Thursday, October 11, 2012

روى أبو داود عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه " رواه أبو داود، الحديث حسنه الالبانى فى صحيح الجامع والسلسله الصحيحة

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " സത്യമാണെങ്കില്‍ പോലും, തര്‍ക്കം ഉപേക്ഷിച്ചവന് സ്വര്‍ഗത്തിന്‍റെ താഴ്ഭാഗത്ത്‌ ഒരു വീടിനു ഞാന്‍ ജാമ്യം നില്‍ക്കാം ..... ഹദീസ്. 



ഖുറാനും സുന്നതുമാണ് പ്രമാണം എന്ന് അവകാശപ്പെടുന്നവരാണ് ഏതാണ്ടെല്ലാ മുസ്ലിംകളും. ഇതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ ഇല്ലായെന്ന്  തന്നെ പറയാം.
അവരില്‍ തന്നെ അവ സഹാബത്തിന്‍റെ فهم  അഥവാ ധാരണ അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നവരുമുണ്ട്‌. സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്ന് പറയുമ്പോള്‍ തന്നെ, പലപ്പോഴും ഒരു ഹദീസ് എപ്പോഴാണ് സ്വീകാര്യമായിതീരുക എന്നതിനെക്കുറിച്ച് അങ്ങേയറ്റത്തെ അജ്ഞത നിലനില്‍ക്കുകയും ചെയ്യുന്നു.
ഒരു നുറ്റാണ്ട് കാലത്തിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ദുര്യോഗം മുകളില്‍ സുജിപ്പിച്ച വിഷയവുമായി അഭേദ്യ ബന്ധമുണ്ട്. പ്രമാണങ്ങള്‍ ഖുറാനും സുന്നത്തുമാണെന്ന് പറയുകയല്ലാതെ അതിന്‍റെ വിഷതാംഷങ്ങളിലെക്കോ വസ്തുതകളിലെക്കോ അതിന്‍റെ ആളുകള്‍ക്ക് ഒരിക്കലും ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞിട്ടില്ല.
പറഞ്ഞു വരുന്നത്, കേരളത്തില്‍ ഉള്പതിഷ്ണു പ്രസ്ഥാനങ്ങള്‍ സൃഷ്‌ടിച്ച വിപ്ലവാത്മകമായ വൈജ്ഞാനിക വിസ്ഫോടനതെക്കുരിച്ചല്ല, മറിച്ചു വിശ്വാസപരവും കര്‍മപരവുമായ വിമലീകരണത്തിന് നാന്ദി കുരിച്ചവരെന്നു സ്വയം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിച്ച അപചയം എന്ത് എന്നതിനെക്കുറിച്ചാണ്.
കേരളം മത സംഘടനകളുടെ സംഘമ ഭൂമിയാണ്‌. എല്ലാ സംഘടനകള്‍ക്കും തഴച്ചു വളരാന്‍ ഫലഭുയിഷ്ടമായ മണ്ണ്. ആര്‍ക്കും എന്തും പറയാം. എന്തും അവകാശപ്പെടാം. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല. ഒരു മെമ്പര്‍ഷിപ്പിന്‍റെ ബലത്തില്‍ കൊണ്ട് നടക്കാന്‍ ആളുകള്‍ എമ്ബാടുമുള്ളപ്പോള്‍ എന്തിനു ഭയപ്പെടണം എന്തും പറയാന്‍ !
പക്ഷെ, ഖുര്‍ആന്‍-സുന്നത് എന്നിവ  പ്രമാണമായി സ്വീകരിക്കുകയും സലഫുകളുടെ മന്ഹജ് പിന്‍പറ്റുകയും ചെയ്യനമെന്നവകാഷപ്പെടുന്നവര്‍ ഒരിക്കലും അങ്ങിനെ ആവാന്‍ പാടില്ലായിരുന്നു.  അവര്‍ അതിന്‍റെ പൊരുള്‍ വേണ്ട വിധം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്.
എന്താണ് സലഫീ മന്ഹജ്?
