Monday, November 26, 2012

ശറഹു സ്സുന്നയില്‍ നിന്ന്

 


::: ശറഹു   സ്സുന്നയില്‍ നിന്ന് :::



قال الإمام البربهاري - رحمه الله : واحذر صغار المحدثات من الأمور فإن صغار البدع تعود حتى تصير كبارا وكذلك كل بدعة أحدثت في هذه الأمة كان أولها صغيرا يشبه الحق فاغتر بذلك من دخل فيها ثم لم يستطع المخرج منها فعظمت وصارت دينا يدان بها فخالف الصراط المستقيم فخرج من الإسلام فانظر رحمك الله كل من سمعت كلامه من أهل زمانك خاصة فلا تعجلن ولا تدخلن في شيء منه حتى تسأل وتنظر هل تكلم فيه أحد من أصحاب النبي صلى الله عليه و سلم أو أحد من العلماء فإن أصبت فيه أثرا عنهم فتمسك به ولا تجاوزه لشيء ولا تختر عليه شيئا فتسقط في النار


ഇമാം ബര്‍ബഹാരി ശരഹുസ്സുന്നയില്‍  പറയുന്നു" കൊച്ചു ബിദ്അതുകള്‍ ഉണ്ടാകുന്നത് നീ കരുതിയിരിക്കണം. കാരണം ചെറിയ ബിദ്അതുകളാണ് പിന്നീട് വലുതായിതീരുന്നത്. ഈ സമുദായത്തില്‍ ഉണ്ടായ എല്ലാ ബിദ്അത്തുകളും  തുടങ്ങിയത് , സത്യത്തിനോട്‌ സാദൃശ്യമുള്ള നിലയില്‍  ചെറിയ രൂപത്തിലാണ്. അതില്‍  വഞ്ചിതരായി അത് സ്വീകരിച്ചവര്‍ക്ക് പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ അത് വലുതാവുകയും, അനുഷ്ടിക്കപ്പെടുന്ന ഒരു ദീനായി  പരിണമിക്കുകയും ചെയുതു. അങ്ങിനെ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്തു. അതിനാല്‍, അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്യട്ടെ,  ആളുകളുടെ, പ്രത്യേകിച്ച് നിന്‍റെ കാലക്കാരുടെ, വാക്കുകള്‍,  നീ കേട്ടാല്‍, അത് പരിശോധിക്കുക. അതിലേക്കു ധൃതി കാണിക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുചരന്മാരോ ഉലമാക്കളോ അക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അന്ന്വേഷിച്ചിട്ടല്ലാതെ. അവരില്‍ നിന്ന് നിനക്ക് വല്ല ഉധരണിയും ലഭിച്ചാല്‍ അത് അവലംബിച്ച് കൊള്ളുക. അതിനെ മറികടക്കുകയോ അതല്ലാത്ത മറ്റൊന്ന് തെരഞ്ഞെടുക്കുകയോ ചെയ്യരുത്. അങ്ങിനെയാവുന്ന പക്ഷം നീ നരകത്തില്‍ ആപതിക്കുകയാവും ചെയ്യുക. "

സ്ഥല-കാല ഭേദമില്ലാതെ മുഴുവന്‍ മുസ്ലിമ്കള്‍ക്കും മന്ഹജിയായ അതീവ ഗൌരവമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ് ഇമാം ബര്‍ബഹാരി നല്‍കുന്നത്. നവ നിര്മിതികള്‍ ഒരു സത്യവിശ്വാസിയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു വിരല്‍ ചുണ്ടല്‍.
ബിദ്അതുകള്‍  എന്ന് പറയുമ്പോള്‍, നമസ്കാരത്തിന് ശേഷമുള്ള  കുട്ടുപ്രാര്‍ത്ഥന, ഫജ്ര്‍ നമസ്കാരത്തിലെ  ഖുനുത്ത്, തുടങ്ങി  കേവല കര്‍മപരമായ നുതന നിര്മിതികളില്‍ മാത്രം പരിമിതപ്പെടുന്നില്ല. മറിച്ചു അതിനേക്കാളധികം വിശ്വാസപരമായ തലങ്ങളില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്ന മന്ഹജില്‍ നിന്ന് പുറത്തു പോകുന്ന, എന്നല്ല ഇസ്ലാമില്‍ നിന്ന് പോലും പുറത്തു പോകാന്‍ വഴി വെക്കുന്ന ബിദ്അത്തുകള്‍ ആണ് ഇവിടെ വിവക്ഷ.

ബിദ്അത്തുകള്‍, ചെറുത്‌, വലുത്, ഇടത്തരം ഇങ്ങിനെ യാതൊരു വിധ വര്‍ഗീകരണവുമില്ല.  എല്ലാ ബിദ്അതും വഴികേടാണ്. വഴികേടുകള്‍ എല്ലാം നരകത്തിലുമാണ്.  അതിനാല്‍ തന്നെ ചെറുത്‌ എന്ന് കരുതി അവ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ പാടില്ല. കാരണം, ചെറുതെന്ന പരിഗണന നല്‍കി അവഗണിച്ചത് മുലമാണ് , ഇസ്ലാം ദീനില്‍ പല വിനാശകരങ്ങളായ ബിദ് അത്തുകളും  കടന്നു കുടിയത്. കുടാതെ പല ബിദ്അതുകളും രംഗപ്രവേശം ചെയ്യുന്നത്, സവിശേഷരായ ആളുകള്‍ക്ക് പോലും തുറന്നെതിര്‍ക്കാന്‍ പ്രയാസമുള്ള വിധത്തില്‍ സത്യത്തിനോട്‌, സുന്നതിനോട് സാദൃശ്യമുള്ള രൂപത്തിലായിരിക്കും. അതീവ സുക്ഷ്മ ദൃക്കുകള്‍ക്കല്ലാതെ  അതിന്‍റെ അപകടം തിരിച്ചറിയാന്‍ പറ്റില്ല. എന്നല്ല, ന്യായീകരിക്കാനും ഏറ്റുപിടിക്കാനും സാധാരണക്കാരായ ആളുകള്‍ കുടുതലുണ്ടാവുകയും ചെയ്യുമ്പോള്‍  എതിര്‍പ്പിന്‍റെ ശക്തി കുറയുകയും, സത്യത്തിന്‍റെ മറപിടിച്ചു ബിദ്അത്ത് കടന്നു വരികയും ചെയ്യും.

ഇസ്ലാം മതത്തില്‍ ബിദ് അത്തുകള്‍  ഉണ്ടാക്കിയത്, മതത്തിനു പുറത്തുനിന്നുള്ള ശത്രുക്കളല്ല. മറിച്ചു മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള ആളുകള്‍ പല തരത്തിലുള്ള ന്യായത്തിന്‍റെയും  മറപിടിച്ചു പലതും നല്ലതെന്ന് കരുതി ചെയ്തപ്പോള്‍ അത് ബിദ്അത്തുകള്‍ ആയി  പരിണമിച്ചു എന്നുള്ളതാണ്.

