്കിലും ഈ ജാതി ആളുകൾ പഠിച്ചു വെക്കേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മിഅറാജ് രാവിൽ പൂർവ്വ സമുദായങ്ങൾ കാണിക്കപ്പെട്ടു. ഒരു പ്രവാചകന്റെ കൂടെ പത്തിൽ താഴെ അനുയായികൾ, മറ്റൊരു പ്രവാചകന്റെ കൂടെ ഒന്നോ രണ്ടോ ആളുകൾ, മറ്റൊരു പ്രവാചകന്റെ കൂടെ ആരുമില്ല. !! അള്ളാഹു നിയോഗിച്ചയച്ച ഒരു പ്രവാചകൻ, തന്റെ ജീവിത കാലം മുഴുവൻ പ്രബോധനം നടത്തിയിട്ടും ഒരാൾ പോലും വിശ്വസിച്ചില്ല. !! ഈ രൂപത്തിലായിരുന്നു ആ പ്രവാചകന്മാരോട് അവരുടെ ജനത പ്രതികരിച്ചത്. ദഅവത്ത് നടത്താൻ ഒരു പുരുഷായുസ്സ് മുഴുവൻ ബലി നൽകിയ ഈ പ്രവാചകന്മാരെക്കുറിച്ച് ബാലുശേരിക്ക് എന്ത് പറയാനുണ്ട്?
ആളുകളുടെ തലയെണ്ണി പ്രബോധന വിജയം നിശ്ചയിക്കുന്ന നിങ്ങൾക്ക് പ്രവാചക ചര്യയെക്കുറിച്ചു പറയാൻ എന്തവകാശം ?

സാധാരണ മുസ്ലിംകളിൽ ശിർക്കും കുഫ്റും ആരോപിക്കുക, വ്യക്തികളെ നിജപ്പെടുത്തി കാഫിറും മുശ്‌ രിക്കുമാക്കുക, സ്വഹാബത്തിനെതിരെ ദുരാരോപണമുന്നയിക്കുക, തുടങ്ങിയ ഗുരുതര മൻഹജിയായ വൈരുദ്ധ്യങ്ങൾ ദീനായി കൊണ്ട് നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബാലുശ്ശേരിക്കാരാ, സലഫിയ്യത്തിലേക്കുള്ള നിങ്ങളുടെ ദൂരം, ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്കുള്ള ദൂരമാണ്. നിങ്ങൾ ആഞ്ഞു തുഴഞ്ഞു കൊണ്ടിരിക്കുന്ന വഞ്ചി, സലഫിയ്യത്തിന്റെ തീരത്ത് ചെന്നണയില്ല. കാരണം,
" കെ എന്നം" എന്ന പായക്കപ്പലിൽ കിടന്നുറങ്ങാൻ പറ്റാത്ത തോതിൽ കുത്തിത്തിരിപ്പുണ്ടാക്കിയ നിങ്ങളെ അവർ എടുത്തു കടലിലിട്ടപ്പോൾ, മറ്റൊരു തരിപ്പം കെട്ടിയുണ്ടാക്കി, സലഫിയ്യത്തിനു സമാന്തരമായി തുഴയുകയാണ് നിങ്ങൾ.
ജനങ്ങൾക്കിടയിൽ ദീനിന്റെ പേരിൽ നിങ്ങൾ തെറ്റായി പ്രചരിപ്പിച്ച പിഴച്ച വാദങ്ങളുടെ ഭാണ്ടവുമായി നാളെ നിങ്ങൾ അള്ളാഹുവിന്റെ മുമ്പിൽ വരും. ഭയാനകരവും അപമാനകരവുമായ ആ ദിവസത്തെ മറക്കാതിരിക്കുക

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.