Friday, February 26, 2016

"ഒരു കാര്യം, അത് പറഞ്ഞ ആളിലേക്ക് ചേർത്ത് പറയുകയെന്നത്‌, ഇൽമിന്റെ ബർകത്തിൽ പെട്ടതാണ് "

"ഒരു കാര്യം, അത് പറഞ്ഞ ആളിലേക്ക് ചേർത്ത് പറയുകയെന്നത്‌, ഇൽമിന്റെ ബർകത്തിൽ പെട്ടതാണ് "

من بركة العلم أن تضيف الشيء إلى قائله

" جامع بيان العلم " لابن عبد البر ( 2 / 89 ) و " بستان العارفين " للنووي ( 28 ) ،

പണ്ഡിതന്മാരുടെ കിത്താബുകളും ലേഖനങ്ങളും ഉദ്ധരിക്കുകയും അവരുടെ വാക്കുകൾ കൊടുക്കുകയും ചെയ്യുന്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണിത്.


قلت [القائل هو السيوطي]: ولهذا لا تراني أذكر في شيء من تصانيفي حرفًا إلا مَعْزُوًّا إلى قائله من العلماء، مبيِّنًا كتابه 
الذي ذكر فيه. 

ഇമാം സുയൂത്വി റഹിമഹുള്ള പറയുന്നു : അതിനാൽ തന്നെ എന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഒരു അക്ഷരം (മറ്റുള്ളവരിൽ നിന്ന്) എടുത്തിട്ടുണ്ടെങ്കിൽ, അത് എവിടെ നിന്നാണ് ഞാൻ എടുത്തത്‌ എന്ന് ഉലമാക്കളുടെയും കിതാബുകളുടെയും പേരുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്"
പക്ഷെ, പലരും ഇന്ന് പലരുടെയും സൃഷ്ടികൾ ചോരണം നടത്തുകയും, കർത്താവിന്റെയും, ഗ്രന്ഥത്തിന്റെയും പേര് മറച്ചു വെക്കുകയും സ്വന്തം സൃഷ്ടിയാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു കൊണ്ട് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ അവരുടെ പേരിൽ തന്നെ നിർദാക്ഷിണ്യം പ്രചരിപ്പിക്കുന്നു. വാസ്തവത്തിൽ ഇത് വൈജ്ഞാനിക സത്യസന്ധതക്കു നിരക്കാത്തതാണെന്ന് മാത്രമല്ല, ഇൽമിന്റെ ബർകതു നഷ്ട്ടപ്പെടാൻ കാരണമാവുകയും ചെയ്യും.

ബശീർ- പുത്തൂർ

Tuesday, February 23, 2016

ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്



• - ﻗَـﺎﻝَ ﺍلعَلّامَة ﺍﺑﻦُ عُثَيْمِين ﺭَﺣِﻤَﻪُ ﺍﻟﻠﻪ تبارك وتعالى - :

• - « يجب ﻋﻠﻰ ﺍﻹﻧﺴﺎﻥ ﺃﻥ ﻳﻨﻈﺮَ ﻓﻲ ﻧﻔﺴﻪ ، ﻫﻞ ﻫﻮ ﻧﺎﺻﺮ ﻷﺧﻴﻪ ﻏﻴﺒﺎً ﻭﻣﺸﻬﺪﺍً ؟!

• - ﺃﻭ ﻻ ﻳﻨﺼﺮﻩ ﺇﻻ ﻓﻲ ﻣﺸﻬﺪﻩ ﺛﻢ ﻳﺄﻛُﻞُ ﻟﺤﻤﻪ ﻓﻲ ﻏﻴﺒﺘﻪ !

• - ﺇﻥ ﻛﺎﻥ ﻛﺬﻟﻚ ﻓﻬﻮ ﻣُﺸْﺒِﻪ ﻟﻠﻤﻨﺎﻓﻘﻴﻦ ﻭﺑﻌﻴﺪٌ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ؛ ﻷﻥ ﺍﻟﻤﺆﻣﻨﻴﻦ ﺑﻌﻀﻬﻢ ﺃﻭﻟﻴﺎﺀ ﺑﻌﺾ ﻳﺪﺍﻓﻊ ﺑﻌﻀﻬﻢ ﻋﻦ ﺑﻌﺾ ﻭﻳﻌﺬﺭ ﺑﻌﻀﻬﻢ ﺑﻌﻀﺎ ًﻭﻳﻠﺘﻤﺲ ﻟﻪ ﺍﻟﻌﺬﺭ ﻭﻻ ﻳُﺤﺐّ ﺃﻥ ﻳﻨﺎﻟﻪ ﺷﻲﺀ » .

التعليق على اقتضاء الصراط (٣٨/١)

അല്ലാമ മുഹമ്മദ് ബിനു സ്വാലിഹ് അൽ ഉഥൈമീൻ ﺭَﺣِﻤَﻪُ ﺍﻟﻠﻪ പറഞ്ഞു :
ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട് ;
തന്റെ സഹോദരന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും അവനെ സഹായിക്കുന്നവനാണോ അവൻ ?!
അല്ലങ്കിൽ സാന്നിദ്ധ്യത്തിലല്ലാതെ സഹായിക്കില്ല;
അസാന്നിദ്ധ്യത്തിലാകട്ടെ അവന്റെ ഇറച്ചി തിന്നുകയും ചെയ്യുന്നവനാണോ !