മന്ഹജുകള്‍ ഒരുപാടുണ്ട്. പക്ഷെ സത്യമായ ഋജുവായ മന്ഹജ് ഒന്ന് മാത്രമേയുള്ളൂ. അത് സലഫുകള്‍ കടന്നു പോയ വഴിയാണ്. അവരുടെ മാര്‍ഗമാണ്. സലഫികള്‍ എന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ അവകാശവാദങ്ങള്‍ ശരിയോ തെറ്റോ എന്ന് നിര്‍ണയിക്കുന്നത് അവര്‍ സലഫുകളുമായി, ആശയപരമായി എത്ര അടുത്ത് നില്‍ക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.  കേരളത്തില്‍ സലഫിയ്യതും അവരുടെ മന്ഹജും അവകാശപ്പെടുന്ന മഹാഭുരിപക്ഷത്തിനു എന്താണ് സലഫിയ്യതെന്നോ അവരുടെ മന്ഹജെന്നോ മനസ്സിലായിട്ടില്ല.  ഏതൊരു സംഘടനയെയാണോ തങ്ങള്‍ പ്രദിനിധീകരിക്കുന്നത്, അവരുടെ ആജ്നാനുവര്തികളായി റാന്‍ മുളുകയാണ് എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത്. വിശകലനം ചെയ്യപ്പെടുന്ന മസ്അലകളില്‍ ഒന്ന് പോലും പോലും പ്രമാനങ്ങലുമായി താരതമ്യം ചെയ്യുകയോ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയോ ചെയ്യുന്നത് പോയിട്ട്, അങ്ങിനെ ചിന്തിക്കുന്നവര്‍  പോലും അപുര്‍വ്വം മാത്രം.
ഒരു ദുര്‍ബല ഹദീസും പുലിവാലുകളും.....
സ്വഹീഹായ ഹദീസുകള്‍ മാത്രമേ സ്വീകാര്യമായി ഉള്ളു എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അമലുകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും അവകാശപ്പെടുന്ന ഒരു മഹാ ഭുരിപക്ഷം ആളുകള്‍ ഒരു ദുര്‍ബല ഹദീസിന്‍റെ പേരില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയും മുസ്ലിം പൊതുസമുഹത്തിന്‍റെ ഭദ്രത തച്ചു തകര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാഴ്ച ശത്രുക്കളെപ്പോലും നിരാശപ്പെടുതുന്നതാണ്.
ഇവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ...............
സലഫീ മന്‍ഹജ്, ഇവര്‍ അവകാശപ്പെടുന്നത് പോലെ, മനസ്സിലാക്കേണ്ട വിധത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍, ഇത്രയും ദുരവ്യാപകവും നിയന്ത്രനവിധേയവുമാല്ലാത്ത ഒരു വിതാനത്തിലേക്ക്‌ കാര്യങ്ങള്‍ ചെന്നെതില്ലായിരുന്നു.  ഒരു മസ്-അലയില്‍ തീര്‍പ് കല്‍പിക്കുമ്പോള്‍, സലഫുകളും ഉലമാക്കളും എന്ത് നിലപാട് സ്വീകരിച്ചു എന്ന് പരിശോധിക്കല്‍ അനിവാര്യമാണ്. അത് നിര്വ്വഹിക്കേണ്ടത് അതിനു യോഗ്യരായ ആളുകള്‍ ആണ്. മെമ്പര്‍ഷിപ്പുള്ള  എല്ലാവരും ദീന്‍ കൈകാര്യം ചെയ്യാനും വിശകലന-വിമര്‍ശനങ്ങള്‍ നടത്താനും പ്രാപ്തരോ യോഗ്യരോ അല്ല. ഇക്കാര്യം ഇവരില്‍ പലരും മനസ്സിലാക്കിയിട്ടില്ല. ഇത് മന്‍ഹജ്മായി അടുത്ത ബന്ധമുള്ള ഒരു വിഷയമാണ്. ‍
കിതാബുകളുമായി ബന്ധമുള്ള علم  ഉള്ള ആളുകള്‍ ഇവരിലെ പണ്ഡിതന്മാര്‍ എന്ന് പറയപ്പെടുന്നവരില്‍ ഉണ്ടായിരുന്നുവെങ്കില്‍, -  ആശയക്കുഴപ്പമുള്ള വിഷയം എന്ന നിലയില്‍ തങ്ങളേക്കാള്‍ അറിവുള്ള ആളുകളിലേക്ക്‌ മടക്കുകയും, വിധി കിട്ടുന്നത് വരെ മൌനം പാലിക്കുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്.   അത് അവര്‍ക്ക് പറ്റിയ അബദ്ധം. അതിനു അവര്‍ മാത്രമല്ല കുറ്റക്കാര്‍. മറിച്ചു അവര്‍ക്ക് ലഭിച്ച ശിക്ഷണം സംഘടനാപരമായ ശിക്ഷണമാണ്. ഒരിക്കലും علم ഉള്ള ആളുകളുടെയും ഉലമാക്കളുടെയും تربية  അവര്‍ക്ക് ലഭിച്ചിട്ടില്ല.