അത് കൊണ്ടാണ് ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള 
ഉലമാക്കള്‍  " ഏറ്റവും ഭയപ്പെടേണ്ടതു ഇസ്ലാം മതത്തിനു  പുറത്തുള്ള ശത്രുക്കളെയല്ല, മറിച്ചു ഇസ്ലാമില്‍ തന്നെയുള്ള  ശത്രുക്കളെയാണ്  എന്ന് പറഞ്ഞത്" ഞാന്‍ ഒരു ബിദ് അത്ത് ഉണ്ടാക്കാന്‍ പോവുകയാണ്" എന്ന് പ്രസ്താവിച്ചു കൊണ്ടോ, (( ബിദ് അത്തുകള്‍ )) എന്ന ബാനര്‍ പിടിച്ചു കൊണ്ടോ ഒരു സമുഹവും ഒരു ബിദ്അത്തും ഇസ്ലാമില്‍ ഉണ്ടാക്കിയിട്ടില്ല.  സദുദേശവും ഗുണകാംക്ഷയും   ആധാരമാക്കാത്ത ഒരു ബിദ്അത്തുമില്ലതാനും. പക്ഷെ, എന്ത് കൊണ്ട് അവ ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിന്‍റെ പ്രാരംഭ ദശയില്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച ആളുകള്‍ " ഇക്കാര്യം പ്രാമാണികമാണോ"  എന്ന് പരിശോധിക്കുകയോ, അറിവുള്ള ആളുകളോട് ആലോചിക്കുകയോ ചെയ്തില്ല എന്നതാണ്. ഇവിടെയാണ്‌ ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ശ്രദ്ധേയവും
കാലികപ്രസക്തവുമാവുന്നത് .

ഉദാഹരണമായി ഇന്ന് ലോകത്ത് തന്നെ ഇസ്ലാമിക ഭുപടത്തില്‍ പടലപ്പിണക്കങ്ങളുടെയും , പക്ഷപാതിത്വതിന്‍റെയും  നേര്‍സാക്ഷിയായി  നില്‍ക്കുന്ന സംഘടനകള്‍, നേരത്തെ സുചിപ്പിച്ച സദുദ്ദേശത്തിന്‍റെയും  സദ്‌-വിചാരത്തിന്‍റെയും  പിന്‍ബലത്തില്‍ ജന്മമെടുത്തവയാണ്. "സംഘടനകള്‍ ഉണ്ടാക്കിയത് ദഅവത്തിന് വേണ്ടിയാണ്" എന്നല്ലാതെ, "പരസ്പരം ശണ്ട കുടാനാണ്" എന്ന  രണ്ടാമാതൊരുത്തരം അതിന്‍റെ ആളുകളൊന്നും പറയാറില്ല, അതാണ്‌ വാസ്തവത്തില്‍ നടക്കുന്നത് എങ്കില്‍ ‍ പോലും. ! ഇന്ന് സാധാരണ ജനങ്ങള്‍, സംഘടനയുടെ ബന്ധനത്തില്‍ നിന്ന് തലയുരാന്‍ വഴി കാണാതെ  പൊറുതി മുട്ടുകയാണ്

ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ആശയപ്പൊരുത്തം  പുര്‍ണ്ണമാവും. ഹിജ്ര വര്ഷം മുന്നുറുകളില്‍ ജീവിച്ച അദ്ദേഹം, അക്കാലത്തുള്ള ജനങ്ങളോടാണ്‌ ഇത് പറയുന്നതെന്നൊര്‍ക്കണം. താബിഈങ്ങളും, താബിഈ താബിഈങ്ങളും  ജീവിച്ച കാലത്തിനു തൊട്ടു ശേഷം ജീവിച്ച ആളുകളെ ബിദ്അതിനെ സംബന്ധിച്ച് ഇത്ര ശക്തമായ നസ്വീഹത്തു നല്‍കാന്‍  ഇമാം ബര്‍ബഹാരിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?  അക്കാലക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നസ്വീഹത്തു ഇതാണെങ്കില്‍ നമുക്കുള്ള നസ്വീഹത്തു എന്തായിരിക്കും?

 നുതന ആശയങ്ങളില്‍, ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് നേരിട്ട് ദീന്‍ സ്വീകരിച്ച അനുഗ്രഹീതരായ സ്വഹാബത്ത് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. അവരുടെ വാക്കുകളും, സമീപനങ്ങളും ഉത്തമ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയും അതിനെ അവഗണിക്കാതെ പുര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക.  ഇനി  അതില്‍ കാണാതിരിക്കുകയോ, ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ ചെയ്‌താല്‍, അഹ് ലുസ്സുന്നത്തിന്‍റെ പ്രാമാണികരായ ഉലമാക്കളിലേക്ക് മടക്കുകയും അവരില്‍ നിന്ന്  കാര്യങ്ങളില്‍ തീര്‍പ്പ് കണ്ടെത്തുകയും ചെയ്യുക. ഇതിനപ്പുറം ഒരു പോംവഴി ഒരു മുസ്ലിമിനില്ല തന്നെ.

ആധുനിക മുസ്ലിം സമുഹം എവിടെ നില്‍ക്കുന്നു ഈ ഇമാമിന്‍റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ എന്ന കാര്യം പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. അല്ലാഹു ഇമാം ബര്‍ബഹാരിയെ അനുഗ്രഹിക്കട്ടെ. آمين
  
വാല്‍ക്കഷ്ണം : കയ്യില്‍ കിട്ടിയതെല്ലാം പ്രസിദ്ധീകരിക്കുന്ന കുട്ടത്തില്‍, ഈ ഗ്രന്ഥത്തിന്‍റെ ആശയവും അര്‍ത്ഥവും ഒരു പോലെ ശണ്ടീകരിച്ചു  കൊണ്ട്, നിഛ് ഓഫ് ട്രുത്ത് ഇതിന്‍റെ  വിവര്‍ത്തനം 
മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വൈരുധ്യം കുടി ഇവിടെ പങ്കു വെക്കുകയാണ്. !

Monday, November 19, 2012

റേച്ചല്‍ എഴുതിയ ഇ മെയില്‍ സന്ദേശം:



റേച്ചല്‍ എഴുതിയ ഇ മെയില്‍ സന്ദേശം:

പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ,

ഞാന്‍ ഫലസ്തീനില്‍ എത്തിയിട്ട് രണ്ടാഴ്ച്ചയും ഒരു മണിക്കൂറുമായിരിക്കുന്നു. ഞാനിവിടെ കണ്ടതിനെ കുറിച്ച് ചിലത് കുറിക്കാനുണ്ട്. അമേരിക്കയിലേയ്ക്ക് ഈ കത്തെഴുതാനായി ഇരിക്കുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍കൂടി എനിക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു.തങ്ങളുടെ വീട്ടുചുമരിലേയ്ക്ക് പാറിയെത്തുന്ന വെടിയുണ്ടകളെ ചെറുക്കാന്‍ ഇവിടുത്തെ വീടുകളില്‍ ഇനിയും കുഞ്ഞുങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇവിടുത്തെ പോലെയല്ല എല്ലായിടത്തെയും ജീവിതങ്ങള്‍ എന്ന് ഈ കൊച്ചു കുഞ്ഞുങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇവിടെ എത്തുന്നതിനും രണ്ട് ദിവസം മുമ്പ് ഒരു എട്ടുവയസ്സുകാരനെ ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ അവന്റെ പേര് ഇപ്പോഴും മര്‍മരശബ്ദമായി അവശേഷിക്കുന്നുണ്ട്, ‘അലി’.എന്റെ പരിമിതമായ അറബ് ജ്ഞാനത്തില്‍ നിന്നു കൊണ്ട് അവരുടെ നിലയ്ക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട്. ‘കൈഫ് ഷാറോണ്‍?’ ‘കൈഫ് ബുഷ്?’ (ഷാറോണ്‍ എന്തുപറയുന്നു? ബുഷ് എന്തുപറയുന്നു?) ‘ഷാരോണ്‍ മജ്‌നൂണ്‍’, ബുഷ് മജ്‌നൂണ്‍”, (”ഷാരോണിന് ഭ്രാന്താണ്’, ‘ബുഷിന് ഭ്രാന്താണ്’ ‘) എന്ന എന്റെ ഉത്തരം കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും. ഉറപ്പായും ഞാന്‍ അങ്ങനെതന്നെ വിശ്വസിക്കുന്നു.പക്ഷേ ഒരുകാര്യം വാസ്തവമാണ്. എങ്ങനെയാണ് ആഗോള അധികാര ഘടന പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഇവിടുത്തെ എട്ടുവയസ്സുകാര്‍ക്കറിയാം.ഇവിടെ വന്ന് നിങ്ങളിത് കാണാത്തിടത്തോളം നിങ്ങള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നിട്ടും നിങ്ങള്‍ക്കറിയാം ഫലസ്തീനെ കുറിച്ച് നിങ്ങളറിഞ്ഞവ യാഥാര്‍ത്ഥ്യങ്ങളല്ലെന്ന്.ആയുദ്ധമില്ലാത്ത ഒരു അമേരിക്കന്‍ പൗരനുനേരെ നിറയൊഴിച്ചാല്‍ ഇസ്രായേലി പട്ടാളത്തിന് എന്തെല്ലാം അഭിമുഖീകരിക്കേണ്ടിവരും? കിണറുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ വെള്ളം വാങ്ങാന്‍ എന്റെ കൈവശം പണമുണ്ട്. മാത്രവുമല്ല ഇവിടം ഉപേക്ഷിക്കുക എന്ന ഓപ്ഷനും എനിക്കുണ്ട്. എന്റെ മാതൃരാജ്യത്തെ നിരത്തിലൂടെ കാറോടിച്ചു പോകുമ്പോള്‍ ആകാശത്തുനിന്നും ചീറിവന്ന റോക്കറ്റിനാല്‍ കൊല്ലപ്പെട്ടവരായി എന്റെ കുടുംബത്തില്‍ ആരും ഇല്ല.
എനിക്കൊരു വീടുണ്ട്. സമുദ്രത്തിനു സമീപം പോയി അതാസ്വദിക്കാന്‍ എനിക്കവകാശമുണ്ട്. ഞാന്‍ സ്‌കൂളില്‍ നിന്നോ ജോലി സ്ഥലത്തുനിന്നോ തിരികെ പോവുമ്പോള്‍ എന്റെ ബിസിനസ്സുമായി മുന്നോട്ടു പോകണോ അതോ വീട്ടില്‍ പോകണോ എന്ന് തീര്‍ച്ചപ്പെടുത്തുന്ന അധികാരവുമായി ഒരു പട്ടാളസംഘവും പാതിവഴിയില്‍ എന്നെ കാത്തു നില്‍ക്കില്ലെന്ന് ഏകദേശം എനിക്കുറപ്പുണ്ട്.ഈ ചിന്തകളോടെ ഞാനിവിടെ റാഫയിലാണ്. ഈ നഗരത്തില്‍ ഏകദേശം ഒരു ലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ ജീവിക്കുന്നു. ഇതില്‍ 60 ശതമാനം പേരും അഭയാര്‍ത്ഥികളാണ്. അതും രണ്ടും മൂന്നും തവണ അഭയാര്‍ത്ഥികളായവര്‍.. -

verse 42 of chapter 14. إبراهيم in the Holy Quran

وَلا تَحسَبَنَّ اللَّهَ غٰفِلًا عَمّا يَعمَلُ الظّٰلِمونَ ۚ إِنَّما يُؤَخِّرُهُم لِيَومٍ تَشخَصُ فيهِ الأَبصٰرُഅക്രമികള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു ( ഭയാനകമായ ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌

ഗാസയില്‍ വീണ്ടും പുകയുയരുമ്പോള്‍...

