Saturday, May 24, 2014

ആഹ്ലുസ്സുന്ന


ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ പറഞ്ഞിരിക്കുന്നു. " ഒരാളിൽ നന്മയും തിന്മയും, തെമ്മാടിത്തവും, അധർമ്മവും (അള്ളാഹുവിനു)വഴിപ്പെടലും, സുന്നത്തും ബിദ്അത്തും സമ്മേളിച്ചിട്ടുണ്ടെങ്കിൽ; പ്രതിഫലവും, അവനോടുള്ള സ്നേഹ ബന്ധവും അവനിലുള്ള നന്മയുടെ തോതനുസരിച്ച് ഉണ്ടായിരിക്കും. ശിക്ഷയും, ബന്ധവിഛെദവും ഒരാളിലുള്ള തിന്മയുടെ തോതനുസരിച്ചുമായിരിക്കും.

അപ്പോൾ ഒരാളിൽ തന്നെ, ആദരവിന്റെയും അനാദരവിന്റെയും ഘടകങ്ങൾ ഉണ്ടായിരിക്കും.അപ്പോൾ അവനിൽ ഇത് രണ്ടും (ബന്ധവും പ്രതിഫലവും, ബന്ധവിഛെദവും ശിക്ഷയും) വന്നു ചേരും. മോഷണത്തിന്റെ പേരിൽ കരഛെദം നടത്തുകയും, ദാരിദ്ര്യത്തിന്റെ പേരിൽ പൊതു ഖജനാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യുന്ന ദരിദ്രനായ കള്ളനെപ്പോലെ. ഖവാരിജുകളും മുഅതസിലികളും അവരുടെ സഹയാത്രികരും വിയോജിക്കുകയും, അഹ് ലുസ്സുന്നത്തി വൽജമാഅ ഏകോപിക്കുകയും ചെയ്ത അടിസ്ഥാന കാര്യമത്രെയിത്. അവർ (അഹ് ലുസ്സുന്ന) , ജനങ്ങളെ പ്രതിഫലാർഹർ മാത്രമാക്കുകയോ, ശിക്ഷാർഹർ മാത്രമാക്കുകയോ ചെയ്തില്ല. ( ഫതാവ - 28 / 209 )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.