Thursday, February 6, 2014

ദുരന്തങ്ങൾ സംഭവിക്കുന്നത്‌ -3

ദുരന്തങ്ങൾ സംഭവിക്കുന്നത്‌ -3


മതപരമായ അറിവ് എല്ലാവർക്കും ഒരുപോലെ ലഭിക്കുന്ന ഒന്നല്ല. അത് കരസ്ഥമാക്കാൻ നിയതമായ നിയമങ്ങളുണ്ട്. ആരിലാണോ ആ നിബന്ധനകൾ പൂർണമായത് അവരിലേക്ക്‌ മാത്രമേ അത് എത്തുകയുള്ളൂ.

ആരിൽ നിന്നാണോ ഇൽമു സ്വീകരിക്കുന്നത് അയാളെക്കുറിച്ച് സ്വീകർത്താവിനു ഉത്തമബോധ്യവും വിശ്വാസവും ബഹുമാനവും ആദരവും ഉണ്ടാകേണ്ടതുണ്ട്. പാല് അഴുക്കുചാലിലൂടെയാണ് വരുന്നതെങ്കിൽ അതെങ്ങിനെ ഉപയോഗയോഗ്യമാകും? ചില ആളുകളുടെ നിലപാടുകൾ അങ്ങിനെയാണ്. "ഞാൻ അയാളിൽ നിന്ന് ദീൻ സ്വീകരിക്കുകയും കേൾക്കുകയും ചെയ്യും, പക്ഷെ, അയാളുടെ പെരുമാറ്റ ദൂഷ്യത്തിന്റെ ദുർഗന്ധത്തിൽ മൂക്കു പൊത്തുന്നു " ഒരിക്കലും, ഇത് സലഫിയ്യത്ത് അവകാശപ്പെടുന്ന ഒരാളുടെ മനസ്ഥിതിയല്ല, അങ്ങിനെയാവാൻ പാടില്ല.! ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ആരും മെനക്കെടേണ്ടതില്ല.

തനിക്കു ശറഇയ്യായ ഇൽമ് പകർന്നു നൽകുന്ന ദാതാവ് ദുസ്വഭാവിയും, ഏഷണിക്കാരനും പരദൂഷണം പറയുന്നവനുമാണെന്നാണ് ഒരാളുടെ ധാരണയെങ്കിൽ അവൻ, പിന്നെ ഇൽമു കിട്ടാൻ വേണ്ടി അയാളുടെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു സമയം കളയാതെ കച്ചവടത്തിലേക്ക് തന്നെ തിരിച്ചു പോകാം.

അധ്യാപകനോട് ഉള്ളിൽ പക വെച്ച് കൊണ്ട് കുട്ടികൾ ക്ലാസിൽ ഇരിക്കുന്ന പതിവ് ദുനിയാവിന്റെ അറിവിന്‌ വേണ്ടി സാധാരണ സ്കൂളുകളിൽ കാണാറുള്ളതാണ്. ഈ നിലവാരത്തിലേക്ക് സലഫിയ്യത്ത് അവകാശപ്പെടുന്നവൻ എത്തരുത്.
ഇമാം ശാഫിഈ, ഇമാം മാലിക്- രഹിമഹുമുല്ലാഹ് - തുടങ്ങിയവരുടെ ജീവിതം വിജ്ഞാന സമ്പാതനതിന്റെ മഹിത മാതൃകകളാണ്. ഇമാം ഷാഫിഇ, ഇൽമു ലഭിക്കാൻ കാരണമായ പറഞ്ഞ ആറു കാര്യങ്ങളിൽ ഒന്നാണ് ഗുരുവുമായുള്ള സഹവാസം.
മൂക്ക് പൊത്തി ഇരിക്കുന്ന ശിഷ്യന് എങ്ങിനെയാണ് ഗുരുവുമായി സഹവസിക്കാൻ കഴിയുക? കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തിനു ഇങ്ങിനെ വേഷം കെട്ടി നടക്കണം?

സ്വന്തം ഉസ്താദിനെക്കുറിച്ചു തന്നെ അപവാദങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നവനു ഇൽമിന് അയാളുടെ മുമ്പിൽ ഇരിക്കുന്നുവെന്ന് പറയുന്നത് തന്നെ വിരോധാഭാസമല്ലേ? അത്തരക്കാർക്കു ഇൽമിന്റെ ബർകത്തു ലഭിക്കുമോ?

ഉലമാക്കളുടെ മാംസം വിഷമയമാണ്. ഇൽമിന്റെ വില അറിയാത്തവന് ഉലമാക്കളുടെ നിലവാരം അറിയാൻ കഴിയില്ല. ഇൽമിന്റെ അഹ് ലുകാരെ അറിയുകയും അവരോടുള്ള ഹഖു് വക വെച്ച് കൊടുക്കുകയും ചെയ്യാത്തക്കാവന്, ഇൽമു ലഭിക്കാനുള്ള തൗഫീഖു ലഭിക്കുകയോ, ലഭിച്ച ഇൽമിൽ ബർകത് ഉണ്ടാവുകയോ ചെയ്യില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.