 
മറ്റൊന്ന് സലഫികള്‍ എന്നവകാശപ്പെടുന്ന ഇവരുടെ അണികളുമായി ബന്ധപ്പെട്ടതാണ്. സംഘടനാ ബന്ധമല്ലാതെ علم മായി ഇവരില്‍ പലര്‍ക്കും യാതൊരു ബന്ധവുമില്ല. അവരാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഏതൊരു പക്ഷതെയാണോ പിന്തുണക്കുന്നത്, അവിടെ ആളെക്കുട്ടണം, അതിന്‍റെ പരിപാടികള്‍ പൊലിപ്പിക്കണം  എന്ന തികഞ്ഞ സംഘടനക്കാരന്‍റെ ലക്ഷ്യമേ ഇവര്ക്കുള്ളൂ.  മറിച്ചു ഇത് അല്ലാഹുവിന്‍റെ ദീന്‍ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ അനര്‍ഹാരാണെന്നുമുള്ള ഏറ്റവും ലളിതമായ മന്‍ഹജ് അവര്‍ കേട്ടിട്ടുപോലുമുണ്ടാവില്ല.

ഇസ്ലാം ദീനില്‍ എല്ലാവരും സംസാരിക്കാനും അഭിപ്രായം പറയാനും യോഗ്യതയുള്ളവരല്ല.   ഈ ലളിതമായ സത്യം അണികള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ കണ്ടു കൊണ്ടിരിക്കുന്ന ആദര്‍ശ സംഘട്ടനത്തിന്‍റെ  സുനാമിക്ക് ഇടമുണ്ടാകുമായിരുന്നില്ല.
അറിവുള്ള ആളുകള്‍ മാത്രം സംസാരിക്കട്ടെയെന്നും അറിവില്ലാത്ത മഹാ ഭുരിപക്ഷം വഴിമാറിക്കൊടുക്കുടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അകല്ച്ചയുടെയും ചിദ്രടയുടെയും വ്യാപ്തി എത്രയോ കുറയുമായിരുന്നു...പക്ഷെ, അതിനും വേണമല്ലോ ഒരറിവ്‌....മന്ഹജുമായി ബന്ധപ്പെട്ട അറിവ്.
സംഘടന സാക്ഷരതക്കപ്പുറം, സലഫിയ്യതും മന്ഹജുമായി ബന്ധപ്പെട്ട ഒരു സംസ്കരണമോ ശിക്ഷണമോ ഒരിക്കലുമവര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതൊക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് തന്നെ. 

ഇതിനെല്ലാം പുറമേ,  എരിതീയില്‍ എണ്ണ ഒഴിക്കുന്ന രൂപത്തില്‍ നാടൊട്ടുക്കും വിശദീകരണതിന്റെയും ആദര്ശവിചാരണയുടെയും വെള്ളപ്പൊക്കം സൃഷ്ട്ടിക്കുന്നതിനു പകരം, ഒരല്പം ഹിക്മത് കാണിക്കുകയും സാധാരണക്കാരായ പൊതുജനങ്ങളെ, അവരുടെ عبادة മായി അടുത്തോ അകന്നോ ആയ യാതൊരു ബന്ധവുമില്ലാത്ത ഒരു മസ്-അലയില്‍ കെട്ടിതിരിയുന്നതില്‍ നിന്ന് വിമോചിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. 
സലഫ്യ്യത് കേവലമായ ഒരു അവകാശമായി ചുരുങ്ങുമ്പോള്‍ സമുഹത്തിന് സംഭവിക്കുന്ന അപചയം എന്ത് എന്നതിലേക്ക് ശക്തമായ ഒരു ചുണ്ട് പലകയാണ് ആനുകാലിക സംവാതങ്ങള്‍ നല്‍കുന്ന പാഠം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.