ഗാസയില്‍ വീണ്ടും പുകയുയരുമ്പോള്‍...
മനസ്സാക്ഷി മരവിപ്പിക്കുന്ന കാഴ്ചകള്‍, രക്തം വാര്‍ന്നു പോയ ശരീരങ്ങള്‍..
ആലംബഹീനരായ കുഞ്ഞുങ്ങള്‍....നിസ്സഹായരായ കുടുംബങ്ങള്‍ ...തലങ്ങും വിലങ്ങും പറക്കുന്ന ശത്രു യുദ്ധവിമാനങ്ങള്‍
ഇതാണ് ഗാസ മുനമ്പ്. പീഡനത്തിന്‍റെയും , കൊലച്ചതിയുടെയും കഥകളേറെ പറയുന്ന കണ്ണീരുണങ്ങാത്ത  മണ്ണ്
വിവിധങ്ങളായ അഭയാര്‍ത്ഥീ  കാംബുകളില്‍ ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങള്‍ക്ക്  ഓരോ യുദ്ധവും പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കുന്നു.
എന്ത് കൊണ്ട് ഫലസ്തീനികള്ക്ക് അല്ലാഹുവിന്‍റെ സഹായം അന്ന്യമാവുന്നു? അവര്‍ പീഡിതരും മര്‍ദിതരും അല്ലെ? ദുരന്തത്തിന്‍റെ തീച്ചുളയില്‍  ഈയൊരു ചിന്ത പലര്‍ക്കും അന്ന്യമായ്തോന്നാം.
അല്ലാഹുവിന്‍റെ സഹായം ലഭിക്കാന്‍, വിജയമുണ്ടാവാന്‍, ചില നിബന്ധനകള്‍ അള്ളാഹു തന്നെ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ഒന്നാമതായി , അല്ലാഹുവിന്‍റെ കിതാബും അവന്‍റെ റസുലിന്‍റെ ചര്യയും അവലംബിക്കലാണ്. അതിനു അനുസ്രിതമായി ജീവിതം പരിവര്തിതമാക്കലാണ് . കുടുംബത്തിലും കുട്ടികളിലും വിശ്വാസ വിമലീകരണത്തിന്‍റെ അധ്യാപനങ്ങള്‍ സ്വാധീനം ചെലുത്തലാണ്. വിശ്വാസത്തിന്‍റെ കരുത്ത്, അതാണ്‌ ഒരാളെ പൊരുതാന്‍, ജിഹാദ് നടത്താന്‍ പ്രേരിപ്പിക്കേണ്ടത്. അല്ലാഹുവിന്‍റെ ദീന്‍ ദുനിയാവില്‍ പുലരാന്‍ ഉള്ള തീവ്രമായ  പ്രയത്നം. അല്ലാതെ ജനാധിപത്യവും, സോഷ്യലിസവും, മതേതരത്വവും പുലരാനുള്ള, പുണരാനുള്ള  കടിനാധ്വാനമല്ല.
ഇനി പലസ്തീനിലേക്ക് നോക്കു...ഖുറാനും സുന്നതുമായി അവര്‍ എത്ര അടുത്ത് നില്‍ക്കുന്നു? കേവല രാഷ്ടീയ അജണ്ടകളുടെ പേരില്‍ അവര്‍ എത്ര ഗ്രുപ്പ് ആയി നിലകൊള്ളുന്നു? ബിദ്അതുമായി അവര്‍ എത്ര മാത്രം  പോരാട്ടത്തിലാണ് ?
എവിടെ ഖുരാനിലും സുന്നത്തിലും അധിഷ്ടിതമായ ഇസ്ലാമിക സേന? അഖീദയിലും സുന്നത്തിലും മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം വളര്‍ത്തിയ സ്വഹാബതിന്‍റെ അനന്തരവന്മാര്‍ എവിടെ? ഉമര്‍ ഫാറുക്കും, ഖാലിദ്‌ ബിന്‍ വലീദും എവിടെ? വ്യാജ ദേശീയതയിലും, പ്രാദേശികതയിലും, ഭൌദിക ലാഭങ്ങളിലും, നിക്ഷിപ്ത താല്പര്യങ്ങളിലും അഭിരമിക്കാത്ത നേതാക്കള്‍ എവിടെ?
ഫലസ്തീന്‍ ജനത അവരുടെ സ്വതതിലേക്ക് മടങ്ങട്ടെ. പുര്‍വ കാല ചരിത്രം അവര്‍ മറന്നു  പോയോ ? ഇസ്ലാമിക സര്‍വ സൈന്ന്യാധിപനായ ഉമറുല്‍  ഫാരുഖിന്‍റെ അനുഗ്രഹീത കരങ്ങളാല്‍ വെന്നിക്കൊടിക്കുറ പാറിയ നാടാണ് ഫലസ്തീന്‍. കലര്‍പ്പില്ലാത്ത ഇസ്ലാമിന്‍റെ വിശുദ്ധി കൊണ്ടല്ലാതെ, ജൂത മലിനതയില്‍ നിന്ന് ഫലസ്തീനിനെ മോചിപ്പിക്കാന്‍ കഴിയില്ല. പലസ്തീന്‍ ജനത പൊരുതുകയാണ് അര നുറ്റാണ്ടിലധികം  ! പിതാക്കളും പിതാമാഹന്മാരും ഏന്തിയ  പടവാള്‍  തലമുറകളിലേക്ക് കൈമാറിക്കഴിഞ്ഞു ! ക്ഷമയുടെ നെല്ലിപ്പടി കണ്ട ഒരു ജനത ! പക്ഷെ നിങ്ങളില്‍ എവിടെ ഉമറുല്‍ ഫാരുകിന്‍റെ അഖീദയും  മന്ഹജും ? എപ്പോഴാണ് നിങ്ങള്‍ക്കത്  കൈമോശം വന്നത് ?  ആ ഖലീഫയുടെ അഖീദയില്‍  നിങ്ങള്‍  ഏകോപിച്ചിരുന്നുവെങ്കില്‍  വിജയം നിങ്ങളെ എന്നോ കടാക്ഷിക്കുമായിരുന്നു.
ഖുരാനിന്റെയും സുന്നതിറെയും അടിസ്ഥാനത്തില്‍ സഹാബത്തിന്‍റെ മാര്‍ഗം പിന്തുടര്‍ന്ന് കൊണ്ടുള്ള ശിക്ഷണം എവിടെ? ഇസ്ലാമിക മത സ്ഥാപനങ്ങള്‍ എവിടെ? പന്നികളുടെയും കുരങ്ങുകളുടെയും പിന്മുറക്കാരെ തരപറ്റിക്കാന്‍  വിശ്വാസത്തിന്‍റെ കരുതും സുന്നത്തിന്‍റെ പ്രകാശവുമല്ലാതെ മറ്റൊരായുധവുമില്ല ! ഈ തിരിച്ചറിവ് നിങ്ങള്‍ക്കന്ന്യമായത് എന്നാണു ?
അമേരിക്കയും, അവരുടെ ഐക്യ രാഷ്ട്ര  സഭയും നിങ്ങളെ രക്ഷിക്കാന്‍ വരില്ലെന്ന് ഇനിയും നിങ്ങള്‍ പഠിക്കാതതെന്തു? കലാശ്നിക്കൊവിനും എഫ്-16-നും  മുമ്പില്‍ കല്ലും കവണയും മതിയാകില്ലായെന്ന  സാമാന്യ ബുദ്ധി, മറ്റൊരാള്‍ പറഞ്ഞു തരാന്‍ മാത്രം ബുധിശുന്യര്‍ അല്ലല്ലോ നിങ്ങള്‍ ? ലോകത്ത് ആയുധ ബലത്തില്‍ അഞ്ചാം സ്ഥാനമാലങ്കരിക്കുന്ന  ശക്തിയോട് പൊരുതാന്‍ തക്ക ആയുധവും ശക്തിയും സമാഹരിക്കുന്നത് വരെ, നിങ്ങള്‍ നടത്തുന്ന ഓരോ യുദ്ധവും കേവലം ആത്മഹത്യാപരവും, നിങ്ങളുടെ  കുടുംബത്തെയും,  നിരപരാധികളായ നിങ്ങളുടെ കുഞ്ഞുങ്ങളുടെയും നാശത്തിനു മാത്രമേ ഉതകുകയുള്ളു...വികാരങ്ങള്‍  വിവേകങ്ങള്‍ കൊണ്ട് നിയന്ത്രിക്കപ്പെടണം. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പ്രജ്ന്ജയറ്റ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ പ്രചരിപ്പിച്ചത് കൊണ്ട് ഒരു ജീവനും വില നല്കപ്പെടുകയോ, തിരിച്ചു ലഭിക്കുകയോ  ചെയ്യുന്നില്ല.
പല ആഘോഷങ്ങളില്‍ ഒരാഘോഷമായി ഇതും ഒടുങ്ങുന്നുണ്ടോ എന്ന സംശയം ആര്‍ക്കെന്കിലുമുണ്ടെങ്കില്‍ അവരെ കുറ്റം  പറയാനൊക്കുമോ
അല്ലാഹു ഫലസ്തീന്‍ ജനതയുടെ ദുരിതം അകറ്റുകയും അവരുടെ വേദന ലഘൂഖരിക്കുകയും ചെയ്യട്ടെ
ഖുറാനും സുന്നത്തും അനുസരിച്ച് ജീവിക്കുകയും, വിധിക്കുകയും ചെയ്യുന്ന ഒരു സമുഹം  വളര്‍ന്നു  വരികയും, ജൂതപ്പരിഷകളോട് പൊരുതാന്‍ കെല്പുള്ള ഇസ്ലാമിക സൈന്യം പുനര്‍ജനിക്കുകയും ചെയ്യട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Sunday, November 18, 2012

(((( മസ്ജിദുന്നബവിയും നബിയുടെ ഖബറും ))))

ശിര്‍ക്ക് വരുന്ന വഴികള്‍ - 3

(((( മസ്ജിദുന്നബവിയും  നബിയുടെ ഖബറും ))))


ഇസ്ലാമില്‍ പള്ളികള്‍ ഖബറുകളുമായോ, ഖബറുകള്‍ പള്ളികളുമായോ കുടിച്ചേരുന്ന  അവസ്ഥയില്ല, ഉണ്ടാവാന്‍ പാടില്ല എന്നത് അഹ്ലുസ്സുന്നത്തി  വല്‍ ജമാഅത്തിന്‍റെ  ഉലമാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ലാത കാര്യമാണ് ഇസ്ലാമിക ചരിത്രവും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതവും  പരിശോധിക്കുമ്പോള്‍ ഇക്കാര്യം വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ ഉത്തമ തലമുറയെന്നു വിശേഷിപ്പിച്ച മുന്ന് തലമുറയിലും പള്ളികളോട് ചേര്‍ന്ന് മഖ്ബറകള്‍ സ്ഥാപിക്കുകയെന്നത് കേട്ട് കേള്‍വി പോലുമില്ല, എന്നല്ല ഇന്നും അറബ് നാടുകളില്‍ പള്ളികള്‍ക്ക് ചുറ്റും മഖ്ബറകള്‍ സ്ഥാപിച്ചതായി കാണുക സാധ്യവുമല്ല. മസ്ജിദുന്നബവിയില്‍  നിന്ന് എത്ര ദുരം അകലെയാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന് അവിടെ പോയവര്‍ക്കറിയാം.

