നിർബന്ധമോ ഐഛികമോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കാരം നിർവ്വഹിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യാത്രയിയിലും അല്ലാത്ത സമയത്തും സുത്റ സ്വീകരിച്ചിരുന്നു.
ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതി. എന്നാൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവർക്കെല്ലാം സുത്റ വേണം.
ചുമരോ തൂണോ പോലെ തറയിൽ നിന്ന് ഏതാണ്ട് ഒരു മുഴം നീളമുള്ള എന്തും സുത്റ ആയി സ്വീകരിക്കാം.
(( നിങ്ങളിലൊരാൾ നമസ്കരിക്കുകയാണെങ്കിൽ സുത്റയിലേക്ക് നമസ്കരിക്കുക, അവന്റെ നമസ്കാരം ശൈത്താൻ മുറിക്കില്ല)) (( നിങ്ങൾ സുത്റയോട് അടുത്ത് നിൽക്കുക)) (( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ നമസ്കാരത്തിൽ സുത്രയിലെക്കുള്ള അകലം ഒരു ആടിന് നടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ)) തുടങ്ങിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ സുത്റ വാജിബ് ആണെന്ന അഭിപ്രായക്കാരനാണ് ശൈഖു നാസിറുധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ. ഭൂരിഭാഗം ആളുകളും അവഗണിക്കുകയോ വിസ്മരിച്ചു കളയുകയോ ചെയ്ത ഒരു കാര്യമത്രെ സുത്റ.
No comments:
Post a Comment