അങ്ങനെയാണെങ്കിൽ അവൻ മുനാഫിഖുകളെ പോലെയാണ്,
സത്യ വിശ്വാസികളിൽ നിന്ന് ദൂരെയുമാണ് ;
കാരണം സത്യ വിശ്വാസികൾ പരസ്പരം സഹായിക്കുന്ന മിത്രങ്ങളാണ്,
പരസ്പരം പ്രതിരോധിക്കുന്നവർ,
പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവർ,
ഒഴിവുകഴിവു കണ്ടെത്തുന്നവർ,
തന്റെ സഹോദരന് ഒരു ഉപദ്രവം ബാധിക്കുന്നത് ഇഷ്ടപ്പെടാത്തവരാണവർ.

അബു തൈമിയ്യ ഹനീഫ് حفظه الله
www.ilmusSalaf.com

Saturday, February 20, 2016

സത്യം പറയാതിരിക്കുന്നതിലെ അപകടം

🌿التحذير من ترك كلمة الحق🌿

قال ﷺ (لا يَمنَعَنَّ رَجُلاً هَيبَةُ النَّاسِ أن يقول بحقٍّ إذا عَلِمَهُ [أو شَهِدَهُ أو سمِعَهُ]).

🔹قال محدث العصر الإمام الألباني -رحمه الله-:

"وفي الحديث: النهي المؤكد عن كتمان الحق خوفاً من الناس، أو طمعاً في المعاش، فكل من كتمه مخافة إيذائهم إياه بنوع من أنواع الإيذاء؛ كالضرب والشتم وقطع الرزق، أو مخافة عدم احترامهم إياه، ونحو ذلك؛ فهو داخل في النهي و مخالف للنبي ﷺ ، وإذا كان هذا حال من يكتم الحق و هو يعلمه؛ فكيف يكون حال من لا يكتفى بذلك، بل يشهد بالباطل على المسلمين الأبرياء، ويتهمهم في دينهم و عقيدتهم؛ مسايرة منه للرعاع، أو مخافة أن يتهموه هو أيضاً بالباطل إذا لم يسايرهم على ضلالهم واتهامهم؟!  فاللهم ثبتنا على الحق، وإذا أردت بعبادك فتنة؛ فاقبضنا إليك غير مفتونين" ا.هــ

📘السلسلة الصحيحة - حديث (168)

സത്യം പറയാതിരിക്കുന്നതിലെ അപകടം
🔸🔸🔹🔹🔹🔸🔸🔸🔹🔹
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങളോടുള്ള ആദരവു കാരണം, അറിഞ്ഞ ഒരു സത്യം( കേൾക്കുകയോ, സാക്ഷ്യം വഹിക്കുകയോ ചെയ്ത) പറയുന്നതിൽ നിന്ന് ഒരാളെ തടയാതിരിക്കട്ടെ "
ആനുകാലിക മുഹദ്ദിസ് ആയ ഷെയ്ഖ്‌ നാസിറുധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു :-
ഈ ഹദീസിൽ, ജനങ്ങളെയോ ജീവിത വിഭവമോ ഭയപ്പെട്ടു കൊണ്ട് സത്യം മറച്ചു വെക്കുന്നതിനു ശക്തമായ വിലക്കുണ്ട്. പ്രഹരം, ആക്ഷേപം, അന്നം മുടക്കൽ, അനാദരവ് തുടങ്ങിയ ഏതെങ്കിലും രൂപത്തിലുള്ള ഉപദ്രവം ഭയപ്പെട്ടു കൊണ്ട് സത്യം മറച്ചു വെക്കുന്നവരെല്ലാം പ്രസ്തുത വിലക്കിന്റെ പരിധിയിൽ വരുന്നതും നബി സ്വല്ലള്ളാഹു അലൈഹി വാ സല്ലമയോട് വൈരുധ്യം പുലർത്തുന്നവരുമാണ്. സത്യം അറിഞ്ഞിട്ടും അത് മൂടി വെക്കുന്നവന്റെ അവസ്ഥ ഇതാണെങ്കിൽ, അത് കൊണ്ട് മതിയാക്കാതെ നിരപരാധികളായ മുസ്ലിംകൾക്കെതിരിൽ ബാത്വിലായ കാര്യത്തിനു സാക്ഷ്യം നിൽക്കുകയും അവരുടെ വഴികേടിൽ സഹകരിച്ചില്ലെങ്കിൽ ബാത്വിലിന്റെ ആൾക്കാരായി അവരും വിശേഷിപ്പിക്കപ്പെടുമോ എന്ന ഭയം കാരണവും ജനങ്ങളോട് താദാത്മ്യം പുലർത്തികൊണ്ടും അവരുടെ ദീനിലും അഖീദയിലും ആരോപണമുന്നയിക്കുകയും ചെയ്യുന്നവന്റെ അവസ്ഥയെന്താണ്?  അള്ളാഹുവെ നീ ഞങ്ങളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തെണമേ.  നിന്റെ   അടിമകൾക്ക് നീ വല്ല ഫിത്‌ നയും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, ഫിത്‌ നയിൽ അകപ്പെടുത്താതെ നീ ഞങ്ങളെ പിടികൂടണേ"
(സിൽസിലതുസ്വഹീഹ - 168)

Monday, February 15, 2016

മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം

മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് ( ശെരിയോടു) ഏറ്റവും അടുത്തത്.الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ)ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും.
- ഷെയ്ഖ്‌ ഇബ്നു ബാസ് റഹിമഹുള്ളാ-ഫതാവ -വോള്യം 12-പേജ് 117

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.