ഖബര്‍ പുജകരായ ആളുകളോട് അവരുടെ ശിര്‍ക്കാന്‍ വിശ്വാസങ്ങളെ വിമര്‍ശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അവര്‍ ഉന്നയിക്കാറുള്ള മറു ചോദ്യമാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബര്‍ മസ്ജിദുന്നബവിയില്‍  അല്ലെയെന്നത്. വാസ്തവത്തില്‍ വളരെ വലിയ ഒരു തെറ്റിധാരണയുടെയും  ചരിത്രപരമായ അവബോധം ഇല്ലാത്തതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ ചോദ്യം ഉണ്ടാവുന്നത്. ഇതില്‍ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ വിശദീകരിക്കല്‍   അനിവാര്യമാണ്.

ഒന്നാമതായി, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ അല്ല. ആരെങ്കിലും അങ്ങിനെ വാതിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ ചരിത്രമറിയാത്തവരോ, അല്ലെങ്കില്‍ മനപുര്‍വ്വം സത്യം മറച്ചു വെക്കുന്നവരോ ആണ്.   അമ്പിയാക്കള്‍, എവിടെയാണോ മരണപ്പെട്ടതു , അവിടെത്തന്നെയാണ് മറവു ചെയ്യപ്പെടുക. പള്ളിയോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന മഹതിയായ ഉമ്മുല്‍ മുഅമിനീന്‍  ആയിഷ റദിയല്ലാഹു   അന്ഹയുടെ വീട്ടില്‍ വെച്ച് വഫാത് ആയതിനാല്‍ അദ്ദേഹത്തെ അവിടെത്തന്നെ മറവു ചെയ്തു. ആയിഷ റദിയല്ലാഹു   അന്ഹയുടെ വീട് പള്ളിക്ക് പുറത്തായി വേറിട്ട ചുമരുകളും വാതിലുകളും ഉള്ള നിലയിലായിരുന്നുവെന്ന് ചരിത്രമാരിയുന്നവര്‍ക്കറിയാം. അതായത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മറവു ചെയ്തത് മസ്ജിദുന്നബവിയില്‍ ആണെന്ന വാതത്തിന് ചരിത്രപരമായ നിലനില്പില്ലായെന്നര്‍ത്ഥം. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും, ഏതൊരു കാര്യം ഭയപ്പെട്ടു കൊണ്ടാണോ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വീട്ടിനുള്ളില്‍ മറമാടിയത് , അത് പിന്നീട് സംഭവിച്ചു എന്നതാണ് ദുഖസത്യം. കാരണം ഹിജ്ര വര്ഷം 88-ഇല്‍ വലീദ് ബിന്‍ അബ്ദില്‍ മലിക് മസ്ജിദുന്നബവി വിപുലീകരിച്ചപ്പോള്‍ നബി പത്നിമാരുടെ വീടുകള്‍ പള്ളിയോടു ചേര്‍ത്തു.
ഈ സംഭവം ഉലമാക്കലുമായി കുടിയാലോചിച്ചതിനു ശേഷമായിരുന്നില്ലെന്നു മാത്രമല്ല, മുഴുവന്‍ സ്വഹാബികളും മരണപ്പെട്ടതിനു ശേഷവുമായിരുന്നു. അതായത്, സ്വഹാബികളില്‍ ഒരാള്‍ പോലും ഈ സംഭവം അറിയുകയോ അംഗീകരിക്കുകയോ  ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇത് ഇബ്ന്‍ കസീരിന്റെയും ഇബ്ന്‍ ജരീരിന്റെയും താരീകുകളില്‍ കാണാം മുഹമ്മദ്‌ അബ്ദുല്‍ ഹാദി തന്‍റെ الصارم المنكي എന്ന ഗ്രന്ഥത്തില്‍ പറയുന്നു
قال العلامة الحافظ محمد بن عبد الهادي في " الصارم المنكي " ص 136 :
" وإنما أدخلت الحجرة في المسجد في خلافة الوليد بن عبد الملك ، بعد موت عامة الصحابة الذين كانوا بالمدينة، وكان آخرهم موتا جابر بن عبد الله، وتوفي في خلافة عبد الملك فإنه توفي سنة ثمان وسبعين، والوليد تولى سنة ست وثمانين، وتوفي سنة ست وتسعين ، فكان بناء المسجد وإدخال الحجرة فيه فيما بين ذلك "
മദീനയിലുണ്ടായിരുന്ന മിക്ക സ്വഹാബികളും മരണപ്പെട്ട ശേഷം, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ ഭരണകാലത്താണ് പ്രവാചക പത്നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടത്. സ്വഹാബികളില്‍ അവസാനമായി മരണപ്പെട്ടത്, അബ്ദുല്‍ മലികിന്‍റെ ഭരണ കാലത്ത് ഹിജ്ര വര്ഷം 78-ഇല്‍  ജാബിര്‍ ബിന്‍ അബ്ദുള്ള റദിയള്ളാഹു  അന്ഹുവാണ്. വലീദ് ഭരണാധികാരമെല്‍ക്കുന്നത് 86-ലാണ്. 96-ഇല്‍ മരണപ്പെട്ട അദ്ദേഹം മസ്ജിദ് വിപുലീകരിക്കുകയും വീടുകള്‍ പള്ളിയിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നത് ഇക്കാലയളവിലാണ്. "
എന്നാല്‍ അക്കാലത്ത് ജീവിച്ചിരുന്ന താബിഉകളില്‍ പ്രധാനിയായിരുന്ന സയീദ്‌ ബിന്‍ മുസയ്യബ് റദിയള്ളാഹുഅന്ഹുവിനെപ്പോലുള്ള പലരും ഈ നടപടിയെ ശക്തിയുക്തം എതിര്‍ ത്തിരുന്നു വെന്നതിനു രേഖകളുണ്ട്.
ഇക്കാര്യങ്ങള്‍ വിശദമായി പ്രദിപാതിച്ച  ശേഷം ഷെയ്ഖ്‌ നാസിറുദ്ദീന്‍  അല്‍ബാനി റഹ്മതുള്ളാഹി   അലൈഹി, തന്‍റെ " തഹ്ദീരുസ്സാജിദ് " എന്ന ഗ്രന്ഥത്തില്‍  പറയുന്നു
....فلا يجوز لمسلم بعد أن عرف هذه الحقيقة أن يحتج بما وقع بعد الصحابة، لأنه مخالف للأحاديث الصحيحة وما فهم الصحابة والأئمة منها كما سبق بيانه، وهو مخالف أيضا لصنيع عمر وعثمان حين وسعا المسجد، ولم يدخلا القبر فيه.
ولهذا نقطع بخطأ ما فعله الوليد بن عبد الملك عفا الله عنه، ولئن كان مضطرا إلى توسيع المسجد، باستطاعته أن يوسعه من الجهات الأخرى دون أن يتعرض للحجرة الشريفة وقد أشار عمر بن الخطاب إلى هذا النوع من الخطأ حين قام هو رضي الله عنه بتوسيع المسجد من الجهات الآخرى ولم يتعرض للحجرة بل قال " إنه لا سبيل إليها " فأشار رضي الله عنه إلى المحذور الذي يترقب من جراء هدمها وضمها إلى المسجد ( تحذير الساجد من اتخاذ القبور مساجد)

"......അപ്പോള്‍ ഇക്കാര്യം മനസ്സിലാക്കിയ ഒരു  മുസ്ലിമിന് സ്വഹാബതിന്‍റെ കാലശേഷമുള്ള  ഒരു സംഭവത്തെ ന്യായീകരിക്കാന്‍ പാടില്ലാതതത്രേ. കാരണം അത് നേരത്തെ വിശദീകരിച്ച പോലെ സ്വഹിഹ് ആയ ഹദീസിനും സ്വഹാബതിന്‍റെ ഫഹ്മിനും അഇമ്മത്തിന്‍റെ നിലപാടിനും എതിരാണെന്ന് മാത്രമല്ല ഉമര്‍, ഉത്മാന്‍ - റദിയള്ളാഹു അന്ഹുമാ -മസ്ജിദ് വിപുലീകരിച്ചപ്പോള്‍ ഖബറിനെ അതിലുള്‍പ്പെടുത്താതെ വിട്ട നിലപാടിനും എതിരാണ്.

ഇതിനാല്‍ തന്നെ, വലീദ് ബിന്‍ അബ്ദില്‍ മലികിന്‍റെ നടപടി -  അല്ലാഹു അദ്ദേഹത്തിന് മാപ്പ്  നല്‍കട്ടെ - അബദ്ധമായിരുന്നുവെന്നു നമുക്ക്  ഖണ്ഡിതമായി പറയാന്‍ പറ്റും. മസ്ജിദ് വിപുലീകരണം അദ്ദേഹത്തിന് അനിവാര്യമായിരുന്നുവെങ്കില്‍, പ്രവാചക പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിപുലീകരണം സാധ്യമായിരുന്നു. ഈ രൂപത്തിലുള്ള അബദ്ധത്തെക്കുറിച്ച് ഉമര് ബിന്‍ ഖതാബ്‌ രടിയല്ലാഹു അന്ഹു, നബി പത്നിമാരുടെ വീടുകള്‍ ഒഴിവാക്കിക്കൊണ്ട് മറ്റു വശങ്ങളില്‍ അദ്ദേഹം നടത്തിയ വിപുലീകരണ വേളയില്‍ " അതിലേക്കു യാതൊരു മാര്ഗവുമില്ല" എന്ന പ്രസ്താവന സുവിതിതമാണ്. വീടുകള്‍ പൊളിച്ചു മാറ്റി, പള്ളിയിലേക്ക് ചേര്‍ക്കുന്നതില്‍ പതിയിരിക്കുന്ന അപകടത്തിലേക്ക് അദ്ദേഹം വിരല്‍ ചുണ്ടുകയാണ്"

നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെയും , അബുബക്കര്‍ രടിയല്ലാഹു അന്ഹുവിന്റെയും, ഉമര്‍ രടിയല്ലാഹു അന്ഹുവിന്റെയും ഖബറുകള്‍ ഉള്ള വീട് പള്ളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെങ്കില്‍ പോലും, അവ പ്രത്യേകമായ മുന്ന് തരത്തിലുള്ള മറകള്‍ കൊണ്ട്, നോക്കിയാല്‍ കാണാത്ത രൂപത്തില്‍ പള്ളിയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ആ ഭാഗത്ത്‌ സദാ സമയവും ജാഗരുഗരായ നിയമ  പാലകരുണ്ടെന്നും  ശേഷം ഷെയ്ഖ്‌ അല്‍ബാനി തന്നെ പറയുന്നു "
........ولكن هذا لا يكفي ، ولا يشفي وقد كنت قلت منذ ثلاث سنوات في كتابي " أحكام الجنائز وبدعها " (208) من أصلي : " فالواجب الرجوع بالمسجد النبوى إلى عهده السابق، وذلك بالفصل بينه وبين القبر النبوي بحائط ، يمتد من الشمال إلى الجنوب بحيث أن الداخل لا يرى فيه أي مخالفة لا ترضى مؤسسه صلى الله عليه وسلم ، أعتقد أن هذا من الواجب على الدولة السعودية إذا كانت تريد أن تكون حامية التوحيد حقا وقد سمعنا أنها أمرت بتوسيع المسجد مجددا فلعلها تتبنى اقتراحنا هذا وتجعل الزيادة من الجهة الغربية وغيرها و تسد بذلك النقص الذي سيصيبه سعة المسجد إذا نفذ الاقتراح أرجو أن يحقق الله ذلك على يدها ومن أولى بذلك منها؟ "

" ......പക്ഷെ, ഇത് മതിയാകുന്നതോ ത്രിപ്തികരമോ അല്ല.  അക്കാര്യം ഞാന്‍ മുന്ന്  മുമ്പ്,അഹ്കാമുല്‍ജനായിസ് 308-മത്തെ പേജില്‍  വ്യക്തമാക്കിയിട്ടുണ്ട്.

"  മസ്ജിദുന്നബവി, അതിന്‍റെ പുര്‍വ്വ കാലത്തിലേക്ക് തിരിച്ചു പോകല്‍ അനിവാര്യമാണ്. വടക്ക് ഭാഗത്ത്‌ നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന വിധത്തില്‍, മസ്ജിദിനും ഖബറിനും ഇടയില്‍ പരസ്പരം വേര്‍തിരിക്കുന്ന ഒരു ചുമര്‍ ഉണ്ടാവണം. പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ അവിടെ അതിന്‍റെ സ്ഥാപകനായ മുഹമ്മദു  നബിക്ക് അതൃപ്തി ഉണ്ടാക്കുന്ന ഒരു മുഖാലഫതും കാണാത്ത രൂപത്തില്‍.  സൗദി  ഭരണാധികാരികള്‍, അക്ഷരാര്‍ത്ഥത്തില്‍  തൌഹീദിന്‍റെ സംരക്ഷകരാണെങ്കില്‍ , അവര്‍ക്കത് ചെയ്യല്‍ അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മസ്ജിദ്  വിപുലീകരിക്കാന്‍ തീരുമാനിച്ച കാര്യം നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, നമ്മുടെ ഈ  നിര്‍ദേശം അവര്‍  പരിഗണിക്കുകയും, പടിഞ്ഞാറ് വശവും മറ്റും ഉള്‍പ്പെടുത്തി വിപുലീകരണം പുര്തിയാക്കുകയും അല്ലാഹു അവരുടെ കൈകളിളുടെ അത് പുര്തീകരിക്കുകയും ചെയ്യട്ടെ, അതിനു അവരെക്കാള്‍ യോഗ്യര്‍  മറ്റാരാണ്‌ ? "

പക്ഷെ, വിപുലീകരണം നടന്നെങ്കിലും ശൈഖിന്‍റെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പില്‍ അദ്ദേഹം ഇങ്ങിനെയെഴുതി "
" ولكن المسجد وسمع منذ سنتين تقريبا دون إرجاعه إلى ما كان عليه في عهد الصحابة والله المستعان  "
" പക്ഷെ ഏതാണ്ട് രണ്ടു വര്ഷം മുമ്പ്, സ്വഹാബതിന്‍റെ കാലത്ത് നിലനിന്നിരുന്ന അവസ്ഥയിലേക്ക് മടക്കാതെ തന്നെ മസ്ജിദ് വിപുലീകരിക്കപ്പെട്ടു, സഹായമഭ്യര്‍ തിക്കപ്പെടാന്‍  അല്ലാഹു മാത്രം. ! "
 പൌരാണികരും ആധുനികരുമായ വേറെയും ഉലമാക്കള്‍ ഈ കാര്യത്തില്‍ വിമര്‍ശനം രേഖപ്പെടുത്തുകയും, ഖബറുകള്‍  മസ്ജിദുന്നബവിയില്‍ നിന്ന് പുര്‍ണമായി വേര്‍തിരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതാണ് മസ്ജിദുന്നബവിയും നബിയുടെ ഖബറും സംബന്ധിച്ച് പറയാനുള്ളത്

Tuesday, November 13, 2012

ശിര്‍ക്ക് വരുന്ന വഴികള്‍

::: ശിര്‍ക്ക് വരുന്ന വഴികള്‍ :::


ശിര്‍ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള്‍ വിത്യസ്തവും വിവിധവുമാണ്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്കു കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള്‍ നമ്മുടെ ഇബാദത്തുകള്‍ നിഷ്ഫലമായിതീരുന്നു. അതിനാല്‍ തന്നെ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുറിച്ചു ശക്തമായി താക്കീത് ചെയ്തു. ശിര്‍ക്ക് കടന്നു വരാന്‍ സാധ്യതയുള്ള മുഴുവന്‍ പഴുതുകളും ഭദ്രമായി അടച്ചു ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദതുകള്‍ ഖബറുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്ലാം നിലനിര്ത്തി‍യിട്ടില്ല. മരണാസന്നനായ റസുല്‍ സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد" ജൂതന്മാരെയും നസാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍, അവരുടെ പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ആരാധന സ്ഥലങ്ങളായി സ്വീകരിച്ചു " ബുഖാരി-മുസ്ലിം

ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാന്‍ പാടില്ല. അതിന്‍റെ അടുത്ത് വെച്ച് ഇബാദതുകള്‍ അനുഷ്ടിക്കാന്‍ പാടില്ല. ഇത് ശറഇന്‍റെ കല്പനയാണ്. ശിര്‍ക്ക് കടന്നു വരാനുള്ള വഴി അടക്കലാണ് ഖബറുകള്‍ ഒരു ചാണില്‍ കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന. അതു ആരുടേതായാലും, എത്ര വലിയ മഹാന്‍റെതായാലും. അത് പോലെ വിലക്കപ്പെട്ടതാണ്‌ ഖബറിന്‍റെ മുകളില്‍ എടുക്കുന്നതും. മരണപ്പെട്ടു പോയ പുണ്യ പുരുഷന്മാരുടെയും മഹാത്മാക്കളുടെയും രൂപം കൊത്തി വെക്കുകയും, അവരുടെ ശവകുടീരങ്ങള്‍ കെട്ടിപ്പൊക്കുകയും ആരാധനകളും അര്‍ച്ചനകളും നടത്തുകയും ചെയ്യുന്ന രീതി പണ്ട് കാലം തൊട്ടു തന്നെയുണ്ട്. ഇത് ഇസ്ലാം കര്‍ശനമായി വിലക്കി. നുഹ് നബി അലൈഹി സലാമയുടെ ജനതയില്‍ ശിര്‍ക്ക് വന്നത് അവരിലെ പുണ്യ പുരുഷന്മാരിലുടെയായിരുന്നുവെന്നത് ഇവിടെ പ്രത്യേകം സ്മര്യമാണ്. അവരെ ഓര്‍ക്കാന്‍ വേണ്ടി എന്ന നിലയിലല്ലാതെ, ആരാധിക്കണം എന്ന ഉദ്ദേശം അവര്‍ക്കുണ്ടായിരുന്നില്ല. പക്ഷെ, പിശാച് വെറുതെയിരുന്നില്ല. ആദ്യ തലമുറ കഴിയുകയും, പുതിയ തലമുറ വരികയും ചെയ്തപ്പോള്‍ അവരെ അവര്‍ ഇബാദത് ചെയ്യാന്‍ തുടങ്ങി.

 عن جابر بن عبد الله الأنصاري رضي الله عنه : نهى رسول الله صلى الله عليه وسلم أن يجصص القبر، وأن يقعد عليه، وأن يبني عليه " رواه الإمام مسلم في صحيحه ജാബിര്‍ രദിയല്ലാഹു അന്ഹു പറയുന്നു " ഖബര്‍ കുമ്മായം തേക്കുന്നതും, അതിന്മേല്‍ ഇരിക്കുന്നതും, അതിന്‍റെ മുകളില്‍ കെട്ടിടം ഉണ്ടാക്കുന്നതും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിലക്കിയിട്ടുണ്ട്. " മുസ്ലിം കുമ്മായം തെക്കുക, ഖബറിന് മുകളില്‍ ഇരിക്കുക, ഖബര്‍ കെട്ടിപ്പൊക്കുക, തുടങ്ങിയവ വിലക്കപ്പെട്ടതാണ്‌. ഈ മുന്ന് കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമായി. ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കാന്‍ പാടില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " لا تصلوا إلى قبر ولا تصلوا على قبر" നിങ്ങള്‍ ഖബറിന്‍റെ മുകളില്‍ വെച്ചോ ഖബറിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കരുത് " ഖബറിന് മുകളില്‍ പള്ളിയുണ്ടാക്കിയോ, പള്ളിയില്‍ മറമാടിയോ ഇതില്‍ ഏതു രുപ്രത്തില്‍ ആയാലും ശരി, ഇസ്ലാം ദീനില്‍ പള്ളിയും മഖ്‌ബറയും ഒരുമിച്ചു ചേരുന്ന പ്രശ്നമില്ല. ഇബ്നുല്‍ ഖയ്യിം രഹ്മതുല്ലാഹ് അലൈഹി പറയുന്നു. " ഇസ്ലാം ദീനില്‍ പള്ളിയും ഖബറും ഒരുമിച്ചു ചേരുകയില്ല . ഇതിലെതാണോ രണ്ടാമതുണ്ടായത്, അത് നീക്കപ്പെടണം . ആദ്യം ഉണ്ടായതിനെ നിലനിര്‍ത്തണം. അത് രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും അനുവതനീയമോ وقف ചെയ്യാന്‍ പറ്റുകയോ ചെയ്യില്ല നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിലക്കുള്ളതിനാല്‍ ഈ പള്ളിയില്‍ വെച്ച് നമസ്കാരം നിര്‍വഹിക്കാനും പാടുള്ളതല്ല. ...................ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കന്ന്യമായിക്കഴിഞ്ഞിട്ടുണ്ട്. زاد المعاد

അപ്പോള്‍ ഇസ്ലാം ദീനില്‍ പള്ളി വേറെയും മഖ്‌ബറകള്‍ വേറെയുമാണ്. എന്നാല്‍ ദുഖകരമെന്നു പറയട്ടെ, കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നതാണ്. പല പഴയ മഹല്ലിലെയും പള്ളികള്‍ക്ക് ചുറ്റും ഖബറുകള്‍ ഉണ്ട്. അതില്‍ സുന്നി മുജാഹിദ് വിത്യാസമൊന്നുമില്ല. ചില പള്ളികളെങ്കിലും പുനര്നിര്‍മ്മിക്കുകയും സൗകര്യം കുട്ടുകയും ചെയ്തപ്പോള്‍ പഴയ ഖബറുകള്‍ പള്ളിക്കുള്ളില്‍ വരുന്ന അവസ്ഥ പോലുമുണ്ട് ഒരു പരിധി വരെ അജ്ഞതയാണ് ഇതിനു കാരണമെങ്കിലും, ചുണ്ടിക്കാണിച്ചാല്‍ അതിന്‍റെ അപകടം മനസ്സിലാക്കാനോ, തിരുത്താനോ ഉള്ള മാനസികാവസ്ഥ പോലും, 'നവോധാനതിന്‍റെ നുറ്റാണ്ട് ' ആഘോഷിക്കുന്നവര്ക്കു പോലും ഇല്ലായെന്നറിയുമ്പോള്‍ , എന്ത് നവോധാനത്തെക്കുറിച്ചാണ് ഇവര്‍ വാചാലരാവുന്നത് എന്ന് സംശയിച്ചു പോവുകയാണ്.

 മറമാടപ്പെട്ട മഹാന്മാരോട് യാതൊരു വിധത്തിലുള്ള മഹത്വല്‍ക്കരണവും ഇല്ലെങ്കില്‍ പോലും, ശറഉ വിലക്കിയതെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തുകയും, ഇബാദത്തുകളില്‍ , വിശിഷ്യ നമ്മുടെ നമസ്കാരങ്ങളില്‍ ശിര്‍ക്കിന്‍റെ ലാഞ്ചന പോലും ഉണ്ടാവുന്നത് സുക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അത് കൊണ്ടാണ് ഖിബ്-ലക്ക് നേരെ ഖബറുകള്‍ ഉള്ള പള്ളികളില്‍, പള്ളിയുടെ ചുമര് കുടാതെ മറ്റൊരു ചുമരോ മതിലോ നിര്‍മിച്ചു കൊണ്ട് പ്രത്യേകമായി ഖബറും പള്ളിയും വേര്‍തിരിക്കണമെന്നു ഉലമാക്കള്‍ പറഞ്ഞിട്ടുള്ളത്.

Saturday, November 3, 2012

وقال أيوب السختياني : إن من سعادة الحدث والأعجمي أن يوفقهما الله عز وجل لعالم من أهل السنة.
അയ്യുബ് സഖ്തിയാനി പറയുന്നു " ഒരു സാധാരണക്കാരന്‍റെ സൌഭാഗ്യമാണ് അഹ്ലുസുന്നതില്‍  പെട്ട ഒരു ആലിമുമായി സന്ധിക്കുകയെന്നത്"

وقال ابن شوذب : إن من نعمة الله على الشاب إذا تنسك أن يؤاخي صاحب سنة يحمله عليها
ഇബ്ന്‍ ഷൌദബ് പറയുന്നു  " ഒരു ചെറുപ്പക്കാരന്‍ നേര്മാര്‍ഗതിലായിക്കഴിഞ്ഞാല്‍, കൂടെ നടക്കാന്‍ സുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരാളെ  സഹോദരനായി ലഭിക്കുകയെന്നത്   അല്ലാഹുവിന്‍റെ അനുഗ്രത്തില്‍ പെട്ടതാണ്.
وقال الإمام الأوزاعي : ندور مع السنة حيث دارت. وقال: خمس كان عليهن أصحاب رسول الله صلى الله عليه وسلم والتابعون بإحسان: لزوم الجماعة، واتباع السنة، وعمارة المساجد، وتلاوة القرآن، والجهاد في سبيل الله عز وجل.
ഇമാം ഔസായി പറയുന്നു " സുന്നത്തിന്‍റെ  വഴിയിലാണ് ഞങ്ങള്‍ നടക്കുന്നത്. നബിയുടെ സ്വഹാബത്തും അവരെ നന്മയില്‍ പിന്തുടര്‍ന്ന താബി-ഉകളും അഞ്ചു കാര്യങ്ങളില്‍ (ജാഗ്രത പുലര്‍ത്തിയിരുന്നു) ജമാ-അയെ അവലംബിക്കല്‍ (മുസ്ലിം ഭരണാധികാരികളെ അനുസരിച്ച് കൊണ്ട് ജീവിക്കല്‍) സുന്നത്ത് പിന്‍പറ്റല്‍ , പള്ളികളില്‍ നിരതമാകല്‍, ഖുര്‍ആന്‍ പാരായണം, അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍ ജിഹാദ് ചെയ്യല്‍. "
وقال أيوب السختياني : إذا حدثت الرجل بسنة فقال: دعنا منها وأنبئنا عن القرآن فاعلم أنه ضال.
അയ്യുബ് സഖ്തിയാനി പറയുന്നു " നീ ഒരാളോട് ഒരു സുന്നത്തിനെക്കുറിച്ച് പറഞ്ഞിട്ട്, അത്  വിടു, ഖുരാനിനെക്കുറിച്ചു  പറയു എന്ന് പറയുന്നുവെങ്കില്‍, അയാള്‍ പിഴച്ചവന്‍ ആണെന്ന് അറിഞ്ഞു കൊള്ളുക "
وقال مكحول : القرآن أحوج إلى السنة من السنة إلى القرآن؛ لأنها مبينة ومفسرة له.
മക്ഹുല്‍ പറയുന്നു " സുന്നത്ത്, ഖുരാനിലേക്ക് ഉള്ളതിനേക്കാള്‍ അധികം ഖുര്‍ആന്‍ സുന്നതിലേക്ക് ആവശ്യമായിരിക്കുന്നു , കാരണം സുന്നത്, ഖുര്‍ആനിന്‍റ വിശദീകരണവും  വ്യാഖ്യാനവുമാണ്."
وقال أبو عبيد القاسم بن سلام : المتبع للسنة كالقابض على الجمر، وهو اليوم عندي أفضل من ضرب السيف في سبيل الله عز وجل. يعني: أن اتباع السنة في عصره أفضل من الجهاد في سبيل الله عز وجل.
അബു ഉബൈദ് ഖാസിം ബിന്‍ സല്ലാം പറയുന്നു " സുന്നത്ത് അവലംബിച്ചവന്‍, തീക്കട്ട കയ്യില്‍ പിടിച്ചവനെപ്പോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വാളു കൊണ്ട് യുദ്ധം ചെയ്യുന്നവനെക്കാള്‍ ശ്രേഷ്ടനാണ് ഇന്ന് എനിക്കവന്‍. അതായത് , അദ്ധേഹത്തിന്‍റെ കാലത്ത്, സുന്നത്ത് അനുസരിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആണെന്ന്. 
                                                                                          ! قال الألباني : هذا في زمانه، فماذا يقال في زماننا نحن؟  
അല്‍ബാനി പറഞ്ഞു " ഇത് അക്കാലത്താണെങ്കില്‍, എന്താണിക്കാലത്ത്   പറയുക?
وقال ابن عمر : لا يزالون على الطريق ما اتبعوا الأثر.
 ഇബ്ന്‍ ഉമര്‍ رضي الله عنه പറയുന്നു " അവര്‍ أثر പിന്‍പറ്റുന്ന കാലത്തോളം നന്മയില്‍ തന്നെയായിരിക്കും

സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്


قال الإمام الزهري : الاعتصام بالسنة نجاة.


ഇമാം സുഹരി പറയുന്നു " സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്. "


وقال سعيد بن جبير : لا يقبل قول إلا بعمل، ولا يقبل عمل إلا بقول، ولا يقبل قول وعمل إلا بنية، ولا يقبل قول وعمل ونية إلا بموافقة للسنة.


സയീദ്‌ ബിന്‍ ജുബൈര്‍ പറയുന്നു " ഒരു വാക്കും അമലോട് കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല, ഒരു അമലും വാക്കോടു കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല. ഒരു വാക്കോ അമലോ നിയ്യത്തോട്‌ കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല.ഒരു വാക്കോ അമലോ നിയ്യത്തോ സുന്നതുമായി പൊരുത്തപ്പെ ട്ടാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.


وقال يونس بن عبيد: أصبح من عرف السنة غريباً، وأغرب منه الذي يعمل بها


യുനുസ് ബിന്‍ ഉബൈദ് പറയുന്നു " സുന്നത് അറിയുന്നവര്‍ ഇന്ന് അപരിചിതരാണ് , എന്നാല്‍ അതിനനുസരിച്ച് അമല്‍ ചെയ്യുന്നവര്‍ അതിനേക്കാള്‍ അപരിചിതരും.


وقال يونس بن عبيد أيضاً وهو تلميذ الحسن البصري : ليس شيء أغرب من السنة، وأغرب منها من يعرفها.


ഹസനുല്‍ ബസരിയുടെ ശിഷ്യനായ യുനുസ് ബിന്‍ ഉബൈദ് വീണ്ടും പറയുന്നു " സുന്നതിനേക്കാള്‍ അപരിചിതമായി മറ്റൊന്നില്ല, എന്നാല്‍ അതിനെ അറിയുന്നവര്‍ അതിനേക്കാള്‍ അപരിചിതരാണ്. "

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.